Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
നെബു യാത്രയിലാണ് പുഴയോരങ്ങളിലൂടെ
ഓരോ നദിക്കുമുണ്ട് തനതായൊരു പ്രതാപകഥ പറയാൻ. ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും അഭിവൃദ്ധിയുടെയും ഈറ്റില്ലമാണ് ഓരോ പുഴയും. കാടുകളെയും മരങ്ങളെയും തഴുകി ഗ്രാമങ്ങളും നഗരങ്ങളും താണ്ടി ഒഴുകുന്ന പുഴ. അനേകരുടെ കുടിനീരാണ് ഓരോ നദിയും. കൃഷിയും വാണിജ്യവും വ്യവസായവുമൊക്കെ നിലനിൽക്കുന്നത് പുഴകളുടെ സമൃദ്ധിയിലാണ്.
‘ജലം അമൂല്യമാണ്, ഓരോ തുള്ളിയും വിലപ്പെട്ടതാണ്’. ഇളംതലമുറയ്ക്ക് ഈ ബോധ്യം ഏറെക്കാലമായി നാം പകർന്നുകൊടുക്കുന്നുണ്ട്.
ജലസന്പത്ത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കേരളത്തിലുനീളം നിശബ്ദ പ്രചാരണം നടത്തിവരികയാണ് നെബു തടത്തിൽ. പുണ്യനദിയായ പന്പയുടെ തീരത്തു പാർക്കുന്ന നെബു സ്വന്തം ചെലവിലാണ് ജലസംരക്ഷണത്തിന്റെ പ്രധാന്യം സമൂഹത്തെ അറിയിക്കുന്നത്.
കേരളത്തിലെ 44 നദികളെയും 31 കായലുകളെയും അടുത്തറിയുകയും പഠിക്കുകയും ചെയ്തിട്ടുള്ള ഈ പരിസ്ഥിതിസ്നേഹി നിധിപോലെ സൂക്ഷിക്കുകയാണ് എല്ലാ പുഴകളിലെയും ജലവും മണലും. പ്രകൃതിയുടെ നീർച്ചാലുകളായ പുഴകളിലെ വെള്ളവും മണലും ശരീരത്തിലെ രക്തവും മാംസവും പോലെയാണെന്നാണ് നെബുവിന്റെ പ്രമാണം. വെള്ളവും മണലുമില്ലാതായാൽ പുഴ മരിക്കും.
പല നദികളും മരണശയ്യയിലാണെന്നാണ് ഈ പുഴസ്നേഹി പറയുന്നത്. പല നദികളും വരണ്ടുണങ്ങി കാടുകയറുന്ന കാലം വിദൂരമല്ലെന്നതിനു സൂചനയാണ് വരട്ടാർപോലെ പല ചെറുനദികളും ഇല്ലാതായത്. പുഴകൾ മരിച്ചാലും കാലത്തിന്റെ അടയാളമെന്നോണമാണ് നെബു എല്ലാ പുഴകളിലെയും വെള്ളവും മണലും ശേഖരിക്കാൻ തീരുമാനിച്ചത്.
പത്തനംതിട്ട കോഴഞ്ചേരിയിൽ പെയിന്റു കട നടത്തുകയാണ് നെബു തടത്തിൽ. ഡൽഹിയിലും വിദേശത്തും ജോലി ചെയ്തു മടങ്ങിയെത്തിയശേഷം നാട്ടിൽ ബിസിനസ് തുടങ്ങിയെങ്കിലും കടയുടെ നാല് ചുവരുകൾക്കുള്ളിലൊതുങ്ങാൻ മനസ് അനുവദിച്ചില്ല.
ഓരോ വ്യക്തിയും ഓരോ നല്ല സന്ദേശത്തിന്റെ വക്താവായി മാറണം. ആ സന്ദേശം സമൂഹത്തിനു പ്രയോജനപ്പെടണമെന്നതാണ് അറുപത്തേഴുകാരനായ നെബുവിന്റെ കാഴ്ചപ്പാട്. സഞ്ചാരം ഇഷ്ടപ്പെടുന്ന നെബു നടത്തിയ യാത്രകൾക്കിടെ തോന്നിത്തുടങ്ങിയ തിരിച്ചറിവാണ് തടത്തിൽ വീടിനെ ഒരു ജലമ്യൂസിയമാക്കി മാറ്റിയത്.
