Choclate
ശ്ശൊ! ഇങ്ങനെ പേടിച്ചാലോ
തനിക്ക് ചുറ്റും കാണുന്ന പലതിനെയും പേടിയോടെ നോക്കിക്കാണുന്നവരാണ് മനുഷ്യർ. കൂട്ടുകാരുടെ കാര്യം തന്നെയൊന്ന് ഓർത്തുനോക്കു... നിങ്ങളിൽ ചിലർക്ക് പാന്പിനെ പേടിയുണ്ടാകും.
മറ്റുചിലർക്ക് ഇരുട്ടിനെ പേടിയുണ്ടാകും. വേറെ ചിലർക്ക് ഇതൊന്നുമല്ലാതെ സ്കൂളിൽ നടക്കുന്ന പരീക്ഷയെ ആയിരിക്കും പേടി. ഇത്തരത്തിലുള്ള പേടികളൊക്കെ മനുഷ്യ സഹജമാണ്. എന്നാൽ ഇതിൽനിന്ന് വ്യത്യസ്തമായി നമുക്ക് വെറും സാധാരണമെന്ന് തോന്നുന്ന വസ്തുക്കളെ ഭയപ്പെടുന്നവരുണ്ട്. അത്തരം ചില ഭയങ്ങളെക്കുറിച്ച് വായിക്കാം.

ഫോബിയ

ഏതെങ്കിലുമൊരു വസ്തുവിനോടോ സാഹചര്യത്തോടെ തോന്നുന്ന അമിതമായ ഭയംമൂലം ഉണ്ടാകുന്ന ഉത്കണ്ഠയ്ക്കാണ് ഇംഗ്ലീഷിൽ ഫോബിയ എന്നു പറയുന്നത്. ഭയം എന്ന് അർഥം വരുന്ന ഫോബോസ് എന്ന ഗ്രീക്കുപദത്തിൽനിന്നാണ് ഫോബിയ എന്ന ഇംഗ്ലീഷ് പദം ഉണ്ടായത്. വിവിധ വസ്തുക്കളോടുള്ള ഭയത്തെ സൂചിപ്പിക്കുന്നതിനായി ആ വസ്തുവിന്‍റെ പേരിനൊപ്പം ഫോബിയ എന്ന വാക്കുകൂടി ചേർക്കുന്നു.



നിറങ്ങളോട് ഭയം

വർണങ്ങളില്ലാത്ത ലോകത്തെക്കുറിച്ച് കൂട്ടുകാർക്ക് ചിന്തിക്കാൻ കഴിയുമോ? എന്നാൽ എല്ലാവർക്കും അങ്ങനെയല്ല. നിറങ്ങളെ ഭയമുള്ളവരുണ്ട്. അവരെപ്പോഴും വർണശബളമായ വസ്തുക്കൾ ഒഴിവാക്കി കറുപ്പും വെളുപ്പും മാത്രമുള്ള ലോകത്തേക്ക് ഒതുങ്ങാൻ ശ്രമിക്കും. ഇക്കൂട്ടർക്ക് നിറങ്ങൾ കാണുന്പോൾ ശരീരത്തിൽ ഹോർമോണ്‍ വ്യത്യാസം വരുകയും മാനസികമായ പ്രതികരണങ്ങൾ ഉണ്ടാവുകയും ചെയ്യും. ക്രോമോഫോബിയ അല്ലെങ്കിൽ ക്രൊമാറ്റോഫോബിയ എന്നാണ് ഈ അവസ്ഥയ്ക്ക് പറയുന്നത്.

ചില ആളുകൾക്ക് മഞ്ഞ നിറത്തോട് മാത്രം ഭയമുണ്ടാകും. സാന്തോഫോബിയ എന്നാണ് ഇതിന് പറയുന്നത്. ചുവപ്പുനിറത്തോടുള്ള ഭയമാണ് എറിത്രോഫോബിയ. വെള്ളനിറത്തോടുള്ള ഭയത്തിന് ലൂക്കോഫോബിയ എന്നാണ് പറയുന്നത്.

