Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത്തിനിടെ 48 ചിത്രങ്ങള്‍ സംവിധാനം ചെയ്ത കമൽ ഒട്ടനവധി ചിത്രങ്ങളുടെ തിരക്കഥയൊരുക്കി.നാലര വര്‍ഷം മുന്‍പ് പ്രണയമീനുകളുടെ കടല്‍ എന്ന സിനിമയായിരുന്നു ഒടുവില്‍ സംവിധാനം ചെയ്തത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ തിരക്കുകളുമൊക്കെയായി സിനിമയിൽനിന്നു മാറിനിന്ന കമല്‍ "വിവേകാനന്ദന് വൈറലാണ്' എന്ന സിനിമയുമായാണ് തിരിച്ചെത്തിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ തിരക്കഥയും കമല്‍ തന്നെ. ഷൈന്‍ ടോം ചാക്കോ, സ്വാസിക, ഗ്രേസ് ആന്റണി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഷൈന്‍ ടോം ചാക്കായുടെ നൂറാമത്തെ സിനിമകൂടിയാണ്. കമല്‍ സണ്‍ഡേ ദീപികയോട്...
നാലര വര്‍ഷത്തെ ഇടവേള
സിനിമയില്‍ എനിക്ക് ഒരിടവേള വരാന്‍ പ്രധാന കാരണം ചലച്ചിത്ര അക്കാദമി ചെയര്മാന് ആയിരുന്ന കാലത്തെ ചില തിരക്കുകളാണ്. അക്കാദമിയുടെ നേതൃത്വത്തില്‍ ഫിലിം ഫെസ്റ്റിവല്‍ നടത്തുന്നതിലടക്കം കുറെയേറെ പ്രതിസന്ധികൾ- പ്രളയവും കോവിഡും ഒക്കെ വന്നു. ആദ്യ ലോക്ഡൗണ്‍ കഴിഞ്ഞു നാലു സ്ഥലങ്ങളിലായി ഫിലിം ഫെസ്റ്റിവൽ നടത്താനായി തീരുമാനിച്ചപ്പോള്‍ അങ്ങനെയും കുറെ സമയം പോയി. പിന്നാലെ രണ്ടാമതും കോവിഡ് വന്നു. തിയറ്ററുകളെല്ലാം അഞ്ചെട്ടു മാസം അടച്ചിടേണ്ട സാഹചര്യമുണ്ടായി. അങ്ങനെ എന്തു ചെയ്യണമെന്നറിയാതെ ശരിക്കും ബ്ലാങ്കായ അവസ്ഥയിലെത്തി.
2021 ഡിസംബര്‍ 31നാണ് അക്കാദമി ചെയര്മാന് സ്ഥാനത്തുള്ള എന്റെ കാലാവധി അവസാനിക്കുന്നത്. പിന്നീടാണ് ഞാന്‍ വീണ്ടും സിനിമയെക്കുറിച്ച് ആലോചിക്കുന്നത്. അപ്പോഴേക്കും കോവിഡൊക്കെ മാറി സിനിമാരംഗം മെല്ലെ സജീവമായിരുന്നു. ആ സമയത്താണ് ഒടിടി പ്ലാറ്റ്ഫോം സജീവമായത്. അതോടെ സിനിമ വേറൊരു രീതിയിലേക്കു മാറി. ഒടിടി സിനിമ ഒരു രീതിയിലും തിയറ്റർ സിനിമ വേറൊരു രീതിയിലുമായി. ഇതില്‍ ഏതുതരം സിനിമയാണു ചെയ്യേണ്ടതെന്ന ആശയക്കുഴപ്പവുമുണ്ടായി. അങ്ങനെയും കുറച്ചു സമയം പോയി.
പിന്നീടാണ് തിരക്കഥ എഴുതാന്‍ തുടങ്ങിയത്. ആദ്യമൊരു തിരക്കഥയെഴുതി. അതു ചെയ്യാൻ കുറച്ചു സമയം വേണമെന്നു വന്നതോടെ വിവേകാനന്ദന് വൈറലാണ് എന്ന സിനിമയുടെ തിരക്കഥാ രചനയിലേക്കു കടന്നു. ഈ സബ്ജക്ട് വന്നപ്പോള്‍ത്തന്നെ പെട്ടെന്നു ചെയ്യാന്‍ പറ്റുന്ന സിനിമയാണെന്നു തോന്നിയിരുന്നു.
