Choclate
പ്ലാസ്റ്റിക്കേ വിട
പ്ലാസ്റ്റിക്കിന്‍റെ ആധിക്യം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം അപരിഹാര്യമായ ദുരിതങ്ങൾക്ക് വഴിവയ്ക്കുന്നു. ഇവയുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ വലുതാണ്. ഈ പശ്ചാത്തലത്തിൽ നിയന്ത്രണം വേണമെന്ന് കേന്ദ്രസർക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്. ജി 20 രാജ്യങ്ങൾ ഇക്കാര്യത്തിൽ ഉണ്ടാക്കിയിരിക്കുന്ന ധാരണയും പ്ലാസ്റ്റിക് നിരോധനത്തിൽ പ്രസക്തമാണ്.

ജനുവരി ഒന്നു മുതൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് കേരളത്തിൽ സന്പൂർണ നിരോധനം നടപ്പാക്കി. പ്ലാസ്റ്റിക് ക്യാരിബാഗുകൾ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ് പ്രധാനമായി നിരോധിക്കുന്നത്. നിയമം ലംഘിച്ചാൽ 10,000 രൂപ മുതൽ 50,000 രൂപ വരെയാണ് പിഴ.

എല്ലാത്തരം പ്ലാസ്റ്റിക് ക്യാരിബാഗുകൾ മുതൽ പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റുകൾ, ഷീറ്റുകൾ, ഗാർബേജ് ബാഗുകൾ, ജ്യൂസ് പാക്കറ്റ്, പിവിസി ഫ്ലെക്സ് ഇങ്ങനെ നീളുന്നു നിരോധിക്കപ്പെടുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ. കയറ്റുമതി ചെയ്യാനായി നിർമ്മിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ, ആരോഗ്യ രംഗത്ത് ഉപയോഗിക്കുന്നവ, കന്പോസ്റ്റ് പ്ലാസ്റ്റിക്കിൽ നിർമിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങൾ എന്നിവയ്ക്ക് നിരോധനമില്ല. നിരോധനം സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ ബോധവത്കരണവും നിരോധനത്തോടൊപ്പം നടക്കും.

നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിർമിച്ചാലും വിൽപന നടത്തിയാലും സൂക്ഷിച്ചാലും കുറ്റകരമാണ്. നിയമലംഘനങ്ങൾക്ക് കനത്ത പിഴയാകും ചുമത്തുക. ആദ്യ നിയമലംഘനങ്ങൾക്ക് 10,000 രൂപയും, രണ്ടാമത് ആവർത്തിച്ചാൽ 25,000 രൂപയും, തുടർന്നുള്ള നിയമലംഘനങ്ങൾക്ക് 50,000 രൂപയുമാണ് പിഴ ഈടാക്കുന്നത്.

തമിഴ്നാട്ടിൽ പ്ലാസ്റ്റിക് നിരോധനത്തിന് ശേഷം 70 ശതമാനത്തിലധികം പ്ലാസ്റ്റിക് ഉപയോഗം കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകൾ. അതേസമയം ബദൽ ഉത്പന്നങ്ങൾ വിപണിയിൽ കുറവായതിനാൽ വ്യാപാരികളും ഉപഭോക്താക്കളും ഒരുപോലെ ആശങ്കയിലാണ്.



നിരോധനം എന്തിനൊക്കെ?

ഒറ്റത്തവണ ഉപയോഗത്തിനുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുക്കൾക്കും ഉത്തരവ് ബാധകമാണ്. നിർമാണവും വിൽപ്പനയും മാത്രമല്ല, സൂക്ഷിക്കലും നിരോധിക്കാനാണ് തീരുമാനം. ഏതുകനത്തിലുള്ള പ്ലാസ്റ്റിക് ബാഗായാലും നിരോധനം ബാധകമാണ്.

എന്തുകൊണ്ട് നിരോധനം?

പ്ലാസ്റ്റിക്കിന്‍റെ ആധിക്യം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം അപരിഹാര്യമായ ദുരിതങ്ങൾക്ക് വഴിവയ്ക്കുന്നു. ഇവയുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ വലുതാണ്. ഈ പശ്ചാത്തലത്തിൽ നിയന്ത്രണം വേണമെന്ന് കേന്ദ്രസർക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്. ജി 20 രാജ്യങ്ങൾ ഇക്കാര്യത്തിൽ ഉണ്ടാക്കിയിരിക്കുന്ന ധാരണയും പ്ലാസ്റ്റിക് നിരോധനത്തിൽ പ്രസക്തമാണ്.

