Letters
പൗരസ്വാതന്ത്ര്യങ്ങൾ നിഷേധിക്കപ്പെടുമ്പോൾ
Sunday, October 22, 2017 9:39 AM IST
നരേന്ദ്ര മോദി ഭരണത്തിൽ ഇന്ത്യൻ ജനാധിപത്യം അപകടത്തിലേക്കാണോ എന്ന സംശയം ബലപ്പെടുത്തുന്ന വിധം രാജ്യത്തു നടക്കുന്ന സംഭവവികാസങ്ങൾ ആർക്കും കണ്ടില്ലെന്നു നടിക്കാനാവില്ല. വർഗീയത രാജ്യത്തെയാകെ ഗ്രസിക്കുകയാണ്. കഴിക്കുന്ന ആഹാരംപോലും ഭൂരിപക്ഷത്തിന്‍റേതുപോലെയാകണം ന്യൂനപക്ഷങ്ങളുടെയും എന്ന ചിലരുടെ ആഗ്രഹം പല സംസ്ഥാനങ്ങളിലും ഫലത്തിൽ നിയമമായികഴിഞ്ഞു.

ഭൂരിപക്ഷത്തിന്‍റെ അക്രമങ്ങളിൽനിന്നു ന്യൂനപക്ഷങ്ങളെ രക്ഷിക്കാൻ സർക്കാർപോലും തയാറാകുന്നില്ലെന്നു മാത്രമല്ല, അത്തരം അക്രമങ്ങളെ ന്യായീകരിക്കാൻ പറ്റിയ നിയമങ്ങൾ ഉണ്ടാക്കുകകൂടി ചെയ്യുന്നിടത്ത് എന്തു പൗരസ്വാതന്ത്ര്യം? പൗരാവകാശങ്ങൾ ധ്വംസിക്കപ്പെടുന്നിടത്ത് എന്തു ജനാധിപത്യം?

ജനാധിപത്യം അതിന്‍റെ യഥാർഥ ചൈതന്യത്തിൽ നിലനിൽക്കുന്ന ഏതു രാജ്യത്തും മതം ഏതായാലും അതു വ്യക്തിയുടെ സ്വന്തം കാര്യമാണ്. ഏതെങ്കിലും മതത്തിനുവേണ്ടിയോ അതിനെതിരായോ അവർ നിയമങ്ങളുണ്ടാക്കുന്നില്ല. ക്രൈസ്തവർ ഭൂരിപക്ഷമുള്ള അമേരിക്കയിൽ ഹിന്ദുക്കൾ ക്ഷേത്രവും മുസ്‌‌ലിംകൾ മോസ്കും യഥേഷ്‌‌ടം നിർമിക്കുകയും തങ്ങളുടെ വിശ്വാസാചാരങ്ങൾക്ക് യാതൊരു പരിക്കുമേൽക്കാതെ ജീവിക്കുകയും ചെയ്യുന്നു.

ഒരു സ്വേച്ഛാധിപതിയും മാധ്യമങ്ങളെ സഹിഷ്ണുതയോടെ കാണാറില്ല. പഴയ സോവ്യറ്റ് റഷ്യയിലെ സ്റ്റാലിൻ മുതലിങ്ങോട്ട് ചൈനയിലെ മാവോയും പാക്കിസ്ഥാനിലെ ഭരണാധികാരികളും ഉത്തരകൊറിയയിലെ കിം ജോങ് ഉനും വരെ ആരും ഇതിന് അപവാദമായിരുന്നിട്ടില്ല. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയുടെപോലും നയം ഇങ്ങനെതന്നെയായിരുന്നു. നരേന്ദ്ര മോദിയും മാധ്യമങ്ങളോട് ഒട്ടും സഹിഷ്ണുത കാണിക്കുന്ന ആളല്ല. മഹാരാഷ്‌‌ട്രയിൽനിന്നുള്ള ബിജെപി അംഗം നാനാ പടോളെ തന്നെ പറഞ്ഞല്ലോ ചോദ്യങ്ങൾ ചോദിക്കുന്നത് മോദിജിക്കിഷ്‌‌ടമല്ല, ഒരു സഹിഷ്ണുതയും ഇക്കാര്യത്തിൽ അദ്ദേഹത്തിനില്ല എന്ന്.

