Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഓപ്പറേഷൻ ബ്ലൂസ്റ്റാർ
വർഷം 36 കഴിഞ്ഞിട്ടും കെ.ഇ. ജോസഫ് എന്ന വിമുക്തഭടനു പഞ്ചാബിലെ സുവർണക്ഷേത്രത്തിൽ നടന്ന സൈനിക നടപടികൾ ഇന്നലെ കഴിഞ്ഞതുപോലെ. ആത്മീയതയുടെ നിർമലനിശബ്ദയെ ഭേദിച്ചു തലങ്ങും വിലങ്ങും പാഞ്ഞ വെടിയുണ്ടകളുടെ ഗർജനങ്ങളും കൂട്ടക്കരച്ചിലുകളും ദീനരോദനങ്ങളും ഇപ്പോഴും ചെവികളിൽ മുഴങ്ങുന്നു. 1984 ജൂൺ ഒന്നിനു തുടങ്ങി ആറിന് അവസാനിച്ച ഓപ്പറേഷൻ ബ്ലൂസ്റ്റാർ രാജ്യം കണ്ട ഏറ്റവും വലിയ ആഭ്യന്തര സൈനിക നടപടികളിലൊന്നായിരുന്നു. ഖാലിസ്ഥാൻ എന്ന സ്വതന്ത്ര രാഷ്ട്രവാദത്തിലൂന്നിയ സിക്ക് തീവ്രവാദം അതിന്റെ രൂക്ഷതയിലെത്തിയപ്പോഴാണു സൈനിക ഇടപെടലുണ്ടായത്. ഏറ്റുമുട്ടലിൽ 600 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ, അതിന്റെ യഥാർഥ കണക്ക് ഇതുവരെയും ആർക്കുമറിയില്ല. മരിച്ചവരിൽ തീവ്രവാദികളുടെ നേതാവ് സന്ത് ജർണയിൽ സിംഗ് ഭിന്ദ്രൻവാലയും അനുയായികളായ റിട്ട. മേജർ ജനറൽ സുബഗ് സിംഗും വിദ്യാർഥി ഫെഡറേഷൻ പ്രസിഡന്റ് അമ്രിക് സിംഗും ഉണ്ടായിരുന്നു. സൈനിക നടപടികളുടെ പേരിൽ അതേവർഷം ഒക്ടോബർ 31ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ വധത്തിനും അതേത്തുർന്നു പതിനായിരങ്ങൾക്കു ജീവൻ നഷ്ടമായ സിക്ക് കൂട്ടക്കൊലയ്ക്കും രാജ്യം സാക്ഷിയായി. ഓപ്പറേഷനു പദ്ധതി തയാറാക്കിയ സൈനിക മേധാവിയായിരുന്ന ജനറൽ എ.എസ്. വൈദ്യയെ രണ്ടുവർഷത്തിനു ശേഷം പൂനയിൽ വച്ചും കൊലപ്പെടുത്തി.
അകാലി, നിരങ്കാരി എന്നീ രണ്ട് സിക്ക് വിഭാഗങ്ങൾ തമ്മിലുണ്ടായിരുന്ന സംഘർഷം വളർന്നു വലുതായതോടെയാണ് സൈന്യത്തിന് ഇടപെടേണ്ടി വന്നത്. അകാലികളുടെ നേതാവായിരുന്നു ഭിന്ദ്രൻവാല. അദ്ദേഹത്തിന്റെ അനുയായികളിലേറെയും യുവാക്കളും. സാവധാനം ഇവരുടെ സംഘം തീവ്രവാദത്തിൽ ആകൃഷ്ടരായി. അധികം വൈകാതെ ഭിദ്രൻവാല സുവർണ ക്ഷേത്രത്തിൽ താമസവുമാക്കി. ഗുണ്ടാപ്പിരിവും ആയുധശേഖരണവും ഇവരുടെ പ്രധാന കർമപരിപാടിയായി. ഖാലിസ്ഥാൻ വാദം ശക്തമാക്കി ഭിന്ദ്രൻവാലയും സംഘവും സുവർണക്ഷേത്രം അടക്കി വാണു.