പ്ലാസ്റ്റിക്കിന് പകരം

പേപ്പറാണ് പ്ലാസ്റ്റിക്കിന് ബദലായി ആദ്യം മുന്നോട്ടുവരുന്ന മാർഗം. പ്ലാസ്റ്റിക് കവറിന് പകരം ടെട്രാ പാക്ക് (ജ്യൂസുകൾ പാക്ക് ചെയ്യുന്ന രീതി) സംവിധാനത്തിലൂടെ പാലും മറ്റ് പാനീയങ്ങളും വിതരണത്തിലെത്തിക്കാനാകും.

പക്ഷേ പ്ലാസ്റ്റിക്കിനെക്കാൾ ഇതിന് ചെലവേറുമെങ്കിലും പ്രകൃതിക്ക് പ്ലാസ്റ്റിക്കുണ്ടാക്കുന്ന ദോഷം ഉണ്ടാക്കില്ല. പ്ലാസ്റ്റിക്കിന് പകരം ചോളത്തിൽ നിന്നുള്ള ഉത്പന്നം കൊണ്ട് കവറുകൾ നിർമിക്കുന്നുണ്ട്. മുളയും പാളയുമുപയോഗിച്ചുള്ള പാത്രങ്ങളും പേപ്പർ സ്ട്രോകളും പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം ചെടികൾ നടാനുള്ള മുളപ്പാത്രങ്ങളുമൊക്കെ വിപണിയിലെത്തിക്കഴിഞ്ഞു.

ചില ‘പ്ലാസ്റ്റിക്’ മാതൃകകൾ

സമീപകാലത്തായി, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വിപത്ത് മനുഷ്യർ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. അതിനാൽത്തന്നെ ചിലയിടങ്ങളിലെല്ലാം പ്ലാസ്റ്റിക് മാലിന്യത്തെ പുനരുപയോഗിക്കാനും അവ ഇല്ലാതാക്കാനുമുള്ള പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. അതിൽ ചിലതു പരിചയപ്പെടാം.

മാതൃകയായി ഗാർബേജ് കഫേ

ഇന്ത്യയിലെ ആദ്യത്തെ ‘ഗാർബേജ് കഫേ’ ഛത്തീസ്ഗഡിലാണ് പ്രവർത്തനമാരംഭിച്ചത്. ഇവിടെ വീടില്ലാത്തവരോ, പാവപ്പെട്ടവരോ ആയ ജനങ്ങൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ നൽകിയാൽ അവർക്ക് ഭക്ഷണം ലഭിക്കും.

പ്ലാസ്റ്റിക് നിർമാർജനം എന്നതിലുപരി പാവപ്പെട്ട മനുഷ്യർക്ക് ഭക്ഷണത്തിനുള്ള വക എന്ന നിലയിൽ കൂടി ഇത് ശ്രദ്ധിക്കപ്പെട്ടു. ഒരു കിലോ പ്ലാസ്റ്റിക്ക് കൊണ്ടുവരുന്നവർക്ക് സൗജന്യ ഭക്ഷണം നൽകും. ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത് നഗരം വൃത്തിയായി സൂക്ഷിക്കുക എന്നതാണെന്ന് മേയർ അജയ് ടിർക്കി പറഞ്ഞിരുന്നു.



ഒരു കിലോ പ്ലാസ്റ്റിക്ക് മാലിന്യത്തിന് ഉച്ചഭക്ഷണം നൽകും. അരക്കിലോ മാലിന്യം നൽകിയാൽ വീടില്ലാത്തവർക്കും പാവപ്പെട്ടവർക്കും പ്രഭാതഭക്ഷണം നൽകും.

5,50,000 രൂപയാണ് ബജറ്റിൽ അധികൃതർ ഇതിനായി വകയിരുത്തിയിട്ടുള്ളത്. നമ്മുടെ മലപ്പുറം നഗരസഭയിലും കഴിഞ്ഞ നവംബർ മുതൽ ഈ പദ്ധതി നടപ്പാക്കി. ‘പ്ലാസ്റ്റിക് തരൂ ഭക്ഷണം തരാം’ എന്നാണ് പദ്ധതിയുടെ പേര്. പ്ലാസ്റ്റിക് മാലിന്യങ്ങളുമായി എത്തുന്ന ആർക്കും ഭക്ഷണം കഴിച്ച് മടങ്ങാം. മലപ്പുറം ജില്ലാ കളക്ടർ ജഅ്ഫർ മാലിക്കിന്‍റെ തലയിലുദിച്ച ആശയം നഗരസഭ വിജയകരമായി നടപ്പാക്കുകയാണ്.

