Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
""ഇവിടെയുണ്ട് ഞാൻ, സസുഖം''
പ്രമുഖരെ തലങ്ങും വിലങ്ങും "വധിച്ച്' ആദരാഞ്ജലി അർപ്പിക്കൽ സോഷ്യൽ മീഡിയയ്ക്ക് വല്ലാത്ത ഹരമാണ്. അടുത്തകാലത്ത് ഏറ്റവുമധികംതവണ "മരിച്ചത്' ഗായിക എസ്. ജാനകിയത്രേ. കോവിഡ് ബാധിച്ചു ചികിത്സയിലിരിക്കേ മരണത്തിനു മുന്‍പ് എസ്പിബിയേയും പലതവണ "കൊന്നു'. വ്യാജവാർത്തകൾ അറിഞ്ഞും അറിയാതെയും ഷെയർ ചെയ്യപ്പെടുന്പോൾ ഈ വ്യക്തികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആരാധകർക്കുമുണ്ടാകുന്ന മനോവിഷമത്തിന് എന്താണ് പരിഹാരം...
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം മുതൽ സോഷ്യൽ മീഡിയയിൽ ഒരു വാർത്ത വൈറലായി: ഗായകനും രചയിതാവുമായ ലക്കി അലി അന്തരിച്ചു. അനുശോചനങ്ങൾ ഒഴുകിത്തുടങ്ങി. അടുത്തറിയാവുന്നവർ പലരും ഇതു വ്യാജവാർത്തയാണ് എന്നു പറഞ്ഞിട്ടും ഷെയറുകൾ കുറഞ്ഞില്ല. അദ്ദേഹത്തിന്റെ സുഹൃത്ത് ട്വിറ്ററിൽ വന്ന് ഇങ്ങനെ കുറിച്ചു: ലക്കിയോട് ഞാൻ ഇന്നുച്ചയ്ക്കു ശേഷവും സംസാരിച്ചു. അദ്ദേഹം സുഖമായിരിക്കുന്നു. കുടുംബത്തോടൊപ്പം ഫാം ഹൗസിലുണ്ട്. കോവിഡ് ഇല്ല. പൂർണ ആരോഗ്യവാനാണ്.
ഇതു വായിച്ചിട്ടും വിശ്വസിക്കാത്തവർ വീണ്ടും വ്യാജവാർത്ത പങ്കുവച്ചുകൊണ്ടിരുന്നു. ഒടുവിൽ ബംഗളൂരുവിലെ ഫാമിലിരുന്ന് ലക്കി സ്വയം പറഞ്ഞു: ഞാനിവിടെ വീട്ടിൽ കുടുംബത്തോടൊപ്പം സമാധാനമായിരിക്കുന്നു. എല്ലാവരുടെയും ക്ഷേമത്തിനും സുരക്ഷിതത്വത്തിനും വേണ്ടി പ്രാർഥിക്കുന്നുണ്ട്.
ഈ പ്രസ്താവന വന്നതോടെ സോഷ്യൽ മീഡിയയും വിശ്രമിക്കാൻ പോയി. തന്റെ മരണം സംബന്ധിച്ച അഭ്യൂഹങ്ങൾ എവിടെനിന്നു വന്നുവെന്ന് അറിയില്ലെന്നു കൂട്ടിച്ചേർക്കുന്നു സുന്ദരശബ്ദത്തിന്റെ ഉടമയായ ലക്കി അലി. അദ്ദേഹത്തിനു കോവിഡ് ബാധിച്ചിട്ടേയില്ല. വെർച്വൽ കണ്സെർട്ടുകളുടെ പ്ലാനിംഗിലും തന്റെ സംഗീതസൃഷ്ടിയിലും തിരക്കിട്ടുകഴിയുകയാണ് അദ്ദേഹം. പുതിയ സിംഗിളുകൾ വൈകാതെ പുറത്തിറക്കുമെന്ന് നേരത്തെ അറിയിച്ചതുമാണ്. പിന്നെ എന്തിന്, ആര് ഇത്തരം മരണവാർത്തകൾ പടച്ചുവിടുന്നു എന്നു ചോദിച്ചാൽ ഉത്തരമില്ല.
