Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പൊന്നിയിൻ പാടകർകൾ!
കാടടച്ചു വിമർശിക്കാൻ വളരെയെളുപ്പമാണ്. എ.ആർ. റഹ്മാന്റെ പ്രതിഭ വറ്റി എന്നതായിരുന്നു ആ ഗണത്തിൽപ്പെട്ട ഏറ്റവും പുതിയ തള്ളൽ. പറയുന്നതിൽ എന്തെങ്കിലും കഴന്പുവേണ്ടേ! ആ വിമർശകർക്കുള്ള മറുപടി പൊന്നിയിൻ സെൽവൻ-1 എന്ന ചിത്രത്തിലുണ്ട്. എണ്ണംപറഞ്ഞ ആറു പാട്ടുകൾ, അതിസുന്ദരമായ പശ്ചാത്തല സംഗീതവും. അതിൽ രണ്ടു പാട്ടുകൾ രണ്ടു ഗായകരുടെ ജീവിതം അടയാളപ്പെടുത്തുന്നു...
പല ഭാഷകളിൽ എത്തുന്ന ബിഗ് ബജറ്റ് ചിത്രങ്ങളിൽ നിരാശയുണ്ടാക്കുന്ന ഒരു കാര്യമുണ്ട്- മൊഴിമാറ്റം നടത്തുന്പോൾ പാട്ടുകളുടെ വരികൾക്ക് ചിത്രത്തിന്റെ ഒറിജിനൽ ഭാഷയിലുള്ള ഭംഗി കാണാറില്ല. ഈണത്തിനൊപ്പിച്ച് തട്ടിക്കൂട്ടു വരികൾ എഴുതലാണ് പതിവ്. അടുത്തകാലത്താണ് അതിനൊരു മാറ്റം വന്നത്. വരികളെഴുതാൻ അതതു ഭാഷകളിലെ പ്രതിഭകളെത്തന്നെ ഏല്പിച്ചുതുടങ്ങി. അതിന്റെ ഫലവും കണ്ടു.
അതേപോലെ ഓരോ ഭാഷകളിലും മികച്ച ഗായകരെ പാട്ടുകൾക്ക് ഉപയോഗപ്പെടുത്താനും തുടങ്ങി. പുഷ്പ എന്ന ചിത്രമായിരുന്നു അതിന്റെ ഏറ്റവും പുതിയ ഉദാഹരണം. ഇപ്പോഴിതാ മണി രത്നത്തിന്റെ ക്ലാസിക് ചിത്രം പൊന്നിയിൻ സെൽവൻ- 1 പാട്ടിന്റെ പൊൻനദിയായി ഒഴുകുന്നു. റഹ്്മാന്റെ പാട്ടുകൾ പല ഭാഷകളിൽ കേൾക്കുംതോറും അവയോടുള്ള ഇഷ്ടംകൂടുന്നു.
കന്നി ഗാനം മിന്നുന്പോൾ
ഒരു ഗായകന്റെയോ ഗായികയുടെയോ അരങ്ങേറ്റ ഗാനം സൂപ്പർഹിറ്റാവുക- സ്വപ്നതുല്യമായ തുടക്കമാവും അവർക്കത്. ഹിന്ദിയിൽ രണ്ടു പതിറ്റാണ്ടുകളായി അത്തരമൊരു ഗാനമില്ലെന്നാണ് ചരിത്രം പറയുന്നത്. ആഷിഖി- 2വിൽ തും ഹി ഹോ എന്ന ഗാനവുമായി അരിജീത് സിംഗ്, ഹം ദിൽ ദേ ചുകേ സനം (1999) എന്ന ചിത്രത്തിൽ തഡപ് തഡപ് എന്ന ഗാനവുമായി അനശ്വരനായ കെകെ., ദേവ്ദാസിലെ (2002) ബേരി പിയാ എന്ന പാട്ടുപാടി ശ്രേയാ ഘോഷാൽ എന്നിവരാണ് ഏറ്റവുമൊടുവിൽ ആ നിരയിൽ ഇടംപിടിച്ചത്.