വിവേകാനന്ദന് വൈറലാണ്
ഈ കാലത്തു പറയേണ്ട ഒരു സിനിമയാണിത്. എല്ലാ കാലത്തും നമ്മുടെ നാട്ടില്‍ ഈ സിനിമയിൽ പറയുന്ന സംഭവങ്ങള്‍ നടക്കുന്നുണ്ട്. ഇതിലെ വിവേകാനന്ദന്മാര് നമ്മുടെ നാട്ടില്‍ നൂറ്റാണ്ടുകളായുണ്ട്. പക്ഷേ, മുമ്പുണ്ടായിരുന്ന സാഹചര്യമല്ല ഇന്ന്. അതുകൊണ്ടാണ് സിനിമയ്ക്കു കാലികപ്രസക്തി കൈവരുന്നത്.
വളരെ സീരിയസായ ഒരു വിഷയമാണെങ്കിലും ഒരു സറ്റയര്‍ (ആക്ഷേപഹാസ്യം) പോലെയാണ് സിനിമ ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ ചെയ്തെങ്കില്‍ മാത്രമേ ഈ സിനിമ ജനങ്ങളിലേക്ക് എത്തുകയുള്ളു എന്നു മനസിലാക്കിയതിനാലാണ് ഇങ്ങനെയൊരു സ്ക്രിപ്റ്റും ട്രീറ്റ്മെന്റും ആലോചിച്ചത്.
ഡേറ്റിനുവേണ്ടി കാത്തിരുന്നു
ഈ സിനിമയ്ക്കു മുമ്പു മറ്റൊരു സിനിമ ചെയ്യാന്‍ പ്ലാന്‍ ചെയ്തിരുന്നു. അതിനായി ഒരു നടന്റെ ഡേറ്റിനായി കാത്തിരുന്നെങ്കിലും അതു നടന്നില്ല. ആ നടൻ ആരാണെന്നു പറയുന്നില്ല. മലയാളത്തിലെ ഒരു യുവനടനാണെന്നു മാത്രം പറയാം. സിനിമയില്‍ ഇതൊക്കെ സംഭവിക്കുന്ന കാര്യങ്ങളാണ്. എനിക്കു സിനിമയില്‍ ഒരിടവേള വന്നതിന് ഇതും ഒരു കാരണമാണ്.
ഞാന്‍ സിനിമയില്‍ സജീവമായിരുന്ന കാലത്തു തിരക്കഥ ഒരുക്കുന്ന സമയത്തുതന്നെ ഇന്നയാളാണ് നായകനാക്കേണ്ടതെന്നു തീരുമാനിക്കുകയും അവരുമായി ഇക്കാര്യം സംസാരിക്കുകയും ചെയ്യുമായിരുന്നു. അക്കാലത്തു രണ്ടു മൂന്നു വര്‍ഷത്തേക്കൊന്നും നടന്മാർ ഡേറ്റ് നല്കുന്ന രീതിയുണ്ടായിരുന്നില്ല. അന്ന് ഇത്രയധികം പടങ്ങളും ഇല്ലാത്തതിനാല്‍ വൈകാറില്ലായിരുന്നു. ഒരു തിരക്കഥ പൂര്‍ത്തിയായാല്‍ ഉടന്‍ ചിത്രീകരണം തുടങ്ങിയില്ലെങ്കില്‍ അതിന്റെ പ്രസക്തി നഷ്ടപ്പെടും. അല്ലെങ്കില്‍ അതിനോടുള്ള ആവേശം നഷ്ടപ്പെടും. അതാണ് സംഭവിച്ചത്.
അസി. ഡയറക്ടറായി വന്ന ഷൈന്‍
ഷൈൻ അസിസ്റ്റന്റ് ഡയറക്ടറായി എന്നോടൊപ്പം വര്‍ക്ക് ചെയ്യുന്ന സമയത്തൊന്നും അഭിനയിക്കാന്‍ മോഹമുണ്ടെന്ന കാര്യം അവൻ എന്നോടു പറഞ്ഞിരുന്നില്ല. എന്നാൽ, സെറ്റിലുള്ള പലര്‍ക്കും അതറിയാമായിരുന്നു. എന്റെ അസിസ്റ്റന്റായിരുന്ന സമയത്ത് ആഷിക് അബുവിന്റെ ചില സിനിമകളിലും ഷൈന്‍ അസി.ഡയറക്ടറായി. ആ സമയത്ത് ഞാന്‍ കുറച്ചുകാലം ഷൈനെ നേരിട്ടു കണ്ടിട്ടുണ്ടായിരുന്നില്ല. ഈ സമയത്താണ് ഗദ്ദാമയുടെ സ്ക്രിപ്റ്റ്വര്ക്ക് നടക്കുന്നത്.