ഫീസിന് പകരം പ്ലാസ്റ്റിക് മാലിന്യം

ഗുവാഹത്തിയിലെ ഒരു സ്കൂളിൽ ഫീസിന് പകരം പ്ലാസ്റ്റിക് മാലിന്യം നൽകിയാൽ മതി. കുട്ടികൾ ഒരു കവറിൽ പ്ലാസ്റ്റിക്കുമായി എത്തുകയും അത് സ്കൂളിലേക്ക് ഫീസായി നൽകാനും തുടങ്ങി. പാർമിത ശർമ്മ, മസീൻ മുക്താർ എന്നിവർ ചേർന്ന് 2016 ൽ സ്ഥാപിച്ച സ്കൂളാണിത്.

സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ പഠിപ്പിക്കുക, അതുവഴി അവരെ ഒരു ജീവിതമാർഗം കണ്ടെത്തുന്നതിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സ്കൂൾ ഈ പ്ലാസ്റ്റിക് ഫീസ് കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പ്ലാസ്റ്റിക്കിൽ നിന്നു റോഡ്

ലക്നോ ഡവലപ്മെന്‍റ് അതോറിറ്റി പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് ഒരു റോഡ് തന്നെ നിർമിച്ചു. ഗോമിത് നഗർ പോലീസ് സ്റ്റേഷൻ മുതൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് വരെയാണ് റോഡ്.



പ്ലാസ്റ്റിക്കിൽ നിന്ന് പെട്രോൾ

ഹൈദരാബാദിലുള്ള പ്രഫ. സതീഷ് കുമാർ എന്ന മെക്കാനിക്കൽ എൻജിനിയർ ചെയ്തത് പ്ലാസ്റ്റിക് ഉപയോഗിച്ച് പെട്രോളുണ്ടാക്കലാണ്. അത് ലിറ്ററിന് 40 രൂപ നിരക്കിൽ വിൽക്കുകയും ചെയ്യുന്നു.

ഈ പ്രവർത്തനങ്ങൾക്കായി ഒരു സ്ഥാപനം തന്നെ അദ്ദേഹത്തിനുണ്ട്. സാന്പത്തികനേട്ടം തന്‍റെ ലക്ഷ്യമല്ലെന്നും പരിസ്ഥിതിയെ ചൊല്ലിയാണ് താനിത് ചെയ്യുന്നത് എന്നുമാണ് സതീഷ് പറയുന്നത്.



അലങ്കാരവസ്തുക്കളായി മാറുന്ന പ്ലാസ്റ്റിക്

മംഗളൂരുവിൽ നിന്നുള്ള മേഘ എന്ന കലാകാരിയുടെ കരങ്ങളിലൂടെ കടന്നുപോകുന്പോൾ പ്ലാസ്റ്റിക് അതിമനോഹരമായ അലങ്കാര വസ്തുക്കളായി മാറുകയാണ്. പ്ലാസ്റ്റിക് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ബോധവൽക്കരിക്കുക, പ്ലാസ്റ്റിക് മാലിന്യത്തെ മനോഹരമായി പുനരുപയോഗിക്കുക എന്നതാണ് മേഘ ചെയ്യുന്നത്.

കേരളത്തിലടക്കം നിരവധി പേർ ഇന്ന് പ്ലാസ്റ്റിക് കുപ്പികൾ അലങ്കാര വസ്തുക്കളാക്കി മാറ്റുന്നുണ്ട്.

പ്ലാസ്റ്റിക് കവറിന് പകരം വാഴയില

തായ്‌ലൻഡിലെ റിംപിംഗ് സൂപ്പർമാർക്കറ്റിൽ പ്ലാസ്റ്റിക് ബാഗുകൾക്ക് പകരമുപയോഗിക്കുന്നത് വാഴയിലയാണ്. വാഴയിലയിൽ പൊതിഞ്ഞുവച്ചിരിക്കുന്ന പച്ചക്കറികളുടെയും മറ്റും ഫോട്ടോ വലിയ തോതിലാണ് സാമൂഹ്യമാധ്യമങ്ങളേറ്റെടുത്തത്. തീർന്നില്ല, പ്ലാസ്റ്റിക് കൊണ്ട് ബോട്ട്, ചെരുപ്പ് അങ്ങനെ പലതും ഉണ്ടാക്കുന്നവരുണ്ട്. ഇതിലൂടെയൊക്കെ ഉദ്ദേശിക്കുന്നത് അവയെ ഭൂമിക്ക് ഭാരമാക്കാനായി വലിച്ചെറിയാതെ പുനരുപയോഗിക്കുക എന്നത് തന്നെയാണ്.



