Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Relief

കടാശ്വാസത്തിലും കടം!

കൊച്ചി: കൃഷി ആവശ്യങ്ങൾക്കു സഹകരണബാങ്കുകളിൽനിന്ന് വായ്പയെടുത്തു പ്രതിസന്ധിയിലായ കർഷകരെ സഹായിക്കാൻ കർഷക കടാശ്വാസ കമ്മിഷൻ അനുവദിച്ച തുകയിലും കോടികളുടെ കുടിശിക. 322.23 കോടി രൂപയാണ് കഴിഞ്ഞ 31 വരെ സർക്കാർ സഹകരണബാങ്കുകൾക്ക് കൊടുത്തുതീർക്കാൻ ബാക്കിയുള്ളത്.

വിവിധ ജില്ലകളിൽ നടത്തിയ സിറ്റിംഗുകളുടെയും തുടർപരിശോധനകളുടെയും റിപ്പോർട്ട് പ്രകാരം ഓഗസ്റ്റ് 31 വരെ 649.20 കോടി രൂപയാണ് കടാശ്വാസമായി അനുവദിക്കാൻ കമ്മിഷൻ സർക്കാരിലേക്കു ശിപാർശ ചെയ്തത്. ഇതിൽ 326.97 കോടി രൂപയാണ് സർക്കാർ ഇതുവരെ കൈമാറിയത്.

2016 മാർച്ച് 31നോ അതിനുമുമ്പോ എടുത്ത വായ്പകൾക്കാണു കടാശ്വാസത്തിന് അർഹതയുള്ളത്. വയനാട്, ഇടുക്കി ജില്ലകളിലെ കർഷകരുടെ 2020 ഓഗസ്റ്റ് 31 വരെയുള്ള വായ്പകൾക്കും കടാശ്വാസത്തിന് അർഹതയുണ്ട്. കമ്മിഷനിലേക്ക് ഏറ്റവുമധികം അപേക്ഷകൾ നൽകിയിട്ടുള്ളത് ഈ ജില്ലകളിൽനിന്നുതന്നെയാണ്.

2025 ഡിസംബർ 31 വരെയായിരുന്നു കർഷക കടാശ്വാസ കമ്മിഷനിലേക്കു കർഷകർക്ക് അപേക്ഷ നൽകാൻ അവസരമുണ്ടായിരുന്നത്. അതിനുശേഷം പുതിയ അപേക്ഷകൾ സ്വീകരിച്ചിട്ടില്ലെന്ന് കമ്മിഷൻ സെക്രട്ടറി അറിയിച്ചു.
2007ൽ കമ്മിഷൻ നിലവിൽ വന്നശേഷം 1.77 ലക്ഷം കർഷകരുടെ അപേക്ഷകളാണ് ഇടുക്കിയിൽനിന്നു മാത്രം ലഭിച്ചത്. വയനാട് 1.48 ലക്ഷം അപേക്ഷകരുണ്ട്. എറണാകുളം ജില്ലയിലാണ് ഏറ്റവും കുറവ്- 2312.


2006ലെ കേരള കർഷക കടാശ്വാസ കമ്മിഷൻ ആക്ട്, 2007 ലെ കമ്മിഷൻ ചട്ടങ്ങൾ എന്നിവ അടിസ്ഥാനമാക്കി സഹകരണ സ്ഥാപനങ്ങളിൽനിന്നുള്ള വായ്‌പകൾ മാത്രമാണ് കാർഷിക കടാശ്വാസത്തിനു പരിഗണിക്കുന്നത്.


അതേസമയം, അപേക്ഷകൾ പരിഗണിക്കേണ്ട കടാശ്വാസ കമ്മിഷന്‍റെ തിരുവനന്തപുരം ഓഫീസിലെ ജോലികൾക്കും ജില്ലകളിലെ സിറ്റിംഗുകൾ‌ക്കും ആവശ്യത്തിനു ജീവനക്കാരോ മതിയായ സൗകര്യങ്ങളോ ഇല്ലെന്നു പരാതിയുണ്ട്.

