തേങ്ങുന്ന തെങ്ങ്
വളയാതെ വളരാനാണു തെങ്ങിന് ഇഷ്ടം. ഒപ്പം വളരുന്നവ ഒട്ടും സമ്മതിക്കാത്തപക്ഷമേ വളഞ്ഞു വളരൂ. വളർന്നു പ്രായമായാൽ ചൊട്ടയിടും. ചൊട്ട പൊട്ടി കുല വിരിഞ്ഞു മച്ചിങ്ങ വിരിയും. അതു പിന്നെ മന്നങ്ങയും തേങ്ങയുമാകും. ഓരോ മടലിന്‍റെ ഇടയിലും കുലകളുണ്ടാകും. മൂപ്പിള പ്രകാരം അവ തെങ്ങിന്‍റെ മണ്ടയിൽ നിറയും. കുലകൾക്കു വിശറി വീശി കരിംപച്ചയോലകൾ. ഭൂമിയിലെ ഏറ്റവും മനോഹരമായ മരക്കാഴ്ച.

തലമുറകളെ ഊട്ടി

കേരളമെന്നു കേൾക്കുന്പോൾ ആരുടെ മനസിലും തെളിഞ്ഞുവരും തെങ്ങ്. ഇവിടെ എവിടെയും കാണാവുന്ന ഏകമരം. സഹ്യന്‍റെ മുകളിലും കടലിന്‍റെ തീരത്തും എല്ലാ ദിക്കിലും അവയുണ്ട്. കേരത്തെ ഒഴിവാക്കി കേരളത്തിന്‍റെ ചിത്രമില്ല. കേരളം എന്ന പേരുതന്നെ കേരവൃക്ഷത്തിന്‍റെ ദാനം. മലയാളനാട് ദൈവത്തിന്‍റെ സ്വന്തം നാടായതിലുമുണ്ട് തെങ്ങിനു പങ്ക്. മുൻതലമുറകളെ തെങ്ങ് ഊട്ടിവളർത്തി. പണവും ഭക്ഷണവും പാർപ്പിടം ഒരുക്കാനുള്ള വസ്തുക്കളും നിർലോഭം നൽകി. നെൽപാടങ്ങളൊഴികെ മണ്ണുള്ളിടത്തെല്ലാം കർഷകർ തെങ്ങ് വച്ചു. അതിന്‍റെ വളർച്ച കണ്ട് ആവേശംകൊണ്ടു. തെങ്ങുകൾക്കിടയിൽ മാത്രമായിരുന്നു മറ്റു കൃഷികൾക്കിടം. കുടിയേറ്റക്കാർ മലബാറിലും ഹൈറേഞ്ചിലുമൊക്കെ മത്സരിച്ചു തെങ്ങ് വച്ചു. കേരംകൊണ്ടു കേരളം അടിമുടി നിറഞ്ഞു. തേങ്ങയിട്ടും പെറുക്കിക്കൂട്ടിയും ആളുകൾ മടുത്തു. വീട്ടുമുറ്റങ്ങളിലും തട്ടിൻപുറങ്ങളിലും തേങ്ങാക്കൂന്പാരങ്ങളുയർന്നു. മുക്കിനുമുക്കിനു തേങ്ങാ അട്ടികളുണ്ടായി. കർഷകരെല്ലാം പച്ചപിടിച്ചു.

