Letters
നെൽവയൽ- തണ്ണീര്‍ത്തട നിയമഭേദഗതി ഭൂമാഫിയയെ സഹായിക്കാൻ
Friday, June 22, 2018 2:44 AM IST
കേരള നിയമസഭയുടെ നിയമനിര്‍മാണ ചരിത്രത്തിലെ മാഗ്നകാര്‍ട്ട എന്നു വിശേഷിപ്പിക്കുന്ന നിയമമായിരുന്നു 2008 ലെ ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം. കേരളത്തിന്‍റെ അമൂല്യ സമ്പത്തായ നെൽവയലുകളും തണ്ണീർത്തടങ്ങളും വ്യാപകമായി കൈയേറുന്നു എന്നും ഇതു പരിസ്ഥിതിക്കു ഗുരുതരമായ ഭീക്ഷണികൾ സൃഷ്ടിക്കുന്നു എന്നുമുള്ള നിരവധി പഠന റിപ്പോർട്ടുകളുടെയും പരിസ്ഥിതി സംഘടനകളുടെ സമ്മർദങ്ങളുടെയും ഫലമായാണ് അന്ന് ഇത്തരമൊരു നിയമത്തിനു കേരള നിയമസഭ അംഗീകാരം നൽകിയത് . 2011 ൽ അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാരും കർശനമായ വ്യവസ്ഥകളോടെ ഈ നിയമം നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു.

പക്ഷേ കേരള നിയമസഭയിൽ കഴിഞ്ഞ ദിവസം സർക്കാർ അവതരിപ്പിച്ചു സബ്ജക്റ്റ് കമ്മിറ്റിക്ക് അയച്ച നെൽവയൽ തണ്ണീർത്തട നിയമ ഭേദഗതികൾ നിയമത്തിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളെ അട്ടിമറിക്കാനും ഭൂമാഫിയയെ സഹായിക്കാനുമാണ് എന്ന വിമർശനമാണ് ഉയർന്നിരിക്കുന്നത് . മുപ്പതു വകുപ്പുകളുള്ള മൂലനിയമത്തിലെ പ്രധാനപ്പെട്ട പതിനൊന്നു വകുപ്പുകളും ഭേദഗതി ചെയ്യുന്നതോടെ നിയമം തന്നെ അട്ടിമറിക്കപ്പെടുകയാണ് . ഈ ഭേദഗതി നിർദേശങ്ങൾ കേരളത്തിലെ അവശേഷിക്കുന്ന നെൽവയലുകളെയും തണ്ണീർത്തടങ്ങളെയും നശിപ്പിക്കുമെന്നു ഭേദഗതി നിർദേശങ്ങളിലൂടെ കണ്ണോടിച്ചാൽ കാണാം.

ബില്ലിലെ ഏറ്റവും വിവാദപരമായ നിർദേശം രണ്ടാം വകുപ്പിലെ നെൽവയൽ, തണ്ണീർത്തടം, കരഭൂമി എന്നിവയ്ക്കു പുറമെ വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി എന്ന ഒരു പുതിയ കാറ്റഗറി കൂടി സൃഷ്ടിച്ചിരിക്കുന്നു എന്നതാണ് . വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി എന്നാൽ 5(4) വകുപ്പ് അനുസരിച്ചു സർക്കാർ ഗസറ്റിൽ വിജ്ഞാപനം ചെയ്യാത്തതും റവന്യു രേഖകൾ പ്രകാരം നിലമായോ നീർത്തടമായോ രേഖപ്പെടുത്തിയതുമായ ഭൂമി എന്നാണ് . കേരളത്തിലെ അറുന്നൂറിലധികം പഞ്ചായത്തുകളിലെ ഭൂമിയുമായി ബന്ധപ്പെട്ട ഡേറ്റ ബാങ്ക് വിജ്ഞാപനം ചെയ്യപ്പെട്ടിട്ടില്ലാത്തതിനാൽ ഇപ്പോൾ നെൽവയലായും തണ്ണീർത്തടവുമായും സംരക്ഷിക്കപ്പെടുന്ന ഭൂമി വകുപ്പ് 27 (അ) പ്രകാരം നികത്താനാകും.

