Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
അദ്ഭുതങ്ങളുടെ ക്രിസ്മസ് അനുഭവങ്ങൾ
ഓരോ ക്രിസ്മസിലും ഉണ്ണീശോയുടെ കരുതലും കന്യാമാതാവിന്റെയും യൗസേപ്പിതാവിന്റെയും കാരുണ്യവും ഞാൻ അനുഭവിച്ചറിയാറുണ്ട്. അനാഥർക്ക് ഭക്ഷണവും രോഗികൾക്ക് മരുന്നും കുഞ്ഞുങ്ങൾക്ക് കേക്കുകളും മിഠായികളുമായി അനേകരെ ഉ ണ്ണിയേശു എനിക്കരികിലേക്ക് പറഞ്ഞയയ്ക്കും.
മഹാപ്രളയത്തിൽ വീടും കിടപ്പാടവും ഒലിച്ചുപോയ മുണ്ടക്കയം കൂട്ടിക്കലിലെ നൂറു കുടുംബങ്ങൾക്ക് ഈ ക്രിസ്മസിന് ആശ്വാസമായി മൂവായിരം രൂപയും ഓരോ കേക്കും നൽകാൻ ആഗ്രഹിച്ചു. ഇതിനായി മൂന്നു മാസത്തേക്ക് മൂന്നു ലക്ഷം രൂപ കണ്ടെത്തണം. കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കലിനെ ഇക്കാര്യം ധരിപ്പിച്ച് ഞാൻ കോട്ടയം ആർപ്പൂക്കരയിലെ നവജീവൻ മന്ദിരത്തിൽ മടങ്ങിയെത്തുന്പോൾ ഒരാൾ എന്നെ കാത്തു നിൽപ്പുണ്ട്. എനിക്ക് പരിചിതനല്ലാത്ത ആ വ്യക്തി ബാങ്ക് അക്കൗണ്ടിൽ മൂന്നു ലക്ഷം രൂപ നിക്ഷേപിച്ചശേഷം മടങ്ങിപ്പോയി. ഇത്തരത്തിൽ ദൈവപരിപാലനയുടെ ഒട്ടനവധി ഇടപെടലുകളുടെ വേളയാണ് ഓരോ ക്രിസ്മസും.
നവജീവൻ പുതിയ അഗതിമന്ദിരം പണിയുന്ന പഴയ കാലം. നൂറിലേറെ വരുന്ന മനോരോഗികളും അനാഥരുമായ അന്തേവാസികളെ പാർപ്പിക്കാനുള്ള പുതിയ മന്ദിരത്തിന്റെ നിർമാണം സാന്പത്തിക ഞെരുക്കത്തിൽ നിലച്ചു. അക്കൊല്ലത്തെ ക്രിസ്മസിന് പുൽക്കൂട് ഒരുക്കിക്കൊണ്ടിരിക്കേ കുറുപ്പന്തറയിൽനിന്നും ഒരു വീട്ടമ്മ എന്നെ കാണാനെത്തി. 16 സ്വർണവളകൾ ഒരു തൂവാലയിൽ പൊതിഞ്ഞ് എന്നെ ഏൽപ്പിച്ചു പറഞ്ഞു. ഏകമകന് അർബുദത്തിൽനിന്നു രോഗശാന്തി ലഭിച്ചതിനു ദൈവത്തിനു നന്ദിയായി അവർക്ക് സ്ത്രീധനം ലഭിച്ച സ്വർണവളകൾ സംഭാവനയായി നവജീവന്‍ നൽകുകയാണെന്ന്.
നവജീവനിലെ അന്തേവാസികൾക്ക് ഉണ്ണാൻ അരിയില്ലാതെ വിഷമിച്ചുപോയ ഒരു ക്രിസ്മസ് വേളയിൽ കുവൈറ്റിൽ നിന്നൊരാൾ ആയിരം കിലോ അരി അങ്കമാലിയിലെ ഒരു മില്ലിൽനിന്നും കൊടുത്തയച്ച സംഭവം. ഇതുപോലൊരിക്കൽ നാഴി അരി കരുതലില്ലാതെ അന്തേവാസികൾക്ക് കൊടുക്കാൻ ചൂടു വെള്ളം തിളപ്പിച്ചുകൊണ്ടിരിക്കെ ഒരു ചാക്ക് അരിയുമായി ഒരാൾ ഓട്ടോ റിക്ഷയിൽ നവജീവനു മുന്നിലെത്തി. ഞാനും വന്നയാളും കൂടി ആ അരി കഴുകി ആ തിളച്ച വെള്ളത്തിൽ വേവിച്ച ു നൂറുപേരുടെ വിശപ്പടക്കിയ അനുഭവം.
