അടവുകൾ പതിനെട്ടും പയറ്റി പതിനെട്ടിലേക്ക്
അടവുകൾ പതിനെട്ടും പയറ്റി പതിനെട്ടിലേക്ക്
Tuesday, April 23, 2024 3:52 AM IST
അങ്കത്തട്ടിനു തീപിടിച്ചിരിക്കുന്നു. പതിനെട്ടാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ പതിനെട്ടടവും പയറ്റിയുള്ള മുന്നണികളുടെ പോരാട്ടം അങ്കത്തട്ടിനെ വിറകൊള്ളിക്കുന്നു.

ആളും ആരവവുമായി കേരള മണ്ണിൽ അങ്കത്തിന് ആഴികൂട്ടാൻ എത്തിയവരിൽ ദേശീയ രാഷ്‌ട്രീയത്തിലെ സൂപ്പർ സ്റ്റാറുകൾ വരെയുണ്ടായിരുന്നു. ഇനി ആവനാഴിയിലെ എല്ലാ ആയുധങ്ങളും പുറത്തെടുത്ത് അവസാനവട്ട പോരാട്ടത്തിനു കോപ്പുകൂട്ടുന്ന തിരക്കിലാണ് കേരളത്തിലെ പ്രധാന മൂന്നു മുന്നണികൾ.

നാടിളക്കിയുള്ള പ്രചാരണം രണ്ടു ദിവസം മാത്രം ശേഷിക്കെ യുഎഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികൾ ഇതിനകം പ്രമുഖരെയെല്ലാം വിവിധ മണ്ഡലങ്ങളിൽ പ്രചാരണത്തിന് എത്തിച്ചുകഴിഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സിപിഎം നേതാവ് സീതാറാം യെച്ചൂരി എന്നിവരെ കൂടാതെ ദേശീയ രാഷ്‌ട്രീയത്തിലെ ശ്രദ്ധാകേന്ദ്രങ്ങളായ ജെ.പി.നഡ്ഡ, അമിത് ഷാ, പ്രിയങ്ക ഗാന്ധി ഡി.കെ. ശിവകുമാർ, പ്രകാശ് കാരാട്ട് എന്നിവരും റോഡ് ഷോകളിലൂടെയും സമ്മേളനങ്ങളിലൂടെയുമൊക്കെ പ്രചാരണവേദികളെ ഇളക്കിമറിച്ചു.

ആരോപണങ്ങളും പ്രത്യാരോപണങ്ങളും വിവാദങ്ങളുമെല്ലാം കൊഴുപ്പുകൂട്ടിയ പ്രചാരണം അവസാന ലാപ്പിലേക്ക് എത്തുന്പോൾ ഇപ്പോഴത്തെ രാഷ്‌ട്രീയ സാഹചര്യവും വിജയസാധ്യതയും സംബന്ധിച്ചു ദീപികയോടു മനസു തുറക്കുകയാണ് കേരളത്തിലെ മൂന്നു മുന്നണികളിലെയും പ്രധാന കക്ഷികളുടെ അമരക്കാർ.

""പിണറായി വായ തുറക്കുന്നത് രാഹുൽ ഗാന്ധിയെ വിമർശിക്കാൻ''



തോമസ് വർഗീസ്

പ്രചാരണം അവസാനഘട്ടത്തിലെത്തുന്പോൾ യുഡിഎഫിന്‍റെ പ്രതീക്ഷ എത്രത്തോളം?

=യുഡിഎഫ് ക്യാന്പിൽ ആത്മവിശ്വാസം ഏറുകയാണ്. കഴിഞ്ഞ തവണ നഷ്ടമായ ആലപ്പുഴ സീറ്റുകൂടി നേടി ഇരുപതു മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർഥികൾ വിജയിക്കുമെന്നുറപ്പാണ്. ഓരോ മണ്ഡലത്തിലും എത്തുന്പോൾ അത് നേരിട്ടറിയാൻ കഴിയുന്നുണ്ട്.