2016 ലാണ് നദികളെ അടുത്തറിഞ്ഞ യാത്രയുടെ തുടക്കം. പതിനാലു ജില്ലകളിൽ മലനാടും ഇടനാടും തീരപ്രദേശവും താണ്ടിയുള്ള യാത്ര. നദികളിൽ ഒരു വശത്ത് മണലൂറ്റ്. മറുവശത്ത് മാലിന്യക്കൂന്പാരം. പലയിടങ്ങളിലും കൈയേറ്റത്തിൽ പുഴ ശോഷിച്ചിരിക്കുന്നു. ഒഴുക്കുമുറിഞ്ഞ് പുഴകളിൽ കുളങ്ങളിലെന്നപോലെ കുറെമാത്രം വെള്ളം. കാടു കയറി പുഴകൾ അന്യാധീനപ്പെട്ടിരിക്കുന്നു. പുഴകളിൽ മണൽ കാണാനേയില്ല. ചിലയിടങ്ങളിൽനിന്ന് വെള്ളവും മണലും പാത്രങ്ങളിൽ ശേഖരിക്കാൻ നന്നേ പാടുപെട്ടു.
പുഴകളുമായി ചങ്ങാത്തം
ഓരോ നദിക്കുമുണ്ട് തനതായൊരു പ്രതാപകഥ പറയാൻ. ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും അഭിവൃദ്ധിയുടെയും ഈറ്റില്ലമാണ് ഓരോ പുഴയും. കാടുകളെയും മരങ്ങളെയും തഴുകി ഗ്രാമങ്ങളും നഗരങ്ങളും താണ്ടി ഒഴുകുന്ന പുഴ. അനേകരുടെ കുടിനീരാണ് ഓരോ നദിയും. കൃഷിയും വാണിജ്യവും വ്യവസായവും നിലനിൽക്കുന്നത് പുഴകളുടെ സമൃദ്ധിയിലാണ്.
പാന്പാറും കബനിയും ഭവാനിയും കിഴക്കോട്ടൊഴുകുന്നു. ബാക്കിയെല്ലാം പടിഞ്ഞാറോട്ട്. നദികളുടെ പേരിലുമുണ്ട് വ്യത്യസ്തത. മുപ്പതു പുഴകളും രണ്ട് നദികളും പന്ത്രണ്ട് ആറുകളുമാണ് കേരളത്തിലുള്ളത്.
പേരിനൊപ്പം നദികളായി അറിയപ്പെടുന്നത് പന്പയും കബനിയുമാണ്. മറ്റുള്ളവ പുഴകളെന്നോ ആറെന്നോ അറിയപ്പെടുന്നു. അതായത് ഭാരതപ്പുഴ, പെരിയാർ എന്നിങ്ങനെ. വടക്കു തെക്ക് ക്രമമാണ് നദികളുടെ പേരുകളെഴുതുന്പോൾ സാധാരണ അനുവർത്തിച്ചുവരുന്നതെങ്കിലും നെബു ഇവയ്ക്ക് അക്ഷരമാല ക്രമത്തിൽ ഒരു പട്ടിക ഉണ്ടാക്കി.
‘അ’ച്ചൻകോവിലാറിൽ തുടങ്ങി ‘ഷി’റിയപുഴയിൽ അവസാനിക്കുന്ന ക്രമം. ഇദ്ദേഹത്തിന്റെ നദിഗവേഷണങ്ങൾ ഈ പട്ടികയുടെ അടിസ്ഥാനത്തിലാണ്. അക്ഷരമാല ക്രമത്തിൽ കായലുകളുടെ പട്ടികയും തയാറാക്കിയിട്ടുണ്ട്. കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരംപുഴ (തലപ്പാടിപുഴ)യിൽനിന്നു യാത്ര ആരംഭിക്കുകയായിരുന്നു.
ഹോസങ്കുടിയിൽ നിന്ന് തെളിനീർ ശേഖരിച്ചു. പതിനാറ് കിലോമീറ്റർ മാത്രം നീളമുള്ള മഞ്ചേശ്വരം പുഴയാണ് സംസ്ഥാനത്തെ ഏറ്റവും നീളംകുറഞ്ഞ നദി. തെക്ക് തിരുവനന്തപുരം ജില്ലയിലെ നെയ്യാറിലാണ് യാത്ര അവസാനിപ്പിച്ചത്.
കേരളം അതിരിടുന്ന പാന്പാറിലെ വെള്ളം ശേഖരിക്കാൻ തമിഴ്നാട് അതിർത്തി കടന്നുപോകേണ്ടിവന്നു. വർഷങ്ങൾ നീണ്ടു പുഴകളെ പ്രണയിച്ചുള്ള യാത്ര. സുഹൃത്തുക്കളെ കൂട്ടി വാഹനത്തിലാണ് പുഴവഴികളിലൂടെ യാത്ര ചെയ്തത്. മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന പുഴകൾ വേനലിന്റെ തുടക്കത്തിൽതന്നെ വറ്റിവരളുന്നു.