വാർത്താ അവതാരിക, കോളമിസ്റ്റ്, നോവലിസ്റ്റ് എന്നീ നിലകളിലൊക്കെ കാൽ നൂറ്റാണ്ടിലേറെ പ്രവർത്തിച്ച സാഗരിക ഘോഷിന്‍റെ കാഴ്ചപ്പാടുകൾ ശ്രദ്ധേയമാണ്. ഒരു അഭിമുഖത്തിൽ അവർ വെളിപ്പെടുത്തിയ വസ്തുതകൾ ഇപ്പോഴത്തെ ഭരണം പത്രപ്രവർത്തനത്തെ എങ്ങനെ ശ്വാസംമുട്ടിക്കുന്നു എന്നു വ്യക്തമാക്കുന്നതാണ്. സിഎൻഎൻ ഐബിഎൻ ചാനലിൽ ദീർഘകാലം ഡെപ്യൂട്ടി എഡിറ്ററായിരുന്നു ഇവർ. മോദിഭരണത്തിന്‍റെ ആരംഭത്തിൽ അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ഈ ചാനൽ ഏറ്റെടുത്തു. സാഗരികയുടെ തന്നെ വാക്കുകൾ: മോദി സർക്കാരിനെ പിന്തുണയ്ക്കുന്ന മാധ്യമപ്രവർത്തകർ മാത്രം മതി ചാനലിൽ എന്ന നിലപാടിലായിരുന്നു അംബാനി. അവർക്ക് സ്വതന്ത്രരായ മാധ്യമപ്രവർത്തകരെ വേണ്ട. അതിനാൽ ഞങ്ങൾക്ക് (സാഗരികയ്ക്കും ഭർത്താവ് രാജ്ദീപ് ദേശായിക്കും അദ്ദേഹം ഇതേ ചാനലിലെ എഡിറ്റർഇൻചീഫ് ആയിരുന്നു) സ്ഥാപനം വിടേണ്ടിവന്നു.

മാധ്യമപ്രവർത്തനം എന്നതു സർക്കാരിനെ ചോദ്യംചെയ്യൽകൂടിയാണ്. സർക്കാർ ഏതെങ്കിലുമാകട്ടെ ചോദ്യം ചോദിക്കലാണു മാധ്യമപ്രവർത്തകരുടെ ജോലി. ഇവിടെ മാധ്യമങ്ങൾ ചോദ്യങ്ങൾ ഉന്നയിക്കുന്നില്ല. സ്വതന്ത്ര മാധ്യമപ്രവർത്തനം രാജ്യത്തില്ല എന്നതാണ് അതിന്‍റെ അർഥം. കോൺഗ്രസിന്‍റെ കാലത്ത് 2 ജി സ്പെക്‌ട്രം, കൽക്കരി തുടങ്ങിയ ഇടപാടുകളിലെ എല്ലാ അഴിമതികളും മാധ്യമങ്ങൾ നിരന്തരം ചോദ്യങ്ങളിലൂടെ അവതരിപ്പിച്ചു. ഇപ്പോൾ അതില്ല. പ്രതികാരബുദ്ധിയോടെയാണു സർക്കാർ മാധ്യമങ്ങളെ സമീപിക്കുന്നത്. അതിനാൽ മാധ്യമപ്രവർത്തകർക്കു ഭയമുണ്ട്.

ആ ഭയം അടിസ്ഥാനരഹിതമല്ല എന്നു ഗൗരിലങ്കേഷ് എന്ന മാധ്യമപ്രവർത്തകയുടെ കൊലപാതകം തെളിയിച്ചിരിക്കുന്നു. ഈ അരുംകൊല അവസാനത്തേതായിരിക്കുമെന്നു കരുതാനും ന്യായമില്ല. കാരണം പുരോഗമനാശയക്കാരെ വച്ചുപൊറുപ്പിക്കില്ലെന്ന് ദൃഢനിശ്ചയം ചെയ്തിട്ടുള്ള ശക്തികൾ ഇപ്പോഴും പ്രബലമാണ്. എതിർശബ്ദങ്ങളെ ഇല്ലാതാക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ശക്തികൾക്കു വളരാൻ വളക്കൂറുള്ള മണ്ണായി മാറിയിരിക്കുകയാണോ ഈ നാട് ഇപ്പോൾ?

ജോ മുറികല്ലേൽ, പാലാ