പ്രധാനമന്ത്രിയുടെ വിദ്വേഷപ്രസംഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറക്കം നടിക്കുന്നു: പ്രകാശ് കാരാട്ട്
പ്രധാനമന്ത്രിയുടെ വിദ്വേഷപ്രസംഗത്തില്‍  തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറക്കം നടിക്കുന്നു: പ്രകാശ് കാരാട്ട്
Tuesday, April 23, 2024 2:35 AM IST
കാസര്‍ഗോഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ ഇലക്‌‌ഷന്‍ കമ്മീഷന്‍ ഉറക്കം നടിക്കുകയാണെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമൊന്നും അദ്ദേഹത്തിനു ബാധകമല്ല. രാമക്ഷേത്രത്തിന്‍റെ പേരില്‍ പ്രതിപക്ഷ പാര്‍ട്ടികളെയും നേതാക്കളെയും ആക്ഷേപിച്ച് പ്രചാരണം നടത്തുന്നു.

പരാതികള്‍ നല്‍കിയിട്ടും കമ്മീഷന് അനക്കമില്ല. ഒന്നാംഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നിരാശയിലായ പ്രധാനമന്ത്രി മതധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരേ ഹിന്ദു വികാരമുണ്ടാക്കി വോട്ട് പിടിക്കലാണു മോദിയുടെ ലക്ഷ്യം.


രാഹുല്‍ഗാന്ധി ഉത്തരേന്ത്യയില്‍ മോദിക്കെതിരേ പോരാടാതെ എന്തിന് ബിജെപിക്കു ശക്തിയല്ലാത്ത കേരളത്തില്‍ വന്നു മത്സരിക്കുന്നു? ബിജെപിക്കെതിരേ പോരാടുന്ന മറ്റു പാര്‍ട്ടികളുടെ പങ്ക് കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ല. രണ്ടു മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്തിട്ടും കേരള മുഖ്യമന്ത്രിയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് രാഹുല്‍ ഗാന്ധി ചോദിക്കുന്നത് പക്വതയില്ലായ്മയാണ്.

ഇന്ത്യ പൊതുവേദിയുടെ നിലപാടുകള്‍ക്കു വിരുദ്ധമാണിത്. സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയേയും ഇഡി ചോദ്യം ചെയ്തപ്പോള്‍ സിപിഎം ശക്തമായി എതിര്‍ത്തിട്ടുണ്ട്.- കാരാട്ട് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.