പശുവിനെ കാണുന്നത് പേടി, പാലു കുടിക്കാൻ പേടി

പാലിന്‍റെ ഗുണങ്ങളൊക്കെ അറിയാമെങ്കിലും അത് കുടിക്കാൻ ഇഷ്ടമില്ലാത്തവർ കാണും. എന്നാൽ പാൽ കണ്ടാൽ പേടിച്ച് വിറയ്ക്കുന്നയാളുകളുണ്ടോ‍‍? ഉണ്ട്. ഗാലോഫോബിയ എന്നും ലാക്ടോഫോബിയ എന്നും ഈ ഭയം അറിയപ്പെടുന്നു. ഗാലോ, ലാക്ടേ എന്നിവ പാലിനുള്ള ഗ്രീക്ക്, ലാറ്റിൻ പദങ്ങളാണ്. ചിലർക്ക് പാലിന്‍റെ രുചി ഇഷ്ടമില്ലാത്തതുകൊണ്ടാണ് അതിനോട് പേടി തോന്നുന്നത്.

ചിലരുടെ ശരീരത്തിന് ലാക്ടോസ് ഉൾക്കൊള്ളാനുള്ള കഴിവുണ്ടാകില്ല. ഇതും പാലിനോടുള്ള പേടിക്ക് കാരണമാകാം. ചിലയാളുകൾ ബൊവിനോഫോബിയ മൂലം പാലിനെ ഭയക്കുന്നു. പശുവിനോടുള്ള അകാരണമായ ഭയമാണ് ബൊവിനോഫോബിയ. ലാറ്റിൻ ഭാഷയിൽ ബൊവി എന്നാൽ പശു എന്നാണ് അർഥം. ഗാലോഫോബിയ ഉള്ളവർ പാൽ മാത്രമല്ല പാൽ ഉത്പന്നങ്ങളും കഴിക്കാറില്ല.

ഐസ്ക്രീമിനോടും...

കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വസ്തുവാണ് ഐസ്ക്രീം. എന്നാൽ ചിലയാളുകൾക്ക് ഐസ്ക്രീമിനോട് പേടിയാണ്. ഐസ്ക്രീം കഴിച്ചാൽ തങ്ങളുടെ വായും ശരീരവുമെല്ലാം തണുത്തുറഞ്ഞുപോകുമെന്നാണ് ഇക്കൂട്ടരുടെ വിചാരം. ചെറിയ കുട്ടികളിലാണ് പഗോട്ടോഫോബിയ എന്നുവിളിക്കുന്ന ഈ ഭയം കണ്ടുവരുന്നത്. വലുതാകുന്പോൾ ഇത് സ്വയം മാറുന്നു.



പൂക്കളോടും ഭയമോ?

പൂക്കളോടുള്ള ഭയത്തിന് ആന്തോഫോബിയ എന്നാണ് പറയുത്. ഗ്രീക്ക് ഭാഷയിൽ ആന്തോസ് എന്നാൽ പുഷ്പം എന്നാണ് അർഥം. പൂക്കളുമായി ബന്ധപ്പെട്ട് എന്തെങ്കിലും പേടിപ്പെടുത്തു ന്ന അനുഭവം ഉണ്ടായിട്ടുള്ളവർ, പൂക്കൾമൂലം വിവിധ അലർജികൾ ഉണ്ടാകുന്നവർ തുടങ്ങിയവരിലാണ് ആന്തോഫോബിയ എന്ന അവസ്ഥ കണ്ടുവരുന്നത്. ഇക്കൂട്ടർക്ക് പൂക്കൾ കാണുന്പോൾ തലകറക്കം, അമിതമായ വിയർക്കൽ, സംസാരിക്കുന്നതിൽ തടസം തുടങ്ങിയ അസ്വസ്ഥതകൾ അനുഭവപ്പെടുന്നു.

