ദുരന്തബാധിതരുടെ 144 കോടി പാഴാക്കിയുള്ള രാഷ്‌ട്രീയക്കളി അപലപനീയം: കെ.വി. തോമസ്
ദുരന്തബാധിതരുടെ 144 കോടി പാഴാക്കിയുള്ള രാഷ്‌ട്രീയക്കളി അപലപനീയം: കെ.വി. തോമസ്
Wednesday, December 19, 2018 12:58 AM IST
ന്യൂഡൽഹി: മഹാപ്രളയത്തിലും ഓഖി കൊടുങ്കാറ്റിലും ദുരിതത്തിലായവർക്കുള്ള 143.5 കോടി പാഴാക്കിയ സർക്കാർ വനിതാ മതിൽ കെട്ടി രാഷ്‌ട്രീയക്കളി നടത്തുന്നത് അപലപനീയവും ദുഃഖകരവുമാണെന്നു മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ് എംപി. പ്രളയദുരിതാശ്വാസമായി കേരളത്തിന് പ്രഖ്യാപിച്ച തുക കേന്ദ്രം കുറയ്ക്കേണ്ടി വന്നതു സംസ്ഥാന സർക്കാരിന്‍റെ അനാസ്ഥകൊണ്ടാണെന്നു തോമസ് പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

2017ലെ ഓഖി ദുരന്തത്തിനിരയായ പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു പോലും ഇപ്പോഴും സഹായം നൽകിയിട്ടില്ല. പക്ഷേ കളക്ടർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ശേഷിയും പണവും വനിതാമതിൽ കെട്ടുന്നതിനായി ദുരുപയോഗപ്പെടുത്തുന്ന തെരക്കിലാണിപ്പോൾ സർക്കാർ. ഭരണവീഴ്ച കാണാതിരിക്കാൻ ശബരിമല വിഷയത്തിൽ പുകമറ സൃഷ്ടിക്കുകയാണു ചെയ്യുന്നത്.

ഓഖി ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ ആശ്രിതർ, വീടുകൾ നഷ്ടപ്പെട്ടവർ, മത്സ്യബന്ധന ഉപകരണങ്ങൾ നശിച്ചവർ എന്നിവർക്കെല്ലാം കേന്ദ്രം അനുവദിച്ച തുക പൂർണമായും ചെലവാക്കാത്ത സംസ്ഥാന സർക്കാർ നടപടി ദുഃഖകരമാണ്. ഇതു കണ്ടെത്തിയാണിപ്പോൾ കേന്ദ്രം പ്രളയദുരിതാശ്വാസത്തിൽ തുക കുറച്ചിരിക്കുന്നതെന്നു തോമസ് പറഞ്ഞു. പ്രളയത്തിൽ വീടു നഷ്ടപ്പെട്ടു വഴിയാധാരമായ പരവൂരിലെ അഞ്ചു കുടുംബങ്ങൾക്ക് 10,000 രൂപയുടെ സഹായം ഇപ്പോഴും കിട്ടിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


ഉമ്മൻ ചാണ്ടിയുടെ കാലത്ത് സുനാമി ദുരന്തമുണ്ടായപ്പോൾ അതിന്‍റെ വ്യാപ്തി ബോധ്യപ്പെടുത്തുന്ന വിശദമായ പദ്ധതി റിപ്പോർട്ട് കേന്ദ്രത്തിനു സമർപ്പിച്ചിരുന്നു. സംസ്ഥാനം അന്ന് 2,000 കോടി രൂപ ആവശ്യപ്പെട്ടപ്പോൾ 1,100 കോടി കിട്ടി. പിന്നീടു വന്ന വി.എസ് സർക്കാരിനാണ് അതിന്‍റെ ഗുണം ലഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.