അലകൾ തേടി അലി
തൊണ്ണൂറുകളിൽ ഹിന്ദി പോപ് രംഗത്ത് ഉദിച്ചുയർന്ന താരമാണ് ലക്കി അലി എന്നു പ്രശസ്തനായ മക്സൂദ് മെഹ്മദ് അലി. ബോളിവുഡിലെ പ്രശസ്ത നടനായിരുന്ന മെഹ്മദിന്റെ ഒന്‍പതു മക്കളിൽ രണ്ടാമൻ. സുനോ എന്ന ആദ്യ ആൽബത്തിലെ ഓ സനം എന്ന ഒറ്റ പാട്ടുകൊണ്ട് ഒരു തലമുറയുടെയൊന്നാകെ ഹൃദയങ്ങളിൽ കുടിയേറിയയാളാണ് ലക്കി അലി. ഒട്ടനവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ആൽബമായിരുന്നു അത്. എവിടെയും തിരിച്ചറിയാവുന്നവിധം വേറിട്ടുനിന്ന ഈണങ്ങൾ, അത്രതന്നെ വ്യക്തിത്വമുള്ളതും പരിശീലനം ലഭിച്ചിട്ടില്ലാത്തതുമായ ശബ്ദം- ഇതു രണ്ടുമായിരുന്നു ലക്കിയുടെ പ്രധാന ആകർഷണങ്ങൾ. സിഫർ എന്ന രണ്ടാം ആൽബവും, അക്സ്, കഭി ഏസാ ലഗ്താ ഹേ എന്നിങ്ങനെ തുടർന്നുവന്ന ആൽബങ്ങളും സൂപ്പർ ഹിറ്റുകളായി. തുടർന്ന് സിനിമകളിലും ആ സ്വരം നിറഞ്ഞു. അഭിനയവും ഗാനരചനയും അദ്ദേഹത്തിനു നിഷ്പ്രയാസം വഴങ്ങി. ലൈവ് ഷോകളുടെയും ഹരമായിരുന്നു അദ്ദേഹം.
ജീവിതം അലിയെ വിചിത്രമായ വഴികളിലുടെയാണ് നടത്തിയത്. 60കളിലും 70കളിലും സിനിമയിൽ വലിയ തിരക്കിലായിരുന്ന പിതാവുമായി അലിക്ക് വലിയ ബന്ധമില്ലായിരുന്നു. പഠനം ഏറെയും ബോർഡിംഗ് സ്കൂളുകളിൽ. ഒരിക്കൽ ഒരു വിമാനത്താവളത്തിൽവച്ച് പിതാവിനെ കണ്ടപ്പോൾ ദാ, അതാണ് സിനിമയിലെ കൊമേഡിയൻ മെഹ്മദ് എന്നു വിളിച്ചുപറഞ്ഞതായും കഥയുണ്ട്. ഇടക്കാലത്ത് ലഹരിക്കും അടിമയായി. ഇതിനെയെല്ലാം അതിജീവിച്ച് ഉയർന്നുവന്നതാണ് അദ്ദേഹത്തിന്റെ സംഗീതജീവിതം.
ആത്മാവുള്ള സംഗീതം
ഏറെക്കാലം വെള്ളിവെളിച്ചത്തിൽനിന്ന് അകന്നുനിന്നെങ്കിലും ലക്കി അലി സംഗീതത്തിലെ തന്റെ അന്വേഷണങ്ങൾ ഒഴിവാക്കിയിരുന്നില്ല. ആത്മീയത തുളുന്പുന്ന ഒരു പാട്ടിനുവേണ്ടി അടുത്തയിടെ അദ്ദേഹം കൂട്ടുപിടിച്ചത് ഇസ്രേലി സംഗീതജ്ഞനായ എലീസെർ ബോട്സെറിനെയായിരുന്നു. ലാമെല്ല എന്ന ആൽബത്തിലേതായിരുന്നു ആ ട്രാക്ക്.
