Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജന്മദിനം ഇന്ന്. പവർ സിംഗിംഗ് എന്നു പിൽക്കാലത്തു പേരുകേട്ട ആലാപനശൈലി ജനകീയമാക്കിയ ഗായകനായിരുന്നു ടിഎംഎസ്. ശിവാജി ഗണേശനും എംജിആറിനും വേണ്ടി പാടുന്പോൾ അദ്ഭുതകരമായ രീതിയിൽ വ്യത്യസ്ത സ്വരങ്ങളും ഭാവങ്ങളുമായിരുന്നു അദ്ദേഹത്തിന് - നസീറിനെയും സത്യനെയും യേശുദാസ് സ്വരങ്ങളിൽ ആവാഹിച്ചിരുന്നതുപോലെ...
ശ്രീപെരുന്പുത്തൂർ, രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ ഒന്നാം വാർഷികദിനം.
അനുസ്മരണച്ചടങ്ങിന്റെ വേദിയിലേക്കു നടന്നുവന്നിരുന്ന സോണിയ ഗാന്ധി ഒരുനിമിഷം നിശ്ചലയായി. അവിടെ അലയടിച്ച പാട്ടിന്റെ വരികൾ കേട്ടാണ് അവർ നിന്നത്. ഉള്ളം ഉരുകുതയ്യാ എന്ന പാട്ട്..., ടി.എം. സൗന്ദരരാജന്റെ ആർദ്രമായ ആലാപനം.
എന്താണ് ഈ വരികളുടെ അർഥം - സോണിയ ചോദിച്ചു. എന്റെ ഹൃദയം ഉരുകുന്നു എന്നു മറുപടി. ആ നിമിഷം സോണിയ ഗാന്ധിയുടെ ഹൃദയത്തിലൂടെ എന്തെല്ലാം വികാരങ്ങൾ കടന്നുപോയിരിക്കുമെന്ന് ഊഹിക്കുക പോലും അസാധ്യം. അതാണ് ടിഎംഎസ് എന്ന ടി.എം. സൗന്ദരരാജന്റെ സംഗീതത്തിന്റെ ശക്തി.
ഒരുവശത്ത് കണ്ണുകൾ നിറയ്ക്കാനും മറുവശത്ത് ആവേശഭരിതരാക്കാനും ഒരുപോലെ കഴിവുള്ളതായിരുന്നു ആ ശബ്ദം.
പല ഗാനങ്ങളും റിക്കാർഡ് ചെയ്തുകേൾപ്പിക്കുന്പോൾ ഓർക്കസ്ട്രക്കാർ ഒന്നടങ്കം എഴുന്നേറ്റു നിന്നു കൈയടിച്ച ഒട്ടേറെ അവസരങ്ങളുണ്ട്. പാശമലറിലെ "മലർന്തു മലരാത പാതി മലർ പോലെ വളരും വഴിവണ്ണമേ' അത്തരം ഒരു മറക്കാനാവാത്ത അനുഭവമായിരുന്നെന്ന് സംഗീതസംവിധായകൻ ശ്യാം ഓർമിച്ചിട്ടുണ്ട്.
സ്വതന്ത്ര സംഗീതസംവിധായകനാവുംമുന്പ് സിനിമാലോകത്തെ പ്രശസ്തനായ വയലിനിസ്റ്റായിരുന്നു സാമുവൽ ജോസഫ് എന്ന ശ്യാം. എം.എസ്. വിശ്വനാഥന്റെ ഓർക്കസ്ട്രയിലെ സ്ഥിരസാന്നിധ്യം. ടിഎംഎസും സുശീലയും ചേർന്ന് ആ പാട്ട് പാടിത്തീർന്നപ്പോൾ ശിവാജി ഗണേശൻ ഉൾപ്പെടെ സ്റ്റുഡിയോയിൽ ഉണ്ടായിരുന്ന എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നുവെന്നു ശ്യാം ഓർമിക്കുന്നു (സംഗീത ഗവേഷകൻ രവി മേനോനോടു പറഞ്ഞത്).
