Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reject

വിവാഹാഭ്യർഥന നിരസിച്ചതിന് കുത്തി പരുക്കേൽപ്പിച്ചു; യുവതി അതീവ ഗുരുതരാവസ്ഥയിലെന്ന് ഡോക്ടർമാർ

ലക്നൗ: വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയെ റോഡിലിട്ട് ക്രൂരമായി കുത്തി പരുക്കേൽപ്പിച്ചു. പ്രതിയായ സുനിൽ ജരോലിയയെ (21) സംഭവം നടന്ന് മൂന്നു മണിക്കൂറിനുള്ളിൽ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് ഇൻസ്റ്റഗ്രാം വഴിയുള്ള സൗഹൃദം അവസാനിപ്പിച്ചതിനും വിവാഹാഭ്യർഥന നിരസിച്ചതിനും യുവതിയെ യുവാവ് കുത്തിയത്.

ബാപ്പു നഗർ സ്വദേശിയും ഒന്നാം വർഷ ബിഎ വിദ്യാർഥിനിയുമായ പൂജ (19) യ്ക്കാണ് കുത്തേറ്റത്. 47 സെക്കൻഡിനുള്ളിൽ 14 തവണയാണ് പ്രതി യുവതിയെ കുത്തിയതെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവതിയുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെ മതിൽ ചാടിക്കടന്ന പ്രതിയുടെ കാൽ ഒടിഞ്ഞിട്ടുണ്ട്. ഇയാൾ നിലവിൽ പോലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്.

പഠനത്തോടൊപ്പം ദവാ ബസാറിലെ ഒരു ഫാർമസിയിൽ കംപ്യൂട്ടർ ഓപ്പറേറ്ററായി പൂജ ജോലി ചെയ്തുവരികയായിരുന്നു. ജോലിയ്ക്ക് പോകുന്നതിനിടെ പ്രതി പൂജയെ തടഞ്ഞുനിർത്തി. സംസാരിക്കാൻ വിസമ്മതിച്ചതോടെ കൈയിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് പ്രതി ക്രൂരമായി ആക്രമിക്കുകയായിരുന്നു.

യുവതിയുടെ വയറ്റിലും കഴുത്തിലും കൈകളിലും മാരകമായി പരുക്കേറ്റിട്ടുണ്ട്. തിരക്കേറിയ മാർക്കറ്റിൽ നടന്ന ആക്രമണം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് യുവതിയെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പാട്ടിദാർ ആശുപത്രിയിലേക്കും മാറ്റിയത്.

നാല് വർഷം മുമ്പ് ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. യുവതിയെ വിവാഹം കഴിക്കാൻ ഇയാൾ ആഗ്രഹിച്ചിരുന്നു. എന്നാൽ കഴിഞ്ഞ 10 ദിവസമായി ഫോൺ കോളുകൾക്ക് മറുപടി നൽകാതിരുന്നതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. ആശുപത്രിയിൽ ചികിത്സയിലുള്ള പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Kerala

തടവുകാരുടെ വേതനം വർധിപ്പിച്ചതിനെതിരായ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: തടവുകാരുടെ വേതനം വര്‍ധിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാല്‍പര്യ ഹർജി ഹൈക്കോടതി തള്ളി. വേതന വര്‍ധനവ് സര്‍ക്കാരിന്‍റെ നയപരമായ തീരുമാനമാണ്.

ഹര്‍ജി പരിഗണിക്കാന്‍ മതിയായ കാരണങ്ങളില്ലെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാണിച്ചു. വേതന വര്‍ധന കേവലം സാമ്പത്തിക വിഷയം മാത്രമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചു. ജയില്‍ അന്തേവാസികളുടെ അന്തസും പുനരധിവാസവും ഉറപ്പാക്കുന്ന നടപടിയാണിതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ഏഴ് വര്‍ഷത്തിന് ശേഷമാണ് തടവുകാരുടെ വേതനത്തില്‍ വര്‍ധനവ് വരുത്തിയിരിക്കുന്നത്. സ്‌കില്‍ഡ് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 620 രൂപയാണ് പുതുക്കിയ വേതനം. സെമി സ്‌കില്‍ഡ് ജോലികളില്‍ 560 രൂപയും അണ്‍ സ്‌കില്‍ഡ് ജോലികളില്‍ 530 രൂപയുമാണ് പരിഷ്‌കരിച്ച തുക.

