യൂറോപ്യന്‍ പാര്‍ലമെന്‍റ് അംഗത്തിനെതിരായ ആക്രമണം: പ്രതിഷേധം വ്യാപകം
Wednesday, May 8, 2024 7:24 AM IST
ജോസ് കുമ്പിളുവേലില്‍
ബര്‍ലിന്‍ : ജര്‍മനിയിലെ ഭരണമുന്നണിയിലെ മുഖ്യകക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ യൂറോപ്യന്‍ പാര്‍ലമെന്‍റ് അംഗം മത്യാസ് എക്കെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജര്‍മനിയില്‍ ആകമാനം പ്രതിഷേധം. തീവ്ര വലതുപക്ഷ വിഭാഗങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നാണ് സംശയം ഉയര്‍ന്നിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ എഎഫ്ഡി അടക്കമുള്ള സംഘടനകള്‍ക്കെതിരേ പ്രതിഷേധ പ്രകടനങ്ങള്‍ക്കും രാജ്യത്തെമ്പാടും ആഹ്വാനം ഉയര്‍ന്നത്. നാലു പേരടങ്ങുന്ന സംഘമാണ് എക്കെയെ ഡ്രസ്ഡന്‍ നഗരത്തില്‍ ആക്രമിച്ചത്. ഇതില്‍ പതിനേഴുകാരനായ ഒരാള്‍ പോലീസില്‍ കീഴടങ്ങിയെന്നാണ് സൂചന.

ഇവരെല്ലാം തീവ്ര വലതുപക്ഷ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവരാണെന്നാണ് പോലീസിന്‍റെയും നിഗമനം. തെരഞ്ഞെടുപ്പ് പോസ്റ്റര്‍ ഒട്ടിക്കുന്നതിനിടെ ഗ്രീന്‍ പാര്‍ട്ടി അംഗത്തെ ആക്രമിച്ചതും ഇതേ സംഘമാണെന്നാണ് കരുതുന്നത്.

ആക്രമണത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട എക്കെയെക്ക് അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വന്നിരുന്നു.



തീവ്ര വലതുപക്ഷ നയങ്ങള്‍ക്കുള്ള എഎഫ്ഡിയുടെ ഉയര്‍ച്ചയും പിന്തുണയും എതിര്‍~പ്രകടനങ്ങള്‍ക്ക് കാരണമാവുകയും പാര്‍ട്ടിയെ നിരോധിക്കുന്നതിനുള്ള ഓപ്ഷനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം ബര്‍ലിനിന് പുറത്തുള്ള പോട്സ്ഡാമില്‍ നടന്ന തീവ്ര വലതുപക്ഷ, നവ~നാസി തീവ്രവാദികളുടെ ഒരു യോഗത്തിലും എഎഫ്ഡി അംഗങ്ങള്‍ പങ്കെടുത്തിരുന്നു. അവിടെ പങ്കെടുത്തവര്‍ കുടിയേറ്റക്കാരെയും ചില സന്ദര്‍ഭങ്ങളില്‍ ജര്‍മ്മന്‍ പൗരന്മാരെയും നാടുകടത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തു.

കറ്ക്ടീവ് എന്ന ഗ്രൂപ്പിന്‍റെ മീറ്റിംഗിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തീവ്ര വലതുപക്ഷത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധത്തിന് കാരണമായി. യൂറോപ്യന്‍ പാര്‍ലമെന്‍റ് അംഗം മത്യാസ് എക്കെ ആക്രമിക്കപ്പെട്ട സംഭവത്തെ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും മറ്റു ജര്‍മന്‍ - യൂറോപ്യന്‍ നേതാക്കളും അടക്കമുള്ളവര്‍ ശക്തമായി അപലപിച്ചു.

ഡ്രെസ്ഡനില്‍ വച്ചാണ് അജ്ഞാതരായ നാലു പേര്‍ ചേര്‍ന്ന് ഡ്രസ്ഡനില്‍ വച്ച് എക്കെയെ ആക്രമിച്ചത്. രാത്രി തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയതായിരുന്നു അദ്ദേഹം.

ജനപ്രതിനിധികള്‍ക്കെതിരായ ഇത്തരം ആക്രമണങ്ങള്‍ ജനാധിപത്യത്തിനെതിരായ കടന്നാക്രമണമാണെന്ന് ഷോള്‍സ് പ്രതികരിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങളാണ് അക്രമികള്‍ക്കുണ്ടായിരുന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. ഗുരുതരമായ പരുക്കേറ്റ എക്കെയ്ക്ക് ശസ്ത്രക്രിയ ആവശ്യമായി വന്നിരുന്നു.

രാഷ്ട്രീയ പ്രതിനിധികള്‍ക്കെതിരേ അംഗീകരിക്കാന്‍ കഴിയാത്ത അക്രമ സംഭവങ്ങളാണ് കണ്ടുവരുന്നതെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി ജോസഫ് ബോറല്‍ പ്രതികരിച്ചു.