ഇപ്പോഴിതാ അന്തര നന്ദി എന്ന ഗായിക എത്തുന്നു. പൊന്നിയിൻ സെൽവനിലെ അലൈകടൽ എന്ന പാട്ടിന്റെ ഹിന്ദി പതിപ്പായ ഡൂബി ഡൂബി എന്ന ഗാനം അതിസുന്ദരമായി ആലപിച്ച് അന്തര ഹൃദയാന്തരങ്ങളിൽ സ്ഥാനമുറപ്പിച്ചിരിക്കുന്നു. ഈ പാട്ടിന്റെ തമിഴ്, തെലുഗു, കന്നഡ പതിപ്പുകളും പാടിയത് അന്തരയാണ്. അന്പതുകളിലെ തമിഴ് സിനിമാ പാട്ടുകളെ ഓർമിപ്പിക്കുന്ന മികച്ച ഈണമെന്ന് ആസ്വാദകർ വിലയിരുത്തിയ പാട്ടിന് അന്തര അതിസമർഥമായാണ് ശബ്ദംനൽകിയത്.
ആരാണ് അന്തര
അസമിലെ ശിവസാഗർ സ്വദേശിയായ ഗായികയും കംപോസറും ഇന്റർനെറ്റ് ഇൻഫ്ളുവൻസറുമാണ് 22കാരിയായ അന്തര നന്ദി. ഹിന്ദുസ്ഥാനിയും വെസ്റ്റേണ്‍ ക്ലാസിക്കലും പോപ് മ്യൂസികും ഒരുപോലെ വഴങ്ങും. അഞ്ചാം വയസിൽ പത്മശ്രീ ഉസ്താദ് റാഷിദ് ഖാനു കീഴിലാണ് ഹിന്ദുസ്ഥാനി അഭ്യസിച്ചുതുടങ്ങിയത്. ലോക്ക്ഡൗണ്‍ കാലത്ത് ബാൽക്കണി കണ്‍സർട്ട് സീരീസിലൂടെയാണ് സൈബർ ലോകത്ത് പ്രശസ്തയായത്. സരിഗമപ ലിൽ ചാംപ്സ്, എ.ആർ. റഹ്മാന്റെ യുട്യൂബ് ഒറിജിനൽ ഷോ ആയ അറൈവ്ഡ് എന്നിവയിലൂടെ ശ്രദ്ധനേടി. സംഗീതത്തിനും വിദ്യാഭ്യാസത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന അന്തര ബിരുദാനന്തര ബിരുദധാരിയാണ്.
റഹ്മാൻ സ്ഥാപിച്ച കെഎം മ്യൂസിക് കണ്‍സർവേറ്ററിയിൽ പതിനാലാം വയസിൽ പരിശീലനത്തിന് ചേർന്നിരുന്നു അന്തര. അതിന്റെ വാർഷികാഘോഷ വേളയിൽ റഹ്മാനു മുന്നിൽ പാടാൻ അവസരം കിട്ടിയിരുന്നു.
2019ൽ റഹ്മാൻ മുഖ്യാതിഥിയായ യുട്യൂബ് റിയാലിറ്റി ഷോയിലും പങ്കെടുക്കാനായി. മറ്റു വിധികർത്താക്കൾക്ക് തന്റെ പാട്ടുകൾ ഇഷ്ടമാകാത്തപ്പോൾപോലും റഹ്മാൻ വലിയ പ്രോത്സാഹനം നൽകിയെന്ന് അന്തര പറയുന്നു. ആ ഷോയുടെ ഫൈനലിനു മുന്‍പ്, ഞാനൊരു പരീക്ഷയ്ക്കു തയാറെടുക്കുന്ന സമയത്ത് ഒരു ഫോണ്‍കോൾ വന്നു- ചെന്നൈയിലേക്കു വിമാനം കയറാനായിരുന്നു നിർദേശം. റഹ്മാൻ സാറിനുവേണ്ടി ഒരു പാട്ട് റെക്കോർഡ് ചെയ്യണമെന്ന്! പരീക്ഷ വേണ്ടെന്നുവച്ച് ചെന്നൈയ്ക്കു പോയി. സ്ക്രാച്ചുകളും ജിംഗിളുകളും റെക്കോർഡ് ചെയ്തു.
പൊന്നിയിൻ സെൽവനിലേക്ക് എങ്ങനെ എത്തി?
