മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്‍മണീ അന്‍പോടു കാതലന്‍ നാന്‍... ആരോ തമാശയായി എഴുതി, ചാളയുടെ തല കടിച്ചെടുത്ത് ഓടുന്ന പൂച്ചയുടെ റീലിനും ഇതേ പശ്ചാത്തലഗാനമാണെന്ന്! ഫേസ്ബുക്ക് നോക്കിയാല്‍ അറിയാം, അതില്‍ അതിശയോക്തിയില്ല. എന്നാല്‍, തമാശകള്‍ക്കപ്പുറത്ത് ഹൃദയങ്ങളെ തൊടുന്നുണ്ട് ആ പാട്ട്... അതൈയും താണ്ടി പുനിതമാനത്...

ഉള്ളുകത്തിപ്പുകഞ്ഞ നിമിഷങ്ങളും ഹൃദയമര്‍മരങ്ങളും ഒന്നൊന്നായി എണ്ണിത്തീരുമ്പോള്‍ ആ കുഴിയുടെ അഗാധതയില്‍നിന്ന് ആത്മസുഹൃത്തിന്‍റെ ജീവന്‍ സുരക്ഷിതമായി ചേര്‍ത്തുപിടിച്ച് അവന്‍റെ തല ഉയര്‍ന്നുവരുന്നു.

ഒരൊറ്റ നിമിഷം.
ഉന്‍താന കായമെങ്കും തന്നാലെ ആറിപ്പോന
മായം എന്ന പൊന്മാനേ പൊന്മാനേ...

പാട്ടിന്‍റെ വരി അലയടിക്കുമ്പോള്‍ തിയേറ്ററില്‍ കൈയടികളും ആര്‍പ്പുവിളികളും നിറയുന്നു. പലര്‍ക്കും കരച്ചില്‍പൊട്ടി തൊണ്ടയില്‍ വേദന കുരുങ്ങുന്നു... മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമ വിജയിക്കുന്നു.., 33 വയസുള്ള ആ പാട്ട് വീണ്ടും വീണ്ടും വിജയിക്കുന്നു!!

തിയേറ്ററിലിരുന്നു കണ്ണുനിറച്ചവരുടെ കൂട്ടത്തില്‍ കമല്‍ഹാസന്‍റെ ഗുണ എന്ന സിനിമയുടെ സംവിധായകന്‍ സന്താന ഭാരതിയുമുണ്ടായിരുന്നു. ശേഷം അദ്ദേഹം ഇങ്ങനെ പറഞ്ഞു: പാട്ടുകേട്ട് ആളുകള്‍ കൈയടിക്കുകയും ആര്‍ത്തുവിളിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നതു കണ്ടപ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. 33 വര്‍ഷം പഴക്കമുള്ള പാട്ട് ജനഹൃദയങ്ങളുമായി ശ്രുതിചേരുന്ന ആ നിമിഷം ഹൃദയം നിറയ്ക്കുന്നതായിരുന്നു.

ആ പ്രണയലേഖനം

80കളിലെയും 90കളിലെയും യുവത്വത്തിനു ഗുണയിലെ കണ്‍മണി അന്‍പോടു ഒരു പ്രണയഗാനമാണ്. ചിദംബരം എന്ന യുവസംവിധായകന്‍റെ മഞ്ഞുമ്മല്‍ ബോയ്‌സ് ഇറങ്ങിയതോടെ പുതുതലമുറയ്ക്ക് ആ പാട്ട് ആത്മസൗഹൃദത്തിന്‍റെയും മുദ്രാഗാനമായി മാറിയിരിക്കുന്നു. വാലിയുടെ വരികളും ഇളയരാജയുടെ ഈണവും ചേര്‍ന്ന, എസ്. ജാനകിയും കമല്‍ഹാസന്‍ സ്വയവും പാടിയ ആ പാട്ടിന് അല്ലെങ്കിലും വിസ്മയകരമായ ആകര്‍ഷകത്വമുണ്ടായിരുന്നു.

സത്യത്തില്‍ ഇളയരാജയ്ക്കും കമല്‍ഹാസനും ഇടയിലുള്ള ഒരു പ്രണയലേഖനമായിരുന്നു ആ പാട്ടെന്ന് കമല്‍ ഓര്‍മിക്കുന്നു. സൗഹൃദത്തിലും സ്‌നേഹം ചേരുമല്ലോ. എനിക്ക് ഈ സിനിമ ഒരുപാട് ഇഷ്ടമായി- മഞ്ഞുമ്മല്‍ ബോയ്‌സിന്‍റെ അണിയറക്കാരും അഭിനേതാക്കളും ഒന്നിച്ചുള്ള കൂടിച്ചേരലില്‍ കമല്‍ പറഞ്ഞു.

തമ്മില്‍ തമ്മില്‍ സുദൃഢമായ ആത്മബന്ധമുള്ള ഏതു രണ്ടുപേര്‍ക്കും ഈ പാട്ടു ചേരും. അതു കമല്‍ഹാസനും ഇളയരാജയുമാകട്ടെ, അല്ലെങ്കില്‍ കമലും ഞാനും ആകട്ടെ, ആര്‍ക്കും- സന്താന ഭാരതി കൂട്ടിച്ചേര്‍ത്തു.