കണ്ണേറ് തട്ടിയപോലെ

കുത്തനേയുള്ള വളർച്ച 1980കളിൽ പാരമ്യതയിലെത്തി. രാജ്യത്തെ നാളികേര ഉത്പാദനത്തിന്‍റെ 80 ശതമാനവും കൊച്ചുകേരളത്തിൽനിന്നായി. സമൃദ്ധിയിൽ നാട് ആറാടി. അയൽനാടുകൾ അസൂയപ്പെട്ടു. കണ്ണേറ് തട്ടിയതുപോലെയായി പിന്നീടുള്ള കാര്യങ്ങൾ. 80കൾ പിന്നിട്ടതോടെ വളർച്ച കീഴ്പോട്ടായി. ഇന്നത്തെ അവസ്ഥയാവട്ടെ ശത്രുക്കൾക്കുപോലും സഹതാപം തോന്നുന്നത്ര പരിതാപകരം. ഉത്പാദനം 31 ശതമാനമായി താഴ്ന്നു. തെങ്ങ് കൃഷിയുള്ള സ്ഥലത്തിന്‍റെ വിസ്തൃതി 10 ലക്ഷം ഹെക്ടർ ആയിരുന്നത് ഔദ്യോഗിക കണക്കുകളിൽ ഇപ്പോൾ 7.75 ലക്ഷം ഹെക്ടറാണ്. എന്നാൽ നശിച്ച തെങ്ങുകളുടെ കണക്കെടുത്തു കൃഷിസ്ഥലം നിശ്ചയിച്ചാൽ അഞ്ചു ലക്ഷം ഹെക്ടറിൽ പോലും നിലവിൽ കൃഷിവരില്ല. മൂന്നു പതിറ്റാണ്ടുകൊണ്ടു പകുതിയിൽ താഴെയായിരിക്കുന്നു കേരളത്തിൽ തെങ്ങ് കൃഷി. ഇവിടത്തെ കൃഷി കണ്ടു പഠിച്ച തമിഴ്നാട് ഉത്പാദനത്തിലും ഉത്പാദനക്ഷമതയിലും മുന്നിൽ കയറി. കർണാടക കേരളത്തിനു തൊട്ടുപിന്നിലെത്തി.

കറിക്കുപോലും തികയില്ല

തെങ്ങിന്‍റെ കാഴ്ച അപ്രത്യക്ഷമായിട്ടില്ല. എവിടെയും കാണാം ഇപ്പോഴും തെങ്ങ്. കൂട്ടം കൂടിയായിരുന്നു മുന്പു കണ്ടിരുന്നത്. നിവർന്നു നിരയൊപ്പിച്ചായിരുന്നു നിൽപ്. ഇന്ന് ആ കൂട്ടായ്മ നഷ്ടപ്പെട്ടിരിക്കുന്നു. ഒറ്റതിരിഞ്ഞാണു പലയിടത്തും ഈ ഒറ്റത്തടിയൻ വൃക്ഷം. പണ്ട് ഒരിടീലിൽ ഒരു തെങ്ങിൽനിന്നു രണ്ടും മൂന്നും കുലകൾ ലഭിച്ചിരുന്നു. ഒന്നിൽത്തന്നെ 20-25 മുഴുത്ത തേങ്ങകൾ. ഇട്ടുകഴിയുന്പോൾ തെങ്ങിൻചുവട് തേങ്ങകൾകൊണ്ടു നിറയുമായിരുന്നു. ഇന്ന് ഒന്നിൽനിന്ന് അഞ്ചോ ആറോ തേങ്ങ കിട്ടിയാലായി. അതും തിരിഞ്ഞിടുന്ന തരത്തിലുള്ള കുരുടു തേങ്ങകൾ. ഒരു തെങ്ങിൻനിന്നു തന്നെ വീട്ടാവശ്യത്തിനു തേങ്ങ കിട്ടിയിരുന്നിടത്ത് ഇന്ന് ഒരു ഡസൻ തെങ്ങുണ്ടെങ്കിലും കറിക്കു പോലും തികയില്ല. തെങ്ങിനു ഭംഗിയും കുറഞ്ഞിരിക്കുന്നു. ഹരിതാഭമായ ഓലകളിൽ മഞ്ഞ പടർന്നിരിക്കുന്നു. തീക്കാറ്റേറ്റപോലെ കരിഞ്ഞിരിക്കുന്നു. മണ്ടപോയ തെങ്ങുകളുടെ കാഴ്ച കൂടിവരുന്നു.