കോട്ടയം കല്ലറയിൽ കൊയ്ത്തിനു പോയ ഒരു വീട്ടമ്മയ്ക്ക് കറ്റ ചുമന്നുനീങ്ങിയപ്പോൾ കഴുത്തിനു കടുത്ത വേദന. അക്കൊല്ലത്തെ കൊയ്ത്ത് മുടങ്ങുന്ന സാഹചര്യം. പാടത്തിരുന്നു പ്രാർഥിച്ചപ്പോൾ നിമിഷനേരം കൊണ്ട് വേദന പൂർണമായി ശമിച്ചു. അക്കൊല്ലത്തെ നെല്ല് നവജീവനിലെ അന്തേവാസികൾക്ക് ദാനം നൽകാൻ ആ സ്ത്രീ തീരുമാനിച്ചു. നെല്ലു കുത്തി അരിയുമായി വീട്ടമ്മയെത്തിയതും മറക്കാത്ത ക്രിസ്മസ് ഓർമയാണ്.
ക്രിസ്മസിനു വീട്ടിൽ പോകാനാകാതെ ഗുരുതരാവസ്ഥയിൽ വിവിധ ആശുപത്രികളിൽ കഴിയുന്ന എത്രയോ പേർ നമുക്കു ചുറ്റുമുണ്ട്. ഇവരിൽ പലരും അടുത്ത ക്രിസ്മസുവരെ നമുക്കൊപ്പമുണ്ടാകണമെന്നുമില്ല.
പതിറ്റാണ്ടുകളായി മുടങ്ങാതെ ദിവസം അയ്യായിരം പേർക്ക് കോട്ടയം മെഡിക്കൽ കോളജിലും ജില്ലാ ആശുപത്രിയിലും കുട്ടികളുടെ ആശുപത്രിയിലും നവജീവൻ ചോറും കറികളും വിതരണം ചെയ്യുന്നുണ്ട്. ചോറുമായി എത്തുന്പോൾ മരുന്നിനും ഭക്ഷണത്തിനും നയാപൈസയില്ലാതെ വലയുന്ന അനേകം രോഗികളെയും അവരുടെ കൂട്ടിരിപ്പുകാരെയും കാണാറുണ്ട്. മനോരോഗികളുടെ വാർഡിലും കുഞ്ഞുങ്ങളുടെ ആശുപത്രിയിലും ചോറിനു പുറമെ അപ്പവും റൊട്ടിയും മുട്ടയും മറ്റ് വിഭവങ്ങളും പൊതിയായി കൊടുക്കും. ഇടുക്കിയിലെ തോട്ടം മേഖലയിൽനിന്നു ചികിത്സിക്കാനെത്തുന്ന പരമദരിദ്രരായ അനേകം രോഗികൾ. ഒരു പഴന്തുണിപോലും കൈവശമില്ലാതെ പ്രസവത്തിനു വരുന്ന തോട്ടം തൊഴിലാളി സ്ത്രീകൾ. ഇവർക്ക് മരുന്നുകളും കിടക്കയും പുതപ്പും കൊതുകുവലയും കുഞ്ഞുടുപ്പും മാത്രമല്ല പത്തു കിലോ അരിയും ഒരു മാസത്തേക്ക് വീട്ടിലേക്കുള്ള വേണ്ട ഭക്ഷ്യക്കിറ്റും വണ്ടിക്കൂലിയും നൽകിയാണ് യാത്രയാക്കുക.
ഓരോ നിമിഷവും നവജീവനു മുന്നിൽ ചികിത്സാസഹായത്തിനെത്തുന്ന അനേകം ദരിദ്രർ.ഓരോ ക്രിസ്മസും ദാരിദ്ര്യത്തിന്റെ അരൂപിയാണ് എനിക്കു സമ്മാനിക്കുന്നത്. വേദനയിലും ദുഃഖത്തിലും കണ്ണീരൊഴുക്കുന്ന രോഗികൾക്കും അനാഥർക്കും നമുക്ക് നൽകാവുന്ന ആശ്വാസം അൽപം ഭക്ഷണവും സ്നേഹത്തിന്റെ സാന്ത്വനവുമാണ്.
സായാഹ്നങ്ങളിൽ മെഡിക്കൽകോളജിൽ വിതരണം ചെയ്യുന്ന ചോറ് പകുതി കഴിച്ച് ബാക്കി വെള്ളം ഒഴിച്ചു കരുതിവെച്ച് പിറ്റേന്ന് രാവിലെ പഴയൻചോറ് കഴിച്ചുവിശപ്പടക്കുന്നവരുടെ ദുരിതക്കാഴ്ചകൾക്കു നടുവിലാണ് എന്റെ ഓരോ ക്രിസ്മസും.