കമ്മിഷൻ തീർപ്പാക്കിയ കമ്മിഷൻ തീർപ്പാക്കിയ അപേക്ഷകളുടെ എണ്ണം ജില്ല തിരിച്ച്


ഇടുക്കി - 1,77,537വയനാട് - 1,48,401കാസർഗോഡ് - 76,829കണ്ണൂർ - 66155തിരുവനന്തപുരം - 48,504പാലക്കാട് - 40,634കോഴിക്കോട് - 43,990മലപ്പുറം - 16,053ആലപ്പുഴ - 9,752പത്തനംതിട്ട - 6,660കൊല്ലം - 6,472കോട്ടയം - 4,500തൃശൂർ - 3,710എറണാകുളം - 2,312

National

ദരിദ്രകുടുംബത്തിന്‍റെ ആശ്വാസത്തിനായി സുപ്രീംകോടതിയുടെ ഇടപെടൽ

ന്യൂഡൽഹി: അതിദാരിദ്ര്യത്തിൽ കഴിയുന്ന വയോധികയ്ക്കും കാഴ്ചപരിമിതിയുള്ള മകനും ജീവിതനിലവാരം ഉയർത്താനും സാമൂഹികസുരക്ഷ ഉറപ്പാക്കാനും ഇടപെട്ട് സുപ്രീംകോടതി.

ഒഡീഷ സ്വദേശികളായ കുടുംബത്തിന്‍റെ നിസഹായാവസ്ഥ മാധ്യമ റിപ്പോർട്ടിലൂടെയാണ് സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇവരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു.

സർക്കാരിൽനിന്നു ലഭിക്കുന്ന പെൻഷനും റേഷനും ഉപയോഗിച്ചാണ് വയോധികയായ രാധിക ഭൂവേയും ജന്മനാ കാഴ്ചയില്ലാത്ത മകൻ ജപ ഭൂവേയും ജീവിക്കുന്നത്. എന്നാൽ കുടുംബത്തിനു ലഭിക്കുന്ന ആനുകൂല്യം അന്തസുള്ള ജീവിതം നയിക്കാൻ തികയുന്നുണ്ടായിരുന്നില്ല. പൊളിഞ്ഞുവീഴാറായ വീട്ടിലാണ് ഇരുവരും താമസിക്കുന്നത്.

ഇക്കാര്യങ്ങളെല്ലാം ശ്രദ്ധയിൽപ്പെട്ട സുപ്രീംകോടതി അമ്മയ്ക്കും മകനും നിലവിൽ ലഭിക്കുന്ന സാമൂഹികസുരക്ഷാ ആനുകൂല്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാനും ഒഡീഷ സംസ്ഥാന നിയമസേവന അഥോറിറ്റി മെംബർ സെക്രട്ടറിയോട് കുടുംബത്തെ നേരിട്ടു സന്ദർശിച്ച് അവരുടെ ജീവിതസാഹചര്യങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും ഉത്തരവിട്ടു.
ഏതെങ്കിലും ഭവനപദ്ധതി പ്രകാരം ഇവർക്കു പുതിയ വീട് നൽകാൻ സാധിക്കുമോയെന്ന് ഈ റിപ്പോർട്ടിൽ വ്യക്തമാക്കണം.

കൂടാതെ, കാഴ്ചപരിമിതിയുള്ള മകനെ പാരാലീഗൽ വോളന്‍റിയറായി നിയമിക്കാനും മറ്റ് ഭിന്നശേഷിക്കാർക്കു നിയമപരമായ അവകാശങ്ങൾ മനസിലാക്കിക്കൊടുക്കാൻ ഇദ്ദേഹത്തിന്‍റെ സേവനം ഉപയോഗപ്പെടുത്താനും കോടതി നിർദേശിച്ചു.

ഈ സേവനങ്ങൾക്ക് ഓണറേറിയമായി കുറവില്ലാത്ത സംഖ്യ നൽകാനും കോടതി ഉത്തരവിട്ടു. ജീവിതത്തിന് ആവശ്യമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളും ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്ന് വിഷയം പരിഗണിക്കവെ ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ലീഗൽ സർവീസ് അഥോറിറ്റിയുടെ റിപ്പോർട്ട് ലഭിച്ചശേഷം വിഷയം വീണ്ടും സുപ്രീംകോടതി പരിഗണിക്കും.

Business

രൂപയ്ക്ക് ആശ്വാസം

മുംബൈ: താഴ്ചയിൽനിന്ന് താഴ്ചയിലേക്ക് പോയിക്കൊണ്ടിരുന്ന രൂപയ്ക്ക് ആശ്വാസം. ഡോളറിനെതിരേ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കിൽനിന്ന് ഇന്നലെ 49 പൈസ നേട്ടത്തോടെ 96.37 എന്ന നിലയിൽ വ്യാപാരം പൂർത്തിയാക്കി.

