Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം... ഏതിരുട്ടിലും നമ്മളെക്കാത്ത് ആ ദിവ്യപ്രകാശമുണ്ടെന്ന് ഓര്‍മിച്ചാല്‍ പ്രത്യാശയുടെ പൂക്കള്‍ വിടരുന്നതു കാണാം. ഈസ്റ്റര്‍ ദിനത്തില്‍ ഏതാനും സുന്ദരഗീതങ്ങള്‍ ഓര്‍ക്കുന്നു...
വര്‍ഷം 1985. കാസറ്റുകളുടെ കാലമാണ്. യേശുദാസിന്റെ തരംഗിണി പുറത്തിറക്കിയ സ്നേഹമാല്യം എന്ന ഭക്തിഗാന കാസറ്റിലെ ഒരു പാട്ട് ഈസ്റ്റര്‍ കുര്‍ബാനകളില്‍ പിന്നീടു പതിവായി കേട്ടുതുടങ്ങി. അതിന്റെ വരികള്‍ ഇങ്ങനെയാണ്:
പൊന്നൊളിയില്‍ കല്ലറ മിന്നുന്നു
മഹിമയോടെ നാഥനുയിര്‍ക്കുന്നു
മുറിവുകളില്‍ മൂടിയ മേനിയിതാ
നിറവോലും പ്രഭയില്‍ മുഴുകുന്നു...
പാട്ടൊഴുകിവന്നത് പ്രിയപ്പെട്ട ആബേലച്ചന്റെ പേനത്തുമ്പില്നിന്നാണ്. അതിന് ഈണമൊരുക്കിയയാള് അന്നേ പറഞ്ഞത്രേ, ഒരു ഹാര്‍മോണിയം മാത്രമുള്ള പള്ളിയിലെ ഗായകസംഘത്തിനു പോലും പാടാന്‍ പറ്റുന്നവിധമാണ് താന്‍ ഈ പാട്ടുണ്ടാക്കിയതെന്ന്. അദ്ദേഹമാണ് എം.ഇ. മാനുവല്‍.
അന്നത്തെ സർപ്രൈസ്
തിരുവനന്തപുരത്തെ തരംഗിണി സ്റ്റുഡിയോയില്‍ ഈ പാട്ടിന്റെ റിക്കാര്‍ഡിംഗ് വേളയിലുണ്ടായ ഒരനുഭവം പില്ക്കാലത്ത് അദ്ദേഹം ഓര്‍മിച്ചിട്ടുണ്ട്. അതിങ്ങനെ:
ഉയിര്‍പ്പിന്റെ ആഹ്ലാദം നിറയുന്ന വരികളുമായി യേശുദാസിന്റെ ശബ്ദത്തില്‍ പാട്ടിന്റെ മിക്സിംഗ് പൂര്‍ത്തിയാക്കി എഴുന്നേറ്റ മാനുവലിനെ പിന്നില്‍നിന്ന് ഒരാള്‍ മുറുകെ ആശ്ലേഷിക്കുന്നു. എന്നിട്ടു പറഞ്ഞു- അസലായിട്ടുണ്ട്. ശരിക്കും ദൈവിക സംഗീതം. എന്റെ മനസു നിറഞ്ഞു.. ഇന്നത്തെ ചെലവ് എന്റെ വക! മാനുവലിനെ വിളിച്ചുകൊണ്ടുപോയി വിരുന്നു നല്‍കിയയാള്‍ മറ്റാരുമല്ല, സംഗീതസംവിധായകന് രവീന്ദ്രന് മാസ്റ്ററായിരുന്നു!
ആദ്യകേള്‍വിയില്‍ത്തന്നെ പാട്ടിലേക്കു കൈപിടിച്ചുകൊണ്ടുപോകുന്ന ലാളിത്യമാണ് മാനുവല്‍ ഈ പാട്ടിനു നല്‍കിയിരിക്കുന്നത്. ഓരോ നിമിഷത്തിലും ദൈവസാന്നിധ്യം കേട്ടറിയാം. ഏതാണ്ടു നാലു പതിറ്റാണ്ടു തികയുന്ന വേളയിലും വിശ്വാസികള്‍ക്കു പ്രിയങ്കരമാണ് പൊന്നൊളിയില്‍ കല്ലറ മിന്നുന്നു.
കേരളത്തിന് ഇലക്ട്രോണിക് കീബോര്‍ഡ് അടുത്തു പരിചയപ്പെടുത്തിയ സംഗീത സംവിധായകനായിരുന്നു എം.ഇ. മാനുവല്‍.