കൈഞരന്പിൽ ട്രിപ്പുകുത്തിയ സൂചിയുമായി ഒരു കഷ്ണം കേക്കിനും ഒരു മിഠായിക്കും കൈനീട്ടുന്ന കുഞ്ഞുങ്ങളെ ഞാൻ കാണാറുണ്ട്. അവരുടെ വാവിട്ട കൂട്ടക്കരച്ചിലും കുഞ്ഞുമുഖങ്ങളിൽ ഒഴുകുന്ന വേദനയുടെ കണ്ണീരും എന്നെയും കരയിക്കാറുണ്ട്. ആ അനുഭവങ്ങളാണ് ക്രിസ്മസിന് ആശുപത്രികളിൽ കേക്ക് കൊടുക്കാൻ നിമിത്തമായത്. മൂവായിരത്തിലേറെ കേക്കുകൾ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കൊടുക്കും. വേണ്ടിടത്തോളം കേക്കിനുള്ള പണവുമായി ഉണ്ണിയേശു അനേകരെ നവജീവനിലേക്ക് അയക്കുമെന്നതാണ് ഓരോ ക്രിസ്മസ് കാലത്തെയും അനുഭവം. കോട്ടയം മെഡിക്കൽ കോളജിലെ രോഗികൾക്ക് കേക്ക് വാങ്ങാൻ ഒരു ലക്ഷം രൂപയുമായി ഇന്നലെ ഒരാൾ എനിക്കു മുന്നിലെത്തി. യാത്ര പറഞ്ഞിറങ്ങുന്പോൾ നിർധനരോഗികൾക്ക് മരുന്നുവാങ്ങിക്കൊടുക്കാൻ വേറെയും പണം തന്നു. ഒരു രോഗിക്കും കൂട്ടിരിപ്പുകാർക്കും ക്രിസ്മസ് കേക്ക് മുടങ്ങാൻ പുൽക്കൂട്ടിലെ ഉണ്ണിപ്പൈതൽ അനുവദിച്ചിട്ടില്ല.
കേക്ക് വാങ്ങുന്ന പലരും അടുത്ത ക്രിസ്മസിന് ഈ ലോകത്തിലുണ്ടാവണമെന്നില്ല. ആശുപത്രിയിൽ ഇവർക്കൊരു കേക്ക് കിട്ടാൻ സാഹചര്യവുമില്ല. കേക്കുകളുമായി ഓരോ കിടക്കയ്ക്ക് അരികിലൂടെയും നടക്കുന്പോൾ മിന്നിമറയുന്ന ഭാവങ്ങൾ ഞാൻ ശ്രദ്ധിക്കാറുണ്ട്. കേക്കിന്റെ മധുരത്തേക്കാൾ മുഖത്തുതെളിയുന്ന പ്രത്യാശയുടെ പ്രകാശമാണ് എന്റെ ക്രിസ്മസ് സന്തോഷം. വേദന മറന്നു പുഞ്ചിരിയോടെ ആ സമ്മാനം വാങ്ങി ചിരി സമ്മാനിക്കുന്ന രോഗികൾ. വീട്ടിലുള്ള കുട്ടിക്കു കൊടുക്കാൻ ഒരു കേക്കുകൂടി തരാമോ എന്ന് ചോദിക്കുന്ന അമ്മമാർ.
ഈ ദിവസങ്ങളിൽ യാത്ര പോകുന്പോഴൊക്കെ വാഹനത്തിൽ കുറെ കേക്കുകൾ കരുതിവയ്ക്കും. വഴിയോരങ്ങളിലിരിക്കുന്ന പാവങ്ങൾക്കും രോഗികൾക്കുമൊക്കെ ഓരോ കേക്ക് യാത്രകളിൽ കൊടുത്തുപോകും. വാങ്ങുന്നവരുടെ സന്തോഷത്തേക്കാൾ ഇരട്ടിയാണ് അത് കൊടുക്കുന്പോൾ മനസിൽ നിറയുന്ന സംതൃപ്തി.
