ജര്‍മനിയിലെ ഭരണമുന്നണി കക്ഷികളുടെ ജനപിന്തുണയില്‍ വന്‍ ഇടിവ്
Monday, April 29, 2024 12:22 PM IST
ജോസ് കുമ്പിളുവേലിൽ
ബെര്‍ലിന്‍: ജര്‍മനിയിലെ ഭരണകക്ഷിയായ ട്രാഫിക് ലൈറ്റ് മുന്നണിയിലെ പാര്‍ട്ടികളുടെ ജനപിന്തുണയില്‍ വന്‍ ഇടിവ്. സര്‍വേ പ്രകാരം 33 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.

ഒലാഫ് ഷോള്‍സിന്‍റെ എസ്പിഡി പാര്‍ട്ടിയുടെ പിന്തുണ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരു പോയിന്‍റ് നഷ്ടപ്പെട്ടു 15 ശതമാനത്തിലെത്തി. ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്‍റെ ചൈനയിലേക്കുള്ള യാത്രയും പാര്‍ട്ടിയുടെ മുഖം വീണ്ടെടുക്കാന്‍ സഹായിച്ചില്ലെന്നാണ് സർവേ പറയുന്നത്.

സിഡിയു/സിഎസ്‌യുവിന്‍റെ നില 30 ശതമാനമായി തുടരുന്നു. എഫ്ഡിപിന്‍റെ നില (അഞ്ച് ശതമാനം) മാറ്റമില്ലാതെ നില്‍ക്കുമ്പോള്‍, പുതിയ വാഗൻക്നെക്റ്റ് പാര്‍ട്ടിയുടെ നില (ബിഎസ്ഡബ്ല്യു) ഒരു പോയിന്‍റ് വർധിച്ച് ഏഴ് ശതമാനത്തിലെത്തി.

ഇടതുപക്ഷം ഒരു പോയിന്‍റ് നേടുകയും അഞ്ച് ശതമാനത്തില്‍ എത്തുകയും ചെയ്തു. കുടിയേറ്റ വിരുദ്ധരായ എഎഫ്ഡി‌യുടെ പിന്തുണ 18 ശതമാനത്തില്‍ തുടരുകയാണ്.