തീരുമാനം അതിപ്രധാനം
സിവിൽ സർവീസ് രംഗത്തേക്കു കടന്നു വരാൻ ആഗ്രഹിക്കുന്ന നിരവധി പേർ നമുക്കിടയിലുണ്ട്. എന്നാൽ എത്രപേർ സർവീസിൽ എത്തുന്നു?

സിവിൽ സർവന്‍റ് ആകണം എന്നുറച്ച തീരുമാനം എടുക്കുകയാണ് ഈ രംഗത്തേക്കുള്ള ആദ്യ ചുവട്. ഐഎഎസുകാർ പൊതുഭരണം നടപ്പിലാക്കുന്പോൾ ഐപിഎസുകാർ നിയമ പരിപാലനം ഉറപ്പുവരുത്തുന്നു.

കോച്ചിംഗിനു പോകുന്നവരും സ്വയം പഠിച്ചു സർവീസിൽ ഇടം നേടുന്നവരുമുണ്ട്. ഒരു കാര്യവും എനിക്കു സാധിക്കില്ലെന്നു കരുതി മാറി നിൽക്കരുത്. നിശ്ചയദാർഢ്യവും കഠിനാധ്വാനവുമുണ്ടെങ്കിൽ നമുക്കു സാധിക്കാത്തതായി ഒന്നുമില്ല.

സിവിൽ സർവീസ് പരിശീലനം തുടങ്ങുന്പോൾ തന്നെ നമ്മൾ വ്യക്തിപരമായി വളരാൻ തുടങ്ങും എന്നതാണു സത്യം.

സർവീസിലേക്കു കടന്നു വരാൻ ആഗ്രഹിക്കുന്നവർക്കു പ്രധാനമായി വേണ്ടതു ലോകത്ത് ഇപ്പോൾ നടക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള കൃത്യമായ ധാരണയാണ്. അതിനു വായന നിർബന്ധമാണ്.

ഏതൊരു സംഭവത്തെക്കുറിച്ചും ആഴത്തിലറിഞ്ഞാൽ മാത്രമേ സിവിൽ സർവന്‍റായാൽ എന്തു ചെയ്യാൻ സാധിക്കുമെന്നു നിങ്ങൾക്കു തീരുമാനിക്കാൻ പറ്റൂ. എവിടെനിന്നു ലഭിക്കുന്ന അറിവായാലും അവ തള്ളിക്കളയാതെ ഉൾക്കൊള്ളാനും ഏതവസ്ഥയോടു വഴങ്ങാനും സിവിൽ സർവന്‍റിനു സാധിക്കണം.

കോച്ചിംഗിനു പോകുന്നവർ അതിനൊപ്പം തന്നെ നോട്ടുകൾ തയാറാക്കുകയും ആഴ്ചയിലൊരിക്കൽ അതു റിവൈസ് ചെയ്യുകയും സ്വയം പരീക്ഷകൾ നടത്തുകയും വേണം.
ഗ്രൂപ് സ്റ്റഡിയും ചർച്ചകളും നടത്തുന്നതിലൂടെ ഒരു വിഷയത്തെക്കുറിച്ച് പല കാഴ്ചപ്പാടുകൾ നമുക്കു ലഭിക്കും. അതിനൊപ്പം, ലഭിക്കുന്ന അറിവുകൾ നമ്മുടെ നാടിനെങ്ങനെ പ്രയോജനപ്പെടുത്താമെന്നു കുറിച്ചുവയ്ക്കുക.

യോഗ്യത
ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് സിവിൽ സർവീസിനു വേണ്ട മിനിമം യോഗ്യത. മാർക്കു പരിധിയില്ല.

പ്രായം
ഏതു പ്രായത്തിൽ വേണമെങ്കിലും സിവിൽ സർവീസ് തയാറെടുപ്പുകൾ ആരംഭിക്കാവുന്നതാണ്. എത്ര നേരത്തെ തുടങ്ങുന്നുവോ അത്രയും നല്ലത്. കുറഞ്ഞത് ആറു മാസത്തെയെങ്കിലും ഫോക്കസ്ഡ് പഠനം നിർബന്ധമായി വേണം.

