Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
തിക്കമ്മ...മരങ്ങളുടെ അമ്മ
രാമനഗർ ജില്ലയിലെ മഗടി താലൂക്കിൽ ഹുളിക്കൽ ഗ്രാമം തിക്കമ്മയുടെ പേരിലാണ് വാർത്തകളിൽ നിറയുന്നത്. എല്ലാക്കാലത്തും ഗ്രാമത്തിലേക്ക് പരിസ്ഥിതി സ്നേഹികൾ കടന്നുവരും. രണ്ട് ആഗ്രഹങ്ങളിലാണ് ജനങ്ങളുടെ വരവ്. ഒന്ന്: തിക്കമ്മയെ ഒരു നോക്കു കാണണം. രണ്ട്: ഇവർ നട്ട മരങ്ങളുടെ വശ്യത ആസ്വസിക്കണം.
സ്കൂൾ പഠനം നടത്തിയിട്ടില്ലാത്ത സാലുമരുദു തിക്കമ്മയെ സഹമന്ത്രിയുടെ പദവിയിൽ കർണാടകത്തിലെ പരിസ്ഥിതി അംബാസഡറായി സർക്കാർ നിയമിച്ചിരിക്കുന്നു. പ്രായം നൂറ്റിപ്പന്ത്രണ്ടിലെത്തിയ തിക്കമ്മയുടെ കൈകൾ ഇതോടകം എത്ര തൈകൾ കിളിർപ്പിച്ചെന്നോ നട്ടുവളർത്തിയെന്നോ ചോദിച്ചാൽ ഉത്തരം പറയാനാകില്ല.
എഴുപത്തഞ്ചു വർഷമായി തണൽവിരിക്കുന്ന കൂറ്റൻ ആൽമരങ്ങൾ ഉൾപ്പെടെ പതിനായിരത്തിലേറെ മരങ്ങളുടെ പോറ്റമ്മയാണിവർ. ദാന്പത്യത്തിൽ മക്കളില്ലാതെപോയ ദുഃഖമകറ്റാൻ വഴിയോരങ്ങളിൽ തൈകൾ നട്ട് അവയെ അരുമകളായി പരിപാലിക്കുന്ന നൻമയുടെ നിറവിലാണ് തിക്കമ്മ.
രാമനഗർ ജില്ലയിലെ മഗടി താലൂക്കിൽ ഹുളിക്കൽ ഗ്രാമം തിക്കമ്മയുടെ പേരിലാണ് വാർത്തകളിൽ നിറയുന്നത്. എല്ലാക്കാലത്തും ഗ്രാമത്തിലേക്ക് പരിസ്ഥിതി സ്നേഹികൾ കടന്നുവരും. രണ്ട് ആഗ്രഹങ്ങളിലാണ് ജനങ്ങളുടെ വരവ്. ഒന്ന്: തിക്കമ്മയെ ഒരു നോക്കു കാണണം. രണ്ട്: ഇവർ നട്ട മരങ്ങളുടെ വശ്യത ആസ്വസിക്കണം.
ഹുളിക്കൽ- കുഡൂർ ദേശീയപാതയോരത്തും ഗ്രാമവഴിയോരങ്ങളിലും തിക്കമ്മയും ഭർത്താവ് ബെക്കൽ ചിക്കയ്യയും കൂടി നട്ട മരങ്ങളുടെ ഇലപ്പരപ്പാണ് ഈ പ്രദേശത്തിന്റെ പച്ചപ്പ്. ഇരുവരുടെ മാത്രമായ 385 പേരാലുകൾ കാഴ്ചവിസ്മയമായി പാതയിൽ തണൽ വിരിക്കുന്നു.
പ്രകൃതിക്കു പ്രാണവായുവും കുളിർമയും പകരുന്ന വൻമരങ്ങൾ അനേകായിരം പക്ഷികൾക്ക് വാസസ്ഥലമാവുകയും ചെയ്യുന്നു. ദുരിതങ്ങളുടെയും സഹനങ്ങളുടേതുമായിരുന്നു തിമ്മക്കയുടെ ജീവിതം. പത്താം വയസു മുതൽ പാടത്തും കരിങ്കല്ലുമടയിലും അധ്വാനിച്ചു.
അക്കാലത്ത് കാലികളെ മേയിച്ചുനടന്ന ചിക്കയ്യയെ വിവാഹം കഴിച്ചു. ദാന്പത്യത്തിൽ സന്താനഭാഗ്യമില്ലാതെ വന്ന ദുഖം അകറ്റാനാണ് തൈകൾ നട്ട് പ്രകൃതിയെ ഉപാസിക്കാൻ ഇരുവരും തീരുമാനിച്ചത്. പത്തു പേരാൽ തൈകൾ നട്ടായിരുന്നു തുടക്കം. തൊട്ടടുത്ത വർഷം പതിനഞ്ച് തൈകൾ. മൂന്നാം വർഷം ഇരുപത്. പ്രയാണം 385 ആൽമരങ്ങളും മറ്റനേകം വൃക്ഷങ്ങളുമായി പന്തലിച്ചു വളർന്നിരിക്കുന്നു.