2008 ലെ നിയമപ്രകാരം നെൽവയൽ, തണ്ണീർത്തടം എന്നിവ നികത്തുന്നതു തടയാൻ ഓരോ പഞ്ചായത്തുകളിലും കൃഷി ഓഫീസർ, തദ്ദേശ സ്ഥാപനങ്ങളിലെ ബന്ധപ്പെട്ട ജനപ്രതിനിധികൾ, പാടശേഖരസമിതികൾ , കർഷകർ തുടങ്ങിയർ അടങ്ങിയ പ്രാദേശിക സമിതികൾ ഉണ്ടായിരുന്നു. പ്രദേശത്തെ നെൽവയലുകളും തണ്ണീർത്തടങ്ങളും നികത്തപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തിയിരുന്നത് ഈ സമിതികൾ ആയിരുന്നു. പുതിയ ഭേദഗതി നിർദേശങ്ങൾ പ്രകാരം ഈ സമിതികളുടെ അധികാരം ഗണ്യമായി വെട്ടിക്കുറച്ചു . ഇവയ്ക്ക് ഇപ്പോൾ വെറും റിപ്പോർട്ടിംഗ് അധികാരങ്ങൾ മാത്രമേ ഉള്ളു. പ്രാദേശിക സമിതികളെ വെറും നോക്കുകുത്തികൾ ആക്കിക്കൊണ്ട് ഉദ്യോഗസ്ഥ രാജിന് വഴിമരുന്നിടാനാണ് സർക്കാർ ശ്രമിക്കുന്നത് . ഇത് അവിഹിതമായ ഇടപെടലുകൾക്കും അഴിമതിക്കും കാരണമാകും.

ഭേദഗതി നിർദേശപ്രകാരം പൊതു ആവശ്യങ്ങൾക്ക് വയൽ നികത്താനുള്ള അധികാരം സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാക്കപ്പെടുകയാണ്. പൊതു സ്വകാര്യ പങ്കാളിത്തം വഴി വൻകിട കോർപറേറ്റുകൾ സർക്കാർ സേവന മേഖലകളിലേക്ക് വ്യാപകമായി കടന്നുവരുന്ന ഈ കാലത്ത് പൊതു ആവശ്യങ്ങൾ എന്ന നിർവചനം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകളുണ്ട് .
2008 ലെ നിയമപ്രകാരം ലാന്‍ഡ് റവന്യു കമ്മീഷണറുടെ നേതൃത്വത്തിലുള്ള നിരീക്ഷകസമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം മാത്രമേ പൊതു ആവശ്യങ്ങൾക്ക് നിലങ്ങള്‍ നികത്തുന്നതിന് അനുമതി ലഭ്യമാവുകയുണ്ടായിരുന്നുവെങ്കില്‍ പുതിയ ഭേദഗതി നിര്‍ദേശങ്ങള്‍ പ്രകാരം സര്‍ക്കാരിനു താല്‍പ്പര്യമുള്ള ഏതു സമിതിയും എന്നാക്കി മാറ്റി. ഭേദഗതിയുമായി ബന്ധപ്പെട്ട സർക്കാരിന്‍റെ നിക്ഷിപ്ത താത്പര്യം ഇതിലൂടെ വളരെ വ്യക്തമാണ്. ഇഷ്‌ടമുള്ള ഏജൻസിയെ നിയോഗിച്ചു പൊതുതാത്പര്യത്തിന്‍റെ പേരും പറഞ്ഞുകൊണ്ട് കേരളത്തിലെ അവശേഷിക്കുന്ന നെൽവയലുകളും നികത്തപ്പെടുന്നതിനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത് .

2008 ലെ നിയമപ്രകാരം പൊതു ആവശ്യങ്ങൾക്കായി നെൽവയലുകൾ നികത്തപ്പെടുമ്പോൾ സമീപത്തോടു ചേർന്നു കിടക്കുന്ന പ്രദേശത്തെ പരിസ്ഥിതിയെയോ നെൽകൃഷിയെയോ പ്രതികൂലമായി ബാധിക്കില്ല എന്ന് ഉറപ്പുവരുത്തണമായിരുന്നു . ഭേദഗതി നിർദേശപ്രകാരം ഇത് “ സമീപപ്രദേശത്തെ നീരൊഴുക്കിനെ പ്രതികൂലമായി ബാധിക്കാത്തവിധം എന്ന് അഭിപ്രായമുണ്ടെങ്കിൽ” എന്ന് നിസാരവൽക്കരിക്കുകയാണ് ചെയ്യുന്നത് .

നെൽവയലുകളും തണ്ണീർത്തടങ്ങളുമായി ബന്ധപ്പെട്ട റവന്യു രേഖകളിൽ മാറ്റം വരുത്താൻ ആർഡിഒമാർക്ക് അധികാരം നൽകുന്ന ഭേദഗതി നിർദേശം വ്യാപകമായി ഭൂമി തരംമാറ്റലുകൾക്കും ക്രമക്കേടുകൾക്കും കാരണമാകും. നിലം നികത്തുന്നതിനെതിരേ പരാതിയുള്ളപക്ഷം അതു ബോധിപ്പിക്കുന്നതിന് അയ്യായിരം രൂപ ഫീസായി കെട്ടിവയ്ക്കണം എന്ന ഭേദഗതിയിലെ നിർദേശം ഈ വിഷയത്തിൽ സർക്കാരിന്‍റെ കൂറ് ആരോടാണെന്നു വ്യക്തമാക്കുന്നതാണ്

പ്രഫ . റോണി കെ . ബേബി, എസ് .ഡി കോളജ് , കാഞ്ഞിരപ്പള്ളി