സിലബസ്
എവിടെ നിന്നു തുടങ്ങണം എന്നൊരാശങ്ക പലർക്കു ഉണ്ടായേക്കാം. അതുകൊണ്ടു തന്നെ സിലബസ് മനസിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. സിലബസ്, പരീക്ഷയെഴുതാനുള്ള അടിസ്ഥാനയോഗ്യതയും ഇളവുകളും, മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ തുടങ്ങിയ വിവരങ്ങൾ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്‍റെ വെബ്സൈറ്റിൽ ലഭ്യമാണ്. സിലബസ് അറിയാമെങ്കിൽ മാത്രമേ പഠിക്കുന്പോൾ നമുക്കതു വിഷയങ്ങളുമായി ബന്ധിപ്പിക്കാൻ സാധിക്കുകയുള്ളൂ.

ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എൻസിഇആർടി പുസ്തകങ്ങൾ നിർബന്ധമായും നോക്കുക. റിവിഷനാണ് മറ്റൊരു പ്രധാന കാര്യം. ആഴ്ചയിലൊരു ദിവസമെങ്കിലും അതിനായിമാറ്റിവയ്ക്കണം. www.visionias.com, www.insightsonindia. com തുടങ്ങിയ വെബ്സൈറ്റുകളും നോക്കാവുന്നതാണ്. നമുക്ക് താത്പര്യമുള്ള വിഷയങ്ങളെക്കുറിച്ചുള്ള ആപ്പുകൾ ഡൗണ്‍ലോഡ് ചെയ്യുന്നതും അതിൽനിന്നു വിവരങ്ങൾ ശേഖരിക്കുന്നതും നല്ലതാണ്.

ടൈം മാനേജ്മെന്‍റ്
കൃത്യമായൊരു ടൈം ടേബിൾ ഉണ്ടെങ്കിൽത്തന്നെ പകുതിയായിക്കഴിഞ്ഞു. ഒരു ദിവസം എത്ര നേരം പത്രം വായിക്കണം, പഠിക്കണം എന്നൊക്കെ നമുക്കു വ്യക്തതയുണ്ടാകണം. പ്രാക്ടീസ് ചെയ്തുകൊണ്ടേയിരിക്കണം. മെയിൻസ് എഴുത്തു പരീക്ഷയാണ്. അവിടെ സമയം കൃത്യമായി ഉപയോഗിക്കാൻ സാധിക്കണമെങ്കിൽ അത്രത്തോളം പരിശീലനം വേണം. സ്ഥിരമായ പ്രയത്നത്തിനാണ് ഇവിടെ പ്രാധാന്യം. പ്രിലിംസിനൊപ്പം തന്നെ ഓപ്ഷനലിനു വേണ്ടിയുള്ള തയാറെടുപ്പുകൾ ആദ്യം മുതൽ തന്നെ തുടങ്ങുന്നതാണു നല്ലത്.
ഒരു വിഷയത്തിനായി സമയം ചെലവഴിക്കുന്പോൾ അതിനു സിലബസിലുള്ള പ്രാധാന്യം കൂടി അറിഞ്ഞിരിക്കണം.

മെന്‍റൽ അലർട്ട്നെസ്
വളരെ പെട്ടെന്നു തീരുമാനം എടുത്തു നടപ്പിലാക്കാൻ ഒരു സിവിൽ സർവന്‍റിനു സാധിക്കണം. പേഴ്സണാലിറ്റി ടെസ്റ്റിലാണ് ഇതു പ്രകടമാകുന്നത്. വളരെ നിഷേധാത്മകമായ ചോദ്യങ്ങൾക്കുപോലും നമ്മൾ പോസിറ്റീവായ ഉത്തരമാണു നൽകേണ്ടത്. പ്രിലിംസിലും ഇതാവശ്യം വരും.

നാല് ഓപ്ഷനുകൾ ഉള്ള ഒരു ചോദ്യത്തിന്‍റെ ഉത്തരം നമുക്ക് അറിയില്ലെങ്കിൽ അവിടെ മെന്‍റൽ അലർട്ട്നെസിലൂടെ ശരിയായ ഉത്തരത്തിലെത്താൻ സാധിക്കും. മെയിൻസിന്‍റെ ഇപ്പോഴത്തെ രീതിവച്ച് നമ്മുടെ അഭിപ്രായങ്ങളാണ് ഉത്തരമായി എഴുതേണ്ടത്.

