കടുപ്പമെങ്കിലും ശ്രമിച്ചാല്‍ എളുപ്പം
സിവിൽ സർവീസസ് പരീക്ഷ ഒരു ബാലികേറാമലയാണെന്നാണ് എല്ലാവരും കരുതുന്നത്. എന്നാൽ, ആസ്വദിച്ചു പഠിച്ചാൽ സിവിൽ സർവീസസ് പരീക്ഷ വളരെ എളുപ്പമാവും. പറയുന്നത് 2017 സിവിൽ സർവീസസ് പരീക്ഷയിൽ 28 -ാം റാങ്ക് നേടിയ കോട്ടയം സ്വദേശി എസ്. സമീര.

പഠനം ഒരു ഭാരമായി കാണാതെ അറിയാനായി പഠിക്കാനുള്ള ഒരു മനസുണ്ടാവുക വളരെ അത്യാവശ്യമാണ്. എല്ലാ ദിവസവും പത്രവായന നിർബന്ധമാണ്. ഒരു ദേശീയ ദിനപത്രം വായിക്കേണ്ടതു വളരെ അത്യാവശ്യമാണ്. ഓരോരുത്തരുടെ ഇഷ്ടങ്ങളും സൗകര്യങ്ങളുമനുസരിച്ചു കൂടുതൽ ദേശീയവും പ്രാദേശികവുമായ പത്രങ്ങൾ നോക്കാവുന്നതാണ്.

നേട്ട് കുറിക്കണം

പത്രം വായിച്ച് അന്നന്നത്തെ പ്രധാന വിവരങ്ങൾ നോട്ടായി കുറിച്ചുവയ്ക്കണം. പരിസ്ഥിതി, സാന്പത്തികം, സയൻസ്, വിദേശകാര്യം എന്നിങ്ങനെ തരം തിരിച്ച് എഴുതുന്നതു പിന്നീട് വേഗത്തിൽ പഠിച്ചെടുക്കാൻ സഹായിക്കും. ഈ നോട്ട് സിവിൽ സർവീസസ് പരീക്ഷയുടെ മൂന്നു ഘട്ടത്തിലും പ്രയോജനപ്പെടും. ദിവസം കുറഞ്ഞത് എട്ടു മണിക്കൂറെങ്കിലും പഠിക്കാവുന്ന താണ്. ഒറ്റഇരുപ്പിൽ പരമാവധി മൂന്നു മണിക്കൂർ വരെ പഠിക്കാം. രാത്രി ഉറക്കം മാറ്റിവച്ചും അതിരാവിലെ എഴുന്നേറ്റും പഠിക്കണമെന്നു നിർബന്ധമില്ല. പോളിറ്റി, ജ്യോഗ്രഫി എന്നിവയ്ക്ക് സ്റ്റാൻഡേർഡ് ബുക്കുകളുണ്ട്. അവ നന്നായി വായിച്ച് പഠിക്കാവുന്നതാണ്. അതോടൊപ്പം ആറാം ക്ലാസുമുതൽ 12 ാം ക്ലാസുവരെയുള്ള എൻസിഇആർടി ടെക്സ്റ്റ് ബുക്കുകൾ നന്നായി പഠിക്കണം. പരീക്ഷയുടെ വിവരങ്ങളും എഴുതേണ്ട രീതികളും പരിചിതമാകാൻ കോച്ചിംഗ് സെന്‍ററിന്‍റെ സഹായം തേടാവുന്നതാണ്. ഇന്‍റർവ്യൂ പരിശീലനത്തിനായി വിവിധ സ്ഥാപനങ്ങളിൽ പങ്കെടുക്കാം. അത് കൂടുതൽ പ്രായോഗികമായ അറിവുകൾ നൽകും. പ്രിലിമിനറിക്കും മെയിൻ പരീക്ഷകൾക്കും മുന്പായി ധാരാളം പരിശീലന പരീക്ഷകൾ എഴുതാം. മെയിൻ പരീക്ഷയ്ക്കു സമയവും വിഷയങ്ങളും നന്നായി കൈകാര്യം ചെയ്യാൻ ഇത്തരം പരീക്ഷ പരിശീലനങ്ങൾക്ക് വലിയ സ്ഥാനമുണ്ട്.

എഴുതി പരിശീലിക്കണം

എഴുത്തുപരീക്ഷകൾ എഴുതിത്തന്നെ പരിശീലിക്കേണ്ടതാണ്. ഇത്തരത്തിൽ എഴുതി പരിശീലിക്കുന്ന പരീക്ഷയുടെ ഉത്തരങ്ങൾ മൂല്യം നിർണയം നടത്തുന്ന അധ്യാപകരുടെ പങ്കും വളരെ വലുതാണ്. അതത് വിഷയങ്ങളിൽ പ്രഗത്ഭരായ അധ്യാപകരെ ഇതിനായി സമീപിക്കണം. ഇതിലൂടെ ശരിയായ പരീക്ഷയിൽ കൂടുതൽ ശരിയും നിലവാരവുമുള്ള ഉത്തരങ്ങളിലേക്ക് എത്താനാവും. ഒരുവർഷം നീണ്ടുനിൽക്കുന്നതാണ് സിവിൽ സർവീസസ് പരീക്ഷ. അതിനാൽ പരീക്ഷകൾ പൂർത്തിയാവുന്നതുവരെ ആത്മവിശ്വാസം നിലനിർത്തണം. മാത്രവുമല്ല പരീക്ഷകളെ നിശ്ചയദാർഢ്യത്തോടെ നേരിടാനുള്ള മാനസികതയാറെടുപ്പും ആവശ്യമാണ്.

ഒരേരീതിയിലുള്ള പഠന രീതി ദുഷ്കരമാണ്. അതുകൊണ്ടു പഠിത്തത്തിനിടെ ആവശ്യത്തിനു വിശ്രമിക്കാവുന്നതും പഠന രീതിയിൽ മാറ്റംവരുത്താവുന്നതുമാണ്. കളിപ്പാട്ടം എന്ന മോഹൻലാൽ ചിത്രത്തിലെ ഒരു രംഗത്തിൽ പറയുന്നതുപോലെ വിശ്രമവേളകൾ ആന്ദകരവുമായിരിക്കണം. കലയിലോ സ്പോർട്സിലോ മറ്റുമേഖലകളിലോ താത്പര്യമുള്ളവർ പഠനത്തിന്‍റെ പേരിൽ ആ സിദ്ധികളെ മാറ്റിവയ്ക്കുകയോ അവഗണിക്കുകയോ ചെയ്യരുത്. പ്രതിസന്ധിഘട്ടങ്ങളിൽ മുന്നോട്ടു നടക്കാൻ ഈ പഠ്യേതരകഴിവുകൾ നമ്മളെ പ്രാപ്തരാക്കും.

കുറുക്കു വഴികളില്ല

സിവിൽ സർവീസസ് പരീക്ഷ പാസാവാൻ കുറുക്കുവഴികളില്ല. പരീക്ഷയ്ക്കു വേണ്ടിയുള്ള തയാറെടുപ്പ് ഒരു കഠിന ജോലിയുമല്ല. കഠിനാധ്വാനം ചെയ്യാൻ മനസുണ്ടെങ്കിൽ ആർക്കും വിജയിക്കാവുന്ന പരീക്ഷ മാത്രമാണ് സിവിൽ സർവീസസ് പരീക്ഷ.