പേരക്കുട്ടിയെ ആശുപത്രിയിലാക്കി മടങ്ങിയയാൾ കാറപകടത്തിൽ മരിച്ചു
പേരക്കുട്ടിയെ ആശുപത്രിയിലാക്കി  മടങ്ങിയയാൾ കാറപകടത്തിൽ മരിച്ചു
Sunday, May 21, 2017 12:09 PM IST
കളമശേരി: പേരക്കുട്ടിയെ ആശുപത്രിയിലാക്കി വീട്ടിലേക്കു കാറിൽ മടങ്ങുകയായിരുന്ന വയോധികൻ അപകടത്തിൽ മരിച്ചു. തൃക്കാക്കര കരിമക്കാട് കളപ്പുരയ്ക്കൽ കുഞ്ഞുമുഹമ്മദ് (73) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന മറ്റൊരു പേരക്കുട്ടി ഷൻഫീറിനെ (16) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവർ സഞ്ചരിച്ചിരുന്ന മാരുതി കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കലശലായ പനിയെത്തുടർന്ന് ഷൻഫീറിന്‍റെ സഹോദരൻ റൻസീബിനെ ഇടപ്പള്ളി എംഎജെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തശേഷം വീട്ടിലേക്കു പോകുന്പോൾ ഇന്നലെ പുലർച്ചെ അഞ്ചോടെ ഇടപ്പള്ളി ടോൾ കവലയിലാണ് അപകടം. ടോൾ കവലയിൽനിന്നു പുക്കാട്ടുപടി റോഡിലേക്കു കാർ തിരിയവേ, കളമശേരിയിൽനിന്ന് അമിതവേഗത്തിൽ വരികയായിരുന്ന ഇന്നോവ കാർ മാരുതിക്കാറിൽ വന്നിടിക്കുകയായിരുന്നു. പിൻസീറ്റിലിരുന്ന കുഞ്ഞുമുഹമ്മദ് തൽക്ഷണം മരിച്ചെന്നു പോലീസ് പറഞ്ഞു. കബറടക്കം നടത്തി. ഭാര്യ: ബീപാത്തു; മക്കൾ: സലീം, ഷാഹിന, ഷംല, സുധീർ. മരുമക്കൾ: റംലത്ത്, ബീരാൻ, ഉമൈയ്യ. ഇന്നോവയിലുണ്ടായിരുന്ന മലപ്പുറം മക്കിയയിൽ റിട്ടയേഡ് ബിഡിഒ സെയ്ഫുദ്ദീൻ, ഭാര്യ ഡോ. ജാസ്മി ബീഗം എന്നിവർ പരിക്കില്ലാതെ രക്ഷപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.