ഗുണയിലെ പാട്ടുകള്‍ ചിട്ടപ്പെടുത്താന്‍ കഷ്ടിച്ചു രണ്ടു മണിക്കൂറാണ് ഇളയരാജയ്ക്കു വേണ്ടിവന്നത്. ഈണത്തിനനുസരിച്ചു വാലി വരികളെഴുതിക്കൊടുത്തു, അതിവേഗത്തില്‍ പാട്ടുകളായി. അതായിരുന്നു ഇളയരാജ- കമല്‍ഹാസന്‍ കൂട്ടുകെട്ടിന്‍റെ അദ്ഭുതം- ഭാരതി പറഞ്ഞു.

അല്പംകൂടി റൊമാന്‍റിക്!

സൗഹൃദത്തിന്‍റെയും മുദ്രാഗാനമായി മഞ്ഞുമ്മല്‍ ബോയ്‌സിലൂടെ ഉയര്‍ത്തപ്പെട്ട ശേഷം ഒറിജിനല്‍ ഗാനത്തിന്‍റെ മേക്കിംഗ് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. തീര്‍ത്തും നിഷ്‌കളങ്കനും അക്ഷരാഭ്യാസമില്ലാത്തയാളുമായ നായകനു യോജിക്കുന്ന വിധം ഈണമൊരുക്കണമെന്നു കമല്‍ഹാസന്‍ ഈ വീഡിയോയില്‍ ഇളയരാജയോട് അഭ്യര്‍ഥിക്കുന്നുണ്ട്. സാധാരണക്കാരന്‍റെ ഭാഷയും സംഗീതവും മതിയെന്നു ചുരുക്കം. 1972ലെ രാംപുര്‍ കാ ലക്ഷ്മണ്‍ എന്ന ഹിന്ദി ചിത്രത്തിലെ ഒരു പാട്ട് കമലിന്‍റെ മനസിലുണ്ടായിരുന്നു. എഴുത്തും വായനയും അറിയാത്ത ഗ്രാമീണ നായകന്‍ നായികയ്ക്കുള്ള പ്രണയലേഖനം അവളെക്കൊണ്ടുതന്നെ എഴുതിക്കുന്നു. എഴുതിയതത്രയും അവള്‍ പാടുന്നു.

ഇളയരാജ ആദ്യം കേള്‍പ്പിച്ച ഈണം അല്പംകൂടി ലളിതമാക്കി, അല്പംകൂടി റൊമാന്‍റിക് ആക്കിയാണ് ഈ പാട്ടുണ്ടായത്. ഗുണയുടെ സംസാരത്തോടെ പാട്ടു തുടങ്ങുന്നതുപോലും അറിയാതെ അതൊഴുകിവരുന്നു.

എസ്. ജാനകിക്കൊപ്പം ആരു പാടണമെന്നു സന്താന ഭാരതി ചോദിച്ചപ്പോള്‍ കമല്‍തന്നെ പാടട്ടെ എന്നായിരുന്നു ഇളയരാജയുടെ നിര്‍ദേശം. പാട്ടു നന്നാവണം, വേറെ ആരെയെങ്കിലുംവച്ച് പാടിക്കൂ എന്നായി കമല്‍. രാജ പറഞ്ഞു: എനിക്കു നിങ്ങളെ വിശ്വാസമുണ്ട്!

ഈ പാട്ടില്ലെങ്കില്‍...

മഞ്ഞുമ്മല്‍ ബോയ്‌സിനുവേണ്ടി ഈ പാട്ടിന്‍റെ റൈറ്റ്‌സ് ചെറുതല്ലാത്ത തുക മുടക്കിയാണ് നേടിയത്. ഈ പാട്ടില്ലെങ്കില്‍ ഈ സിനിമയില്ല എന്നായിരുന്നു സംവിധായകന്‍ ചിദംബരത്തിന്‍റെ നിലപാട്. പാട്ടിന്‍റെ അവകാശം രാജ്കമല്‍ ഫിലിംസിന് ആയിരുന്നില്ല. സോണി കമ്പനിയുടെ കീഴിലുള്ള ഹിന്ദിയിലെ ഒരു പ്രൊഡക്ഷന്‍ ഹൗസിന്‍റെ കൈവശമായിരുന്നു റൈറ്റ്‌സ്. അവരില്‍നിന്നു വാങ്ങിയാണ് ചിത്രത്തില്‍ ഉപയോഗിച്ചത്. പാട്ട് സിനിമയുടെ ക്ലൈമാക്‌സിനു നല്‍കിയ മാനം അനുഭവിച്ചറിയേണ്ടതാണ്.

പഴയ പാട്ടുകള്‍ പുതിയ സിനിമകള്‍ക്കുവേണ്ടി മുമ്പും ഉപയോഗിച്ചിട്ടുണ്ട്. സൂപ്പര്‍ ഹിറ്റുകളായ മാണിക്യവീണയുമായെന്‍, അകലെയകലെ നീലാകാശം, കസ്തൂരി മണക്കുന്നല്ലോ, കണ്ണും കണ്ണും കഥകള്‍ കൈമാറും എന്നിവ തുടങ്ങി ദേവദൂതര്‍ പാടി വരെ...
പാട്ടുകള്‍ സൃഷ്ടിക്കുന്ന മായങ്ങള്‍!!

ഹരിപ്രസാദ്‌