ആലപ്പുഴയിൽ കെ.സി. വേണുഗോപാൽ മത്സരരംഗത്തിറങ്ങിയതോടെ പ്രവർത്തകരുടെ ആവേശം ഏറെ വർധിച്ചു. ദേശീയ രാഷ്‌ട്രീയത്തിൽ കോണ്‍ഗ്രസിന്‍റെ മുന്നേറ്റം അനിവാര്യമാണെന്നു വോട്ടർമാർക്ക് കൃത്യമായി അറിയാം. അതനുസരിച്ചാവും അവർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുക.

കേരളത്തിൽ ത്രികോണമത്സര സാധ്യത നിലനില്ക്കുന്നുണ്ടോ?

=കേരളത്തിൽ പോരാട്ടം യുഡിഎഫും എൽഡിഎഫും തമ്മിലാണ്. സംസ്ഥാന സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾ ഈ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ ഏറെ സ്വാധീനിക്കുമെന്നുറപ്പാണ്. സംസ്ഥാനത്തെ ചില മണ്ഡലങ്ങളിൽ അഡ്ജസ്റ്റ്മെന്‍റ് രാഷ്‌ട്രീയം കളിക്കാൻ സിപിഎമ്മും ബിജെപിയും നീക്കം നടത്തുന്നുണ്ട്. ഇതിന് ഉദാഹരണമാണ് തൃശൂരിൽ കഴിഞ്ഞ ദിവസം കണ്ടത്.

സംസ്ഥാന ചരിത്രത്തിൽ ഇതുവരെ തൃശൂർ പൂരം ഒരു പ്രതിസന്ധിയുമില്ലാതെ നടന്നതാണ്. എന്നാൽ, കഴിഞ്ഞ ദിവസം പൂരം നിർത്തിവയ്ക്കേണ്ട സ്ഥിതിയുണ്ടായി. പോലീസ് ഇടപെടലാണ് ഇത്തരമൊരു സ്ഥിതിവിശേഷമുണ്ടായത്. ബിജെപി സ്ഥാനാർഥിയെ സഹായിക്കുക എന്നതായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. പ്രബുദ്ധ കേരള ജനതയ്ക്ക് ഇവയെല്ലാം മനസിലാക്കാൻ കഴിയുന്നുണ്ട്. അഡ്ജസ്റ്റ്മെന്‍റ് രാഷ്‌ട്രീയം തൃശൂരിലെ ജനങ്ങൾ പുറന്തള്ളുമെന്നുറപ്പാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ആളിക്കത്തിച്ച് ബിജെപിക്ക് നേട്ടമുണ്ടാക്കിക്കൊടുത്തു. ഇക്കുറി തൃശൂർ പൂരം ഒരു വികാരമായി കൊണ്ടുനടക്കുന്ന ജനത ഇക്കുറി സുരേഷ്ഗോപിക്ക് വോട്ടു ചെയ്യട്ടെ എന്നതാണ് മുഖ്യമന്ത്രിയുടെ മനസിലിരിപ്പ്. സംസ്ഥാനത്ത് എൻഡിഎ അക്കൗണ്ട് തുറക്കില്ല.

മുഖ്യമന്ത്രി പിണറായി വിജയനും രാഹുൽ ഗാന്ധിയും തമ്മിലുള്ള പോരിന്‍റെ ഗുണഫലം ബിജെപിക്കല്ലേ ലഭിക്കുക?

= കേരള മുഖ്യമന്ത്രിക്ക് ശത്രു ബിജെപിയോ നരേന്ദ്ര മോദിയോ അല്ല. രാവിലെ എഴുന്നേൽക്കുന്പോൾ മുതൽ രാഹുൽ ഗാന്ധിയെ വിമർശിക്കാൻ തുടങ്ങുന്ന പിണറായി രാത്രിയിൽ കിടക്കാൻ പോകുന്നതു വരെ അതു തുടരുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച ദിവസം മുതൽ ഈ സ്ഥിതിയാണ്. മോദിയെക്കുറിച്ചോ കേന്ദ്രസർക്കാരിന്‍റെ ദുർഭരണത്തെക്കുറിച്ചോ കരിനിയമങ്ങൾക്കെതിരെയോ പിണറായി ഒരക്ഷരം മിണ്ടുന്നില്ല. രാജ്യത്തുടനീളം പൗരത്വ നിയമത്തിനെതിരേ രാഹുൽ ഗാന്ധി തുടർച്ചയായ പോരാട്ടങ്ങൾ നടത്തി. എന്നാൽ, അതൊന്നും കാണാത്തമട്ടിലാണ് അതേ പേര് പറഞ്ഞ് പിണറായി രാഹുൽഗാന്ധിക്കെതിരേ തിരിഞ്ഞിരിക്കുന്നത്.

