മാവോയിസ്റ്റ് ഭീഷണിക്കിടയിലും ബസ്തറിൽ 67.56% പോളിംഗ്
മാവോയിസ്റ്റ് ഭീഷണിക്കിടയിലും  ബസ്തറിൽ 67.56% പോളിംഗ്
Sunday, April 21, 2024 1:35 AM IST
റായ്പുർ: വോട്ടെടുപ്പ് ബഹിഷ്കരിക്കാനുള്ള മാവോയിസ്റ്റ് ഭീഷണി വകവയ്ക്കാതെ ഛത്തീസ്ഗഡിലെ ബസ്തറിൽ വോട്ടർമാർ പോളിംഗ് ബൂത്തിലെത്തി. 67.56 ശതമാനം പോളിംഗാണു മണ്ഡലത്തിൽ രേഖപ്പെടുത്തിയത്.

അതേസമയം, പ്രമുഖ മാവോയിസ്റ്റ് നേതാവായ ഹിഡ്മയുടെ ജന്മഗ്രാമമായ സുക്മ ജില്ലയിലെ പുവാർതി ഗ്രാമവാസികൾ വോട്ടെടുപ്പിൽനിന്ന് പൂർണമായും വിട്ടുനിന്നു.

ബസ്തർ മേഖലയിൽ സുരക്ഷാസേനയ്ക്കു നേരേ നടന്ന നിരവധി ആക്രമണങ്ങളിലെ സൂത്രധാരനാണു ഹിഡ്മ.

പുവാർതി ഗ്രാമത്തിലെ ഒറ്റ വോട്ടർ പോലും വോട്ട് ചെയ്യാൻ എത്തിയില്ലെന്ന് ബൂത്ത് ലെവൽ ഓഫീസർ ജവാ പട്ടേൽ പറഞ്ഞു. ഭയമാണ് വോട്ടർമാരെ പിന്തിരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പുവാർതി പോളിംഗ് കേന്ദ്രത്തിലെ നാലാം നന്പർ ബൂത്ത് പുവാർതി, തെകാൽഗുഡിയാം, ജൊനാഗുഡ എന്നീ ഗ്രാമങ്ങളിലുള്ളവർക്കുവേണ്ടിയായിരുന്നു ക്രമീകരിച്ചിരുന്നത്.

പുവാർതിയിൽ 332 വോട്ടർമാരും തെകാൽഗുഡിയാമിൽ 158 വോട്ടർമാരും ജൊനാഗുഡയിൽ 157 വോട്ടർമാരുമാണുള്ളത്. എന്നാൽ, ഈ മൂന്നു ഗ്രാമങ്ങളിൽനിന്നുമായി ആകെ പോൾ ചെയ്തത് 31 വോട്ടാണ്. അതും തെകാൽഗുഡിയാം, ജൊനാഗുഡ ഗ്രാമങ്ങളിൽനിന്നുള്ളവർ. വോട്ടെടുപ്പ് ബഹിഷ്കരിക്കാനാവശ്യപ്പെട്ട് മാവോയിസ്റ്റുകൾ ഗ്രാമങ്ങളിലുടനീളം പോസ്റ്ററുകൾ പതിച്ചിരുന്നു.


കഴിഞ്ഞ ഫെബ്രുവരിയിൽ ഛത്തീസ്ഗഡ് പോലീസിന്‍റെ പ്രത്യേക ദൗത്യസേന പുവാർതി ഗ്രാമത്തിൽ തങ്ങളുടെ ക്യാന്പ് സ്ഥാപിച്ചിരുന്നു. മാവോയിസ്റ്റുകൾക്കെതിരായ ദൗത്യത്തിൽ സുരക്ഷാസേനയ്ക്ക് ഏറെ സഹായകമാണ് ഈ പോലീസ് ക്യാന്പ്.

സുക്മ ജില്ലാ ആസ്ഥാനത്തുനിന്ന് 150 കിലോമീറ്റർ അകലെ നിബിഡ വനമേഖലയിലാണ് പുവാർതി ഗ്രാമം സ്ഥിതിചെയ്യുന്നത്. മാവോയിസ്റ്റ് കേന്ദ്രമായതിനാലും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാലും ഇവിടെ വികസനപ്രവർത്തനങ്ങളും അടിസ്ഥാനസൗകര്യങ്ങളുമെല്ലാം അന്യമാണ്.

ബസ്തറിലെ വോട്ടർമാരിൽ 70 ശതമാനവും ആദിവാസി, ഗോത്രവിഭാഗങ്ങളാണ്. പരന്പരാഗതമായി ഇതു കോൺഗ്രസിന്‍റെ ശക്തികേന്ദ്രമായാണ് അറിയപ്പെടുന്നതെങ്കിലും 1998 മുതൽ 2014 വരെ തുടർച്ചയായി നാലുതവണ മണ്ഡലം ബിജെപിക്കൊപ്പമായിരുന്നു.

എന്നാൽ, 2019ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. കാവാസി ലാക്മയാണു ഇക്കുറി കോൺഗ്രസ് സ്ഥാനാർഥി. മഹേഷ് കശ്യപ് ബിജെപിക്കുവേണ്ടിയും മത്സരിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.