മൃഗങ്ങളോടു ഭയം

കാട്ടിലും നാട്ടിലുമൊക്കെ വസിക്കുന്ന പല മൃഗങ്ങളെയും മനുഷ്യർക്ക് പേടിയാണ്. ജന്തുവർഗത്തോട് പൊതുവെയുള്ള ഭയത്തിന് സൂഫോബിയ എന്നാണ് പറയുന്നത്. വ്യത്യസ്ത ജന്തുക്കളോടുള്ള ഭയത്തിന് വ്യത്യസ്ത പേരുകളുണ്ട്. അവയിൽ ചിലത് പരിചയപ്പെടാം.

* Aetophobia - പരുന്തുകളോടുള്ള ഭയം
* Alektrophobia - കോഴികളോടുള്ള ഭയം
* Anopheliphobia - കൊതുകുകളോടുള്ള ഭയം.
* Arachonophobia - ചിലന്തികളോടുള്ള ഭയം.
* Muscaphobia - ഈച്ചകളോടുള്ള ഭയം.
* Ophidiophobia - പാന്പുകളോടുള്ള ഭയം.
* Ornithophobia - പക്ഷികളോടുള്ള ഭയം.
* Pachydermophobia - ആനകളോടുള്ള ഭയം.
* Pygolampidaphobia - മിന്നാമിനുങ്ങുകളോടുള്ള ഭയം.
* Myrmecophobia - ഉറുന്പുകളോടുള്ള ഭയം

Ailurophobia

പൂച്ചകളോടുള്ള ഭയം. ഫെനിലോ ഫോബിയ എന്നും എല്യൂറോഫോബിയ എന്നും പറയുന്നു. സ്വന്തം വീടുകളിൽ പൂച്ച ഉള്ളവരിലാണ് ഈ ഫോബിയ പ്രധാനമായും കണ്ടുവരുന്നത്. പൂച്ച കടിക്കുമെന്ന പേടിയിൽ ഇക്കൂട്ടർ എപ്പോഴും കതകടച്ച് മുറിക്കുള്ളിലിരിക്കും. ഈ ഫോബിയ മാറ്റുന്നതിന് വിവിധ ചികിത്സാ രീതികൾ നിലവിലുണ്ട്.



മനുഷ്യരെപ്പേടി

പുരുഷൻമാരെ പേടിയുള്ള അവസ്ഥയ്ക്ക് ആൻഡ്രോഫോബിയ അല്ലെങ്കിൽ മസ്കുലോഫോബിയ എന്നാണ് പറയുന്നത്. പുരുഷൻമാരുമായി ബന്ധപ്പെട്ടുണ്ടായ നല്ലതല്ലാത്ത അനുഭവങ്ങൾ, ജനിതകമായ പ്രശ്നങ്ങൾ തുടങ്ങിയവ ആൻഡ്രോഫോബിയയ്ക്ക് കാരണമാകാം. ആൾക്കാരെ കാണുന്പോഴുണ്ടാകുന്ന പേടി, വിറയൽ തുടങ്ങിയവയാണ് ഈ അവസ്ഥയുടെ ലക്ഷണങ്ങൾ. സ്ത്രീകളോടുള്ള അകാരണമായ ഭയത്തിന് ഗൈനോഫോബിയ എന്നാണ് പറയുന്നത്.

റോബട്ടിനെപ്പേടി

റോബട്ടിനോടുള്ള പേടിക്ക് റോബോഫോബിയ എന്നാണ് പറയുന്നത്. റോബട്ടുകൾ അകാരണമായി മനുഷ്യരെ ഉപദ്രവിക്കുമെന്നാണ് ഈ അവസ്ഥയുള്ളവർ കരുതുന്നത്. ഗ്രിംവേയിഡി സിൻഡ്രം എന്നും ഈ അവസ്ഥയ്ക്ക് പേരുണ്ട്.