പ്ലാവും മാവും മരുതും പൂവാകയും കണിക്കൊന്നയും ചെന്പകവുമൊക്കെയായി ആയിരക്കണക്കിന് മരങ്ങൾ ഇവരുടേതായി പാതയോരങ്ങളിലുണ്ട്. 1991ൽ ചിക്കയ്യയുടെ വിയോഗത്തിൽ തളരാതെ താങ്ങിനിർത്തിയത് ഈ മരങ്ങളുടെ തണലായിരുന്നു.
തിമ്മക്കയും ചിക്കയ്യയും കുടൂരിൽ നാല് കിലോമീറ്റർ ദൂരത്തിൽ തുടങ്ങിയ നടീൽപ്രയാണം അൻപതു കിലോമീറ്ററിലേക്ക് നീണ്ടു. മഴക്കാലത്താണ് തൈകൾ നടും. വേനലിനു മുൻപു ചുവടുപിടിക്കും. നടുന്നതിനേക്കാൾ തൈകൾ പരിപാലിക്കുന്നതിൽ കാണിച്ച ജാഗ്രതയായിരുന്നു പ്രധാനം.
തൈകൾക്ക് വേലിയും മറയും കെട്ടി ചുറ്റും മുൾചെടികൾ നട്ട് അവയെ സംരക്ഷിച്ചു. ആ സഹനത്തെക്കുറിച്ചു തിക്കമ്മ പറയുന്നതിങ്ങനെ. “ വേനലിൽ തൈകൾ നനയ്ക്കുകയെന്നത് ഏറെ ക്ലേശകരമായിരുന്നു. നാലു മൈൽവരെ നടന്നു വെള്ളം ചുമന്നെത്തിച്ചാണ് ഇവയെ നനച്ചുപോന്നത്. തലയിൽ ഒരു കലവും മറുകൈയിൽ മറ്റൊരു കലവും നിറച്ചായിരുന്നു നടപ്പ്.’’
ആ തൈകളേറെയും കൂറ്റൻ മരങ്ങളായി തലമുറകൾക്ക് തണലും ഫലവും സമ്മാനിക്കുന്നു. ഈ പച്ചപ്പ് ഇന്നൊരു വിശ്രകേന്ദ്രവും വിനോദസഞ്ചാര കേന്ദ്രവുമാണ്. മരങ്ങളുടെ കാവലാളായ തിക്കമ്മയ്ക്ക് സാലുമരുദു എന്ന വിശേഷണം നൽകിയത് ദേശവാസികളാണ്. കന്നടയിൽ സാലു മരുദു എന്നാൽ മരങ്ങളുടെ നിരയെന്നാണ് അർത്ഥം. നയാപൈസ പ്രതിഫലം ആഗ്രഹിക്കാതെ തലമുറകളുടെ കരുതലിനും പ്രകൃതിയുടെ പോഷണത്തിനുമായി ചെയ്ത സേവനങ്ങൾക്ക് 2019ൽ രാഷ്ട്രം പത്മശ്രീ നൽകി തിക്കമ്മയെ ആദരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ വിശിഷ്ട വ്യക്തികൾ പങ്കെടുത്ത ചടങ്ങിൽ ആവേശത്തോടെയാണ് തിക്കമ്മയെ സദസ് ആനയിച്ചത്. പുരസ്കാരം സമർപ്പിച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ദേഹത്തിന്റെ ശിരസിൽ കൈവച്ച് അനുഗ്രഹിക്കാൻ തിക്കമ്മയോട് അഭ്യർഥിച്ചതും അനുഗ്രഹം വാങ്ങിയതും പുതുമയായി.
“തന്നോടൊപ്പം ഇത്രയേറെ മരങ്ങളെ പരിപാലിചക്കാൻ ത്യാഗം ചെയ്ത ചിക്കയ്യ ജീവിച്ചിരിക്കെ ഒരു ബഹുമതിയും ആരും സമ്മാനിച്ചില്ല. അദ്ദേഹത്തിന്റെ മരണശേഷമാണ് അംഗീകാരങ്ങൾ വന്നുതുടങ്ങിയത്. അതിനാൽ ലഭിച്ച എല്ലാ ബഹുമതികളും ഭർത്താവിനും തുല്യമായി അവകാശപ്പെട്ടതാണ്.” തിക്കമ്മ പറയുന്നു.