വെള്ളത്തെ സംഭരിച്ചു വയ്ക്കാനുള്ള പുഴകളുടെ ശേഷി കുറഞ്ഞുവരികയാണ്. പുഴകളുടെ അടിത്തട്ടിൽ മണൽ നിറഞ്ഞതും തീരം ശോഷിച്ചതുമാണ് മിന്നൽപ്രളയങ്ങൾക്ക് കാരണമാകുന്നത്. മണലൂറ്റ് വലിയ ഗർത്തങ്ങൾക്ക് കാരണമായി.
ഭാരതപ്പുഴയിലും പന്പയിലും മണിമലയാറ്റിലും പെരിയാറ്റിലുമൊക്കെയുള്ള വലിയ പാലങ്ങളുടെ അസ്തിവാരം തന്നെ തെളിഞ്ഞിരിക്കുന്നു. യാത്രാ സൗകര്യം മുൻനിർത്തി പാലങ്ങളോടും കടവുകളോടും ചേർന്ന സ്ഥലങ്ങളിൽ നിന്നാണ് ജലശേഖരണം നടത്തിയത്. ശുദ്ധമായ വെള്ളം പ്ലാസ്റ്റിക് കുപ്പികളിലാണ് ശേഖരിച്ചുകൊണ്ടുവന്നത്.
ഒപ്പം കൈകൾ നിറയെ മണലും ശേഖരിച്ചു. വെള്ളം ശേഖരിച്ച സ്ഥലവും തീയതിയും സ്ഥലവും പുഴവിവരണവുമൊക്കെ ലേബലിൽ കുറിച്ചുവച്ചു. ആ ധന്യവേളകളുടെ ചിത്രങ്ങളും നെബു ഭദ്രമായി സൂക്ഷിക്കുന്നു. എണ്ണമറ്റ മരങ്ങളുടെയും സസ്യങ്ങളുടെയും പറവകളുടെയും കിളികളുടെയും മീനുകളുടെയും മൃഗങ്ങളുടെയുമൊക്കെ അഭയകേന്ദ്രമാണ് ഓരോ പുഴയും.
നേച്ചർ ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്ന നെബുവിന്റെ കാമറക്കണ്ണുകൾ ഇത്തരത്തിലുള്ള അനവധിയായ പ്രകൃതിദൃശ്യങ്ങളും ഒപ്പിയെടുത്തിട്ടുണ്ട്.
മാലിന്യസംഭരണികൾ
നദീതീര യാത്രയ്ക്കിടെ നെബുവിനെ ഏറെ വേദനിപ്പിച്ചത് പുഴകളിലെ മലിനീകരണവും കൈയേറ്റങ്ങളുമാണ്. ഓരോ സ്ഥലത്തും പ്രദേശത്തും കാണാനിടയായ വേദനിപ്പിക്കുന്ന കാഴ്ചയനുഭവങ്ങൾ ഡയറിയിൽ കുറിച്ചുവച്ചു. ചിലയിടങ്ങളിൽ മണലൂറ്റുകൾ ഇതിനെ ചോദ്യം ചെയ്തു.
ചിലർ കാമറകൾക്കു മുഖം തിരിച്ചുനിന്നു. അനിയന്ത്രിതമായ മലിനീകരണം പുഴകളുടെ ജീവനെടുക്കുമെന്നതിൽ ജനങ്ങളെ ബോധവത്കരിക്കണമെന്ന ചിന്ത ഇത്തരം വേദനിപ്പിക്കുന്ന കാഴ്ചകളിൽ നിന്നുണ്ടായതാണ്. ’ഉണരൂ, യുവതി യുവാക്കളെ, ഇവിടെ ജലാശയങ്ങൾ നശിക്കുന്നു, കർമനിരതരാകൂ’എന്ന സന്ദേശം ഇതിനുവേണ്ടി തയാറാക്കിയതാണ്.
കായലാഴങ്ങൾ തേടി
നദികളെ അറിഞ്ഞ് അതിലെ വെള്ളവും മണലും കരുതലായി സൂക്ഷിക്കാൻ തുടങ്ങിയതോടെ കായലുകളെക്കുറിച്ചു പഠിക്കാനും മനസിൽ ആഗ്രഹമായി. തിരുവനന്തപുരം പൂവാറിൽ നിന്നാണ് കായൽയാത്ര തുടങ്ങിയത്. പണച്ചെലവേറിയതോടെ യാത്ര ഇടയ്ക്ക് മുറിഞ്ഞു.
ഇതിനിടെ യൂണിവേഴ്സൽ റിക്കാർഡ് ഫോറം ഈ ജലസ്നേഹിക്ക് ആദരം നൽകിയതോടെ എങ്ങനെയും ദൗത്യം പൂർത്തീകരിക്കണമെന്ന തോന്നൽ വീണ്ടമുണ്ടായി. 31 കായലുകളെയും അടുത്തുകണ്ട് മേൽത്തട്ടിലെ വെള്ളവും ആഴങ്ങളിലെ മണലും ശേഖരിച്ചു. പല കായലുകളിലൂടെയും നടത്തിയ യാത്ര സാഹസികത നിറഞ്ഞതായിരുന്നു.