ക്രിസ്മസ് പങ്കുവയ്ക്കലിന്റേതായിരിക്കണം. നാം ഒരു കേക്ക് വീട്ടിൽ വാങ്ങുന്പോൾ പാവപ്പെട്ട അയൽക്കാരനും ഒരെണ്ണം വാങ്ങിക്കൊടുക്കണം. ഇറച്ചിക്കും അപ്പത്തിനും വകയില്ലാത്ത അയൽക്കാരനുമുണ്ട് ഇതൊക്കെ കഴിക്കാനുള്ള വിശപ്പും ആഗ്രഹവുമെന്ന് മറന്നുകൂടാ. പിറന്നാളുകളിലും പെരുന്നാളുകളിലും വിശേഷങ്ങളിലുമൊക്കെ വീട്ടിൽ വിശേഷ ഭക്ഷണമുണ്ടാക്കുന്പോൾ അയൽപക്കത്തെ ഇല്ലാത്തവർക്കുകൂടി ഒരു വിഹിതം കൊടുക്കണം. ആ പുണ്യത്തിന് പരമോന്നത ബഹുമതികൾ കിട്ടണമെന്നില്ല. എന്നാൽ പരമോന്നതദൈവത്തിന്റെ അനുഗ്രഹ ബഹുമതി അങ്ങു സ്വർഗത്തിൽ നമ്മെ കാത്തിരിപ്പുണ്ടാകും. അയൽപക്ക സഹായസംസ്കാരം ജനിപ്പിക്കുന്നതാവണം ക്രിസ്മസുകൾ.
പി.യു. തോമസ്, നവജീവൻ
റഹ്മാനോടു മോഹിനി പറഞ്ഞു സോറി, എനിക്കു പരീക്ഷയുണ്ട്!
പിതാവിന്റെ വഴിയിലൂടെ നടന്ന് രാജ്യത്തെ ഏറ്റവും ശ്രദ്ധേയയായ ബേസ് ഗിറ്റാറിസ്റ്റായി മാറിയ പെണ്‍കുട്ടി. ഉസ്താദ് സക്കീര്‍
ഇന്നു ലോക മാതൃദിനം: എഴുപതു മക്കളുടെ അമ്മ
ഈ 'ഭ്രാന്തൻ വിളി', അമ്മയെയും അച്ഛനെയും ഞങ്ങൾ സഹോദരീസഹോദരന്മാരെയും എത്ര കണ്ട് വേദനിപ്പിച്ചിരുന്നുവെന്ന് അയൽവാസി
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
റഹ്മാനോടു മോഹിനി പറഞ്ഞു സോറി, എനിക്കു പരീക്ഷയുണ്ട്!
പിതാവിന്റെ വഴിയിലൂടെ നടന്ന് രാജ്യത്തെ ഏറ്റവും ശ്രദ്ധേയയായ ബേസ് ഗിറ്റാറിസ്റ്റായി മാറിയ പെണ്‍കുട്ടി. ഉസ്താദ് സക്കീര്‍
ഇന്നു ലോക മാതൃദിനം: എഴുപതു മക്കളുടെ അമ്മ
ഈ 'ഭ്രാന്തൻ വിളി', അമ്മയെയും അച്ഛനെയും ഞങ്ങൾ സഹോദരീസഹോദരന്മാരെയും എത്ര കണ്ട് വേദനിപ്പിച്ചിരുന്നുവെന്ന് അയൽവാസി
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
Latest News
മില്‍മ ജീവനക്കാര്‍ സമരത്തില്‍; മൂന്ന് ജില്ലകളില്‍ പാല് വിതരണം തടസപ്പെട്ടേക്കും
സംവിധായകൻ ബിജു വട്ടപ്പാറ കുഴഞ്ഞുവീണു മരിച്ചു
മുംബൈയില്‍ പരസ്യബോര്‍ഡ് തകർന്നുണ്ടായ അപകടം; മരണസംഖ്യ 14 ആയി
സഹകരണസംഘത്തില്‍ കോടികളുടെ തട്ടിപ്പ്; സിപിഎം നേതാവിനെതിരേ കേസ്
സിദ്ധാര്‍ഥന്റെ മരണം: ഏഴു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
Latest News
മില്‍മ ജീവനക്കാര്‍ സമരത്തില്‍; മൂന്ന് ജില്ലകളില്‍ പാല് വിതരണം തടസപ്പെട്ടേക്കും
സംവിധായകൻ ബിജു വട്ടപ്പാറ കുഴഞ്ഞുവീണു മരിച്ചു
മുംബൈയില്‍ പരസ്യബോര്‍ഡ് തകർന്നുണ്ടായ അപകടം; മരണസംഖ്യ 14 ആയി
സഹകരണസംഘത്തില്‍ കോടികളുടെ തട്ടിപ്പ്; സിപിഎം നേതാവിനെതിരേ കേസ്
സിദ്ധാര്‍ഥന്റെ മരണം: ഏഴു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top