ജര്‍മനിയില്‍ ജനന നിരക്കും വിവാഹ നിരക്കും കുറഞ്ഞതായി റിപ്പോർട്ട്
Friday, May 10, 2024 4:27 PM IST
ജോസ് കുമ്പിളുവേലിൽ
ബെര്‍ലിന്‍: ജര്‍മനിയിലെ ജനന നിരക്കും വിവാഹ നിരക്കും 2013ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി. ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് വ്യാഴാഴ്ച പുറത്തുവിട്ട പ്രാഥമിക കണക്കുകള്‍ പ്രകാരം, 2023ല്‍ ജര്‍മനിയില്‍ 6,93,000 കുട്ടികളാണ് ജനിച്ചത്.

2022നെ അപേക്ഷിച്ച് ഈ സംഖ്യ 6.2 ശതമാനത്തിന്‍റെ കുറവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തിന്‍റെ കിഴക്കന്‍ ഭാഗത്താണ് ജനന നിരക്കിൽ വൻ ഇടിവുണ്ടായത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കിഴക്കന്‍ ജര്‍മനിയില്‍ 9.2 ശതമാനത്തിന്‍റെ കുറവുണ്ടായി.

ജര്‍മനിയിലെ വിവാഹങ്ങളും കുറഞ്ഞു

2023ലെ വിവാഹങ്ങളുടെ എണ്ണവും മുന്‍വര്‍ഷത്തേക്കാള്‍ 7.6 ശതമാനം കുറഞ്ഞ് ഏകദേശം 3,61,000 ആയി. 2022ല്‍ ജര്‍മനിയില്‍ 3,90,743 വിവാഹങ്ങൾ രജിസ്റ്റർ ചെയ്തു.

കണക്കുകള്‍ പ്രകാരം, 1950ല്‍ വിവാഹ രജിസ്ട്രേഷൻ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിവാഹങ്ങള്‍ നടന്ന രണ്ടാമത്തെ വര്‍ഷമാണിത്.

2021ലാണ് ഏറ്റവും കുറവ് വിവാഹങ്ങള്‍ രജിസ്റ്റർ ചെയ്തത്. 3,57,785 വിവാഹങ്ങൾ. കോവിഡിനെ തുടർന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ആണ് ഇതിന് കാരണമായത്.