നോമോഫോബിയ

യാത്ര പോകുന്പോൾ അവിടെ നമ്മുടെ മൊബൈൽ ഫോണിന് റേഞ്ച് ഉണ്ടാകുമോ എന്ന് ആശങ്കപ്പെടാറില്ലേ? ഈ അവസ്ഥയെ നോമോഫോബിയ എന്നു വിളിക്കും. ‘നോ മൊബൈൽ ഫോബിയ’ ആണ് നോമോഫോബിയ ആയത്. മൊബൈൽ മറന്നു പോകുക, ചാർജ് തീർന്ന് ഓഫാകുക, ബാലൻസ് തീരുക തുടങ്ങിയ സാഹചര്യങ്ങളില്‌ അസ്വസ്ഥരാകുന്നതിനു പിന്നിൽ നോമോഫോബിയ ആണെന്നു പഠനങ്ങൾ പറയുന്നു.

മഴപ്പേടി

മഴയോടുള്ള പേടിക്ക് ഓംബ്രോഫോബിയ എന്നാണ് പറയുന്നത്. ഈ അവസ്ഥയുള്ളവർക്ക് മഴ വരുന്പോൾ ഡിപ്രഷൻ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കുട്ടികൾ മഴയത്തിറങ്ങാതിരിക്കാൻ മാതാപിതാക്കൾ അവരോടു പറയുന്ന കഥകളും കാരണങ്ങളും ഓംബ്രോഫോബിയയിലേക്ക് നയിക്കാം.

മരത്തെപ്പേടി

ചിലയാളുകൾക്ക് മരങ്ങൾ കാണുന്നത് പേടിയാണത്രെ... ഡെൻഡ്രോഫോബിയ എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. രാത്രികാലങ്ങളിൽ മാത്രമാണ് കാടിനോട് പേടിതോന്നുന്നതെങ്കിൽ അതിനെ നിക്ടോഹൈലോഫോബിയ എന്നു വിളിക്കും. ഹൈലോഫോബിയ, സൈലോഫോബിയ, വൈലോഫോബിയ എന്നിവ മരക്കൂട്ടങ്ങളോടും കാടിനോടുമുള്ള ഭയമാണ്.

ദിവസങ്ങളോട് പേടി

ചില ആളുകൾക്ക് ആഴ്ചയിലെ ചില പ്രത്യേക ദിവസങ്ങളോട് പേടിയാണ്. ഈ ദിവസം തനിക്ക് അശുഭമായിരിക്കും എന്നാണ് ഇക്കൂട്ടർ കരുതുന്നത്. ഓരോ ദിവസത്തോടുമുള്ള പേടിക്ക് ഓരോരോ പേരുകളുണ്ട്.

* Kriakiphobia - ഞായർ
* Lunaediesophobia - തിങ്കൾ
* Tritiphobia - ചൊവ്വ
* Sredaphobia - ബുധൻ
* Pemptiphobia - വ്യാഴം
* Paraskeviphobia - വെള്ളി
* Savvatophobia - ശനി



പേടികളോടു പേടി

പേടികളോടുള്ള പേടിയാണ് ഫോബോഫോബിയ. പുതിയതായി ഒരു വസ്തുവിനെ കാണാൻ പോകുന്പോഴോ, ചെയ്യാൻ തുടങ്ങുന്പോഴോ ഒക്കെ തനിക്ക് പേടിയുണ്ടാകുമോ എന്ന് ആളുകൾ പേടിക്കുന്ന അവസ്ഥയാണിത്.

Hippopotomonstosesquippedaliophobia

ഈ വലിയ വാക്കുവായിച്ചപ്പോൾ കൂട്ടുകാർക്ക് എന്തെങ്കിലും ഭയം തോന്നിയോ. സാധാരണ വാക്കുകളേക്കാൾ അധിക നീളമുള്ള, സങ്കീർണമായ വാക്കുകളോടുള്ള ഭയത്തിനാണ് ‘ഹിപ്പോപൊട്ടോമോണ്‍സ്റ്റോസെസ്ക്യുപ്പെഡാലിയോ ഫോബിയ’ എന്നു പറയുന്നത്.

റോസ് മേരി ജോൺ