ഈ സിനിമയില്‍ മരുഭൂമിയിലെ ആട്ടിടയനായി ബഷീര്‍ എന്ന കഥാപാത്രം ചെയ്യാന്‍ ഒരാളെ വേണമായിരുന്നു. ഇതിനായി ഓഡിഷന് ഒക്കെ നടത്തിയെങ്കിലും ഞാൻ മനസിൽ കണ്ടയാളെ ലഭിച്ചില്ല. ആ സമയത്താണ് എന്റെ അന്നത്തെ പ്രൊഡക്ഷന്‍ കണ്ട്രോളര് അടുത്ത കാലത്തെങ്ങാനും ഷൈനെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചത്. അപ്പോള്‍ത്തന്നെ ഞാൻ ഷൈനെ വിളിച്ചു.
പിറ്റേന്ന് അവൻ എന്നെ കാണാന്‍ വന്നു. ഷൈൻ മുടിയും താടിയും ഒക്കെ നീട്ടിവളർത്തിയിരുന്നു. എന്റെ ആ കഥാപാത്രത്തിന് എന്താണോ വേണ്ടത് അതു ഷൈന്റെ അപ്പോഴത്തെ രൂപത്തിലുണ്ടെന്ന് എനിക്കു തോന്നി. അങ്ങനെയാണ് ഷൈനെ ആ സിനിമയില്‍ അഭിനയിപ്പിക്കുന്നത്.
തിരിച്ചുവരവിലും ഷൈന്‍
വിവേകാനന്ദൻ വൈറലാണ് എന്ന സിനിമയുടെ തിരക്കഥ പൂര്‍ത്തിയായപ്പോള്‍ത്തന്നെ ഇതിലെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഇപ്പോള്‍ മലയാളത്തിലുള്ള താരങ്ങളില്‍ ഏറ്റവും അനുയോജ്യൻ ഷൈന്‍ ആണെന്ന് എനിക്കു തോന്നി. അതു സിനിമ കാണുന്നവര്‍ക്കു മനസിലാകും.
ഇമേജിനെ ബ്രേക്ക് ചെയ്യുന്ന ഒരു കഥാപാത്രം കൂടിയാണിത്. സാധാരണ താരമൂല്യമുള്ള ഹീറോകള്‍ ഈ സിനിമയിലെ നായകകഥാപാത്രത്തെ ചെയ്യാന്‍ മടിച്ചേക്കും. അതുകൊണ്ടുതന്നെ ഈ സിനിമയിലെ നായകകഥാപാത്രമാകാന് വേറെ ആരെയും സമീപിച്ചില്ല. എനിക്ക് കംഫര്‍ട്ടബിള്‍ ആയത് ഷൈന്‍ മാത്രമായിരുന്നു. ഷൈന്റെ ഡേറ്റൊക്കെ കിട്ടാന്‍ എളുപ്പമായതിനാല്‍ ഷൈനെ വിളിക്കുകയുമായിരുന്നു.
സിനിമയില്‍ വന്ന മാറ്റങ്ങള്‍
ഞാനൊക്ക സിനിമയില്‍ വന്ന കാലത്തേക്കാൾ ഒരുപാട് മാറ്റങ്ങള്‍ എല്ലാ മേഖലയിലും വന്നു. പണ്ട് ഫിലിമിലാണ് ഷൂട്ട് ചെയ്തിരുന്നത്. ഇപ്പോള്‍ ഡിജിറ്റലായി. ഞാന്‍ സിനിമയില്‍ വന്ന കാലത്ത് മോണിട്ടര്‍ പോലും ഉണ്ടായിരുന്നില്ല. കാമറമാന്‍ മാത്രമാണ് ഫ്രെയിം കണ്ടിരുന്നത്. എന്താണ് ആ ഫ്രെയിം എന്നു മനസില്‍ സങ്കല്പിച്ചു കാമറാമാനോട് അതു പറയുകയായിരുന്നു. എടുത്ത ടേക്ക് ഓക്കെയാണെന്നതു ഡയറക്ടറുടെ ബോധ്യം മാത്രമായിരുന്നു.