ബിജെപി സർക്കാരിന്‍റെ എല്ലാ കരിനിയമങ്ങളും റദ്ദാക്കുമെന്ന് കോണ്‍ഗ്രസിന്‍റെ പ്രകടന പത്രികയിലുണ്ട്. മതത്തിന്‍റെ പേരിൽ ജനതയെ വിഭജിക്കാനുള്ള നീക്കത്തെ ചെറുക്കുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. പൗരത്വ നിയമം റദ്ദാക്കുമെന്ന് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. വായ് തുറന്നാൽ രാഹുലിനെതിരേ വിമർശനം ഉന്നയിക്കുന്ന പിണറായി വിജയൻ തമിഴ്നാട്ടിലും രാജസ്ഥാനിലും സിപിഎം സ്ഥാനാർഥികൾ രാഹുലിന്‍റെ ചിത്രം പതിച്ച പോസ്റ്ററുമായാണ് വോട്ടുചോദിക്കുന്നതെന്ന കാര്യം മറന്നതുപോലെയാണ് പ്രതികരിക്കുന്നത്. സംസ്ഥാനത്ത് ബിജെപിയുടെ താരപ്രചാരകനായി പിണറായി വിജയൻ മാറി. ഇന്ത്യ മുന്നണിയുടെ ഒറ്റുകാരൻ എന്ന് പിണറായിയെ വ്യാഖ്യാനിക്കാം.


ബിജെപിയോട് എൽഡിഎഫ് മൃദുസമീപനം സ്വീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നതിന്‍റെ അടിസ്ഥാനം?

=ബിജെപിയോട് എൽഡിഎഫ് മൃദുസമീപനം സ്വീകരിക്കുന്നുവെന്നത് ആരോപണത്തിൽ ഒതുങ്ങുന്നതല്ല. അത് യാഥാർഥ്യമാണ്. അതിനു പിന്നിൽ മറ്റു പല ലക്ഷ്യങ്ങളുമുണ്ട്. മോദിയുടെ ബ്ലാക്ക് മെയിലിംഗിൽ പിണറായി വീണ അവസ്ഥയാണ്. സംസ്ഥാനത്ത് പ്രകന്പനം കൊള്ളിച്ച സ്വർണക്കടത്ത്, ലൈഫ്മിഷൻ അഴിമതി, കരിവന്നൂർ ബാങ്ക് അഴിമതി തുടങ്ങി ഏറ്റവും ഒടുവിൽ മകളുടെ മാസപ്പടി കേസിൽ വരെ ജയിലിലടയ്ക്കുമെന്ന് പറഞ്ഞ് മോദി പിണറായിയെ വിരട്ടി. മോദിയുമായി ഉണ്ടാക്കിയ ഡീൽ പ്രകാരം സംസ്ഥാനത്ത് കോണ്‍ഗ്രസിനെ തോൽപ്പിച്ച് ബിജെപിക്ക് നേട്ടമുണ്ടാക്കി കൊടുക്കുകയെന്നതാണത്.

ഇഡിയെ പേടിയില്ലാത്ത പിണറായി വിജയന് നരേന്ദ്ര മോദിയെ പേടിയാണ്. ഇരട്ടച്ചങ്കെന്ന് പറയുന്നുണ്ടെങ്കിലും മോദിയെ കണ്ടാൽ മുട്ടിടിക്കും. മകളെ ജയിലിൽ അടയ്ക്കുമെന്ന് പറഞ്ഞാൽ ഏതച്ഛനാണ് സഹിക്കാൻ കഴിയുക. ആ പേടിയിലാണ് മോദിയെ പ്രീണിപ്പിക്കാനായി പിണറായി സജീവമായി നില്ക്കുന്നത്.