യേശുദാസ് ഉള്‍പ്പെടെ പ്രമുഖഗായകര്‍ക്കൊപ്പം കീബോര്‍ഡും ഗിറ്റാറുമായി വിദേശങ്ങളിലടക്കമുള്ള വേദികളില്‍ അദ്ദേഹം നിറഞ്ഞുനിന്നിരുന്നു. ഉദയംപേരൂരില്‍ താമസിച്ചിരുന്ന അദ്ദേഹം 73-ാം വയസില്‍, കഴിഞ്ഞ വര്‍ഷം ജനുവരി 12നാണ് അന്തരിച്ചത്. സംഗീതപ്രേമികള്‍ ഹൃദയത്തിലേറ്റുവാങ്ങിയ ഒട്ടേറെ ഭക്തിഗീതങ്ങള്‍ക്ക് അദ്ദേഹം ഈണമൊരുക്കിയിട്ടുണ്ട്.
വലിയ സംഗീതസംവിധായകനെന്ന പേരൊന്നും എനിക്കുവേണ്ട. ഞാന്‍ ചെയ്ത പാട്ടുകള്‍ അവിടെയുണ്ട്. സംഗീതം അറിയാവുന്നവര്‍ക്ക് അറിയാം ഞാന്‍ ആരാണെന്ന്. സ്വയം വഞ്ചിക്കുന്നില്ല എന്ന വലിയ സന്തോഷം എന്റെ ഈ എളിയ ജീവിതത്തിലുണ്ട്. വലിയ പ്രതിഭയാകുന്നതിലും വലുത് വലിയ മനുഷ്യനാവുകയാണ്- അവസാന കാലത്തെ അഭിമുഖങ്ങളിലൊന്നില്‍ മാനുവല്‍ പറഞ്ഞു. എളിമയേക്കാള് വലിയ സന്ദേശം മറ്റെന്താണ്!
അവിടുത്തെ നാമം
കുറേക്കൂടി വര്‍ഷങ്ങള്‍ പിന്നിലേക്കു പോകാം. 1967., നാടന്‍ പെണ്ണ് എന്ന സിനിമ പുറത്തിറങ്ങുന്നു.
ആകാശങ്ങളിലിരിക്കും ഞങ്ങടെ
അനശ്വരനായ പിതാവേ
അവിടുത്തെ നാമം വാഴ്ത്തപ്പെടേണമേ
അവിടുത്തെ രാജ്യം വരേണമേ...
പ്രിയകവി വയലാറിന്റെ ഈ വരികളുമായെത്തിയ പാട്ട് സൃഷ്ടിച്ചത് ചരിത്രമാണ്. ഇപ്പോഴും കേള്‍ക്കുമ്പോള്‍ ഇന്നലെ കേട്ടു വിസ്മയിച്ചപോലുള്ള പുതുമ സമ്മാനിക്കും അതിന്റെ ഈണം. പി. സുശീലയും സംഘവും പാടിയ പാട്ടിന് ഈണമിട്ടത് ദേവരാജന്‍ മാസ്റ്റര്‍. വയലാര്‍- ദേവരാജന്‍ കൂട്ടുകെട്ടിലാണ് ഈ ഭക്തിഗാനം പിറന്നതെന്നു വിശ്വസിക്കാത്തവരുമുണ്ടാകും.
ജാതിമതഭേദമില്ലാതെ ഇന്നും ഈ പാട്ടുകേള്ക്കുന്നവരേറെ. ഹൃദയത്തെ സ്പര്‍ശിക്കുന്ന മഹാപ്രാര്ഥന, മനസു ശാന്തമാക്കുന്ന ഗാനം എന്നാണ് ഒരു കേള്വിക്കാരന് യു ട്യൂബില്‍ കുറിക്കുന്നത്. അന്നന്നു ഞങ്ങള്‍ വിശന്നു വരുമ്പോള്‍ അപ്പം നല്കേണമേ എന്നതിനേക്കാള്‍ വലിയ പ്രാര്ഥനയുണ്ടാകുമോ...
