Letters
ജനാധിപത്യത്തെ മുറിപ്പെടുത്താതിരിക്കുക
Wednesday, October 4, 2017 10:32 AM IST
വ്യക്തിപരമായ സ്വാതന്ത്ര്യത്തിനും സാമൂഹ്യമായ കെട്ടുറപ്പിനും രാജ്യപുരോഗതിക്കും മാനവരാശിയുടെ ഐക്യത്തിനും സമാധാനത്തിനും ഉതകുന്ന ഏറ്റവും അനുയോജ്യമായ ഭരണസംവിധാനമാണ് ജനാധിപത്യം.

ലോകോത്തര സർവകലാശാലകളായ നളന്ദയും തക്ഷശിലയും പിറവികൊണ്ട, ലോകമേ തറവാട് എന്ന സ്വപ്നം താലോലിച്ച നാടാണിത്. എന്നാൽ, സവർണ അവർണ, പണ്ഡിതപാമര ഉച്ചനീചത്വങ്ങളാലും പ്രാദേശികാധികാരമോഹങ്ങളാലും സാമൂഹികബന്ധത്തിൽ വിള്ളലുകൾ വീണു.

ഇന്ത്യ ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം മഹാത്മാക്കളുടെ ആദർശനിഷ്ഠയുടേയും ജീവത്യാഗത്തിന്‍റെയും ഫലമാണ്. വരുംതലമുറകൾക്കും ഈ സ്വാതന്ത്ര്യം അവകാശപ്പെട്ടതാണെന്നുള്ള അവബോധത്തോടുകൂടി നാം പെരുമാറണം. നാനാത്വത്തിലെ ഏകത്വത്തിന്‍റെ വൈശിഷ്ട്യം ആസ്വദിക്കുകയും അത് ഉൾക്കൊള്ളാൻ മാത്രം സഹിഷ്ണുതയും സഹകരണവും നിലനിർത്തുകയും വേണം. സങ്കുചിതചിന്തകൾക്കു മനസിനെ അടിമപ്പെടുത്താതെ ജനാധിപത്യത്തെ എക്കാലവും നിലനിർത്താൻ പരിശ്രമിക്കുകയും ഇളംതലമുറയെ അതിനായി പരിശീലിപ്പിക്കുകയും വേണം.

ജോയി ചെറിയാൻ കൂറ്റപ്പിള്ളിൽ, പോത്താനിക്കാട്