പ്ലാസ്റ്റിക് ബാഗിന് പകരം മുള

ആൻഡമാൻ ഐഎഫ്എസ് ഓഫീസർമാർ ചെടികൾ നടാനായി പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം മുളയുടെ പാത്രങ്ങളുപയോഗിച്ചു തുടങ്ങിയത് കുറച്ചു കാലം മുന്പാണ്. വിപുൽ പാണ്ഡേ എന്ന ഉദ്യോഗസ്ഥനാണ് ഇതിന് തുടക്കം കുറിച്ചത്. ഓരോ നഴ്സറിയിലും ചെടികൾ നടുന്നതിനായി എത്രമാത്രം പ്ലാസ്റ്റിക് ബാഗുകളാണ് ഉപയോഗിക്കുന്നത്.

മുള കൊണ്ടുള്ള പാത്രത്തിലായപ്പോഴേക്കും അത്രയും പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം കുറഞ്ഞു. പതിയെ പതിയെ ഇത് ഓരോ നഴ്സറികളിലേക്കായി വ്യാപിപ്പിക്കുകയായിരുന്നു. പ്ലാസ്റ്റിക്കിന് പകരം മറ്റുപലതും പരീക്ഷിച്ചുവെങ്കിലും അതിലൊന്നും ചെടികൾ വേണ്ടപോലെ വളർന്നില്ല. ഒടുവിലാണ് മുള എന്നതിലേക്ക് എത്തിപ്പെടുന്നത്.

ഓർത്തിരിക്കാൻ ഒൻപതു കാര്യങ്ങൾ

1. തുണി സഞ്ചി ഉപയോഗിക്കാം
2. സ്റ്റെയ്ൻലെസ് സ്റ്റീൽ, ഗ്ലാസ് വാട്ടർ ബോട്ടിൽ ഉപയോഗിക്കാം
3. ഗ്ലാസ് കരുതാം
4. സ്റ്റെയ്ൻലെസ് സ്റ്റീൽ പാത്രങ്ങളിൽ ഭക്ഷണം കൊണ്ടുപോകാം
5. പ്ലാസ്റ്റിക് സ്പൂൺ, ഫോർക്ക്, സ്ട്രോ തുടങ്ങിയവയ്ക്ക് വിട
6. ഇനി പ്ലാസ്റ്റിക് കവറുകൾ വേണ്ട
7. മേശ വിരിപ്പുകൾക്ക് തുണിയാകാം
8. ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാൻ ഗ്ലാസ് ജാറുകൾ
9. കൂട്ടുകാരോട് ഈ അറിവുകൾ പങ്കുവയ്ക്കാം

ആദിൽ മുഹമ്മദ്
************************************************

നിരോധനം ഇവയ്ക്ക്

* ക്യാരി ബാഗ്
* ടേബിൾമാറ്റ്
* വാഹനങ്ങളിൽ ഒട്ടിക്കുന്ന ഫിലിം
* പ്ലാസ്റ്റിക് പ്ലേറ്റ്, കപ്പ്, സ്പൂണ്‍, ഫോർക്ക്, സ്ട്രോ
* ഗാർബേജ് ബാഗ്
* പിവിസി ഫ്ലെക്സ് സാധനങ്ങൾ
* തെർമോക്കോൾ അലങ്കാര വസ്തുക്കൾ
* പ്ലാസ്റ്റിക് പതാക
* കൊടിതോരണങ്ങൾ
* പ്ലാസ്റ്റിക് വാട്ടർ പൗച്ച്
* പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ കപ്പ്, പ്ലേറ്റ്, ബൗൾ
* ബ്രാൻഡഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പായ്ക്കറ്റ്
* 500 മില്ലിക്കു താഴെയുള്ള പെറ്റ് ബോട്ടിൽ

പ്രാണനെടുക്കും പ്ലാസ്റ്റിക്

നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ എത്രയോ ജീവികളുടെ ജീവനെടുക്കുന്നു എന്ന് കൂട്ടുകാർ ചിന്തിച്ചിട്ടുണ്ടോ? കൊന്പനാന മുതൽ കടലാമ വരെയുള്ള ജീവികൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ കാരണം പൊറുതിമുട്ടുന്നു. കരയിലും കടലിലും ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാണിവർ.

