എസ്എസ്‌സി ജൂണിയർ എൻജിനിയർ പരീക്ഷ - 968 ഒഴിവ്‌
കേന്ദ്ര സർവീസിൽ ജൂണിയർ എൻജിനിയർ തസ്തികയിലേക്കുള്ള നിയമനങ്ങൾക്കു സ്റ്റാഫ് സെലക്‌ഷൻ കമ്മീഷൻ നടത്തുന്ന ജൂണിയർ എൻജിനിയർ (സിവിൽ, മെക്കാനിക്കൽ, ഇല‌ക്‌ട്രിക്കൽ) പരീക്ഷ-2024ന് അപേക്ഷ ക്ഷണിച്ചു. എൻജിനിയറിംഗ് ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം.

സ്ത്രീകൾക്കും അവസരം. ഓണ്‍ലൈൻ അപേക്ഷ ഏപ്രിൽ 18 വരെ. നിലവിൽ 968 ഒഴിവാണുള്ളത്. ഒഴിവുകളുടെ എണ്ണത്തിൽ വർധന ഉണ്ടായേക്കും. തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള ഒന്നാം ഘട്ട കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ ജൂണ്‍ നാലു മുതൽ ആറുവരെ നടത്തും. കേരളത്തിൽ അഞ്ച് പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരിക്കും.

ഒഴിവുകൾ: ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബിആർഒ), സെൻട്രൽ പബ്ലിക് വർക്സ് ഡിപ്പാർട്ട്മെന്‍റ് (സിപിഡബ്ല്യുഡി), സെൻട്രൽ വാട്ടർ കമ്മീഷൻ, ഫറാക്കാ ബറാജ് പ്രോജക്ട്, മിലിട്ടി എൻജിനിയർ സർവീസസ് (എംഇഎസ്), നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷൻ (എൻടിആർഒ), ബ്രഹ്മപുത്ര ബോർഡ്, മിനിസ്ട്രി ഓഫ് ജൽശക്തി,

സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ, ഡിജിക്യുഎ നേവൽ, മിനിസ്ട്രി ഓഫ് ഡിഫൻസ് എന്നിവിടങ്ങളിലാണ് ഒഴിവ്. ഗ്രൂപ്പ് ബി നോണ്‍ ഗസറ്റഡ് നോണ്‍ മിനിസ്റ്റീരിയൽ തസ്തികയാണ്. ബോർഡർ റോഡ്സ് ഓർഗനൈസേഷനിലെ ഒഴിവുകളിലേക്കു പുരുഷൻമാർ മാത്രം അപേക്ഷിച്ചാൽ മതി.

ഉയർന്ന പ്രായപരിധിയിൽ എസ്‌സി/എസ്ടി വിഭാഗക്കാർക്ക് 5 വർഷവും ഒബിസി വിഭാഗക്കാർക്ക് 3 വർഷവും ഇളവ്. മറ്റ് ഇളവുകൾ ചട്ടപ്രകാരം. ശന്പളം: 35,400-1,12,400. 100 രൂപ (അർഹർക്ക് ഇളവ്). ഓണ്‍ലൈനായി ഫീസ് അടയ്ക്കാം. തെരഞ്ഞെടുപ്പ് രണ്ടു പേപ്പറുകളുള്ള എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിൽ. കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷ ആയിരിക്കും.

പരീക്ഷാകേന്ദ്രങ്ങൾ: ബംഗളൂരു ആസ്ഥാനമായുള്ള കർണാടക, കേരള റീജണിലാണ് (കെകെആർ) കേരളവും ലക്ഷദ്വീപുമുൾപ്പെടുന്നത്. കേരളത്തിൽ എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ടാവും. ഉദ്യോഗാർഥിക്ക് ഒരേ റീജണിലെ മൂന്നു പരീക്ഷാകേന്ദ്രങ്ങൾ മുൻഗണനാക്രമത്തിൽ അപേക്ഷയിൽ രേഖപ്പെടുത്താം.

പിന്നീട് മാറ്റാനാവില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 18 (രാത്രി 11 മണി). അപേക്ഷയിൽ തെറ്റുണ്ടെങ്കിൽ ഏപ്രിൽ 22, 23 തീയതികളിൽ ഫീസോടുകൂടി തിരുത്തൽ വരുത്താം. അപേക്ഷാഫോം ഉൾപ്പെടെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

https://ssc.gov.in