Letters
അനധികൃത വഴിയോര കച്ചവടങ്ങൾ നിയന്ത്രിക്കണം
Monday, November 6, 2017 12:43 PM IST
പട്ടണങ്ങളിൽ അനധികൃത വഴിയോ ര കച്ചവടങ്ങൾ ദിനംതോറും കൂടി കൊണ്ടിരിക്കയാണ്. പഴവർഗങ്ങൾ, പച്ചക്കറി, ശീതളപാനീയങ്ങൾ എന്നിവ വിൽ‌ക്കുന്നവരടക്കം ആർക്കും റോഡു ക ളിൽ കച്ചവടം നടത്താമെന്നായി. ഇങ്ങിനെ കച്ചവടം നടത്തുന്പോൾ വാങ്ങാൻ വരുന്നവർ അവരുടെ വാഹനങ്ങൾ നിർത്തിയിടുന്നു. അപ്പോൾ കൊടുക്കുന്നവന്‍റെ വാഹനവും വാങ്ങുന്നവന്‍റെ വാഹനവും റോഡിന്‍റെ വശം കഴിഞ്ഞ് പകുതി റോഡിലേക്ക് തള്ളിനിൽക്കും. ഇതുകൊണ്ടു മറ്റു വാഹനങ്ങൾ വഴിയാത്രക്കാർ എന്നിവർക്കു വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു.

ഈ കച്ചവടക്കാർക്ക് തിരക്ക് പിടിച്ച സ്ഥലത്ത് വാഹനങ്ങൾ നിർത്തിയിട്ട് കച്ചവടം ചെയ്യാൻ അനുമതി ഉണ്ടോ? മാത്രമല്ല ഇവർ തൂക്കിക്കെടുക്കുന്ന അളവ് മിഷ്യൻ ലീഗൽ മേട്രോ വകുപ്പ് സീൽ ചെയ്തതാണോ എന്നുകൂടി പരിശോധിക്കണം. ഉപജീവനമാർഗമെങ്കിലും മറ്റുള്ളവർക്കു തടസങ്ങൾ ഉണ്ടാക്കുന്ന വിധത്തിൽ കച്ചവടം ചെയ്യുന്നതും അവയ്ക്കു മുന്നിൽ വാഹനങ്ങൾ നിർത്തിയിടുന്നതും ശരിയല്ല.

ഒ.പി. നന്പീശൻ, ഓരനാടത്ത്, മഞ്ചേരി