ചതിച്ചത് ആര്

തെങ്ങ് ചതിക്കില്ലെന്നതു പഴമൊഴി മാത്രമായിരുന്നില്ല. അനുഭവിച്ചറിഞ്ഞ സത്യമായിരുന്നു. എന്നാൽ മലയാളികളാകെ ഇന്നു കോറസ്പോലെ പറയുന്നു. തെങ്ങ് ചതിച്ചു; കൊടുംചതി. ഇത്രയും വലിയചതി ഒര ു മരവും മനുഷ്യനോടു കാട്ടിയിട്ടില്ല. വളവും വെള്ളവും മാത്രം നൽകിയായിരുന്നില്ല കർഷകർ തെങ്ങിനെ വളർത്തിയത്. സ്നേഹം കൂടി നൽകിയായിരുന്നു. ഓല വിരിയുന്നതും കട തിരിയുന്നതും കുല ഉണ്ടാകുന്നതും നോക്കി കർഷകൻ തെങ്ങിൻ ചുവടുകളിൽ ചുറ്റിപ്പറ്റിനിന്നിരുന്നു. തൊട്ടും തലോടിയും കുഞ്ഞിനെപ്പോലെ പരിപാലിച്ചു. അവരോടാണു തെങ്ങ് ചതി കാട്ടിയത്. ഈ പതംപറച്ചിൽ കേട്ട് അന്പരന്നു നിൽക്കുകയാകും തെങ്ങുകൾ. ഇപ്പോഴത്തെ ക്ഷയാവസ്ഥയേക്കാൾ ഈ കുറ്റപ്പെടുത്തലുകൾ അവയെ തളർത്തുന്നുണ്ടാകാം. അവയ്ക്കു സംസാരശേഷി ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ പറയുമായിരുന്നു: ചതിച്ചതു ഞങ്ങളല്ല, ഞങ്ങളെയാണ്! റബറിന്‍റെ പ്രലോഭനത്തിൽപ്പെട്ടു ഞങ്ങളെ തള്ളിപ്പറഞ്ഞു വളർത്തച്ഛന്മാരായ കർഷകർ ആദ്യം ചതിച്ചു. വേരുകളും മണ്ടകളും തകർത്തു കീടങ്ങൾ ചതിച്ചു. നീരൂറ്റിക്കുടിച്ചു കുലത്തെയാകെ മണ്ഡരി ചതിച്ചു. കൊളസ്ട്രോൾ ഉണ്ടെന്നു പറഞ്ഞു പാശ്ചാത്യർ ചതിച്ചു. പാമോയിൽ ഇറക്കി കേന്ദ്രസർക്കാർ ചതിച്ചു. തറവിലപോലും നൽകാതെ സംസ്ഥാനസർക്കാർ ചതിച്ചു. നീരയുടെ പേരു പറഞ്ഞും ചതിവുകളുണ്ടായി. വിളവും വിലയും കുറഞ്ഞതോടെ വളവും വെള്ളവും രോഗത്തിനു മരുന്നും നൽകാതെ കർഷകർ വീണ്ടും കുലച്ചതി കാട്ടി. ചതികൾ ഏറ്റുവാങ്ങാൻ ഞങ്ങളുടെ ജീവിതം പിന്നെയും ബാക്കി!

റബറിന്‍റെ മായികവലയം

തെങ്ങുകൾ പറയുന്നതല്ലേ വാസ്തവം. റബർ എന്ന മോഹവൃക്ഷത്തിന്‍റെ മായികവലയത്തിൽ മലയാളി കർഷകരൊന്നാകെ പെട്ടുപോകുകയായിരുന്നില്ലേ. റബർ ചുരത്തിയ പാലിന്‍റെ വെണ്‍മയിൽ അവരുടെ കണ്ണഞ്ചി. തങ്ങൾ വളർത്തിയ, തങ്ങളെ വളർത്തിയ കല്പവൃക്ഷങ്ങളെ അവർ മനഃപൂർവം മറന്നു. വർഷാവർഷം ചുവടിളക്കി ചാണകവും പച്ചിലവളവും ആവോളമിട്ടു കൊടുത്തിരുന്നത് ഒരറിയിപ്പുമില്ലാതെ നിർത്തി. ജീവൻ നിലനിർത്താനുള്ള വെള്ളം പോലും കൊടുത്തില്ല. രോഗലക്ഷണങ്ങളെ അവഗണിച്ചു. ചെള്ളുകൾ മണ്ടകുത്തി മറിച്ചിട്ടിട്ടുപോലും കണ്ടില്ലെന്നു നടിച്ചു. മണ്ഡരികളുടെ താണ്ഡവംപോലും കർഷകരെ ആശങ്കപ്പെടുത്തിയില്ല. ആരുടെ കണ്ണിലും കണ്ണീർ പൊടിഞ്ഞില്ല. എന്നുമാത്രമല്ല, അത് അവസരമായി കണ്ടു രോഗം വന്നവയും അല്ലാത്തവയുമായ തെങ്ങുകളെ നിർദയം വെട്ടിമാറ്റി. തോട്ടങ്ങൾതന്നെ തുടച്ചു മാറ്റപ്പെട്ടു. അവിടെയൊക്കെ റബർത്തൈകൾ വച്ചു. കുലകുത്തി കായ്ക്കുന്ന തെങ്ങിൻതോപ്പുകൾക്കിടയിലും അറപ്പില്ലാതെ റബർ നട്ടു. നെൽവയലുകൾ പോലും റബർക്കാടുകളായി. തെങ്ങു മാത്രമല്ല, മറ്റു കൃഷികളും ഇതിനിടയിൽ ഞെരിഞ്ഞമർന്നു. റബർത്തോട്ടങ്ങളിൽ കിളിർക്കാൻ പറ്റാതെ പുൽനാന്പുകൾ പോലും തേങ്ങി.

