ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്‌സ് & ആപ്ലിക്കേഷന്‍സ് ഏറെ വ്യത്യസ്തം
മാത്തമാറ്റിക്സ് മാത്രമല്ല അതിന്‍റെ പ്രയോഗവും പഠന വിഷയമാക്കി ഒഡീഷയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്സ് ആൻഡ് ആപ്ലിക്കേഷൻസ് (ഐഎംഎ) വ്യത്യസ്തത പുലർത്തുന്നു.
1999 ൽ ഒറീസ ഗവണ്‍മെന്‍റ് സ്ഥാപിച്ച ഈ സ്ഥാപനം ഗണിതശാസ്ത്രത്തിലും അനുബന്ധ വിഷയങ്ങളിലും പഠനവും ഗവേഷണവും നടത്തിവരുന്ന ഒരു പ്രമുഖ ശാസ്ത്രഗവേഷണ കേന്ദ്രമാണ്. ഇന്ത്യയിലെ ഗണിതശാസ്ത്ര പഠനകേന്ദ്രങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന ഈ സ്ഥാപനത്തിന്‍റെ പ്രഖ്യാപിതലക്ഷ്യങ്ങൾ ഗണിതശാസ്ത്രത്തിലും അതു വളരെയധികം പ്രയോഗിക്കപ്പെടുന്ന ഭൗതികശാസ്ത്രം, ജീവശാസ്ത്രം, എൻജിനിയറിംഗ്, സാമൂഹ്യശാസ്ത്രം എന്നീ മേഖലകളിലും അടിസ്ഥാന പഠനം പ്രോത്സാഹിപ്പിക്കുക എന്നതാണ്.

ഇക്കഴിഞ്ഞ കാലയളവിൽ ഐഎംഎ വിദ്യാർഥികൾക്കായി ഗണിതശാസ്ത്ര ഒളിന്പ്യാഡ് പരിശീലനമുൾപ്പെടെ ഒട്ടനവധി പരിശീലന പരിപാടികൾ നടത്തിയിട്ടുണ്ട്. അധ്യാപക പരിശീലന പരിപാടികളും ഗവേഷക വിദ്യാർഥികൾക്കായി നടത്തിയ പരിപാടികളും നിരവധിയാണ്. ഒരു പ്രഫഷണൽ സ്ഥാപനമെന്ന നിലയിൽ ഗവണ്‍മെന്‍റിനും വ്യവസായ സ്ഥാപനങ്ങൾക്കും വിദഗ്ധ ഉപദേശം നല്കുക എന്ന ഒരു കർത്തവ്യംകൂടി ഐഎംഎ നിർവഹിക്കുന്നു.

കോഴ്സുകൾ

ഐഎംഎ ബിരുദ, ബിരുദാനന്തര, ഗവേഷണ തലങ്ങളിൽ കോഴ്സുകൾ നടത്തുന്നുണ്ട്. ഒറീസയിലെ ഉത്കൽ സർവകലാശാലയുടെ അംഗീകാരത്തോടെ ഇവർ നടത്തുന്ന കോഴ്സുകൾ ഇവയാണ്.

