ഹാപ്പി ബർത്ത്ഡേ ഫാറ്റു! ലോകത്തിലെ ഏറ്റവും പ്രായമേറിയ ഗോറില്ലയുടെ പിറന്നാൾ ആഘോഷമാക്കി ബർലിൻ
Monday, April 15, 2024 12:29 PM IST
ജോസ് കുമ്പിളുവേലിൽ
ബെർലിൻ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗൊറില്ലയായ ഫാറ്റുവിന് 67 വയസ് തികഞ്ഞു. ബെർലിൻ മൃഗശാലയിൽ താമസിക്കുന്ന ഫാറ്റുവിന്‍റെ ജന്മദിനം വിപുലമായി മൃഗശാല അധികൃതർ ആഘോഷിച്ചു.

ചില്ലകളും ഇലകളും ചീര, മുന്തിരി, വാഴപ്പഴം, തണ്ണിമത്തൻ എന്നിവയുൾപ്പെടെയുള്ള ഭക്ഷണങ്ങൾ ഫാറ്റുവിന് സമ്മാനമായി നൽകി. പ്രായവും ജന്മദിനവും കൃത്യമായ അറിയില്ലെങ്കിലും ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗൊറില്ലയായി ആണ് ഫാറ്റുവിനെ കണക്കാക്കുന്നത്.

1959ലാണ് ഫാറ്റു ആദ്യമായി ബെർലിനിൽ എത്തിയത്. ഫ്രഞ്ച് തുറമുഖ നഗരമായ മാർസെയിലിലെ ഒരു പബ്ബിൽ വിൽക്കാൻ വേണ്ടി ഒരു നാവികനാണ് ഫാറ്റുവിനെ ആദ്യമായി യൂറോപ്പിലെത്തിച്ചത്.

പിന്നീട് ഫാറ്റു ബെർലിൻ മൃഗശാലയിൽ എത്തി. അന്ന് ഏകദേശം രണ്ട് വയസ് പ്രായമുണ്ടായിരുന്നു. ഗൊറില്ലകൾക്ക് കാട്ടിൽ 35 വയസ് വരെയും മനുഷ്യ പരിചരണത്തോടെ 50 വയസ് വരെയുമാണ് സാധാരണഗതിയിൽ ജീവിക്കാന്‍ കഴിയുന്നത്.

അതേസമയം, ആരോഗ്യവാനായ ഫാറ്റുവിന് ഇനിയും ജീവിക്കാന്‍ കഴിയുമെന്നാണ് കരുതപ്പെടുന്നത്.