പെരിയാറും കടന്ന്

മധ്യകേരളത്തിലായിരുന്നു റബറിന്‍റെ ആദ്യതേരോട്ടം. നോക്കിനിൽക്കേ അവിടം റബർ വളർന്നു നിറഞ്ഞു. തെങ്ങുകളും തേങ്ങാ അട്ടികളും അനാഥമായി. തീരദേശങ്ങളിൽ മാത്രമാണു തെങ്ങിനു പിടിച്ചു നിൽക്കാനായത്. അതും റബറിനു വളരാൻ പറ്റാത്തതുകൊണ്ടു മാത്രം. തെങ്ങുകളുടെ ശത്രുക്കൾക്കു പെരിയാർ കടന്നു വടക്കോട്ടു നീങ്ങാൻ അല്പം ബുദ്ധിമുട്ടേണ്ടി വന്നു. കീടങ്ങൾക്കും റബറിനും തുടക്കത്തിൽ ആ വലിയപുഴ വലിയകടന്പയായി. മധ്യകേരളത്തിൽ തെങ്ങ് നാമാവശേഷമാകുന്പോൾ പെരിയാറിനു വടക്ക് അവ തലയുയർത്തി നിൽക്കുകയായിരുന്നു. അതിശയിപ്പിക്കുന്ന വിളവുമായി മലബാറിൽ പ്രത്യേകിച്ചും. പക്ഷേ അത് അധികകാലമുണ്ടായില്ല. കാറ്റുവീഴ്ചയും മണ്ഡരിയും വടക്കും ചുടലനൃത്തമാടി. റബറിനെ തള്ളിപ്പറഞ്ഞവർ പോലും നാണം വെടിഞ്ഞ് അതിനെ ആശ്ലേഷിക്കാൻ നിർബന്ധിതരായി. തെങ്ങിനൊപ്പം കമുകിൻ തോട്ടങ്ങളും വെട്ടിമാറ്റപ്പെട്ടു.

കണക്കുചോദിച്ചു കാലം

ആരെയും കുറ്റം പറയാൻ പറ്റില്ല. റബർ വിതച്ച മോഹങ്ങൾക്കു തങ്കത്തേക്കാൾ തിളക്കമായിരുന്നു. ആണ്ടിൽ മൂന്നോനാലോ തവണ മാത്രമായിരുന്നു തെങ്ങിന്‍റെ വിളവെടുപ്പെങ്കിൽ റബറിനതു ദിനംപ്രതിയായിരുന്നു. വിലയാകട്ടെ വച്ചടി വച്ചടി കയറുകയായിരുന്നു. ഒരുവേള അതു കിലോഗ്രാമിന് 250 രൂപ പിന്നിട്ടു. നാളികേരവില അപ്പോഴും മൂന്നും നാലും രൂപയായി പിടിച്ചുകെട്ടിയ പോലെ നിൽക്കുകയായിരുന്നു. തെങ്ങിനോടുള്ള സ്നേഹം അൽപമെങ്കിലും ശേഷിപ്പിച്ചവർ അതുപോലും ഉപേക്ഷിച്ചു റബറിനു മുന്നിൽ സാഷ്ടാംഗം പ്രണമിച്ചു. പക്ഷേ, തെങ്ങിനോടു കാട്ടിയ നന്ദികേടിനു കണക്കുചോദിക്കാൻ കാലം കാത്തുനിൽക്കുകയായിരുന്നു. മലവെള്ളം പോലെ ഇരച്ചു കയറിയ റബർവില പതുക്കെ വലിയാൻ തുടങ്ങി. 250 ൽനിന്നു നൂറും കഴിഞ്ഞ് അത് ഒലിച്ചുപോയി. പിന്നീടു കുറച്ചു കൂടിയെങ്കിലും വെട്ടുചെലവ് കഴിഞ്ഞ് ഒന്നും കിട്ടാതായി. റബർത്തോട്ടങ്ങൾ ആളൊഴിഞ്ഞു നിശബ്ദമായി. ഒരുകാലത്തു തെങ്ങ് വെട്ടിമാറ്റിയപോലെ റബറിന്‍റെ കടയ്ക്കലും അറക്കവാൾ ആഞ്ഞുപതിച്ചു.

