സ്ഥലം മാറ്റിയ അധ്യാപകര്‍ക്ക് ഉത്തരവ് തത്കാലം ബാധകമല്ല: ഹൈക്കോടതി
സ്ഥലം മാറ്റിയ അധ്യാപകര്‍ക്ക് ഉത്തരവ് തത്കാലം ബാധകമല്ല: ഹൈക്കോടതി
Tuesday, April 30, 2024 1:56 AM IST
കൊച്ചി: കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലം മാറ്റം റദ്ദാക്കി ഉത്തരവിട്ടെങ്കിലും നിലവില്‍ നടപ്പായ സ്ഥലംമാറ്റങ്ങള്‍ക്ക് തത്കാലം ഇത് ബാധകമല്ലെന്ന് ഹൈക്കോടതി.

ട്രൈബ്യൂണല്‍ ഉത്തരവ് ചോദ്യം ചെയ്ത് ആലപ്പുഴ ചന്തിരൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ജി.വി. പ്രീതി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് വി.ജി. അരുണ്‍, ജസ്റ്റീസ് എം.ബി. സ്‌നേഹലത എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. ഹര്‍ജി വീണ്ടും പരിഗണിക്കുന്ന ജൂണ്‍ മൂന്നു വരെ ബാധകമാവില്ലെന്നു കോടതി വ്യക്തമാക്കിയിരിക്കുന്നത്.

നാലു വിഭാഗങ്ങളിലായി അധ്യാപകരെ സ്ഥലം മാറ്റി 2024 ഫെബ്രുവരി 12നാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍, ഇത് ചോദ്യം ചെയ്ത് ഒരു കൂട്ടം അധ്യാപകര്‍ നല്‍കിയില്‍ സ്ഥലംമാറ്റ പട്ടികകള്‍ കെഎടി റദ്ദാക്കുകയായിരുന്നു. ഒരു മാസത്തിനകം പട്ടിക പുതുക്കി കരട് പ്രസിദ്ധീകരിക്കണമെന്നും പരാതികള്‍ കേട്ട് ജൂണ്‍ ഒന്നിനകം പട്ടിക പ്രസിദ്ധീകരിക്കണമെന്നും ട്രൈബ്യൂണല്‍ ഉത്തരവിട്ടു.

മാതൃജില്ലയ്ക്കു പുറത്തുള്ള സര്‍വിസിലെ സീനിയോറിറ്റി മാതൃജില്ലയിലേക്കു സ്ഥലം മാറ്റത്തിനു മാത്രമേ പരിഗണിക്കാവൂവെന്നാണ് സര്‍ക്കാര്‍ മാനദണ്ഡം. എന്നാല്‍ ഈ സീനിയോറിറ്റി പരിസര ജില്ലകളിലേക്കും പരിഗണിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യവും കൂടി പരിഗണിച്ചാണ് കെഎടി ഉത്തരവ് പുറപ്പെടുവിച്ചത്.

സ്ഥലംമാറ്റ പട്ടിക റദ്ദാക്കിയ നടപടി തടയണമെന്നും നിലവിലെ സ്ഥലം മാറ്റ ഉത്തരവ് നടപ്പാക്കണമെന്നുമാവശ്യപ്പെട്ടാണ് ഹര്‍ജിക്കാരി കോടതിയെ സമീപിച്ചത്. ഉത്തരവ് പ്രകാരം പലരും സ്ഥലം മാറി പുതിയ സ്ഥലത്ത് ചുമതലയേറ്റതായും ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.