ഒരേപോലുള്ള ചിന്തകളിൽനിന്നാണ് ആ കൂട്ടായ്മ ഉണ്ടായതെന്ന് ലക്കി പറഞ്ഞു. രണ്ടുപേരിലുമുള്ള കലയുടെ ആത്മാവു തേടുന്നതിനുള്ള വഴി. രണ്ടുപേരെയും കണ്ടെത്തൽ. സംഗീതത്തിലൂടെ വെളിവാക്കപ്പെടുന്ന സംസ്കാരവും ബന്ധങ്ങളും.. ഇതൊക്കെയായിരുന്നു ആ ആൽബമെന്ന് ലക്കി ഓർമിക്കുന്നു.
ഈ പ്രോജക്ടിനോട് പറഞ്ഞറിയിക്കാനാവാത്ത ഒരിഷ്ടമുണ്ടായിരുന്നു എനിക്ക്. സ്നേഹപൂർവം പ്രവർത്തിക്കാൻ ഇതിനേക്കാൾ മികച്ചൊരു പ്ലാറ്റ്ഫോം വേറെയില്ല. അമറായ എന്ന ട്രാക്ക് ഞങ്ങളുടെ പരസ്പരമുള്ള പ്രതിഫലനങ്ങളാണ്- ലക്കി അലി പറയുന്നു. രണ്ടു സംസ്കാരങ്ങളെ കൂട്ടിയിണക്കുന്ന പാലമായും അദ്ദേഹം ആ ട്രാക്കിനെ വിശേഷിപ്പിക്കുന്നു.
ഒരു പാട്ടിന്റെ ആത്മാവിനെ നിങ്ങൾക്കു സ്വയം തിരിച്ചറിയാനും അനുഭവിക്കാനും കഴിയണം. അതു തിരിച്ചറിഞ്ഞാൽ നിങ്ങൾക്ക് ആ പാട്ടിനു നിങ്ങളുടെതായ വ്യാഖ്യാനം നൽകാൻ കഴിയും. അതു നിങ്ങൾക്കുവേണ്ടി പ്രവർത്തിക്കും. അതാണ് ആത്മാവുള്ള പാട്ട്, അല്ലെങ്കിൽ നിങ്ങളുടെ ആത്മാവിനെ തൊടുന്ന പാട്ട്- ലക്കിയുടെ വിശദീകരണം ഇങ്ങനെ.
ഇക്കഴിഞ്ഞ മാർച്ച് അവസാനം പുറത്തിറങ്ങിയ വിവിധ ഭാഷകളിലുള്ള ആ പാട്ട് തുടക്കത്തിലേ ആസ്വാദകശ്രദ്ധ നേടിയിരുന്നു.
സംഗീതത്തിനും അഭിനയത്തിനും പുറമേ ലക്കിക്ക് ഇഷ്ടമുള്ള, അദ്ദേഹം പ്രവർത്തിച്ച ഒട്ടേറെ കാര്യങ്ങളുണ്ട്. കുതിരകളെ ഇഷ്ടപ്പെടുന്ന അദ്ദേഹം ഏറെക്കാലം പോണ്ടിച്ചേരിയിലെ ഒരു ഓയിൽ റിഗിൽ ജോലിചെയ്തു. കാർപെറ്റുകളുടെ വില്പന നടത്തി. ഇന്ന് ജൈവ രീതികൾ കർശനമായി പിന്തുടരുന്ന ഒന്നാന്തരം കർഷകനുമാണ്.
ഈ വിധം പാട്ടിലും ജീവിതത്തിലും മുഴുകി കഴിയുന്നവരെ ഒരു സുപ്രഭാതത്തിൽ ചെന്നുകയറി "വധിക്കുന്ന' ശീലം സോഷ്യൽ മീഡിയ എന്നവസാനിപ്പിക്കുമോ എന്തോ!
ഹരിപ്രസാദ്
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
Latest News
"ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ; പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ'
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
Latest News
"ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ; പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ'
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top