Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ചെണ്ട കെട്ട് ഗ്രാമം
കുന്നംകുളം-വടക്കാഞ്ചേരി പാതയിലെ കൊല്ലൻപടി ഗ്രാമം. ഇവിടത്തെ പാതയോരങ്ങളിൽ കാളത്തോൽ നിരത്തിയിരിക്കുന്ന കൗതുകകാഴ്ച.
റോഡിനിരുവശങ്ങളിലും ആണിയടിച്ചു കാളത്തോലുകൾ ഉണക്കാനിട്ടിരിക്കുന്നു. ഒന്നോ രണ്ടോ മാസങ്ങൾക്കുള്ളിൽ ഇവയൊക്കെ ഇന്പമേറിയ ശബ്ദം പുറപ്പെടുവിക്കുന്ന ചെണ്ടകളുടെ ഭാഗമായി മാറും.
കൊല്ലൻപടിയിലെ പെരുംകൊല്ലൻ സമുദായത്തിന്റെ കുലത്തൊഴിലാണ് ചെണ്ട കെട്ടൽ. ചെണ്ട, ഇടയ്ക്ക, തിമില തുടങ്ങിയവ തനതു കരവിരുതിൽ പണിതു വിൽപന നടത്തുന്നവരുടെ ഗ്രാമം. രണ്ടര നൂറ്റാണ്ടിലേറെയായി ഈ ഗ്രാമവാസികളുടെ മുഖ്യതൊഴിലാണ് ചെണ്ടനിർമാണം.
പ്ലാവിന്റെ കുറ്റിയും ഈറൻ പനയുടെ വളച്ചെടുത്ത വട്ടവും കാളത്തോലും ഉപയോഗിച്ച് ഇവർ ചെണ്ടയും ഇടയ്ക്കയും തിമിലയും പണിതെടുക്കുന്നു. ക്ഷേത്രവാദ്യങ്ങളായ ഇടയ്ക്കയും തിമിലയും ചെണ്ടയും അതി സൂക്ഷ്മതയോടെ പണിതെടുക്കുന്നു.
കാളയുടെ തോലാണ് ചെണ്ട കെട്ടാൻ പരുവപ്പെടുത്തുന്നത്. രണ്ടുമൂന്നു ദിവസം പകൽച്ചൂടിൽ ഉണക്കിയെടുക്കുന്ന തോല് അളവനുസരിച്ചു വെട്ടിയെടുക്കും. ഒരു വലിയ കാളത്തോലിൽനിന്ന് അഞ്ചു വട്ടംവരെ വെട്ടിയെടുക്കാം. വട്ടത്തിൽ വെട്ടിയ തോൽ വീണ്ടും ഉണക്കി ഉളി ഉപയോഗിച്ച് ചീകി ക്രമപ്പെടുത്തും. ഈറൻ പനയിൽനിന്ന് മുറിച്ചെടുത്ത തടി ഒരു ദിവസം തിളച്ച വെള്ളത്തിലിട്ട് മയപ്പെടുത്തി ചെണ്ടയുടെ വലുപ്പമനുസരിച്ചാണ് വട്ടം നിർമിക്കുന്നത്. ഇങ്ങനെയുണ്ടാക്കുന്ന വട്ടത്തിലാണ് മുറിച്ചെടുത്ത കാളത്തോൽ വലിച്ചൊട്ടിക്കുന്നത്.
പനച്ചിക്കായ ഇടിച്ചു പശയാക്കിയാണ് തോൽവട്ടം ഒട്ടിക്കുക. വട്ടം മാടി തോൽ ഒട്ടിച്ച ു മൂന്നുനാലു ദിവസംകൂടി നിരനിരയായി തൂക്കിയിട്ട് ഉണക്കിയ ശേഷമാണ് ഇത് മരക്കുറ്റിയിൽ ഉറപ്പിക്കുക. ചെണ്ടക്കുറ്റി മൂപ്പെത്തി കാതലായ പ്ലാവിൻതടിയിൽനിന്നാണ് രൂപപ്പെടുത്തുക. പ്ലാവിൻതടി മുറിച്ചെടുത്ത് കടഞ്ഞാണ് ചെണ്ടക്കുറ്റിയാക്കി മാറ്റുന്നത്.