തമിഴ്നാടൻ തേങ്ങകൾ

തെങ്ങുകളേക്കുറിച്ചോർത്ത് ആളുകൾ ഇന്നു നെടുവീർപ്പിടുന്നു. നല്ലകാലത്തിന്‍റെ ഓർമകളിലലിഞ്ഞു ദീർഘനിശ്വാസം ഉതിർക്കുന്നു. ഇന്നു തേങ്ങയ്ക്കു വിലയുണ്ട്. ഒന്നിനു 30ഉം 40ഉം വരെ കിട്ടും. പക്ഷേ വിൽക്കാൻ തേങ്ങയില്ല. വീട്ടാവശ്യത്തിനു വലിയവിലകൊടുത്തു കടയിൽനിന്നു വാങ്ങേണ്ടി വരുന്നു. കേരത്തിന്‍റെ സ്വന്തംനാട്ടിലേക്ക് അയൽസംസ്ഥാനങ്ങളിൽനിന്നു നാളികേരമെത്തുന്ന വിരോധാഭാസം കാണേണ്ടിവരുന്നു. കാന്പും എണ്ണയും കുറഞ്ഞവയാണു തമിഴ്നാടൻ തേങ്ങകൾ. ഇവിടത്തെ നാടൻ ഇനങ്ങളുടെ മുന്നിൽ അവ വെറും ഏഴാംകൂലികൾ. കേരളത്തിലെ കടകളിൽ ഇപ്പോൾ വിൽപനയ്ക്കെത്തുന്നതിൽ അധികവും ഗുണമേന്മ കുറഞ്ഞ ഈ മൂന്നാംകിട തേങ്ങകളാണ്. ഇതെല്ലാം കാലഘട്ടത്തിന്‍റെ അനിവാര്യതയായിരിക്കാം. കാലത്തിന്‍റെ കുത്തൊഴുക്കിൽ ഇങ്ങനെ പലതും സംഭവിക്കുമായിരിക്കാം. ആളുകളുടെയും അധികാരികളുടെയും ദീർഘവീക്ഷണമില്ലായ്മയും ഭാവനാശൂന്യതയും കൊള്ളരുതായ്മകളും മനുഷ്യനിയന്ത്രിതമല്ലാത്ത മറ്റു കാര്യങ്ങളും ഇവയ്ക്കു വഴിയൊരുക്കുന്നു.

പാഠം പഠിക്കൽ

കീടങ്ങളെ ഒതുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഇത്രയും വലിയദുരന്തം തെങ്ങിനു സംഭവിക്കില്ലായിരുന്നു. ഗവേഷകരും ശാസ്ത്രജ്ഞരും ലോകമാകെ തലപുകച്ചിട്ടും നിരാശയായിരുന്നു ഫലം. മനുഷ്യനെ ബാധിക്കുന്ന രോഗങ്ങൾക്കുപോലും മരുന്നു കണ്ടെത്താൻ കഴിയാത്ത കാലത്ത് ആരെ കുറ്റപ്പെടുത്തും. അനുഭവങ്ങളിൽനിന്നു പാഠം പഠിച്ചു പ്രവർത്തിക്കുകയാണ് ഏകവഴി. ഒരുപാടു കാര്യങ്ങൾ ഇല്ലായ്മ ചെയ്താണു കേരളമാകെ റബർ നിറച്ചത്. പത്തു മൂട് കപ്പയിടാൻ പോലും സ്ഥലം ശേഷിപ്പിച്ചില്ല. പാടശേഖരങ്ങളിലും ചതുപ്പുകളിലും മഞ്ഞുവീഴുന്ന മലമുകളിലും റബർ വച്ചവർ ഇപ്പോൾ ചിരിക്കുകയാണോ അതോ കരയുകയാണോ? പാരന്പര്യം മറന്നു റബറിനോടും രാസവളകീടനാശിനികളോടും കാട്ടിയ അതിസ്നേഹം നാടിന്‍റെ പരിസ്ഥിതിയെ ആകെ തകിടംമറിച്ചു. കുടിവെള്ളം കുപ്പിവെള്ളമായി. അരിയും പച്ചക്കറിയും മറ്റു ഭക്ഷ്യവസ്തുക്കളും മറുനാടുകളിൽനിന്നു വരണമെന്നായി. സർവത്ര വിഷമയമായി. മനുഷ്യനും മരങ്ങളുമെല്ലാം രോഗബാധിതരായി.