ഇതോടെ കേന്ദ്രസർക്കാരിന് ഇടപെടാതാതെ നിവൃത്തിയില്ലെന്നായി. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ നിർദേശപ്രകാരം ജനറൽ എ.എസ്. വൈദ്യയും ലഫ്. ജനറൽ കെ. സുന്ദർജിയും ചേർന്ന് സൈനിക നടപടിക്കുള്ള പദ്ധതി തയാറാക്കി. ജൂൺ ഒന്നിന് സൈന്യം സുവർണക്ഷേത്രം വളഞ്ഞു. ക്ഷേത്രത്തിലേക്കുള്ള എല്ലാ വഴികളും സൈന്യം അടച്ചു. ഇതോടെ ക്ഷേത്രത്തിനുള്ളിൽനിന്നു സൈന്യത്തിനു നേരേ തീവ്രവാദികൾ വെടിവയ്പ് തുടങ്ങി. സമീപത്തെ ഗന്ഥ്ഗാർ ചൗക്ക്, ബാബാസാഹിബ് ചൗക്ക്, ജാലിയൻവാലാ ബാഗ് , ഹൻസ്ലി ബസാർ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലും വെടിവയ്പുണ്ടായി. തീവ്രവാദികളോട് അക്രമം വെടിയാൻ ഇന്ദിരാഗാന്ധി റേഡിയോയിലൂടെ അഭ്യർഥിച്ചെങ്കിലും ഫലമുണ്ടായില്ല.
ജൂൺ ഒന്നിനു സൈന്യം ക്ഷേത്രം വളഞ്ഞെങ്കിലും ആക്രമണം തുടങ്ങിയത് അഞ്ചിനാണ്. ഇതിനു മുന്നോടിയായി മൂന്നാം തീയതി തന്നെ പഞ്ചാബിൽ നിശാനിയമം പ്രഖ്യാപിച്ചു. അഞ്ചിനു രാത്രി ജനറൽ കുൽദീപ് സിംഗ് ബ്രാറിന്റെ നേതൃത്വത്തിലാണ് സൈന്യം സുവർണക്ഷേത്രത്തിൽ കടന്നത്. നിലവറകളിലും രഹസ്യകേന്ദ്രങ്ങളിലും ഒളിപ്പിച്ചിരുന്ന ആയുധക്കൂന്പാരങ്ങൾ അവർ കണ്ടെടുത്തു. വെടിവയ്പിൽ നിരവധി തീവ്രവാദികൾ കൊല്ലപ്പെട്ടു. എഴുന്നൂറോളംപേർ കീഴടങ്ങി. ഇവരിൽ അകാലി നേതാവ് ഹർചന്ദ്സിംഗ് ലോംഗോവാൾ, ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി പ്രസിഡന്റ് ഗുർചരൺസിംഗ് തോറ എന്നിവരുമുണ്ടായിരുന്നു. സൈനിക നടപടിയിൽ സിക്കുകാരുടെ അഞ്ച് അത്യുന്നത മതപുരോഹിതരുടെ ഇരിപ്പിടമായ അകാൽ തഖ്തിനു കേടു സംഭവിച്ചിരുന്നു. ഇതിന്റെ താഴത്തെ തട്ടിൽനിന്നാണ് ഏഴാം തീയതി രാവിലെ ദിന്ദ്രൻവാലയുടെ മൃതദേഹം കണ്ടെടുത്തത്.