അടുത്തയിടെയായി മറ്റു ചിലയിനം തടികളും ചെണ്ടക്കുറ്റി നിർമിക്കാൻ ഉപയോഗിക്കുന്നുണ്ട്. ഓരോ ചെണ്ടയ്ക്കും ഇടംതലയും വലംതലയും ചേർത്ത് വലിച്ചുകെട്ടുന്നതിന് പന്ത്രണ്ട് ചരട് ഉപയോഗിക്കുന്നു. വളയത്തോട് ചേർത്ത് ഇരുവശത്തും പന്ത്രണ്ട് തുളയിട്ട് ചരട് കെട്ടിമുറുക്കിയാണ് ചെണ്ടയുടെ ശ്രുതി ക്രമപ്പെടുത്തുന്നത്.
മുൻകാലങ്ങളിൽ ചെണ്ടച്ചരട് ചണനൂലുകൊണ്ടാണ് നിർമിച്ചിരുന്നത്. ഇപ്പോൾ പ്ലാസ്റ്റിക്ക് ചരടും ഉപയോഗിക്കുന്നു.
ഇടംതലയും വലംതലയും കുറ്റിയിലുറപ്പിച്ച് ചരടുകെട്ടി ക്രമപ്പെടുത്താനും ശ്രുതിയും നാദവും ക്രമീകരിക്കാനും ചിലർ ഇക്കാലത്ത് യന്ത്രസഹായം തേടുന്നുണ്ട്. ഒരു ചെണ്ടയുടെ പണി പൂർത്തിയാക്കാൻ ഏകദേശം പന്ത്രണ്ട് ദിവസം മുതൽ പതിനഞ്ച് ദിവസം വേണ്ടിവരും. പണിതൊരുക്കിയ ചെണ്ടയൊന്നിന് വില പന്തീരായിരം രൂപ മുതൽ പതിനയ്യായിരം വരെ വരും.
നിർമാണവൈദഗ്ധ്യം
വ്യത്യസ്ത അളവുകളിലാണ് ചെണ്ടകൾ നിർമിക്കുന്നത്. ചെണ്ടയുടെ വട്ടം കൂടുന്നതനുസരിച്ച് കുറ്റിയുടെ നീളം കൂടും. ചപ്പങ്കം, പതിമുഖം, മന്ദാരം എന്നിവ ഉപയോഗിച്ചാണ് ചെണ്ടക്കോൽ ചീകിയെടുക്കുന്നത്. ആവശ്യക്കാർക്ക് ഇടയ്ക്കയും തിമിലയും ഇവർ പണിതു നല്‍കുന്നുണ്ട്. എന്നാൽ ചെണ്ടയുടെ ജനപ്രിയം നോക്കുന്പോൾ ഇടയ്ക്കയ്ക്കും തിമിലയ്ക്കും ആവശ്യക്കാർ എക്കാലവും വളരെ കുറവാണ്. ഇടയ്ക്കയിൽ 64 കലകളെ അനുസ്മരിപ്പിക്കുന്ന 64 പുടിപ്പുകൾ അലങ്കാരമാക്കും.
തിമില നിർമാണത്തിന് കാളപ്പണ്ടത്തിന്റെ ഉൾവശമാണ് ഉണക്കി മിനുക്കിയെടുക്കുക. കഠിനശബ്ദം മുതൽ നേർത്ത നാദംവരെ ചെണ്ടയിൽ ഒരുക്കിയെടുക്കുന്നു. എല്ലാ താളവും ചെണ്ടയ്ക്ക് താഴെയെന്നും ചെണ്ട 18 വാദ്യങ്ങൾക്കു തുല്യമെന്നും പഴമക്കാർ പറഞ്ഞുവച്ചത് പൂരപ്പറന്പിൽ ചെണ്ടയുടെ താളത്തിനൊപ്പം താളം പിടിക്കുന്നവരെക്കാണുന്പോൾ ശരിയെന്നുറപ്പിക്കാം.
