പുത്തൻവേലിക്കരയിൽ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ വിധി നാളെ
Thursday, May 5, 2016 12:33 PM IST
കൊച്ചി: എറണാകുളം പുത്തൻവേലിക്കരയിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതി നാളെ വിധി പറയും. കേസിലെ പ്രതികളായ തിരുവനന്തപുരം വെഞ്ഞാറമൂട് മരുതമൂട് ഗീതാലയത്തിൽ രാജീവ്, വരന്തരപ്പള്ളി വെള്ളത്തേറ വീട്ടിൽ സിനോജ്, പുത്തൻവേലിക്കര പുളിക്കൽ വീട്ടിൽ അജി, കീഴൂപ്പാടം കുഞ്ഞേലിപ്പറമ്പിൽ ലിജിത്ത് എന്നിവർക്കെതിരായ കേസിലാണ് കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമക്കേസുകൾ പരിഗണിക്കുന്ന അഡീഷണൽ സെഷൻസ് ജഡ്ജി നിസാർ അഹമ്മദ് വിധി പറയുന്നത്.

2006 മുതലാണ് പെൺകുട്ടിയെ പലവിധ വാഗ്ദാനങ്ങൾ നൽകി പീഡിപ്പിച്ചത്. ആദ്യം ഫ്രാൻസിസ് എന്നയാൾ കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയും പിന്നീട് തെൻറ സുഹൃത്തുക്കളായ ലോറി തൊഴിലാളികൾക്ക് കുട്ടിയെ കാഴ്ചവച്ചുവെന്നുമാണ് കേസ്. ഫ്രാൻസിസ് എന്ന പാഞ്ചിയെ കോടതി ഇതുമായി ബന്ധപ്പെട്ട് 15 വർഷത്തേക്ക് നേരത്തെ ശിക്ഷിച്ചിരുന്നു. രാജീവും ലിജിത്തിനും ഇതുമായി ബന്ധപ്പെട്ടുള്ള മറ്റൊരു കേസിൽ ജീവപര്യന്തം തടവും ശിക്ഷ ലഭിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.