അക്ബറും സീതയുമല്ല "സൂരജും തനയയും'
അക്ബറും സീതയുമല്ല  സൂരജും തനയയും
Friday, April 19, 2024 4:03 AM IST
കോൽക്കത്ത: വിവാദങ്ങൾക്കു പിന്നാലെ പശ്ചിമബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹജോഡിയുടെ പേര് മാറ്റാൻ തീരുമാനം.

അക്ബർ എന്ന സിംഹത്തിന്‍റെ പേര് സൂരജ് എന്നും സീത എന്ന സിംഹത്തിന്‍റെ പേര് തനയ എന്നും മാറ്റാനാണു പശ്ചിമബംഗാൾ സർക്കാർ തീരുമാനിച്ചത്. പുതിയ പേരുകൾ സർക്കാർ കേന്ദ്ര മൃഗശാലാ അഥോറിറ്റിക്കു കൈമാറി.

കഴിഞ്ഞ ഫെബ്രുവരി 13നാണ് ത്രിപുരയിലെ സെപാഹിജാല സുവോളജിക്കൽ പാർക്കിൽനിന്നു സിംഹജോഡിഡിയെ സിലിഗുരി പാർക്കിലേക്ക് കൊണ്ടുവന്നത്.

സീതയെന്നും അക്ബറെന്നും പേരുള്ള സിംഹജോഡിഡിയെ ഒരുമിച്ചു പാർപ്പിക്കുന്നത് ചോദ്യം ചെയ്തു വിഎച്ച്പി രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. പേരുകൾ മാറ്റണമെന്നാവശ്യപ്പെട്ടു വിഎച്ച്പി കൽക്കട്ട ഹൈക്കോടതിയുടെ ജയ്പാൽഗുഡി ബെഞ്ചിനെ സമീപിക്കുകയായിരുന്നു.


എന്നാൽ, പേരുകൾ ത്രിപുരയിലായിരിക്കെ നൽകിയതാണെന്നും മാറ്റില്ലെന്നുമായിരുന്നു വനംവകുപ്പിന്‍റെ നിലപാട്.

വിവാദം ഒഴിവാക്കാൻ പേരുകൾ മാറ്റാനായിരുന്നു കോടതിയുടെ നിർദേശം. സീത വലിയൊരു വിഭാഗം ജനങ്ങളുടെ ദേവതയാണെന്നും അക്ബർ മതേതരവാദിയും നല്ലൊരു മുഗൾ ചക്രവർത്തിയുമായിരുന്നുവെന്നും ഈ പേരുകൾ മൃഗങ്ങൾക്ക് ഇടുന്നത് ശരിയാണോയെന്നും കേസ് പരിഗണിച്ച ജസ്റ്റീസ് സൗഗത ഭട്ടാചാര്യ വാക്കാൽ ചോദിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.