ഓപ്പറേഷൻ നടക്കുന്പോൾ ജാലിയൻവാലാബാഗിൽ കാവൽ നിന്നിരുന്ന സിആർപിഎഫ് സംഘത്തിൽ പ്ലാറ്റൂൺ കമാൻഡറായിരുന്നു ജോസഫ്. ജാലിയൻവാലാ ബാഗിലെ ഇരുന്പുകവാടം മുറിച്ച് സുവർണക്ഷേത്രത്തിലേക്കു പ്രവേശിച്ച കമാൻഡോകൾക്കുവേണ്ടി കവറിംഗ് ഫയറിംഗ് നടത്തിയത് ജോസഫിന്റെ പ്ലാറ്റൂണായിരുന്നു. ക്ഷേത്രത്തിലേക്കുള്ള വെള്ളവും വെളിച്ചവും നിഷേധിച്ച സൈന്യം ഭീകരരോട് കീഴടങ്ങാൻ മൈക്കിലൂടെ ആവശ്യപ്പെടുന്നുണ്ടായിരുന്നു. ആദ്യം കടന്നുകയറിയ കമാൻഡോകൾ പലരും വെടിയേറ്റു മരിച്ചുവീണു. മറ്റു ചിലരുടെ കാലുകളും കൈകളും ചിതറിത്തെറിച്ചു. സൈന്യം അകാൽ തക്തിലേക്കു കയറിയതോടെയാണു ചെറുത്തുനില്പ് ശക്തമായത്. ഭീകരർ അവിടെയാണ് താവളമുറപ്പിച്ചിരുന്നത്. ഇതിനിടയിൽ, വിശുദ്ധസ്ഥലവും ഗുരുഗ്രന്ഥസാഹിബും അശുദ്ധമാക്കിയെന്ന ആരോപണം വന്നതോടെ സിക്കുകാർ കൂടുതൽ വൃണിത ഹൃദയരായി. ഏറ്റുമുട്ടൽ കനത്തു. ക്ഷേത്രക്കുളത്തിൽവരെ ചോരപ്പുഴയൊഴുകിയെത്തി. വെടിയേറ്റു മരിച്ച ഭിന്ദ്രൻവാലയുടെ മൃതദേഹം ആറടി നീളമുള്ള ഐസ്കട്ടയിൽ കിടത്തിയിരിക്കുന്നതും ജോസഫ് കണ്ടു. ഭിന്ദ്രൻവാലയുടെ കൈകൾ കാൽമുട്ടിനു താഴെവരെ എത്തുന്നതായിരുന്നു. മൃതദേഹം തിരിച്ചറിയാനുള്ള അടയാളമായി സൈന്യം അതും പരിഗണിച്ചിരുന്നു. 1982-86 വരെയാണ് ജോസഫ് ജാലിയൻവാലാബാഗിലുണ്ടായിരുന്നത്.
കേരള മുൻ ഗവർണർ ആർ.എൽ. ഭാട്യ പഞ്ചാബ് പിസിസി പ്രസിഡന്റും എംപിയും ആയിരിക്കുന്പോൾ ജോസഫിനായിരുന്നു അദ്ദേഹത്തിന്റെ സുരക്ഷാച്ചുമതല. ഇംഫാലിൽ മണിപ്പൂർ ഗവർണർ ഹൗസിന്റെ സുരക്ഷാച്ചുമതലയും ഏറെക്കാലം ഇദ്ദേഹത്തിനായിരുന്നു. ഗവർണർ ചിന്താമണി പാണിഗ്രഹിയുടെ സെക്യൂരിറ്റി ചുമതലയും അദ്ദേഹത്തിനുണ്ടായിരുന്നു. 1960-ൽ സർവീസിൽ പ്രവേശിച്ച കെ.ഇ. ജോസഫിന്റെ ആദ്യനിയമനം ഇന്ത്യ- പാക് അതിർത്തിയിലായിരുന്നു. അതുകൊണ്ടുതന്നെ 1965ലേയും 71ലെയും ഇന്ത്യ- പാക് യുദ്ധങ്ങളിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. 1994-ൽ വിരമിച്ചു. തിരുവല്ല പെരുന്തുരുത്തിയിൽ കുന്നേൽ തൂന്പുങ്കൽ വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന ജോസഫ് ഇപ്പോൾ പൊതുരംഗത്ത് സജീവമാണ്.
ജിമ്മി ഫിലിപ്പ്
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
Latest News
മൂന്നാറിലെ ജനവാസ മേഖലയിൽ കടുവകളിറങ്ങി
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
Latest News
മൂന്നാറിലെ ജനവാസ മേഖലയിൽ കടുവകളിറങ്ങി
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top