ക്രൂഡ് ഓയിൽ വില ഉയർന്ന നിരക്കിൽനിന്നു കുറഞ്ഞതും ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ലഘൂകരിക്കപ്പെടുമെന്ന സൂചനകളും രൂപയുടെ തിരിച്ചുവരവിന് കരുത്തായി. ഒപ്പം റിസർവ് ബാങ്കിന്‍റെ ഇടപെടലുകളും രൂപയ്ക്ക് താങ്ങായി.

സമീപകാല ഭൗമരാഷ്‌ട്രീയ സംഭവവികാസങ്ങൾക്കുശേഷം രൂപയ്ക്ക് നേട്ടമുണ്ടെന്ന് വിദേശനാണ്യ വ്യാപാരികൾ പറഞ്ഞു. എങ്കിലും നിക്ഷേപകർ നിലവിലുള്ള ഭൗമരാഷ്ട്രീയ ആശങ്കകളും ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന വ്യതിയാനങ്ങളും സസൂക്ഷ്മം നിരീക്ഷിച്ചുവരുകയാണ്.

ബുധനാഴ്ച രൂപയുടെ ഒരു വർഷത്തെ ഫോർവേർഡ് വിപണി നിരക്ക് നിർണായകമായ 100/യുഎസ് ഡോളർ എന്ന നിലവാരത്തിൽ തൊട്ടതായി വിദേശ നാണ്യ വ്യാപാരികൾ പറഞ്ഞു. അടുത്ത 12 മാസത്തിനുള്ളിൽ ഡോളറിനെതിരേ രൂപയുടെ മൂല്യം ഇനിയും ഇടിയാനുള്ള സാധ്യതയാണ് കറൻസി വിപണി ഇതിലൂടെ മുൻകൂട്ടി കാണുന്നതെന്ന് വ്യാപാരികൾ പറഞ്ഞു.

ഇന്‍റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ ഡോളറിനെതിരേ രൂപ 96.25ലാണ് വ്യാപാരം തുടങ്ങിയത്. തുടക്കത്തിൽ 96.05 നിരക്കിലേക്ക് ഉയർന്നു പിന്നീടിത് 96.60ലേക്ക് താഴ്ന്നു. ബുധനാഴ്ച രൂപയുടെ മൂല്യം ചരിത്രത്തിലെ താഴ്ന്ന നിരക്കായ 96.95ൽ എത്തിയിരുന്നു. അവസാനം 96.86 എന്ന റിക്കാർഡ് നിരക്കിൽ വ്യാപാരം പൂർത്തിയാക്കുകയും ചെയ്തു.

ആറു കറൻസികൾക്കെതിരേയുള്ള വ്യാപാരത്തിൽ ഡോളർ സൂചിക 0.22 ശതമാനം ഉയർന്ന് 99.30ലാണ് വ്യാപാരം നടത്തുന്നത്.

Health

നട്ടെല്ലിന്‍റെ ആരോഗ്യത്തിനായി ദിവസവും പിന്തുടരേണ്ട അഞ്ച് ശീലങ്ങൾ

വിട്ടുമാറാത്ത നടുവേദനയ്ക്കു പരിഹാരം ദൈനംദിന ശീലങ്ങളിൽ തന്നെയുണ്ട്. നടുവേദനയുടെ പ്രധാന കാരണം പെട്ടെന്നുണ്ടാകുന്ന പരിക്കുകളല്ല, മറിച്ച് നട്ടെല്ലിന് അമിത സമ്മർദം നൽകുന്ന നമ്മുടെ ചെറിയ തെറ്റായ ശീലങ്ങളാണെന്ന് ആരോഗ്യവിദഗ്ധർ.

നട്ടെല്ലിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ ദിവസവും പിന്തുടരേണ്ട അഞ്ച് ശീലങ്ങളെക്കുറിച്ച് ആരോഗ്യവിദഗ്ധർ പറയുന്നു.

മൊബൈൽ, കംപ്യൂട്ടർ ഉപയോഗിക്കുമ്പോൾ

മൊബൈൽ, കംപ്യൂട്ടർ എന്നിവ ഉപയോഗിക്കുമ്പോൾ സ്ക്രീൻ എപ്പോഴും കണ്ണിന്‍റെ നേരെ വരുന്നത് നട്ടെല്ലിനു ഗുണകരമാണ്. താഴ്ത്തി ഉപയോഗിക്കുന്നതു തല മുന്നോട്ട് കുനിയാനും നട്ടെല്ലിന്‍റെ താഴത്തെ ഭാഗത്ത് അമിത സമ്മർദമുണ്ടാകാനും കാരണമാകും.