അലൈകടൽ എന്ന പാട്ടിനുള്ള എന്റെ സ്ക്രാച്ച് തെരഞ്ഞെടുക്കപ്പെട്ടുവെന്ന് അറിയുന്നത് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് ഒരാഴ്ച മുന്‍പാണ്. വളരെ ചുരുങ്ങിയ സമയത്തിൽ ചെയ്തതായതിനാൽ ഞാനതിൽ തെറ്റുകൾ വരുത്തിയിട്ടുണ്ടാകുമെന്നായിരുന്നു പേടി. പാട്ടാണെങ്കിൽ എന്റെ മാതൃഭാഷയിലുമല്ലല്ലോ. ഒരിക്കൽക്കൂടി റെക്കോർഡ് ചെയ്യാനാകുമോ എന്നാരാഞ്ഞ് റഹ്മാൻ സാറിനു മെയിൽ ചെയ്തു. പക്ഷേ ഒരു മറുപടിയും വന്നില്ല. കുറച്ചുനാളുകൾക്കുശേഷം അദ്ദേഹത്തിന്റെ ഓഫീസിൽനിന്നുള്ള അറിയിപ്പു കിട്ടി- അതേ പാട്ട് ഹിന്ദിയിലും തെലുഗിലും കന്നഡയിലും പാടണമെന്ന്! നാലു ഭാഷകളിൽ ആദ്യ ഗാനം പാടാനുള്ള വലിയ ഭാഗ്യമാണ് എന്നിക്കു കൈവന്നത്. സ്റ്റേജ് ഷോകളിലും പെർഫോം ചെയ്തു.
ആകെ അന്തംവിട്ട അവസ്ഥയിലാണ് ഞാൻ റെക്കോർഡിംഗിനു ചെന്നത്. റഹ്മാൻ സാർ സ്വയമാണ് റെക്കോർഡ് ചെയ്തത്. സമുദ്രത്തിന്റെ അലകൾപോലെയുള്ള ശബ്ദമാണ് എനിക്കുവേണ്ടത്. അതിന് ഉയർച്ചതാഴ്ചകൾ ഉണ്ടാവണം. ഒഴുകുകയും വേണം- ഇതായിരുന്നു സാറിന്റെ നിർദേശം. മണി രത്നം സാർ ചിത്രത്തിലെ രംഗം വിശദീകരിച്ചുതരികയും ചെയ്തു. വരികളുടെ അർഥമറിയാത്തത് എന്നെ ആശങ്കപ്പെടുത്തിയിരുന്നു. എന്നാൽ ഓരോ വരികളും റഹ്മാൻ സാർ പറഞ്ഞുതന്നു. പിന്നെയത് എളുപ്പമായി.
അവസരം തന്നതിനു നന്ദി പറഞ്ഞ് മെയിൽ ചെയ്തപ്പോൾ യെസ്, യു നെയിൽഡ് ദ സോംഗ് എന്നായിരുന്നു മറുപടി, ഒരു റോസ് ഇമോജിയോടെ. അതെന്റെ ദിവസം സുന്ദരമാക്കി- അന്തര പറയുന്നു.
എന്തായാലും ഇനി അന്തരയുടെ ദിവസങ്ങളാണ്!
ഭാഗ്യമില്ലാതെ...
സിനിമയും പാട്ടുകളും ഹിറ്റായി മുന്നേറുന്പോൾ ദുഃഖത്തിന്റെ ഒരു തിരവന്നു തൊടുന്നുണ്ട്. അതൊരു ഗായകന്റെ വേർപാടു നൽകുന്ന നൊന്പരമാണ്. ബംബ ബാക്ക്യ എന്ന പേരിൽ പ്രശസ്തനായ ഭാക്ക്യരാജ് ആണ് 49-ാം വയസിൽ വിടപറഞ്ഞ ആ ഗായകൻ. റഹ്മാന്റെ പ്രിയപ്പെട്ട ഗായകരിലൊരാൾ. പൊന്നിയിൻ സെൽവനിലെ പൊന്നി നദി എന്ന പാട്ടിൽ റഹ്മാനോടൊപ്പം സ്വരം പകർന്നയാളാണ് ബംബാ ബാക്ക്യ. തെലുഗു പതിപ്പിലും അദ്ദേഹത്തിന്റെ സ്വരമാണ് റഹ്മാൻ ഉപയോഗപ്പെടുത്തിയത്. പാട്ടിന്റെ ആവേശപ്പെരുക്കത്തിന് തീർത്തും ഇണങ്ങുന്ന ശബ്ദം. ഹൃദ്രോഗത്തെ തുടർന്നായിരുന്നു സൂഫിയും ഭക്തിഗാനങ്ങളും പാടി സംഗീതപ്രേമികളുടെ ഇഷ്ടംനേടിയ ഗായകന്റെ വിടവാങ്ങൽ.