തള്ളിക്കളയപ്പെട്ട ഗായകൻ
മധുരൈയിൽ പ്രശസ്തമായ സൗരാഷ്ട്ര ബ്രാഹ്മണ കുടുംബത്തിൽ 1922 മാർച്ച് 24നായിരുന്നു സൗന്ദരരാജന്റെ ജനനം. മീനാച്ചി അയ്യങ്കാറുടെയും വെങ്കടമ്മയുടെയും രണ്ടാമത്തെ മകൻ. തൊഗുലുവ മീനാച്ചി അയ്യങ്കാർ സൗന്ദരരാജൻ എന്നു മുഴുവൻ പേര്. ഏഴാം വയസുമുതൽ സംഗീതപഠനം. ചിന്നകൊണ്ട ശാരംഗപാണി ഭാഗവതർക്കു കീഴിൽ കർണാടക സംഗീതമാണ് ആദ്യം പഠിച്ചത്. അരിയക്കുടി രാജാമണി അയ്യരായിരുന്നു രണ്ടാമത്തെ ഗുരു. 23-ാം വയസുമുതൽ കച്ചേരികൾ അവതരിപ്പിച്ചുതുടങ്ങി. അക്കാലത്തെ പ്രമുഖ സംഗീതജ്ഞനും നടനുമായ എം.കെ. ത്യാഗരാജ ഭാഗവതരുടെ ശബ്ദമായിരുന്നു ടിഎംഎസിന്റെ പ്രചോദനം.
അവിശ്വസനീയമായ ഒരു കാര്യമുണ്ട്. തുടക്കകാലത്തു സംഗീതസംവിധായകരും റിക്കാർഡിസ്റ്റുമാരും നിരസിച്ച ഗായകനാണ് ടിഎംഎസ്! ഉയർന്ന സ്ഥായിയിൽ ഏറ്റക്കുറച്ചിലുകളും ശബ്ദത്തിൽ പൊട്ടലുകളുമുണ്ടെന്നായിരുന്നു വിമർശനം. അതേ ശബ്ദത്തിന്റെ ഉടമയാണ് പിൽക്കാലത്ത് ജനലക്ഷങ്ങളെ ത്രസിപ്പിക്കുന്ന പാട്ടുകളുമായെത്തിയത്.
പാടിത്തെളിയുന്നു
സിനിമയിൽ പാടാൻ അവസരം കിട്ടുമെന്ന പ്രതീക്ഷയോടെ സെൻട്രൽ സ്റ്റുഡിയോസിൽ ഡയറക്ടറായ സുന്ദർറാവു നട്കർണിയോടൊപ്പം ടിഎംഎസ് പ്രവർത്തിച്ചുതുടങ്ങി. അദ്ദേഹത്തിന്റെ ശിപാർശയിലാണ് എസ്.എം. സുബ്ബയ്യ നായിഡു ‘കൃഷ്ണവിജയം’ എന്ന ചിത്രത്തിൽ പാടാൻ അവസരം നൽകിയത്. എം.കെ. ത്യാഗരാജ ഭാഗവതരുടെ ശൈലിയിൽ പാടണമെന്നായിരുന്നു നിർദേശം. ചിത്രം 1950ൽ ആണ് പുറത്തിറങ്ങിയത്. 625 രൂപയായിരുന്നു ടിഎംഎസിനു ലഭിച്ച പ്രതിഫലം.
ഏതാനും സിനിമകളിൽകൂടി പാടിയ ശേഷം എച്ച്എംവിക്കു വേണ്ടി രണ്ടു ഭക്തിഗാനങ്ങൾ പാടി. സംഗീതമൊരുക്കിയ കെ.വി. മഹാദേവനാണ് എവിഎം പ്രൊഡക്ഷൻസ് പുതിയ ഗായകരെ തേടുന്ന വിവരം ടിഎംഎസിനെ അറിയിച്ചത്. ആർ. സുദർശനത്തിനു കീഴിലും പാടാൻ അവസരം കിട്ടി. ശബ്ദത്തിലുണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ രണ്ടു സംഗീതസംവിധായകരാണ് ടിഎംഎസിനെ സഹായിച്ചത്.