സ്ക്രീൻ നേരെ വയ്ക്കുന്നതിലൂടെ പേശികൾക്ക് ആയാസം കുറയുകയും ചെയ്യും.

ഭാരം ഉയർത്തുമ്പോൾ

ഭാരമുള്ള വസ്തുക്കൾ ഉയർത്തുമ്പോൾ അരക്കെട്ട് വളയ്ക്കാതെ മുട്ടുകളും ഇടുപ്പും ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

ഇടുപ്പ് വളച്ച് ഭാരം ഉയർത്തുന്നതു വഴി സമ്മർദം കാലുകളിലെയും നിതംബത്തിലെയും വലിയ പേശികളിലേക്കു മാറുകയും നട്ടെല്ലിലെ ഡിസ്കുകൾക്ക് ആഘാതം കുറയ്ക്കുകയും ചെയ്യും.

നടക്കണം ഇടവേളകളിൽ

ഓഫീസിലും മറ്റും തുടർച്ചയായി ഇരുന്നു ജോലി ചെയ്യുന്നവർ ഇടയ്ക്ക് എഴുന്നേറ്റു നടക്കുന്നത് ശീലമാക്കണം. ദീർഘനേരം ഒരേ ഇരിപ്പിരിക്കുന്നത് രക്തയോട്ടം കുറയ്ക്കാനും പേശികൾക്ക് ക്ഷീണം അനുഭവപ്പെടാനും ഇടയാക്കും.

ചെറിയ നടത്തമോ സ്ട്രെച്ചിംഗോ രക്തയോട്ടം വർധിപ്പിക്കുകയും പേശികളുടെ മുറുക്കം കുറയ്ക്കുകയും ചെയ്യും.

ഉറക്കം നല്ല മെത്തയിൽ

ഉറങ്ങുമ്പോൾ ഉപയോഗിക്കുന്ന മെത്തയുടെ കാര്യത്തിലും ശ്രദ്ധ വേണം. മോശം അവസ്ഥയിലുള്ള മെത്ത രാത്രിയിൽ നട്ടെല്ലിന്‍റെ സ്വാഭാവികമായ ആകൃതി നഷ്ടപ്പെടുത്താൻ കാരണമാകും.

നട്ടെല്ലിന് കൃത്യമായ സപ്പോർട്ട് നൽകുന്ന മെത്ത ഉപയോഗിക്കുന്നതിലൂടെ രാവിലെ അനുഭവപ്പെടുന്ന നടുവേദനയും ശരീരവേദനയും ഒഴിവാക്കാം.

ബലപ്പെടുത്തണം പേശികൾ‌

നട്ടെല്ലിനു സ്ഥിരത നൽകുന്നത് വയറിലെയും നടുവിലെയും പേശികളാണ്. വ്യായാമം ചെയ്ത് പേശികളെ ബലപ്പെടുത്തണം.

പേശികൾക്കു കരുത്തുണ്ടാകുന്നത് ഡിസ്കുകൾക്കും ലിഗമെന്‍റുകൾക്കുമുള്ള സമ്മർദം കുറയ്ക്കും.

International

എണ്ണവില തിരിഞ്ഞുകുത്തുന്നു; ഇറാന് ഉപരോധങ്ങളിൽ ഇളവ്

വാഷിംഗ്ടൺ ഡിസി: എണ്ണപ്രതിസന്ധി അന്താരാഷ്‌ട്രതലത്തിൽ ഗുരുതരമായതോടെ ഇറാനുമേലുള്ള ഉപരോധങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് അമേരിക്കയിലെ ട്രംപ് ഭരണകൂടം. ഇറാനിൽനിന്ന് എണ്ണ കടത്തുന്ന ടാങ്കർ കപ്പലുകൾക്കെതിരായ ഉപരോധങ്ങളാണു പിൻവലിച്ചിരിക്കുന്നത്. അതേസമയം, ഇതൊരു താത്കാലിക നടപടി മാത്രമാണെന്ന സൂചനയും ട്രംപ് ഭരണകൂടം നല്കിയിട്ടുണ്ട്.

