ഏഴു സംസ്ഥാനങ്ങളിൽ ബൈഡന്‍റെ നില പരുങ്ങലിൽ
Wednesday, May 22, 2024 10:54 AM IST
ഏബ്രഹാം തോമസ്
അരിസോണ: 538 ഇലക്ട്‌റൽ വോട്ടുകളുള്ള പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നിർണായകമായി മാറാവുന്ന 93 വോട്ടുകൾ ഏഴു സംസ്‌ഥാനങ്ങളിലാണ്. അരിസോണ മുതൽ വിസ്കോൺസിൻ വരെ നീളുന്ന ഈ സംസ്ഥാനങ്ങളിൽ ഒന്നൊഴികെ ഏഴും വിവാദമായ 2020ലെ തെരഞ്ഞെടുപ്പിൽ ബൈഡൻ വിജയിച്ചതാണ്.

പക്ഷെ ഇക്കുറി ഈ ഏഴു സംസ്ഥാനങ്ങളും മറുകണ്ടം ചാടും എന്നാണ് മുന്നറിയിപ്പ്. ഒരു ശതമാനത്തിൽ കുറവായ ഭുരിപക്ഷവുമായി അരിസോണ‌യിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നടത്തി ജോ ബൈഡൻ സ്വന്തമാക്കിയതാണ്.

1996നു ശേഷം ആദ്യമായാണ് ഡമോക്രാറ്റുകൾ ഇവിടെ നേടിയത്. 11 ഇലക്ട്‌റൽ വോട്ടുകൾക്ക് വേണ്ടി ഇത്തവണ കടുത്ത പോരാട്ടമാണ് നടക്കുന്നത്. കുറെ വർഷങ്ങളായി ഇവിടെ കത്തി നില്കുന്നത് നിയമപരമല്ലാത്ത കുടിയേറ്റ പ്രശ്നമാണ്. ഈ തെരഞ്ഞെടുപ്പിലും വോട്ടർമാർ പ്രാധാന്യം കല്പിക്കുന്നത് ഇതേ പ്രശ്‌നത്തിനാണ്.

മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ഒക്ടോബർ മുതൽ ശരാശരി അഞ്ച് പോയിന്‍റുകൾക്കു മുന്നിലാണെന്ന് ദി ഹിൽ എച്ച്ക്യു/ഡിസിഷൻ ഡെസ്ക് പോളും ഒരു വാൾ സ്ട്രീറ്റ് ജേർണൽ വാർത്തയും പറഞ്ഞു.

സംസ്ഥാനത്തു വളരെ വേഗം ഹിസ്പാനിക് സമൂഹം ഡെമോക്രാറ്റുകൾക്കു വലിയ പ്രതീക്ഷ നൽകുന്നു. എന്നാൽ പോളിംഗ്, ഇലക്ഷൻ ഫലങ്ങൾ ഒരു വലതുപക്ഷ മുന്നേറ്റം പ്രവചിക്കുന്നു. ഇത് ബൈഡൻ അനുയായികൾക്ക് വെല്ലുവിളി ആയിരിക്കുകയാണ്.

ജോർജിയയാണ് ബൈഡനു സ്വാഗതം ലഭിച്ച മറ്റൊരു സംസ്ഥാനം. 1992നു ശേഷം ആദ്യമായാണ് സംസ്ഥാനം "നീല' ആയി മാറിയത്. ഇപ്പോൾ വിവിധ പോളുകളിൽ ട്രംപിന് അഞ്ച് ശതമാനം പോയിന്‍റ് മുതൽ താഴോട്ട് മൂന്ന് പെർസെന്‍റേജ് പോയിന്‍റ് വരെ ലീഡ് ഉണ്ട്. യൂഗവ/സിബിഎസ്‌ ഇത് 3.9 ആയി ഉയർത്തുന്നു.

റോബർട്ട് എഫ്. കെന്നഡി ജൂനിയറിന്‍റെ രംഗപ്രവേശത്തിനു ശേഷം ട്രംപിന്‍റെ ലീഡ് ഏഴ് പോയിന്‍റുകൾ ആയതായി മറ്റൊരു പോൾ പറഞ്ഞു. മിഷിഗൺ (ഗ്രേറ്റ് ലേക്ക് സ്റ്റേറ്റ്) വരെ ഈ "ബ്ലൂ മിഡ്‌ വെസ്റ്റേൺ വാൾ' നീണ്ടിട്ടുണ്ടായിരുന്നു.

