മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍: ഭാവിയുടെ ക്ലാസ്‌റൂം
ഉന്നത വിദ്യാഭ്യാസ രംഗത്തു വിപ്ലവകരമായ മാറ്റത്തിനു നാന്ദികുറിച്ചു കൊണ്ട് കടന്നു വരുന്ന പുതിയ വിദ്യാഭ്യാസ രീതിയാണ് MOOCs അഥവാ മാസീവ് ഓണ്‍ലൈൻ ഓപ്പണ്‍ കോഴ്സസ്. വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ ഉപയോഗിച്ച് അറിവിന്‍റെ ലോകത്തു വഴികാട്ടിയാകുകയാണ് ഇത്തരം ഓണ്‍ലൈൻ കോഴ്സുകൾ. ബ്രോഡ്ബാൻഡ് കണക്ഷൻ ഉണ്ടെങ്കിൽ കംപ്യൂട്ടറുകളും സ്മാർട്ട് ഫോണുകളും അറിവു തേടുന്നവനു മുന്പിൽ അധ്യയനത്തിന്‍റെ വാതായനങ്ങൾ തുറക്കുകയാണ് ഇതു വഴി. സൗജന്യ കോഴ്സുകൾ മുതൽ കുറഞ്ഞ ചെലവിൽ പഠിക്കാവുന്ന കോഴ്സുകൾ വരെ ഇങ്ങനെ ഓണ്‍ലൈനായി വിദ്യാർഥികൾക്കു മുന്നിലെത്തുന്നു. ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അതിപ്രഗത്ഭരായ അധ്യാപകർ ഒരുക്കുന്ന കോഴ്സുകളാണ് ഇവയെന്നതും ആകർഷണീയത വർധിപ്പിക്കുന്നു. പ്രഫഷണൽകോഴ്സ് വിദ്യാർഥി കൾക്ക് ഇത്തരം ഹ്രസ്വകാല കോഴ്സുകളിൽ ചേർന്ന് ക്രെഡിറ്റ് സ്വന്തമാക്കാം.

എൻപിടിഇഎൽ

ഇന്ത്യയിൽ ഓണ്‍ലൈൻ കോഴ്സ്ദാതാക്കളുടെ പട്ടികയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് നാഷണൽ പ്രോഗ്രാമിംഗ് ഓണ്‍ ടെക്നോളജി എൻഹാൻസ്ഡ് ലേണിംഗ് (എൻപിടിഇഎൽ). ബോംബെ, ഡൽഹി, ഗോഹട്ടി, കാണ്‍പൂർ, ഖരഗ്പൂർ, മദ്രാസ്, റൂർക്കി തുടങ്ങി ഏഴ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളും ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും സംയുക്തമായി ഒരുക്കുന്ന കോഴ്സുകളാണ് എൻപിടിഇഎൽ നടത്തുന്നത്. കോഴ്സുകൾ സൗജന്യമാണെന്നു മാത്രമല്ല തുച്ഛമായ ഫീസ് നൽകിയാൽ പരീക്ഷ എഴുതി സർട്ടിഫിക്കറ്റും നേടാം.
മാനേജ്മന്‍റ്, സയൻസ് , എൻജിനിയറിംഗ്, കംപ്യൂട്ടർ സയൻസ്, അഗ്രികൾച്ചർ, ഹുമാനിറ്റീസ്, ബിസിനസ്, ഓഷ്യൻ പഠനം തുടങ്ങി വൈവിധ്യമാർന്ന ഇരുനൂറിലധികം കോഴ്സുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നാല് ആഴ്ച, എട്ട് ആഴ്ച, പന്ത്രണ്ട് ആഴ്ച ദൈർഘ്യമുള്ളതാണ് ഈ കോഴ്സുകൾ. ഒരു വിദ്യാർഥിക്ക് നാലു കോഴ്സു വരെ തെരഞ്ഞെടുക്കാം. പരീക്ഷ രാവിലെയും ഉച്ചയ്ക്കുമായി രണ്ടു സെഷനുകളിലായാണു നടത്തുന്നത്. ഇതിനുള്ള സൗകര്യം മാത്രം നോക്കി കോഴ്സുകൾ തെരഞ്ഞെടുക്കാം. കോഴ്സുകൾ ആരംഭിക്കുന്നതിന്‍റെയും പരീക്ഷയ്ക്കു രജിസ്റ്റർ ചെയ്യേണ്ടതിന്‍റെയും തീയതി മനസിലാക്കാൻ പതിവായി വെബ്സൈറ്റ് സന്ദർശിക്കുക. എൻജിനിയറിംഗ്, സയൻസ് വിദ്യാർഥികൾക്ക് അനുയോജ്യമായ കോഴ്സുകളാണു ഭൂരിപക്ഷവും.