ആർത്തിയുടെ അവിവേകം

പഴയ തലമുറക്കാർ ലക്ഷണമൊത്ത കർഷകരായിരുന്നു. തങ്ങൾക്കു വേണ്ടതെല്ലാം അവർ മണ്ണിൽ വിളയിച്ചെടുത്തു. അവരുടേതു ബഹുവിള കൃഷിരീതിയായിരുന്നു. ഉള്ള സ്ഥലത്തെല്ലാം കൃഷിയുമിറക്കി. ജൈവവളങ്ങളാണ് ഉപയോഗിച്ചിരുന്നത്. കരസ്ഥലത്തു പോലും നെല്ല് നട്ടു. ഭക്ഷ്യസാധനങ്ങൾക്കൊന്നും മുട്ടുണ്ടായില്ല. അവർക്കു പിന്നാലെ വന്നവർ ആർത്തി കലർന്ന അവിവേകം കാട്ടി. റബറിൽനിന്നുള്ള അമിതാദായംകൊണ്ട് എല്ലാം പണംകൊടുത്തു വാങ്ങാമെന്ന അൽപബുദ്ധി അവരെ ചതിച്ചു. നിലയില്ലാക്കയത്തിൽപ്പെട്ടു. ഒത്തിരി വൈകിപ്പോയിരിക്കുന്നു. പക്ഷേ തിരിച്ചുവരാനാകും.

മണ്ണറിഞ്ഞ്, വിളയറിഞ്ഞ്

തേങ്ങയിൽനിന്നു പണ്ടു വെളിച്ചെണ്ണ മാത്രമായിരുന്നു ഉത്പാദിപ്പിച്ചിരുന്നത്. ഇന്ന് അറുപതിൽപരം ഉത്പന്നങ്ങളുണ്ടാക്കുന്നു. കൊപ്ര ഇറക്കുമതിക്കു കർശനനിയന്ത്രണങ്ങൾ വരുത്തി. തേങ്ങയ്ക്കു വിലകൂടാൻ കാരണം ഇവയൊക്കെയാണ്. റബറിന്‍റെ വിലത്തകർച്ചയും തേങ്ങയുടെ വിലവർധനയും കണ്ടു കർഷകർ തെങ്ങ് കൃഷിയിലേക്കു തിരിയുന്നതിന്‍റെ സൂചനകളും കാണുന്നു. തെങ്ങിൻതൈകളുടെ വിൽപന നാൾതോറും കൂടിവരികയാണ്. നിലവിലുള്ള തെങ്ങുകളെ പരിചരിക്കാനും തുടങ്ങിയിരിക്കുന്നു. ഇതൊക്കെ നേരത്തെ നോക്കിയിരുന്നെങ്കിൽ തെങ്ങിനും കർഷകർക്കും ഇത്രയും വലിയ ആഘാതമുണ്ടാകില്ലായിരുന്നു. അതാതുകാലത്തെ ലാഭം മാത്രം നോക്കിയാവരുതു കൃഷി. നാടൻ ഇനങ്ങളെ പാടെ അവഗണിച്ചു പുത്തൻ ഇനങ്ങളുടെ പിന്നാലെ പായരുത്. മണ്ണിനെ അറിഞ്ഞ്, വിളകളെ അറിഞ്ഞ്, ആവശ്യങ്ങളറിഞ്ഞു കൃഷിയിറക്കുക. മണ്ണ് പൊന്നാണ്. പൊൻമുട്ടയിടുന്ന താറാവിനെ കൊല്ലാതിരിക്കുക. മണ്ണിനെ വിശ്വസിച്ചാൽ എല്ലാം മണ്ണു തരും.

എം. റോയ്