റഹ്മാൻതന്നെയാണ് സിനിമയിലേക്ക് ബാക്ക്യയെ കൊണ്ടുവന്നത്. 2010ൽ രാ വണ്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അത്. 2.0 എന്ന ചിത്രത്തിലെ പാട്ടും ഇൻസ്റ്റന്റ് ഹിറ്റ് ആയി. ദക്ഷിണാഫ്രിക്കൻ സംഗീതജ്ഞനായ ബംബയെപ്പോലെ പാടാൻ പിന്നീട് റഹ്മാൻ ആവശ്യപ്പെട്ടതോടെയാണ് ബംബ ബാക്ക്യ എന്ന പേര് സ്വീകരിച്ചത്. ബാരിടോണ്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ശബ്ദത്താലാണ് ബാക്ക്യ അറിയപ്പെട്ടതും. ഇരുപതോളം ഹിറ്റ് ഗാനങ്ങൾ ബാക്കിയാക്കിയാണ് ബാക്ക്യയുടെ മടക്കം.
ഒരു ചിരിക്ക് ഒരിറ്റു കണ്ണീർ ഉറപ്പെന്നപോലെ...
ഹരിപ്രസാദ്
റഹ്മാനോടു മോഹിനി പറഞ്ഞു സോറി, എനിക്കു പരീക്ഷയുണ്ട്!
പിതാവിന്റെ വഴിയിലൂടെ നടന്ന് രാജ്യത്തെ ഏറ്റവും ശ്രദ്ധേയയായ ബേസ് ഗിറ്റാറിസ്റ്റായി മാറിയ പെണ്‍കുട്ടി. ഉസ്താദ് സക്കീര്‍
ഇന്നു ലോക മാതൃദിനം: എഴുപതു മക്കളുടെ അമ്മ
ഈ 'ഭ്രാന്തൻ വിളി', അമ്മയെയും അച്ഛനെയും ഞങ്ങൾ സഹോദരീസഹോദരന്മാരെയും എത്ര കണ്ട് വേദനിപ്പിച്ചിരുന്നുവെന്ന് അയൽവാസി
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
റഹ്മാനോടു മോഹിനി പറഞ്ഞു സോറി, എനിക്കു പരീക്ഷയുണ്ട്!
പിതാവിന്റെ വഴിയിലൂടെ നടന്ന് രാജ്യത്തെ ഏറ്റവും ശ്രദ്ധേയയായ ബേസ് ഗിറ്റാറിസ്റ്റായി മാറിയ പെണ്‍കുട്ടി. ഉസ്താദ് സക്കീര്‍
ഇന്നു ലോക മാതൃദിനം: എഴുപതു മക്കളുടെ അമ്മ
ഈ 'ഭ്രാന്തൻ വിളി', അമ്മയെയും അച്ഛനെയും ഞങ്ങൾ സഹോദരീസഹോദരന്മാരെയും എത്ര കണ്ട് വേദനിപ്പിച്ചിരുന്നുവെന്ന് അയൽവാസി
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
Latest News
മഴ കനക്കുന്നു ; പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു
സിദ്ധാര്ഥൻ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം
കനയ്യ കുമാറിന് മർദനം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
ആദ്യ ചോദ്യം അംബാനിയെ കുറിച്ച്; മോദിയെ സംവാദത്തിന് ക്ഷണിച്ച് രാഹുൽ ഗാന്ധി
ഭാരത പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങിമരിച്ചു
Latest News
മഴ കനക്കുന്നു ; പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു
സിദ്ധാര്ഥൻ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം
കനയ്യ കുമാറിന് മർദനം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
ആദ്യ ചോദ്യം അംബാനിയെ കുറിച്ച്; മോദിയെ സംവാദത്തിന് ക്ഷണിച്ച് രാഹുൽ ഗാന്ധി
ഭാരത പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങിമരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top