ഗ്രേറ്റ് പസഫിക് ഗാർബേജ് പാച്ച് എന്നറിയപ്പെടുന്ന ഒരു പ്ലാസ്റ്റിക് മാലിന്യ ദ്വീപ് പസഫിക് സമുദ്രത്തിൽ രൂപം കൊണ്ടിട്ടുണ്ട്. ഫ്രാൻസിനേക്കാൾ വലുപ്പമുള്ള സ്ഥലം. കടലൊഴുക്കിലെ പ്ലാസ്റ്റിക്, തങ്ങളുടെ ഉദരങ്ങളിൽ കുരുങ്ങി, ജീവനവസാനിക്കുന്ന കടലാമകൾ ഏറെയാണ്. പ്ലാസ്റ്റിക് ഭക്ഷിക്കുന്ന മീനിനേയും മറ്റു കടൽ ജീവികളേയുമെല്ലാം ഭക്ഷിക്കുന്നതിലൂടെയും ഉപ്പിലൂടെയും മൈക്രോ പ്ലാസ്റ്റിക് നമ്മുടെ ഉള്ളിലേക്കും പ്രവേശിക്കുന്നു. ബുമറാങ്ങ് പോലെ വലിച്ചെറിയുന്ന പ്ലാസ്റ്റിക് അതേ രൂപത്തിലല്ലെങ്കിലും നമ്മിലേക്ക് തിരിച്ചെത്തുന്നു എന്ന് മനസിലായില്ലേ?



കടലിലേക്കെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ മുഖേന വംശനാശം നേരിടാൻ പോകുന്നത് 700 തരം കടൽ ജീവികൾക്കാണ്. പ്ലാസ്റ്റിക്ക് ഉള്ളിലെത്തുന്നതും അണുബാധ, ശ്വാസം മുട്ടൽ, ദഹനക്കേട്, മറ്റ് അസ്വസ്ഥതകൾ എന്നിവയുണ്ടായി ഇവ ചത്തു പോകും. കഴുത്തിൽ പ്ലാസ്റ്റിക് വല കുരുങ്ങിയാണ് ഭൂരിഭാഗം കടലാമകളും കടൽപക്ഷികളും ചത്തുപോകുന്നത്.

വർഷം തോറും ഒമ്പതു ദശലക്ഷം ദേശാടനപ്പക്ഷികൾ പ്ലാസ്റ്റിക് മാലിന്യം മൂലം ചത്തൊടുങ്ങുന്നുവെന്നാണ് കണക്ക്. 2050 ആകുന്പോഴേക്കും 99% പക്ഷികളും ഭക്ഷണമാണെന്നു കരുതി പ്ലാസ്റ്റിക് വിഴുങ്ങിയിരിക്കുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നു.

വീട്ടിൽ അമ്മ പാൽകവർ പൊട്ടിക്കുന്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കാൻ കൂട്ടുകാർ പറയണം. ചെറിയ കഷ്ണം പ്ലാസ്റ്റിക് ആകുമല്ലോ മുറിക്കുക. ഇനി മുതൽ ഇത് പൂർണമായി മുറിച്ച് വലിച്ചെറിയാതെ പകുതി മുറിക്കാൻ കൂട്ടുകാർ പറയണം. കാരണം ഇത്തരം ചെറിയ കഷ്ണം പ്ലാസ്റ്റിക്കുകൾ റീ സൈക്കിൾ ചെയ്യാൻ വലിയ ബുദ്ധിമുട്ടാണ്.

മാത്രമല്ല, ഇങ്ങനെ അശ്രദ്ധമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് തുണ്ടുകൾ ഭക്ഷണമാണെന്നു കരുതി പക്ഷികൾ കൊത്തുകയും കുഞ്ഞുങ്ങൾക്കു നൽകുകയും ചെയ്യും. ഒരു വർഷം ഉപയോഗിക്കപ്പെടുന്ന പ്ലാസ്റ്റിക് ബാഗുകൾ 500 ബില്യണാണ്. ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇത് പ്രകൃതിക്കും ജീവജാലങ്ങൾക്കും ഭീഷണിയാണെന്ന് നാം ഇനിയെങ്കിലും തിരിച്ചറിയണം.