ലോകത്തിലേക്കുള്ള എണ്ണയുടെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ ഇറാനുള്ള നിയന്ത്രണമാണ് ട്രംപ് ഭരണകൂടത്തെ ഇത്തരമൊരു നടപടിക്കു പ്രേരിപ്പിച്ചത്. കടലിടുക്ക് ഇറാൻ അടച്ചതോടെ ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള എണ്ണ അന്താരാഷ്‌ട്ര വിപണിയിലേക്കു വരാതാവുകയും വില ഉയരുകയും ചെയ്തു. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിക്കാൻ തുടങ്ങിയശേഷം എണ്ണവില ഏതാണ്ട് 40 ശതമാനത്തോളമാണ് ഉയർന്നിരിക്കുന്നത്.

പ്രതിസന്ധി പരിഹരിക്കാനായി ട്രംപ് ഭരണകൂടം നേരത്തേ റഷ്യയിൽനിന്നുള്ള എണ്ണ ടാങ്കറുകളെ ഉപരോധത്തിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇതിനു പുറമേ വിവിധ രാജ്യങ്ങൾ അവരുടെ കരുതൽ ശേഖരത്തിലുള്ള എണ്ണ വിപണിയിലേക്ക് എത്തിക്കുകയും ചെയ്തു. ഈ രണ്ടു നടപടികളും വില കുറയാൻ സഹായിച്ചല്ല. ഇതേത്തുടർന്നാണ് ഇറാനിൽനിന്നുള്ള ടാങ്കറുകൾക്കു കൂടി ഇളവു നല്കിയത്.

യുഎസ്, യൂറോപ്യൻ യൂണിയൻ ഉപരോധങ്ങൾ മറികടക്കാനുള്ള തന്ത്രത്തിന്‍റെ ഭാഗമായി പ്രേതകപ്പലുകൾ എന്നു വിളിക്കപ്പെടുന്ന പഴഞ്ചൻ ടാങ്കറുകളിലാണ് റഷ്യയും ഇറാനും എണ്ണ കടത്തുന്നത്. എണ്ണവില വർധന ഏറ്റവും ഗുണം ചെയ്തത് റഷ്യക്കാണ്.

യുക്രെയ്ൻ യുദ്ധത്തിനാവശ്യമായ പണം കുറച്ചുകൂടി എളുപ്പത്തിൽ കണ്ടെത്താനുള്ള വഴിയാണു റഷ്യക്കു ലഭിച്ചിരിക്കുന്നത്. ഇതിനു പുറമേ, പാശ്ചാത്യശക്തികൾക്ക് ഊർജാവശ്യങ്ങൾ നികത്താൻ‌ വീണ്ടും റഷ്യയെ ആശ്രയിക്കേണ്ട ഗതികേടുമുണ്ടായിരിക്കുന്നു. യുക്രെയ്ൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിലാണ് പാശ്ചാത്യ ശക്തികൾ റഷ്യൻ ആശ്രിതത്വം അവസാനിപ്പിക്കാൻ തീരുമാനമെടുത്തത്.

ഇപ്പോഴത്തെ ഇളവുകൾ താത്കാലികമാണെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ് പറഞ്ഞു. ആഗോള ഊർജ വിപണിയുടെ സ്ഥിരത ലക്ഷ്യമിട്ടു മാത്രമാണ് ഉപരോധങ്ങൾ ഇളച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

District News

ക്ഷാമബത്ത കുടിശിക: അടുപ്പുകൂട്ടി പ്രതിഷേധിച്ച് എൻജിഒ അസോസിയേഷൻ

തൃശൂർ: സർക്കാർ ജീവനക്കാർക്കു നൽകാനുള്ള 286 മാസത്തെ ക്ഷാമബത്ത കുടിശികയടക്കമുള്ള കോടികൾ തിരികെക്കിട്ടണമെന്നാവശ്യപ്പെട്ട് എൻജിഒ അസോസിയേഷൻ വനിതാപ്രവർത്തകർ കളക്ടറേറ്റിനു മുന്നിൽ അടുപ്പുകൂട്ടി പ്രതിഷേധിച്ചു. വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സ്വപ്ന രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ വനിതാഫോറം കണ്‍വീനർ കെ.എസ്. ബിന്ദു അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി.എൻ. സിമി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വനിതാഫോറം ജോയിന്‍റ് കണ്‍വീനർ ഇ.എസ്. ഗിരിജ, സി.എ. അനീഷ, ലിജിഷ, സ്മിഷ എന്നിവർ പ്രസംഗിച്ചു.

 

Latest News

Corehub Up