മൃദംഗത്തിനെന്നപോലെ ചെണ്ടയ്ക്കും ഇടന്തലയും വലന്തലയുമുണ്ട്. വലന്തലയിൽ നേർത്ത ശബ്ദവും ഇടന്തലയിൽ ഉയർന്ന ശബ്ദവും കേൾക്കാം. നേർത്ത ശബ്ദം ഉണ്ടാക്കുന്ന വലന്തല ചെണ്ടകളാണ് ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ പതിവുചടങ്ങുകളിൽ ഉപയോഗിക്കുന്നത്.
ചെറുതുരുത്തി കലാമണ്ഡലം ഉൾപ്പടെ മിക്കയിടങ്ങളിൽനിന്നും ചെണ്ടക്ക് ധാരാളം ആവശ്യക്കാരുണ്ടെന്നതാണ് ഈ കുലത്തൊഴിൽ വിദഗ്ധരുടെ ആശ്വാസം. കോവിഡ് കാലത്തൊഴികെ ചെണ്ട കെട്ടുന്നതിൽ ഇവർക്ക് തടസം ഉണ്ടായിട്ടില്ല. മഴക്കാലത്ത് കാളത്തോൽ ഉണക്കിയെടുക്കാനുള്ള അസൗകര്യവും തോൽ തുരന്നു നശിപ്പിക്കുന്ന പ്രാണികളുടെ ശല്യവും ഒഴിച്ചാൽ ചെണ്ടനിർമാണം ഇവർക്ക് ആസ്വാദ്യമായ തൊഴിലാണ്.
കലയാണ്, ഒപ്പം ഉപജീവനവും
ചെണ്ട കെട്ടിയൊരുക്കിയെടുക്കുന്നത് തനതു കലാവിദ്യതന്നെ. പുലർച്ചെ ആരംഭിക്കുന്ന ജോലി പലപ്പോഴും രാത്രി വൈകുവോളം നീളും. ഇതൊരു തൊഴിൽ മാത്രമല്ല, മഹത്തായ കലാ സംസ്കാരത്തിന്റെ പോഷണം കൂടിയാണ്. അതിനൊപ്പം അനേകം കുടുംബങ്ങളുടെ അന്നവും ജീവിതവുമാണ്.
ഈ ഗ്രാമത്തിൽ ചെണ്ട കെട്ടുന്നവരിൽ പലരും ഹൈസ്കൂൾ പഠനകാലം മുതൽ തന്നെ വൈവിദ്ധ്യമുള്ള ഈ തൊഴിലിലേക്കു വന്നരാണ്. തുകൽ വാദ്യം നിർമിക്കുന്നതിനൊപ്പം ചെണ്ടയിൽ നാദവിസ്മയം തീർക്കുന്നതിലും ഇവർ പിന്നിലല്ല. വേണ്ടിവന്നാൽ ചടങ്ങുകളിൽ ചെണ്ടമേളങ്ങൾക്കും ഇവർ പോകാറുണ്ട്.
ആഘോഷത്തിനു കൊടിയിറങ്ങി യാലും ദിവസങ്ങളും ആഴ്ചകളും മേളപ്പെരുക്കം മനസിലും കരവിരലിലും സൂക്ഷിക്കുന്നവരാണ് മലയാളികൾ. വരുംവർഷങ്ങളിലേയ്ക്കുള്ള ചെണ്ടയുടേയും തായന്പകയുടേയും നാദവിസ്മയമൊരുക്കാൻ ഈ ഗ്രാമക്കാർ ഉത്സവകാലത്തിനു മുൻപേ ചെണ്ട കെട്ടുന്നു. തൃശൂരിലെ അത്താണിയിലും മലപ്പുറം വളാഞ്ചേരിയിലും പാലക്കാട് മണ്ണൂരിലുംനിന്ന് കൊല്ലൻപടിയിലെത്തി ചെണ്ടനിർമാണം പഠിച്ചുപോയവർ ഏറെപ്പേരാണ്.
മലയാളിയുടെ തനതുതുകൽ വാദ്യമാണ് ചെണ്ട. ഇത് അസുരവാദ്യമായി കാതുകളിൽ താളമേള വിരുന്നൊരുക്കുന്നു. പൂരങ്ങളും ഉത്സവങ്ങളും തിരുനാളുകളും ചെണ്ടമേളമില്ലാതെ സങ്കല്പിക്കാനാവില്ല. കലയുടെയും ഭക്തിയുടെയും ആചാരത്തിന്റെയും തലങ്ങളിൽ ചെണ്ടവാദ്യത്തിന് പ്രസക്തിയെന്നുമുണ്ട്. മേളങ്ങളിൽ ഒന്നാം സ്ഥാനമാണ് ചെണ്ടമേളത്തിനുള്ളത്.