National

നിയമസഭാ തെരഞ്ഞെടുപ്പ്; ടിവികെയുടെ ഓഫർ നിരസിച്ച് കോൺഗ്രസ്

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകത്തിന്‍റെ (ടിവികെ) പിന്തുണ ആവശ്യമില്ലെന്ന് കോൺഗ്രസ്. തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ കെ. സെൽവപ്പെരുന്തഗൈയാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്തുണ നൽകുന്ന കാര്യം ടിവികെ പരിഗണിക്കുന്നുണ്ടെന്ന് വിജയ്‌യുടെ അച്ഛൻ എസ്.എ. ചന്ദ്രശേഖർ പറഞ്ഞിരുന്നു. കോൺഗ്രസിന് ചരിത്രവും പാരമ്പര്യവുമുണ്ട്. എന്നാൽ കോൺഗ്രസ് ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്.

ടിവികെ അവരെ പിന്തുണച്ചാൽ ഈ നിലമാറും. അങ്ങനെ പഴയ പ്രതാപം വീണ്ടെടുക്കാമെന്നും ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. ഇതിനെതിരെയാണ് പാർട്ടിയുടെ സംസ്ഥാനനേതൃത്വം പ്രതികരണവുമായി രംഗത്തെത്തിയത്.

National

യുഎസ് വാണിജ്യ സെക്രട്ടറിയുടെ പ്രസ്താവന തള്ളി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാർ സ്തംഭിച്ചിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ വിളിക്കാത്തതുകൊണ്ടാണെന്ന യുഎസ് വാണിജ്യ സെക്രട്ടറിയുടെ പ്രസ്താവന തള്ളി വിദേശകാര്യ മന്ത്രാലയം.

യുഎസിന്‍റെ വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലൂട്നിക്കി ന്‍റെ പ്രസ്താവന കൃത്യതയില്ലാത്തതാണെന്നും ഇരു രാഷ്‌ട്രത്തലവന്മാരും 2025ൽ എട്ട് തവണ സംസാരിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീർ ജയ്സ്വാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ വർഷം ഫെബ്രുവരി 13 വരെ ഉഭയകക്ഷി വ്യാപാരകരാറിനായി ഇന്ത്യയും യുഎസും പ്രതിജ്ഞാബദ്ധരായിരുന്നെന്നും ഇതിനുശേഷം ഇരുരാജ്യ ങ്ങളും നിരവധി തവണ വ്യാപാര കരാറിൽ ചർച്ച നടത്തിയെന്നും ഹൊവാർഡിന്‍റെ പ്രസ്താവന തള്ളിക്കൊണ്ട് രണ്‍ധീർ ചൂണ്ടിക്കാട്ടി.

പല അവസരങ്ങളിലും കരാർ അടുത്തിരുന്നുവെന്നു വ്യക്തമാക്കിയ വിദേശകാര്യമന്ത്രാലയ വക്താവ് ഇരുകക്ഷികൾക്കും ഗുണകരമാകുന്ന വ്യാപാരകരാർ യാഥാർഥ്യമാകുന്നതിനായി ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും കൂട്ടിച്ചേർത്തു.

റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 500 ശതമാനം തീരുവ ഏർപ്പെടുത്തുന്ന ബില്ലിനെ സംബന്ധിച്ചും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിട്ടുണ്ട്. ബിൽ യുഎസിൽ ചർച്ച ചെയ്യുന്നതു സംബന്ധിച്ച് ബോധവാന്മാരാണെന്നും ബന്ധപ്പെട്ട വിഷയങ്ങളും വികാസങ്ങളും നിരീക്ഷിച്ചുവരികയാണെന്നും കേന്ദ്രം അറിയിച്ചു.

ആഗോള വ്യാപാരത്തിലെ സ്ഥിതിഗതി കണക്കിലെടുത്തും ഇന്ത്യയിലെ ജനങ്ങൾക്ക് താങ്ങാവുന്ന വിലയിൽ ഊർജം ലഭ്യമാക്കണമെന്നതും കണക്കിലെടുത്താണ് തന്ത്രവും നയവും രൂപപ്പെടുത്തുന്നതെന്ന് വിദേശകാര്യമന്ത്രാലയ വക്താവ്, അമേരിക്ക നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ബില്ലിനെ സംബന്ധിച്ചു പറഞ്ഞു.

Latest News

Corehub Up