ഓപ്പറേഷൻ ബ്ലൂസ്റ്റാർ
വർഷം 36 കഴിഞ്ഞിട്ടും കെ.ഇ. ജോസഫ് ‌എന്ന വിമുക്തഭടനു പഞ്ചാബിലെ സുവർണക്ഷേത്രത്തിൽ നടന്ന സൈനിക നടപടികൾ ഇന്നലെ കഴിഞ്ഞതുപോലെ. ആത്മീയതയുടെ നിർമലനിശബ്‌ദയെ ഭേദിച്ചു തലങ്ങും വിലങ്ങും പാഞ്ഞ വെടിയുണ്ടകളുടെ ഗർജനങ്ങളും കൂട്ടക്കരച്ചിലുകളും ദീനരോദനങ്ങളും ഇപ്പോഴും ചെവികളിൽ മുഴങ്ങുന്നു. 1984 ജൂൺ ഒന്നിനു തുടങ്ങി ആറിന് അവസാനിച്ച ഓപ്പറേഷൻ ബ്ലൂസ്റ്റാർ രാജ്യം കണ്ട ഏറ്റവും വലിയ ആഭ്യന്തര സൈനിക നടപടികളിലൊന്നായിരുന്നു. ഖാലിസ്ഥാൻ എന്ന സ്വതന്ത്ര രാഷ്‌ട്രവാദത്തിലൂന്നിയ സിക്ക് തീവ്രവാദം അതിന്‍റെ രൂക്ഷതയിലെത്തിയപ്പോഴാണു സൈനിക ഇടപെടലുണ്ടായത്. ഏറ്റുമുട്ടലിൽ 600 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ, അതിന്‍റെ യഥാർഥ കണക്ക് ഇതുവരെയും ആർക്കുമറിയില്ല. മരിച്ചവരിൽ തീവ്രവാദികളുടെ നേതാവ് സന്ത് ജർണയിൽ സിംഗ് ഭിന്ദ്രൻവാലയും അനുയായികളായ റിട്ട. മേജർ ജനറൽ സുബഗ് സിംഗും വിദ്യാർഥി ഫെഡറേഷൻ പ്രസിഡന്‍റ് അമ്രിക് സിംഗും ഉണ്ടായിരുന്നു. സൈനിക നടപടികളുടെ പേരിൽ അതേവർഷം ഒക്‌ടോബർ 31ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ വധത്തിനും അതേത്തുർന്നു പതിനായിരങ്ങൾക്കു ജീവൻ നഷ്ടമായ സിക്ക് കൂട്ടക്കൊലയ്ക്കും രാജ്യം സാക്ഷിയായി. ഓപ്പറേഷനു പദ്ധതി തയാറാക്കിയ സൈനിക മേധാവിയായിരുന്ന ജനറൽ എ.എസ്. വൈദ്യയെ രണ്ടുവർഷത്തിനു ശേഷം പൂനയിൽ വച്ചും കൊലപ്പെടുത്തി.

അകാലി, നിരങ്കാരി എന്നീ രണ്ട് സിക്ക് വിഭാഗങ്ങൾ തമ്മിലുണ്ടായിരുന്ന സംഘർഷം വളർന്നു വലുതായതോടെയാണ് സൈന്യത്തിന് ഇടപെടേണ്ടി വന്നത്. അകാലികളുടെ നേതാവായിരുന്നു ഭിന്ദ്രൻവാല. അദ്ദേഹത്തിന്‍റെ അനുയായികളിലേറെയും യുവാക്കളും. സാവധാനം ഇവരുടെ സംഘം തീവ്രവാദത്തിൽ ആകൃഷ്‌ടരായി. അധികം വൈകാതെ ഭിദ്രൻവാല സുവർണ ക്ഷേത്രത്തിൽ താമസവുമാക്കി. ഗുണ്ടാപ്പിരിവും ആയുധശേഖരണവും ഇവരുടെ പ്രധാന കർമപരിപാടിയായി. ഖാലിസ്ഥാൻ വാദം ശക്തമാക്കി ഭിന്ദ്രൻവാലയും സംഘവും സുവർണക്ഷേത്രം അടക്കി വാണു.