തുടർന്ന് ശിവാജി ഗണേശനുവേണ്ടി പാടാൻ അവസരമൊരുങ്ങി. ടിഎംഎസ് ശിവാജിയുടെ ശബ്ദം അനുകരിച്ചു പഠിച്ചു. അങ്ങനെ ശിവാജിക്കുവേണ്ടി കൂടുതൽ പാടിത്തുടങ്ങുകയും ചെയ്തു. തനിക്കുവേണ്ടി ടിഎംഎസ് പാടണമെന്ന് ശിവാജി നിർബന്ധംപിടിച്ചിരുന്നു.
വൈകാതെ ടിഎംഎസിന്റെ ശബ്ദം എംജിആർ കേൾക്കാനിടയായി. അടുത്ത അദ്ഭുതം സംഭവിച്ചു. തന്റെ സ്ഥിരം ഗായകനായി ടിഎംഎസ് മതിയെന്ന് എംജിആർ പറഞ്ഞു. മലൈക്കള്ളൻ എന്ന അടുത്ത ചിത്രത്തിൽ ടിഎംഎസിന്റെ പാട്ടുകളെത്തി. എംജിആറിനുവേണ്ടി 1978 വരെയും ശിവാജി ഗണേശനുവേണ്ടി 1995 വരെയും ടിഎംഎസ് പാടി- ഇരുവർക്കും പ്രത്യേകം പ്രത്യേകം ശൈലികളിൽ, ശബ്ദങ്ങളിൽ..!
സ്റ്റേജിലും സ്ക്രീനിലും
മലേഷ്യയിൽ 1957ലായിരുന്നു ടിഎംഎസിന്റെ ആദ്യ വിദേശ സംഗീതപരിപാടി. 2007 വരെ ഏതാണ്ട് അരനൂറ്റാണ്ടുകാലം തുടർച്ചയായി ലോകമെന്പാടും തന്റെ പാട്ടുകളുമായി സൗന്ദരരാജൻ എത്തി. ആരോഗ്യപ്രശ്നങ്ങൾ അലട്ടിയതോടെയാണ് സ്റ്റേജ് പരിപാടികൾ ഒഴിവാക്കിയത്. അദ്ദേഹത്തിന്റെ മക്കൾ രണ്ടുപേർ ഇപ്പോഴും അതേ സ്വരത്തോടെ സ്റ്റേജുകളിലുണ്ട്.
തമിഴിലെ ഒട്ടുമിക്ക സംഗീതസംവിധായകർക്കൊപ്പവും പ്രവർത്തിച്ച ടിഎംഎസ് കൂടുതൽ പാടിയത് എം.എസ്. വിശ്വനാഥൻ, കെ.വി. മഹാദേവൻ, വിശ്വനാഥൻ-രാമമൂർത്തി ദ്വയം എന്നിവർക്കുവേണ്ടിയാണ്. ഏതാനും സിനിമകളിൽ അഭിനയിക്കുകയും ഒരെണ്ണം നിർമിക്കുകയും ചെയ്തു.
പുതിയ കാലത്തെ പാട്ടുകളുടെ വരികളിലും സംഗീത സംവിധായകരുടെ ശൈലിയിലും അദ്ദേഹത്തിനു ചെറുതല്ലാത്ത അതൃപ്തിയുണ്ടായിരുന്നു. സിനിമകൾക്കുവേണ്ടി പാടുന്നത് അങ്ങനെയാണ് കുറച്ചത്. എങ്കിലും 88-ാം വയസിലും പാടി. 2010ൽ എ.ആർ. റഹ്മാന്റെ സംഗീതത്തിൽ പിറപോകും എല്ലാ ഉയിരുക്കും എന്ന പാട്ടിലും ടിഎംഎസിന്റെ ശബ്ദമുണ്ട്. റഹ്മാൻ ഉൾപ്പെടെ 74 സംഗീത സംവിധായകർക്കുവേണ്ടി അദ്ദേഹം പാടി എന്നറിയുന്പോഴാണ് പുതുതലമുറയ്ക്കു വിസ്മയം വിടരുക.