കാരണം വേറെയാരും അതു കാണുന്നില്ല. അന്നു ടെലിവിഷന്‍ ഇല്ല, സാറ്റലൈറ്റ് ഇല്ല. ഇന്നിപ്പോൾ ഒരുപാട് പുതിയ ടെക്നോളജി വന്നു. അതിന്റെ വലിയ മാറ്റങ്ങൾ സിനിമയിലെ എല്ലാ മേഖലയിലും ഉണ്ടായി
താരങ്ങൾ തീരുമാനിക്കണം
മുൻകാലങ്ങളിൽനിന്ന് ഇന്നത്തെ സിനിമകളിലെ കഥകളും പാറ്റേണുകളും എല്ലാം മാറി. ഞങ്ങള്‍ മുമ്പു ചെയ്ത സിനിമകളിലെ കഥയോ കഥാപാത്രങ്ങളോ ഇന്നത്തെ പ്രേക്ഷകര്‍ സ്വീകരിക്കില്ല. ത്യാഗം ചെയ്യുന്ന നായക കഥാപാത്രത്തെ ഇന്നത്തെ ജനറേഷന് ഇഷ്ടമല്ല. നന്മമരങ്ങളെയും ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് ഇഷ്ടമല്ല.
ഒരു പ്രോജക്ട് നടക്കണമോയെന്നു താരങ്ങള്‍ തീരുമാനിക്കുന്ന അവസ്ഥയിലേക്കെത്തി. നേരത്തേ ഒരു സംവിധായകനും നിര്‍മാതാവും തീരുമാനിച്ചാന് ഒരു പ്രോജക്ട് നടക്കുമായിരുന്നു. അതൊക്കെയിന്ന് മാറി.
സോഷ്യല്‍ മീഡിയാ കാലം
സോഷ്യല്‍ മീഡിയയുടെ വരവോടെ ആര്‍ക്കും അവരുടെ അഭിപ്രായം പറയാനുള്ള അവസരം വന്നു. അതു സിനിമയെക്കുറിച്ചായാലും. അതവരുടെ സ്വാതന്ത്ര്യമാണ്. അതിനെതിരേ ബഹളമുണ്ടാക്കിയിട്ട് കാര്യമില്ല, അവര്‍ പറയട്ടെ. സിനിമ ഇഷ്ടമായെങ്കില്‍ നല്ലതു പറയട്ടെ, ഇഷ്ടപ്പെട്ടില്ലെങ്കില്‍ മോശമായി പറയട്ടെ. മനഃപൂര്‍വം മോശമാക്കാൻ ശ്രമിക്കുന്നവര്‍ മോശമായി പറഞ്ഞുകൊണ്ടേയിരിക്കും.
അതില്‍ ടെന്ഷനടിച്ചിട്ടൊന്നും കാര്യമില്ല. പിന്നെ മോശം റിവ്യൂകൊണ്ടൊന്നും ഒരു നല്ല സിനിമ പരാജയമാകുമെന്ന് ഞാന്‍ കരുതുന്നില്ല. സിനിമ നല്ലതാണെങ്കില്‍, ജനങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടങ്കില് ഏതു തരത്തിലുള്ള നെഗറ്റീവ് റിവ്യൂ വന്നാലും ആ സിനിമ അതിനെ അതിജീവിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
പ്രദീപ് ഗോപി
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
Latest News
‘ഇന്ത്യ എന്ന ഏകശിലാത്മക ആശയം’ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ശശി തരൂർ
സംഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു
മ്യാൻമറിൽ നിന്നെത്തിയ അനധികൃത കുടിയേറ്റക്കാരെ മടക്കി അയച്ചു
സ്കൂട്ടറിൽ ലോറി ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം; ഭർത്താവിനും കുഞ്ഞിനും പരിക്ക്
"കോൺഗ്രസ് സ്ഥാപിച്ചത് ഹിന്ദുമതത്തെ അടിസ്ഥാനമാക്കി, അടിസ്ഥാന ശില സത്യം': പ്രിയങ്ക ഗാന്ധി
Latest News
‘ഇന്ത്യ എന്ന ഏകശിലാത്മക ആശയം’ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ശശി തരൂർ
സംഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു
മ്യാൻമറിൽ നിന്നെത്തിയ അനധികൃത കുടിയേറ്റക്കാരെ മടക്കി അയച്ചു
സ്കൂട്ടറിൽ ലോറി ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം; ഭർത്താവിനും കുഞ്ഞിനും പരിക്ക്
"കോൺഗ്രസ് സ്ഥാപിച്ചത് ഹിന്ദുമതത്തെ അടിസ്ഥാനമാക്കി, അടിസ്ഥാന ശില സത്യം': പ്രിയങ്ക ഗാന്ധി
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top