ഇതോടെ കേന്ദ്രസർക്കാരിന് ഇടപെടാതാതെ നിവൃത്തിയില്ലെന്നായി. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ നിർദേശപ്രകാരം ജനറൽ എ.എസ്. വൈദ്യയും ലഫ്. ജനറൽ കെ. സുന്ദർജിയും ചേർന്ന് സൈനിക നടപടിക്കുള്ള പദ്ധതി തയാറാക്കി. ജൂൺ ഒന്നിന് സൈന്യം സുവർ‌ണക്ഷേത്രം വളഞ്ഞു. ക്ഷേത്രത്തിലേക്കുള്ള എല്ലാ വഴികളും സൈന്യം അടച്ചു. ഇതോടെ ക്ഷേത്രത്തിനുള്ളിൽനിന്നു സൈന്യത്തിനു നേരേ തീവ്രവാദികൾ വെടിവയ്പ് തുടങ്ങി. സമീപത്തെ ഗന്ഥ്ഗാർ ചൗക്ക്, ബാബാസാഹിബ് ചൗക്ക്, ജാലിയൻവാലാ ബാഗ് , ഹൻസ്‌ലി ബസാർ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലും വെടിവയ്പുണ്ടായി. തീവ്രവാദികളോട് അക്രമം വെടിയാൻ ഇന്ദിരാഗാന്ധി റേഡിയോയിലൂടെ അഭ്യർഥിച്ചെങ്കിലും ഫലമുണ്ടായില്ല.

ജൂൺ ഒന്നിനു സൈന്യം ക്ഷേത്രം വളഞ്ഞെങ്കിലും ആക്രമണം തുടങ്ങിയത് അഞ്ചിനാണ്. ഇതിനു മുന്നോടിയായി മൂന്നാം തീയതി തന്നെ പഞ്ചാബിൽ നിശാനിയമം പ്രഖ്യാപിച്ചു. അഞ്ചിനു രാത്രി ജനറൽ കുൽദീപ് സിംഗ് ബ്രാറിന്‍റെ നേതൃത്വത്തിലാണ് സൈന്യം സുവർണക്ഷേത്രത്തിൽ കടന്നത്. നിലവറകളിലും രഹസ്യകേന്ദ്രങ്ങളിലും ഒളിപ്പിച്ചിരുന്ന ‍‍ആയുധക്കൂന്പാരങ്ങൾ അവർ കണ്ടെടുത്തു. വെടിവയ്പിൽ നിരവധി തീവ്രവാദികൾ കൊല്ലപ്പെട്ടു. എഴുന്നൂറോളംപേർ കീഴടങ്ങി. ഇവരിൽ അകാലി നേതാവ് ഹർചന്ദ്സിംഗ് ലോംഗോവാൾ, ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി പ്രസിഡന്‍റ് ഗുർചരൺസിംഗ് തോറ എന്നിവരുമുണ്ടായിരുന്നു. സൈനിക നടപടിയിൽ സിക്കുകാരുടെ അഞ്ച് അത്യുന്നത മതപുരോഹിതരുടെ ഇരിപ്പിടമായ അകാൽ തഖ്തിനു കേടു സംഭവിച്ചിരുന്നു. ഇതിന്‍റെ താഴത്തെ തട്ടിൽനിന്നാണ് ഏഴാം തീയതി രാവിലെ ദിന്ദ്രൻവാലയുടെ മൃതദേഹം കണ്ടെടുത്തത്.