പ്രാദേശികമായ വിളിപ്പേരുകളിലാണ് ഓരോ കായലും അറിയപ്പെടുന്നത്. സഞ്ചാര സാഹിത്യകാരൻ കോട്ടയം ബാബുരാജ് ഈ യാത്രയിൽ നെബുവിനെ ഏറെ സഹായിച്ചു.
വിവിധ ജലസ്രോതസുകളിലെ വെള്ളവും മണലും സംസ്കരിച്ചാണ് നെബു സൂക്ഷിക്കുന്നത്. വർഷങ്ങൾ പിന്നിടുന്പോഴും വെള്ളവും മണലും നിറം മങ്ങാതെ പനിനീരുപോലെ കുപ്പികളിലുണ്ട്. ഒരേ വലിപ്പത്തിലുള്ള പ്ലാസ്റ്റിക് കുപ്പികളിലാണ് വെള്ളവും മണലും ഭദ്രമാക്കിയിരിക്കുന്നത്.
പ്രദർശനങ്ങൾ
ജലസ്രോതസുകളുടെ സംരക്ഷണം അറിയിക്കാൻ ഒട്ടേറെയിടങ്ങളിൽ നെബു ജലപ്രദർശനം നടത്തി. പുഴയനുഭവങ്ങൾ പങ്കുവയ്ക്കുന്ന ’മലനീര് പുഴനീര്’ എന്ന ഒരു പുസ്തകവും തയാറാക്കിയിട്ടുണ്ട്.
കേരളത്തിലെ ഓരോ നദിയുടെയും ലഘുചരിത്രവും അവ നേരിടുന്ന പ്രശ്നങ്ങളും വിവരിച്ചിരിക്കുന്നു. ’നെബൂസ് റിവർ ഷൂട്ട് ഗെയിം’ എന്ന പേരിൽ അദ്ദേഹം പുഴവിവരണ കാർഡുകൾ ഇറക്കിയിട്ടുണ്ട്. 44 നദികളുടെയും പേരുകളുള്ള കാർഡിൽ അവയുടെ ഉത്ഭവം, നീളം, ലയനം, കടന്നുപോകുന്ന ജില്ലകൾ, നദിയുടെ ഘടന എന്നിവയുടെ വിവരണമുണ്ട്. കായലുകളുടെ പേരുകളും സമാനരീതിയിൽ തയാറാക്കിയിട്ടുണ്ട്.
യാത്രകൾ എന്നും നെബുവിന് ഹരമാണ്. സമയം കണ്ടെത്തി ഓരോ നാടുകളിലൂടെ സഞ്ചരിക്കും. ആ ദേശത്തെയും ദേശവാസികളേയും അടുത്തറിയും. നദികളുടെ നാടായ ഇന്ത്യയിലെ പ്രസിദ്ധമായ കുറെയേറെ നദികളിലെ വെള്ളവും മണലും ശേഖരിക്കണമെന്നാണ് നെബുവിന്റെ ആഗ്രഹം.
കോൽക്കത്തയിൽ പോയപ്പോൾ ഹൂഗ്ലി നദിയിലെയും അജന്ത എല്ലോറ യാത്രയിൽ വാഗൂർ നദിയിലേയും വെള്ളം കൊണ്ടുവന്നിരുന്നു. പലയിടത്തും സുരക്ഷിതമായ കടവുകൾ കണ്ടെത്തി വെള്ളവും മണലും ശേഖരിക്കുന്നതിൽ ബുദ്ധിമുട്ടുകളുണ്ട്.
മഴക്കാലത്ത് യാത്ര അത്ര സുരക്ഷിതവുമല്ല. ഭാര്യ ആനി തോമസും യാത്രകളിൽ ഒപ്പം കൂടാറുണ്ട്. മക്കളായ നീതുവും നിർമ്മയും ഈ യാത്രകളെ ആസ്വദിക്കുന്നു. നെബുവിന്റെ വീടിനുള്ളിൽതന്നെയാണ് ജലമ്യൂസിയവും ആൽബങ്ങളുമൊക്കെയുള്ളത്. പുഴയും കായലും വറ്റിയാൽ കടൽപോലും ഇല്ലാതായേക്കാം. പുഴ ജീവനും അനേകരുടെ ജീവിതവുമാണെന്ന തിരിച്ചറിവിൽ നെബു പഠനവും പ്രബോധവും തുടരുകയാണ്.
ബിജു കുര്യൻ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
Latest News
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
Latest News
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top