ചെണ്ട മേളങ്ങളിൽപ്പെട്ടതാണ് പാണ്ടിമേളം, ശിങ്കാരിമേളം, പഞ്ചാരിമേളം, തായന്പക മുതലായവയൊക്കെ.
കേരളത്തിന്റെ അഭിമാനമായ കഥകളിയിൽ വേഷക്കാരനൊപ്പംതന്നെ ചെണ്ടക്കാരനും ആസ്വാദകന്റെ ഹൃദയം കവരുന്പോൾ ഇതിന്റെ സ്ഥാനം എത്ര വലുതാണെന്നു മനസിലാവും. ചെണ്ട കൊട്ടുന്നത് കൈയും കോലും കൊണ്ടാണെങ്കിലും ആ ശബ്ദത്തിന്റെ സ്ഥാനം ഹൃദയത്തിലാണ്.
ആന്റണി ആറിൽചിറ, ചന്പക്കുളം
റഹ്മാനോടു മോഹിനി പറഞ്ഞു സോറി, എനിക്കു പരീക്ഷയുണ്ട്!
പിതാവിന്റെ വഴിയിലൂടെ നടന്ന് രാജ്യത്തെ ഏറ്റവും ശ്രദ്ധേയയായ ബേസ് ഗിറ്റാറിസ്റ്റായി മാറിയ പെണ്‍കുട്ടി. ഉസ്താദ് സക്കീര്‍
ഇന്നു ലോക മാതൃദിനം: എഴുപതു മക്കളുടെ അമ്മ
ഈ 'ഭ്രാന്തൻ വിളി', അമ്മയെയും അച്ഛനെയും ഞങ്ങൾ സഹോദരീസഹോദരന്മാരെയും എത്ര കണ്ട് വേദനിപ്പിച്ചിരുന്നുവെന്ന് അയൽവാസി
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
റഹ്മാനോടു മോഹിനി പറഞ്ഞു സോറി, എനിക്കു പരീക്ഷയുണ്ട്!
പിതാവിന്റെ വഴിയിലൂടെ നടന്ന് രാജ്യത്തെ ഏറ്റവും ശ്രദ്ധേയയായ ബേസ് ഗിറ്റാറിസ്റ്റായി മാറിയ പെണ്‍കുട്ടി. ഉസ്താദ് സക്കീര്‍
ഇന്നു ലോക മാതൃദിനം: എഴുപതു മക്കളുടെ അമ്മ
ഈ 'ഭ്രാന്തൻ വിളി', അമ്മയെയും അച്ഛനെയും ഞങ്ങൾ സഹോദരീസഹോദരന്മാരെയും എത്ര കണ്ട് വേദനിപ്പിച്ചിരുന്നുവെന്ന് അയൽവാസി
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
Latest News
ഇരയെ തട്ടിക്കൊണ്ടു പോയെന്ന കേസിൽ എച്ച്.ഡി. രേവണ്ണയ്ക്ക് ജാമ്യം
കേജരിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നീക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി
പൊന്നാനി ബോട്ടപകടം; കപ്പൽ കസ്റ്റഡിയിലെടുത്തു
രാജ്യസഭാ സീറ്റ്; പരസ്യ ചര്‍ച്ചയ്ക്കില്ലെന്ന് ജോസ് കെ. മാണി
മൂവാറ്റുപുഴയിൽ എട്ടുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ
Latest News
ഇരയെ തട്ടിക്കൊണ്ടു പോയെന്ന കേസിൽ എച്ച്.ഡി. രേവണ്ണയ്ക്ക് ജാമ്യം
കേജരിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നീക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി
പൊന്നാനി ബോട്ടപകടം; കപ്പൽ കസ്റ്റഡിയിലെടുത്തു
രാജ്യസഭാ സീറ്റ്; പരസ്യ ചര്‍ച്ചയ്ക്കില്ലെന്ന് ജോസ് കെ. മാണി
മൂവാറ്റുപുഴയിൽ എട്ടുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top