ഓപ്പറേഷൻ നടക്കുന്പോൾ ജാലിയൻവാലാബാഗിൽ കാവൽ നിന്നിരുന്ന സിആർപിഎഫ് സംഘത്തിൽ പ്ലാറ്റൂൺ കമാൻഡറായിരുന്നു ജോസഫ്. ജാലിയൻവാലാ ബാഗിലെ ഇരുന്പുകവാടം മുറിച്ച് സുവർണക്ഷേത്രത്തിലേക്കു പ്രവേശിച്ച കമാൻഡോകൾക്കുവേണ്ടി കവറിംഗ് ഫയറിംഗ് നടത്തിയത് ജോസഫിന്‍റെ പ്ലാറ്റൂണായിരുന്നു. ക്ഷേത്രത്തിലേക്കുള്ള വെള്ളവും വെളിച്ചവും നിഷേധിച്ച സൈന്യം ഭീകരരോട് കീഴടങ്ങാൻ മൈക്കിലൂടെ ആവശ്യപ്പെടുന്നുണ്ടായിരുന്നു. ആദ്യം കടന്നുകയറിയ കമാൻഡോകൾ പലരും വെടിയേറ്റു മരിച്ചുവീണു. മറ്റു ചിലരുടെ കാലുകളും കൈകളും ചിതറിത്തെറിച്ചു. സൈന്യം അകാൽ തക്‌തിലേക്കു കയറിയതോടെയാണു ചെറുത്തുനില്പ് ശക്തമായത്. ഭീകരർ അവിടെയാണ് താവളമുറപ്പിച്ചിരുന്നത്. ഇതിനിടയിൽ, വിശുദ്ധസ്ഥലവും ഗുരുഗ്രന്ഥസാഹിബും അശുദ്ധമാക്കിയെന്ന ആരോപണം വന്നതോടെ സിക്കുകാർ കൂടുതൽ വൃണിത ഹൃദയരായി. ഏറ്റുമുട്ടൽ കനത്തു. ക്ഷേത്രക്കുളത്തിൽവരെ ചോരപ്പുഴയൊഴുകിയെത്തി. വെടിയേറ്റു മരിച്ച ഭിന്ദ്രൻവാലയുടെ മൃതദേഹം ആറടി നീളമുള്ള ഐസ്കട്ടയിൽ കിടത്തിയിരിക്കുന്നതും ജോസഫ് കണ്ടു. ഭിന്ദ്രൻവാലയുടെ കൈകൾ കാൽമുട്ടിനു താഴെവരെ എത്തുന്നതായിരുന്നു. മൃതദേഹം തിരിച്ചറിയാനുള്ള അടയാളമായി സൈന്യം അതും പരിഗണിച്ചിരുന്നു. 1982-86 വരെയാണ് ജോസഫ് ജാലിയൻവാലാബാഗിലുണ്ടായിരുന്നത്.

കേരള മുൻ ഗവർണർ ‌ആർ.എൽ. ഭാട്യ പഞ്ചാബ് പിസിസി പ്രസിഡന്‍റും എംപിയും ആയിരിക്കുന്പോൾ ജോസഫിനായിരുന്നു അദ്ദേഹത്തിന്‍റെ സുരക്ഷാച്ചുമതല. ഇംഫാലിൽ മണിപ്പൂർ ഗവർണർ ഹൗസിന്‍റെ സുരക്ഷാച്ചുമതലയും ഏറെക്കാലം ഇദ്ദേഹത്തിനായിരുന്നു. ഗവർണർ ചിന്താമണി പാണിഗ്രഹിയുടെ സെക്യൂരിറ്റി ചുമതലയും അദ്ദേഹത്തിനുണ്ടായിരുന്നു. 1960-ൽ സർവീസിൽ പ്രവേശിച്ച കെ.ഇ. ജോസഫിന്‍റെ ആദ്യനിയമനം ഇന്ത്യ- പാക് അതിർത്തിയിലായിരുന്നു. അതുകൊണ്ടുതന്നെ 1965ലേയും 71ലെയും ഇന്ത്യ- പാക് യുദ്ധങ്ങളിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. 1994-ൽ വിരമിച്ചു. തിരുവല്ല പെരുന്തുരുത്തിയിൽ കുന്നേൽ തൂന്പുങ്കൽ വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന ജോസഫ് ഇപ്പോൾ പൊതുരംഗത്ത് സജീവമാണ്.

ജിമ്മി ഫിലിപ്പ്