പതിനായിരത്തിലേറെ തമിഴ് ചലച്ചിത്രഗാനങ്ങളും മൂവായിരത്തിലേറെ ഭക്തിഗാനങ്ങളുമാണ് ടിഎംഎസിന്റെ ശബ്ദത്തിലുള്ളത്. മറ്റു ഭാഷകളിലും പാട്ടുകൾ പാടി. എണ്ണമില്ലാത്തത്രയും പുരസ്കാരങ്ങൾ നേടി. തമിഴ് ചലച്ചിത്രരംഗത്തെ കിരീടമില്ലാത്ത രാജാവായി അദ്ദേഹം വിളങ്ങി. അതേസമയം, ഒരു കർണാടക സംഗീതജ്ഞനായി അറിയപ്പെട്ടില്ല എന്നത് അദ്ദേഹത്തിന്റെ സ്വകാര്യ ദുഃഖമായി തുടർന്നു.
2013 മേയ് 25ന് ചെന്നൈ മന്ദവേലിയിലെ വസതിയിൽ 91-ാം വയസിലായിരുന്നു ടി.എം. സൗന്ദരരാജന്റെ അന്ത്യം.
ഇതിലും നന്നായി പാടാമായിരുന്നു!
ഒരിക്കൽ ഒരഭിമുഖത്തിൽ ടിഎംഎസിനോടു ചോദിച്ചു: ഇപ്പോൾ റേഡിയോയിലോ ടിവിയിലോ അങ്ങയുടെ പാട്ടുകൾ കേൾക്കുന്പോൾ എന്തു തോന്നും?
ഉത്തരം: ഇതിലും നന്നായി പാടാമായിരുന്നു എന്നു തോന്നും. എന്റെ ശബ്ദത്തിനു നന്ദിപറഞ്ഞു പല കലാകാരന്മാരും ജനപ്രിയരായി. അവരെ ഞാനും നന്ദിയോടെ ഓർക്കുന്നു...
സ്വന്തം പാട്ടുകളിൽ ഏറ്റവും ഇഷ്ടപ്പെട്ട പത്തു പാട്ടുകൾ പറയൂ..
ഉത്തരം: എന്നെ സംബന്ധിച്ചിടത്തോളം എല്ലാ പാട്ടുകളും ഒരുപോലെയാണ്.
(അതുകൊണ്ടുതന്നെ ടിഎംഎസിന്റെ അധികം ഗാനങ്ങളെക്കുറിച്ച് ഈ കുറിപ്പിൽ പറയുന്നില്ല, കേട്ടറിയുക...).
ഹരിപ്രസാദ്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
Latest News
ആലപ്പുഴയിൽ മത്സരയോട്ടത്തിനിടെ സ്വകാര്യ ബസ് കെഎസ്ആർടിസി ബസിലിടിച്ചു
ഗുജറാത്തിൽ ലഹരിവേട്ട; പാക് ബോട്ടിൽനിന്നും 600 കോടിയുടെ മയക്കുമരുന്ന് പിടികൂടി
അങ്കണവാടികൾക്ക് ഒരാഴ്ച അവധി
ഈഴവ വോട്ടുകൾ മുഴുവൻ തുഷാറിന് കിട്ടാൻ ഒരു സാത്യതയുമില്ലെന്ന് വെള്ളാപ്പള്ളി നടേശൻ
തനിക്കെതിരെ ബിജെപി നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയെന്ന് ഇ.പി., മാധ്യമങ്ങൾക്കും പഴി
Latest News
ആലപ്പുഴയിൽ മത്സരയോട്ടത്തിനിടെ സ്വകാര്യ ബസ് കെഎസ്ആർടിസി ബസിലിടിച്ചു
ഗുജറാത്തിൽ ലഹരിവേട്ട; പാക് ബോട്ടിൽനിന്നും 600 കോടിയുടെ മയക്കുമരുന്ന് പിടികൂടി
അങ്കണവാടികൾക്ക് ഒരാഴ്ച അവധി
ഈഴവ വോട്ടുകൾ മുഴുവൻ തുഷാറിന് കിട്ടാൻ ഒരു സാത്യതയുമില്ലെന്ന് വെള്ളാപ്പള്ളി നടേശൻ
തനിക്കെതിരെ ബിജെപി നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയെന്ന് ഇ.പി., മാധ്യമങ്ങൾക്കും പഴി
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top