സമര്‍പ്പണത്തിന്റെ ആഴം
പടിഞ്ഞാറുദിച്ച ആയിരക്കണക്കിന് ഈസ്റ്റര്‍ സങ്കീര്‍ത്തനങ്ങളില്‍ നിറയുന്നത് ഹൃദയദ്രവീകരണ ശേഷിയുള്ള വരികളാണ്. അവന് ഉയിര്‍ത്തെഴുന്നേറ്റു, ഇനി എനിക്കെന്നും ആഘോഷമാണ്... അവന് ജീവിച്ചിരിക്കുന്നതുകൊണ്ട് ജീവിതമെന്നത് അര്ഥപൂര്ണമാകുന്നു... അവനാണ് എന്റെ വെളിച്ചവും ധൈര്യവും പാട്ടും... പാട്ടുകളില്‍ നാഥന് നിറയുന്നു. ക്രൈസ്റ്റ് ദ ലോര്‍ഡ് ഈസ് റൈസണ്‍ ടുഡേ എന്നത് പതിനെട്ടാം നൂറ്റാണ്ടുമുതല്‍ വിശ്വാസികളുടെ ചുണ്ടുകളില്‍ നിറയുന്ന ഗാനം.
ഏതാണ്ടത്രയുംതന്നെ പഴക്കമുള്ള, വിഖ്യാത ജര്‍മന്‍ കവിയായ ഫ്രീഡ്റിക് ഗോട്ട്ലീബ് ക്ലോപ്സ്റ്റോക്കിന്റെ ഒരു കവിതയില്‍നിന്നുള്ള വരികള്‍കൂടി കേള്‍ക്കാം: റൈസ് എഗെയ്ന്, യെസ്, യു ഷാല്‍ റൈസ് എഗെയ്ന്/ മൈ ഡസ്റ്റ്.. ഈ കവിതയുടെ പേര് പുനരുത്ഥാനം എന്നായിരുന്നു. വരികളില്നിറഞ്ഞത് ഉയിര്‍പ്പിന്റെ ശുഭസൂചനകള്ത്തന്നെ.
ഓസ്ട്രിയന്‍ സംഗീതസംവിധായകനും ഓര്‍ക്കസ്ട്ര നടത്തിപ്പുകാരനുമായ ഗുസ്താവ് മാലെര്‍ ഈ വരികള്‍ കേട്ടത് ഒരു സംസ്കാരച്ചടങ്ങിനിടെയായിരുന്നു- അദ്ദേഹത്തിന്റെ ആത്മസുഹൃത്തായ മുതിര്‍ന്ന സഹപ്രവര്‍ത്തകന്റെ.
അവിടെകേട്ട ആ വരികളാണ് മാലെറിന്റെ അതിപ്രശസ്തമായ രണ്ടാം സിംഫണിയിലേക്കു വഴിതുറന്നത്. അത് എന്റെയുള്ളില്‍ മിന്നല്‍പോലെ പതിച്ചു. എല്ലാം എനിക്ക് മറവുകളില്ലാതെ വെളിവാക്കപ്പെട്ടു- മാലെര്‍ പറഞ്ഞു. രണ്ടാം സിംഫണിയുടെ പേര് റിസറക്ഷന് സിംഫണിയെന്നാണ്. ഉയിര്‍പ്പിന്റെ സ്വരലയംതന്നെ!
സങ്കീര്‍ത്തനങ്ങള്‍ മുഴങ്ങട്ടെ...
ഹരിപ്രസാദ്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
Latest News
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം റദ്ദാക്കണം; ഇടക്കാല ഉത്തരവ് നാളെ
പ്രിയങ്ക ഗാന്ധി മത്സരിക്കില്ല ; രാഹുലുമായി ചര്‍ച്ച തുടരുന്നു
രണ്ടു സീറ്റിൽ ജയം ഉറപ്പ് ; സിപിഐ എക്സിക്യൂട്ടീവ് യോഗം ചേർന്നു
ബ്രിജ് ഭൂഷൺ സിംഗിന് സീറ്റില്ല ; മകൻ മത്സരിക്കും
മേയര്‍ - കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം; മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു
Latest News
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം റദ്ദാക്കണം; ഇടക്കാല ഉത്തരവ് നാളെ
പ്രിയങ്ക ഗാന്ധി മത്സരിക്കില്ല ; രാഹുലുമായി ചര്‍ച്ച തുടരുന്നു
രണ്ടു സീറ്റിൽ ജയം ഉറപ്പ് ; സിപിഐ എക്സിക്യൂട്ടീവ് യോഗം ചേർന്നു
ബ്രിജ് ഭൂഷൺ സിംഗിന് സീറ്റില്ല ; മകൻ മത്സരിക്കും
മേയര്‍ - കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം; മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top