ഇന്‍റലിജൻസ് ബ്യൂറോയിൽ 1,430 അസി. ഇന്‍റലിജൻസ് ഓഫീസർ
അസിസ്റ്റന്‍റ് സെൻട്രൽ ഇന്‍റലിജൻസ് ഓഫീസർ ഗ്രേഡ് രണ്ട്/ എക്സിക്യൂട്ടീവ് പരീക്ഷ 2017 ന് വിജ്ഞാപനമായി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ഇന്‍റലിജൻസ് ബ്യൂറോയിൽ 1430 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഇതിൽ 130 എണ്ണം വിമുക്തഭടൻമാർക്ക് സംവരണം ചെയ്തിട്ടുണ്ട്.

അസിസ്റ്റന്‍റ് സെൻട്രൽ ഇന്‍റലിജൻസ് ഓഫീസർ ഗ്രേഡ് രണ്ട്/ എക്സിക്യൂട്ടീവ്. ഗ്രൂപ്പ് സി വിഭാഗത്തിൽപ്പെട്ട നോണ്‍ ഗസറ്റഡ് നോണ്‍ മിനിസ്റ്റിരിയൽ തസ്തികയാണിത്.
ഒഴിവുകൾ- ജനറൽ: 951, ഒബിസി; 184, എസ്‌സി: 109, എസ്ടി: 56, വിമുക്തഭടൻ: 130, അംഗപരിമിതൽ അപേക്ഷിക്കേണ്ടതില്ല.

യോഗ്യത- ബിരുദം. കംപ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം.
പ്രായം- 18നും 27നും ഇടയിൽ എസ്‌സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചു വർഷത്തെയും ഒബിസിക്കാർക്ക് മൂന്നു വർഷത്തെയും വയസിളവ് ലഭിക്കും. വിധവകൾ, വിവാഹബന്ധം വേർപ്പെടുത്തിയ വനിതകൾ തുടങ്ങി മറ്റ് സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരം വയസിളവ് ലഭിക്കും.

യോഗ്യത, പ്രായം എന്നിവ നിശ്ചയിക്കുന്നത് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കിയാണ്.

പരീക്ഷ- രണ്ടു ഘട്ടങ്ങളിലായാണ് എഴുത്തുപരീക്ഷ നടക്കുക. ആദ്യഘട്ടത്തിൽ ഒബ്ജക്ടീവ് മാതൃകയിൽ 100 ചോദ്യങ്ങൾ ഉണ്ടായിരിക്കും. ജനറൽ അവേർനസ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ്, ലോജിക്കൽ/ അനലിറ്റിക്കൽ എബിലിറ്റി, ഇംഗ്ലീഷ് ലാംഗ്വേജ് എന്നീ വിഭാഗത്തിൽനിന്ന് 25 ചോദ്യങ്ങൾ വീതം. ആകെ നൂറ് മാർക്ക്. തെറ്റ് ഉത്തരങ്ങൾക്ക് കാൽ മാർക്ക് വീതം കുറയ്ക്കും. വിവരണാത്മക രീതിയിലാണ് രണ്ടാംഘട്ട പരീക്ഷ. നിർദിഷ്ട വിഷയത്തിൽ ഉപന്യാസം- 30 മാർക്ക് ഇംഗ്ലീഷ് കോപ്രിഹെൻഷെൻ- 20 മാർക്ക്. എഴുത്ത് പരീക്ഷ പാസാവുന്നവർക്ക് അഭിമുഖം ഉണ്ടായിരിക്കും. പരമാവധി 100 മാർക്കാണ് അഭിമുഖത്തിന് ലഭിക്കുന്നത്. കേരളത്തിൽ തിരുവനന്തപുരമാണ് ആദ്യഘട്ട പരീക്ഷാകേന്ദ്രം.

അപേക്ഷാ ഫീസ്- 100 രൂപ. ജനറൽ, ഒബിസി വിഭാഗക്കാരായ പുരുഷന്മാർക്ക് മാത്രമാണ്. ഫീസ് ബാധകം. ഓണ്‍ലൈനായും ഓഫ്‌ലൈനായും പണം അടയ്ക്കാൻ സൗകര്യമുണ്ട്.
അപേക്ഷിക്കേണ്ട വിധം- www.mha.nic.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ ആദ്യഘട്ടത്തിൽ ഉദ്യോഗാർഥിയെ സംബന്ധിക്കുന്ന വിവരങ്ങൾ നൽകണം. ഫോട്ടോ, ഒപ്പ് എന്നിവ സ്കാൻ ചെയ്ത് അപ്‌ലോ ഡ് ചെയ്യേണ്ടതാണ്. 50 കെബിയിൽ താഴെ വലുപ്പമുള്ള ഒറ്റ ഫയലായാണ് ഇവ അപ്‌ലോഡ് ചെയ്യേണ്ടത്. രണ്ടാംഘട്ടത്തിൽ ഫീസ് അടച്ച് അപേക്ഷാ നടപടികൾക്ക് പൂർത്തിയാക്കാം. ഫൈനൽ സബ്മിഷന് മുൻപ് വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കണം. അപേക്ഷാ ഫോമിന്‍റെ പകർപ്പ് അയച്ച് നൽകേണ്ടതില്ല. വിവരങ്ങൾ സമയബന്ധിതമായി ഇ-മെയിൽ വഴിയായിരിക്കും അറിയിക്കുക. ഓണ്‍ലൈൻ രജിസ്ട്രേഷനുള്ള അവസാന തീയതി- സെപ്റ്റംബർ രണ്ട്.