കർണാടക സെൻട്രൽ യൂണിവേഴ്സിറ്റി 2020ൽ സമ്മാനിച്ച ഡിലിറ്റ് ഉൾപ്പെടെ നൂറിലേറെ ആദരവുകളാണ് വൃക്ഷങ്ങളുടെ കാവലാളെത്തേടിയെത്തിയത്.1995ൽ നാഷണൽ സിറ്റിസണ്‍സ് അവാർഡ്, 1997ൽ ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ് തുടങ്ങിയവ ഇതിൽപ്പെടുന്നു. തിമ്മക്കയുടെ ജീവിതവഴികളെ അടിസ്ഥാനമാക്കി ഇറങ്ങിയ സിനിമ ഏറെ ശ്രദ്ധേയമായി. ഭർത്താവിന്റെ ഓർമയ്ക്ക് ഗ്രാമത്തിൽ ഒരു ആശുപത്രി സ്ഥാപിക്കുകയാണ് തിക്കമ്മയുടെ ശേഷിക്കുന്ന ആഗ്രഹം.
2019ൽ ദേശീയപാത വിപുലീകരണത്തിന്റെ ഭാഗമായി ബാഗെപ്പള്ളി-ഹാലഗുരു റോഡിലെ തന്റെ ആൽമരങ്ങൾ വെട്ടിമാറ്റാനുള്ള നീക്കത്തെ ഇവർ വീറോടെ ചെറുത്തു. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയെയും ഉപമുഖ്യമന്ത്രി ജി. പരമേശ്വരയെയും സന്ദർശിച്ച് നിവേദനം നൽകി.
മരം മുറിച്ചാൽ പ്രതിഷേധത്തിലേക്കും സത്യഗ്രഹത്തിലേക്കും നീങ്ങുമെന്ന ഇവരുടെ നിലപാട് ദേശീയ മാധ്യമങ്ങളിൽ ഇടംനേടിയതോടെ ആൽമരങ്ങളുടെ സംരക്ഷണം സർക്കാർ ഏറ്റെടുത്തിരിക്കുകയാണ്.
പരിസ്ഥിതി സംരക്ഷണത്തിന്റെ ശാസ്ത്രീയവശങ്ങളെക്കുറിച്ചൊന്നും അറിയില്ലെങ്കിലും മരം വളർത്തുകയെന്നത് കരുതലും പുണ്യവുമാണെന്ന തിരിച്ചറിവ് തിക്കമ്മയ്ക്കുണ്ട്.
ഡോ. ലിജിമോൾ പി. ജേക്കബ്
റഹ്മാനോടു മോഹിനി പറഞ്ഞു സോറി, എനിക്കു പരീക്ഷയുണ്ട്!
പിതാവിന്റെ വഴിയിലൂടെ നടന്ന് രാജ്യത്തെ ഏറ്റവും ശ്രദ്ധേയയായ ബേസ് ഗിറ്റാറിസ്റ്റായി മാറിയ പെണ്‍കുട്ടി. ഉസ്താദ് സക്കീര്‍
ഇന്നു ലോക മാതൃദിനം: എഴുപതു മക്കളുടെ അമ്മ
ഈ 'ഭ്രാന്തൻ വിളി', അമ്മയെയും അച്ഛനെയും ഞങ്ങൾ സഹോദരീസഹോദരന്മാരെയും എത്ര കണ്ട് വേദനിപ്പിച്ചിരുന്നുവെന്ന് അയൽവാസി
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
റഹ്മാനോടു മോഹിനി പറഞ്ഞു സോറി, എനിക്കു പരീക്ഷയുണ്ട്!
പിതാവിന്റെ വഴിയിലൂടെ നടന്ന് രാജ്യത്തെ ഏറ്റവും ശ്രദ്ധേയയായ ബേസ് ഗിറ്റാറിസ്റ്റായി മാറിയ പെണ്‍കുട്ടി. ഉസ്താദ് സക്കീര്‍
ഇന്നു ലോക മാതൃദിനം: എഴുപതു മക്കളുടെ അമ്മ
ഈ 'ഭ്രാന്തൻ വിളി', അമ്മയെയും അച്ഛനെയും ഞങ്ങൾ സഹോദരീസഹോദരന്മാരെയും എത്ര കണ്ട് വേദനിപ്പിച്ചിരുന്നുവെന്ന് അയൽവാസി
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
Latest News
പീഡനത്തിന് ഇരയായ കൗമാരക്കാരിക്ക് ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ബോംബെ ഹോക്കോടതി
ധനമന്ത്രി കെ. എൻ. ബാലഗോപാലിനെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി
ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി അന്തരിച്ചു
ഹജ്ജ് മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നു, കൊച്ചിയിൽനിന്ന് ആദ്യ വിമാനം മേയ് 26ന്
നിമിഷപ്രിയയുടെ മോചനം: 50 ലക്ഷം രൂപ സമാഹരിക്കും
Latest News
പീഡനത്തിന് ഇരയായ കൗമാരക്കാരിക്ക് ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ബോംബെ ഹോക്കോടതി
ധനമന്ത്രി കെ. എൻ. ബാലഗോപാലിനെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി
ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി അന്തരിച്ചു
ഹജ്ജ് മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നു, കൊച്ചിയിൽനിന്ന് ആദ്യ വിമാനം മേയ് 26ന്
നിമിഷപ്രിയയുടെ മോചനം: 50 ലക്ഷം രൂപ സമാഹരിക്കും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top