അമേരിക്കയിലെ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഓപ്പണ്‍ കോഴ്സ‌് വേറിനെ അടിസ്ഥാനപ്പെടുത്തിയാണ് എൻപിടിഇഎൽ കോഴ്സുകൾ ചിട്ടപ്പെടുത്തിയിരിക്കുന്ന്ത്. http://nptel.iitm.ac.in എന്ന വെബ്സൈറ്റ് വഴി കോഴ്സ് സാമഗ്രികളും http://www.youtube.com/iti വഴി വീഡിയോകളും ഡൗണ്‍ലോഡ് ചെയ്യാം. എൻജിനിയറിംഗ് വിദ്യാർഥികൾക്കായി ഡൽഹി ഐഐടിയുടെ മേൽനോട്ടത്തിൽ വിർച്വൽ ലബോറട്ടറിയും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

ലക്ഷ്യയുമായി മുംബൈ ഐഐടി

വിദ്യാർഥികളുടെ പ്രഫഷണൽ മികവ് വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ബോംബെ ഐഐടിയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം രൂപം കൊടുത്തതാണ് ലേണർ അഡ്വാൻസ്ഡ് നോളജ് ആൻഡ് സ്കിൽ ത്രൂ ഹൈബ്രിഡ് അപ്രോച്ച്
( Learner Advan cement of Knowledge & Skills through HYbrid Approach-
LAKSHYA). ഓണ്‍ലൈൻ രീതിയും നേരിട്ടുള്ള സംവേദനവും സമന്വയിപ്പിച്ചുള്ള പാഠ്യ പദ്ധതിക്കാണു രൂപം കൊടുത്തിരിക്കുന്നത്. ഒരാഴ്ച ആറു മുതൽ എട്ടു മണിക്കൂർ വരെ ചെലവിട്ടു പഠിക്കാവുന്ന രീതിയിലാണു കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്. പഠിച്ച കാര്യങ്ങൾ ഓണ്‍ലൈനായി വിലയിരുത്തും. നിശ്ചിത സമയത്ത് അധ്യാപകരുമായി സംവദിക്കുന്നതിനും അവസരമുണ്ടായിരിക്കും. ഇതിനു രാജ്യത്തെന്പാടുമായി റിമോട് സെന്‍ററുകൾ ക്രമീകരിച്ചിട്ടുണ്ട്. കേരളത്തിലെ നിരവധി പ്രഫഷണൽ കോളജുകൾ ഈ ശ്രേണിയിൽ ഉൾപ്പെട്ടിട്ടുണ്ട്. വാരാന്ത്യങ്ങളിൽ ഗ്രൂപ്പ് ചർച്ചകളും ഇത്തരത്തിൽ നടത്തുന്നുണ്ട്. വൈവിധ്യമാർന്ന കോഴ്സുകളാണ് ലക്ഷ്യയുടെ സവിശേഷത. ചെറിയ ഫീസ് ഈടാക്കിയാണു കോഴ്സ് നടത്തുന്നത്. വെബ്സൈറ്റ്: https://www.it.iitb.ac.in/lakshya.

ക്രിയേറ്റീവ് കോമണ്‍സ് സർവീസ്

യൂണിവേഴ്സിറ്റികളും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും അവരുടെ ഏറ്റവും പ്രഗത്ഭരായ പ്രഫസർമാരുടെ പ്രഭാഷണങ്ങൾ പൂർണമായും റിക്കാർഡ് ചെയ്ത് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാൻ കഴിയുന്ന തരത്തിൽ തങ്ങളുടെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നു. ബ്രോഡ്ബാൻഡ് കണക്ഷനുള്ള പഴ്സണൽ കംപ്യൂറുകളോ സ്മാർട്ട് ഫോണുകളോ വഴി ഇതു കാണാനും ഗ്രഹിക്കാനും ആവശ്യക്കാരനായ വിദ്യാർഥിക്കു കഴിയുന്നു. ക്രിയേറ്റീവ് കോമണ്‍സ് സർവീസ് ലൈസൻസ് ചട്ടപ്രകാരം ഇങ്ങനെ അപ്‌ലോഡ് ചെയ്യുന്ന പഠന സാമഗ്രികൾ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യുന്നതിനും സാധിക്കും. ബന്ധപ്പെട്ട മേഖലയിൽ വൈദഗ്ധ്യമുള്ള അധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തുന്ന കോഴ്സ്കളിൽ സംശയങ്ങൾ കൂട്ടായ്മയിലൂടെ പരിഹരിക്കുന്നതിനും, അധ്യാപകരുമായി സംവദിക്കുന്നതിനും അവസരമുണ്ട്. കോഴ്സിന്‍റെ ഭാഗമായി ഇന്‍റേണ്‍ഷിപ്പിലൂടെ പ്രായോഗികതലത്തിൽ പരിശീലനം നേടാനും പ്രമുഖ സ്ഥാപങ്ങൾ അവസരം നൽകുന്നു.

കെ. ജയകുമാർ
(ഗസ്റ്റ് അധ്യാപകൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ്
മാനേജ്മെന്‍റ്, തിരുവനന്തപുരം)