1. ബിഎസ‌്സി (ഓണേഴ്സ്) ഇൻ മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിംഗ് (ത്രിവത്സര കോഴ്സ്)
2. എംഎ/എംഎസ‌്സി ഇൻ കംപ്യൂട്ടേഷണൽ ഫിനാൻസ് (ദ്വിവത്സര കോഴ്സ്)
ബിരുദ കോഴ്സിന്‍റെ ഘടന ഗണിതശാസ്ത്രത്തിൽ ഒരു ഉറച്ച അടിസ്ഥാനം നൽകുന്നതിനോടൊപ്പം തന്നെ കംപ്യൂട്ടിംഗിലെ വിവിധ വിഷയങ്ങളിൽ അവഗാഹം ലഭിക്കുന്ന രീതിയിലാണ്. അതിനാൽ വിദ്യാർഥികൾക്ക് ഗണിതശാസ്ത്രത്തെ വിവിധ മേഖലകളിൽ ഉപയോഗിക്കുന്നതിനാവശ്യമായ പരിശീലനവും ഈ കോഴ്സിൽനിന്നും ലഭിക്കുന്നു. കംപ്യൂട്ടിംഗിൽ ഇന്ന് വളരെയധികം പ്രയോജനമുള്ള വിഷയങ്ങളാണ് പ്രോഗ്രാമിംഗ്, ഡിസൈൻ ആൻഡ് അനാലിസിസ്, ഡാറ്റാബേസ് മാനേജ്മെന്‍റ്, കംപ്യൂട്ടർ നെറ്റ്‌വർക്കിംഗ്, ബയോ ഇൻഫർമാറ്റിക്സ് തുടങ്ങിയവ. ഈ വിഷയങ്ങളും ഐഎംഎയുടെ ഡിഗ്രി കോഴ്സിന്‍റെ ഭാഗമാണ്. ഇത്തരം ഒരു സിലബസ് മറ്റ് യൂണിവേഴ്സിറ്റികൾ വാഗ്ദാനം ചെയ്യുന്ന മിക്ക ഗണിതശാസ്ത്ര ബിരുദ കോഴ്സുകളിലും ഇല്ല എന്നത് ശ്രദ്ധേയമാണ്. ഇവിടത്തെ വിദ്യാർഥികൾ ഉപരിപഠനത്തിനായി സിഎംഐ, ഐഐടി, ഐഐഎസ‌്സി, ടിഐഎഫ്ആർ തുടങ്ങിയ പ്രമുഖ പഠനകേന്ദ്രങ്ങളിൽ പ്രവേശനം നേടാറുണ്ട്.
ഗണിതശാസ്ത്രം അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ച് ബിരുദം പാസായവർക്ക് എംഎ/എംഎസ‌്സി ഇൻ കംപ്യൂട്ടേഷണൽ ഫിനാൻസ് കോഴ്സിലേക്ക് അപേക്ഷിക്കാം. ഒരു പരന്പരാഗത ബിരുദാനന്തര ബിരുദ കോഴ്സിൽ നിന്നും വ്യത്യസ്തമാണ് ഈ കോഴ്സ്. കംപ്യൂട്ടിംഗിലും സ്റ്റാറ്റിസ്റ്റിക്സിലും ഗണിതശാസ്ത്രത്തിലും സാന്പത്തികശാസ്ത്രത്തിലെ നവീന വിഷയങ്ങളിലും പരിജ്ഞാനം നേടിയ വിദഗ്ധരെ വാർത്തെടുക്കുന്നു എന്നതാണ് ഇതിന്‍റെ പ്രത്യേകത. സാന്പത്തികരംഗത്തെ ഉയർച്ചത്താഴ്ചകളെയും മറ്റ് ചാഞ്ചാട്ടങ്ങളെയും കൗശലപൂർവം കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ള ഫിനാൻഷൽ എൻജിനിയർമാരെ സൃഷ്ടിക്കുന്ന ഈ കോഴ്സിലെ ചില പഠനവിഷയങ്ങളാണ് റിസ്ക് മാനേജ്മെന്‍റ്, ആക്ച്വേറിയൽ സയൻസ്, ഡാറ്റാമൈനിംഗ്, ഫിനാൻഷൽ ഡെറിവേറ്റീവ്സ് തുടങ്ങിയവ. അതിനാൽതന്നെ മികച്ച കാന്പസ് പ്ലേസ്മെന്‍റ് സാധ്യതകൾ ഈ കോഴ്സിനുണ്ട്.

പ്രവേശന പരീക്ഷ

ബിഎസ‌്സി കോഴ്സിലേക്കുള്ള പ്രവേശനം രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഒരു പ്രവേശന പരീക്ഷയിലൂടെയാണ്. മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച് പ്ലസ്ടു പാസായവർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ആർജിബ്ര, കാൽക്കുലസ്, അരിത്തമെറ്റിക് തുടങ്ങിയ അടിസ്ഥാന വിഷയങ്ങളിൽ നിന്നുമുള്ള ഒബ്ജക്ടീവ് മാതൃകയിലെ ചോദ്യങ്ങളാവും പരീക്ഷയിൽ ഉണ്ടാവുക. 30 വിദ്യാർഥികൾക്കാണ് ഒരുവർഷം പ്രവേശനം ലഭിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾ 15000 രൂപ അഡ്മിഷൻ ഫീസും 20000 രൂപ വാർഷിക ഫീസും നൽകണം.എംഎസ‌്സി കോഴ്സിനും 30 വിദ്യാർഥികൾക്കാണ് ഒരു വർഷം പ്രവേശനം ലഭിക്കുക.
രണ്ടു മണിക്കൂർ ദൈർഘ്യമുള്ള പ്രവേശന പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. പരീക്ഷയിൽ ബിരുദനിലവാരത്തിലുള്ള ഒബ്ജക്ടീവ്, ഡിസ്ക്രിപ്റ്റീവ് മാതൃകയിലെ ചോദ്യങ്ങളുണ്ടാകും. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾ 50000 രൂപ അഡ്മിഷൻ ഫീസും 65000 രൂപ വാർഷിക ഫീസും നൽകേണ്ടതാണ്.

കേരളത്തിനു സമീപമുള്ള പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ ചെന്നൈയും ബംഗളൂരുവുമാണ്. ഓണ്‍ലൈനായും അല്ലാതെയും അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 10. പ്രവേശന പരീക്ഷ മേയ് 31ന്. കൂടുതൽ വിവരങ്ങളും മുൻവർഷങ്ങളിലെ പ്രവേശന പരീക്ഷാ ചോദ്യപേപ്പറുകളും ഇൻസ്റ്റിറ്റ്യൂട്ട് വെബ്സൈറ്റിൽ ലഭ്യമാണ്. വെബ്സൈറ്റ്: www.iomaorissa.ac.in.

ഡോ. കെ. വിഷ്ണു നന്പൂതിരി
(അസിസ്റ്റന്‍റ് പ്രഫസർ, എംവിജിഎം സർക്കാർ പോളിടെക്നിക്ക് കോളജ്,
വെണ്ണിക്കുളം)