2016ൽ ട്രംപിന് വോട്ട് ചെയ്തവർ നാലു വര്ഷം കഴിഞ്ഞപ്പോൾ കൂറ് മാറ്റി. ഇപ്പോൾ വീണ്ടും കൂറ് മാറ്റിയേക്കാം എന്ന് സർവേകൾ പറയുന്നു. ഇവിടെ മറ്റൊരു ഘടകം അറബ് വംശജരുടെ വോട്ടുകൾ ആണ്. ഇപ്പോൾ ഇത് ട്രംപ് പക്ഷത്തേക്കാണ് നീങ്ങുന്നത് എന്നാണ് സംസാരം.

മധ്യ കിഴക്കൻ ഏഷ്യയിലും അറേബ്യയിലും വേരുകൾ ഉള്ള വോട്ടർമാരുടെ ഒരു വലിയ സംഖ്യ ഈ സംസ്ഥാനത്തുണ്ട്. ചില സർവേകൾ ബൈഡനും ട്രംപും തുല്യമായി നില ഉറപ്പിക്കുന്നു എന്ന് പറയുന്നുണ്ടെങ്കിലും ട്രമ്പിനായിരിക്കും മുൻ‌തൂക്കമെന്ന് നിരീക്ഷകർ പറയുന്നു.

നെവാഡാക്കാർ 2008 മുതൽ ഡെമോക്രാറ്റ് സ്ഥാനാർഥിക്ക് ആണ് വോട്ട് ചെയ്തിട്ടുള്ളത്. എന്നാൽ 2016ലും 2020 ലും റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപ് അടുത്തെത്തിയിരുന്നു. ഇപ്പോൾ ട്രംപ് രണ്ട് ശതമാനം പോയിന്‍റിന് മുന്നിലാണെന്ന് ബ്ലുംബെർഗ് ന്യൂസ്/മോർണിംഗ് കൺസൾട് പോൾ പറയുന്നു.

നാല് പോയിന്‍റുകളിൽ താഴെയാണ് ട്രംപിന്‍റെ ലീഡ് എന്ന് ഹിൽ/ഡിസിഷൻ ഡെസ്ക് എച്ച്ക്യു പറഞ്ഞു. നോർത്ത് കരോലിന (ടാർ ഹീൽ സ്റ്റേറ്റ് എന്നറിയപ്പെടുന്നു) ഇപ്രാവശ്യം ചുവക്കാനാണ് സാധ്യത എന്ന് സർവ്വേകൾ പറയുന്നു. എന്നാൽ ലീഡ് പ്രവചിക്കുന്നത് 1.3 ശതമാനം പൊയിന്‍റുകൾ മാത്രമാണ്.

പത്തൊൻപതു ഇലക്ട്‌റൽ വോട്ടുകളുള്ള പെൺസിൽവാനിയയ്‌ക്കു വലിയ പ്രാധാന്യം രണ്ടു പാർട്ടികളും കൽപ്പിക്കുന്നു. ബൈഡന്‍റെ സ്വന്തം സംസ്ഥാനം ആണ്. 2016ൽ ട്രമ്പിനൊപ്പം നിന്നു. 2020 ലെ ബൈഡന്‍റെ വിജയം 1.2 ശതമാനം പോയിന്‍റുകൾക്കു മാത്രം ആയിരുന്നു.

വിസ്കോൺസിൻ - അക്ഷരമാലാക്രമത്തിൽ അവസാന നീല മതിൽ സംസ്ഥാനം. ആശ്രയിക്കാവുന്ന നീല സംസ്ഥാനം 2016ൽ ട്രംപ് പിടിച്ചെടുത്തു. 2020 ൽ ബൈഡൻ തിരിച്ചു പിടിച്ചു. ഇപ്പോഴും വ്യക്തമല്ല 10 ഡെലിഗേറ്റുകൾ ആര് നേടുമെന്ന്. രണ്ടു സ്ഥാനാർഥികളും കഴിഞ്ഞമാസം കടുത്ത പ്രചാരണം നടത്തിയിരുന്നു.

തെരഞ്ഞെടുപ്പിന് ഇനി അഞ്ചു മാസങ്ങളിൽ അധികം ഉണ്ട്. ഈ ഏഴു തെരഞ്ഞെടുപ്പ് യുദ്ധ ഭൂമിയിൽ ആര് വെന്നിക്കൊടി പാറിക്കും എന്ന് കാത്തിരുന്ന് കാണാം.