യുഡിഎഫ് പോലീസിനെതിരേയും ആഭ്യന്തരവകുപ്പിനെതിരേയും തുടർച്ചയായി വിമർശനം ഉന്നയിക്കുന്നതിന് അടിസ്ഥാനമുണ്ടോ?

=ആഭ്യന്തരവകുപ്പ് പക്ഷപാതപരമായാണ് പെരുമാറുന്നത്. കേന്ദ്രസർക്കാരിനെ വിമർശിച്ചാൽ കേസെടുക്കുന്ന പോലീസാണ് കേരളത്തിലുള്ളത്. യുഡിഎഫ് നേതാക്കൾക്കെതിരേ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ആക്ഷേപം ചൊരിഞ്ഞവരെക്കുറിച്ച് വ്യക്തമായ തെളിവുകൾ സഹിതം പരാതി നല്കിയിട്ടും കേസെടുക്കാത്ത പോലീസാണ് എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്‍റെ പരാതിയിൽ ശശി തരൂരിനെതിരേ കേസെടുത്തിരിക്കുന്നത്. കേരളത്തിലെ ആഭ്യന്തരവകുപ്പ് അമിത് ഷായാണോ ഭരിക്കുന്നതെന്ന സംശയം തോന്നുന്ന സ്ഥിതയാണ്.

സൈബറിടങ്ങളിൽ ആരോപണ- പ്രത്യാരോപണങ്ങൾ അതിരുകടക്കുന്നുണ്ടോ?

= സൈബറിടങ്ങളിൽ പലപ്പോഴും ആരോപണ-പ്രത്യാരോപണങ്ങൾ അതിരു കടക്കുന്നുണ്ട്. ഓരോ രാഷ്‌ട്രീയ പാർട്ടിയും അവരുടെ സൈബർ പോരാളികളെ നിലയ്ക്കു നിർത്തണം. വടകരയിൽ ഇല്ലാത്ത അശ്ലീല വീഡിയോയുടെ പേരിൽ കോണ്‍ഗ്രസിനെയും ഷാഫി പറന്പിലിനെയും സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി ആക്രമിച്ചു. ഇതിൽ സിപിഎം നേതാക്കളും ഇടതു സാംസ്കാരിക പ്രവർത്തകരും മാപ്പു പറയണം. കാള പെറ്റുവെന്ന് കേട്ടാൽ കയറെടുത്ത് യുഡിഎഫ് നേതാക്കളെ വിമർശിക്കാനിറങ്ങുന്ന ഇടതു സാംസ്കാരിക പ്രവർത്തകരുടെ രീതി മാറ്റണം.

ഇന്ത്യാ മുന്നണിയുടെ ദേശീയ തലത്തിലെ പ്രതീക്ഷ?

=തെരഞ്ഞെടുപ്പ് പ്രഖ്യാപന സമയത്തേതിൽനിന്ന് ഏറെ വ്യത്യസ്തമായ രാഷ്‌ട്രീയ സാഹചര്യമാണ് ഇപ്പോൾ രാജ്യത്ത് കാണുന്നത്. ഇന്ത്യാ സഖ്യം ഏറെ ശുഭാപ്തിവിശ്വാസത്തിലാണ്. പ്രചാരണത്തിന്‍റെ തുടക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുണ്ടായിരുന്ന ആത്മവിശ്വാസമൊന്നും ഇപ്പോൾ അദ്ദേഹത്തിന്‍റെ ശരീര ഭാഷയിൽ കാണാനില്ല. ഭൂരിപക്ഷം കിട്ടുമെന്ന് ബിജെപി പ്രഖ്യാപിക്കുന്പോഴും ആ കണക്കുകൾ ശരിയാകുന്നില്ല.

10 വർഷം ഭരിച്ച് ഇന്ത്യയുടെ ജനാധിപത്യത്തെയും മതേതരത്വത്തെയും സന്പദ്ഘടനയെും തകർത്ത ബിജെപി മൂന്നാം തവണ അധികാരത്തിൽ വരുന്നത് എന്തു വില കൊടുത്തും തടയണമെന്ന ഉറച്ച തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണി രൂപപ്പെട്ടത്. അതിനായി കോണ്‍ഗ്രസ് ഏറെ വിട്ടുവീഴ്ചയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.