ആശയവിനിമയം പ്രധാനം
ഒരു സിവിൽ സർവന്‍റിനു പ്രധാനമായി വേണ്ടത് ആശയവിനിമയത്തിനുള്ള കഴിവാണ്. നന്നായി ഭാഷ കൈകാര്യം ചെയ്യുക എന്നതു വളരെ പ്രധാനമാണ്. ഇംഗ്ലീഷ് അറിയില്ല എന്നു പറഞ്ഞ് പേടിക്കുന്നവരുണ്ട്. പക്ഷേ അവിടെ ഭാഷയ്ക്കു പ്രാധാന്യമില്ല. മെയിൻസ് പോലും ഇപ്പോൾ മലയാളത്തിലും മറ്റു പ്രാദേശിക ഭാഷകളിലും എഴുതുന്നവരുണ്ട്.

പേഴ്സണാലിറ്റി ടെസ്റ്റ്
പേഴ്സണാലിറ്റി ടെസ്റ്റ് എന്നാണ് സിവിൽ സർവീസ് ഇന്‍റർവ്യൂ അറിയപ്പെടുന്നത്. പേരു പോലെ തന്നെ നമ്മുടെ വ്യക്തിത്വം, സത്യസന്ധത, ടീം സ്പിരിറ്റ്, മനഃസാന്നിദ്ധ്യം തുടങ്ങിയവയെല്ലാം അളക്കുകയാണ് അവിടെ ചെയ്യുന്നത്. ഒരു സിവിൽ സർവന്‍റ് കടന്നുപോകുന്ന സാഹചര്യങ്ങൾ നമ്മൾ എങ്ങനെ കൈകാര്യം ചെയ്യും എന്നവർ നോക്കും. സത്യസന്ധനായിരിക്കണം ഉദ്യോഗസ്ഥൻ. അതുകൊണ്ടുതന്നെ ഒരു കാര്യം അറിയില്ലെങ്കിൽ അറിയില്ല എന്നു ധൈര്യമായി പറയാം.

നമ്മുടെ വാക്കുകളെക്കാൾ ശരീരചേഷ്ടകൾക്കിവിടെ പ്രാധാന്യം കൂടുതലാണ്.
ഇന്‍റവ്യൂവിനു നമ്മൾ പരിഭ്രമിച്ചിരുന്നാൽ ഭാവിയിൽ വലിയ പ്രശ്നങ്ങളുണ്ടായാൽ നമുക്ക് അതു കൈകാര്യം ചെയ്യാൻ സാധിക്കില്ല എന്നൊരു തോന്നൽ അവിടെയുണ്ടാകും.
കണ്ണിൽ നോക്കി സംസാരിക്കുക, സന്തോഷത്തോടെയിരിക്കുക, നല്ല വസ്ത്രധാരണം, ശബ്ദം ഇടറാതെ ശ്രദ്ധിക്കുക, മുറിയിലേക്കു കടന്നു ചെല്ലുന്പോൾ അനുവാദം ചോദിക്കുക, ഇറങ്ങുന്പോൾ നന്ദി പറയുക തുടങ്ങിയവയെല്ലാം ശ്രദ്ധിക്കണം.

||

ജീവ മരിയ ജോയ്
(ജീവ മരിയ ജോയ് ഐഎഫ്എസ്: മസൂറിയിലെ സിവിൽ സർവീസ് അക്കാഡമിയിൽനിന്നു പരിശീലനം പൂർത്തിയാക്കി സ്പെയിനിലെ ഇന്ത്യൻ എംബസിയിൽ തേർഡ് സെക്രട്ടറി ഓണ്‍ ലാംഗ്വേജ് ട്രെയിനിംഗ് ആയി ചുമതലയേൽക്കാനൊരുങ്ങുകയാണു ലേഖിക.)

(തയാറാക്കിയത്: അഞ്ജലി അനിൽകുമാർ)