Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന കഥാപാത്രം ഒരു സിനിമാ തിയറ്ററിലേക്കു പ്രവേശിക്കുന്നു. സിനിമ തുടങ്ങി അല്പം കഴിഞ്ഞിട്ടാണ് വരവ്. വൈകാതെ സിനിമയ്ക്കുള്ളിലെ സിനിമയിൽ ഒരു പാട്ടു വരുന്നു.
ലോ, ഗാനാ ശുരൂ ഹോഗയാ!- അയാൾ അല്പമൊന്ന് അസ്വസ്ഥനായി പറയുകയാണ്- നോക്കൂ, പാട്ടു തുടങ്ങി. ഞാനൊന്നു പുറത്തിറങ്ങിയിട്ടു വരാം.
ഒരുകാലത്തെ യാഥാർഥ്യമാണ് ഈ രംഗം പറഞ്ഞുവച്ചത്. സിനിമയിൽ പാട്ടുവന്നാൽ കൊട്ടകയ്ക്കു പുറത്തിറങ്ങി പുകവലിക്കുന്നവർ ധാരാളമുണ്ടായിരുന്നു. വിസിആറിൽ സിനിമകാണുന്ന കാലത്ത് പാട്ടുവന്നാൽ ഫാസ്റ്റ് ഫോർവേഡ് ബട്ടണ്‍ അമർത്തിയിരുന്നവരും കുറവല്ല. പാട്ടുകളെ ഫില്ലറുകളായി കണ്ടിരുന്ന കാലത്താണ് ഇതൊക്കെ.
കഥയുടെ ഭാഗമായ, ചേതനയെ പിടിച്ചിരുത്തുകയും ഭാവനയെ തുറന്നുവിടുകയും ചെയ്യുന്ന പാട്ടുകൾ സിനിമകളിൽ വന്നതോടെ പാട്ടുകേൾക്കാനായി സിനിമയ്ക്കു പോയിരുന്നവരുടെ കാലമായി. മുകളിൽക്കണ്ട രംഗം അവതരിപ്പിച്ച ബസു ചാറ്റർജിയുടെ രജനീഗന്ധ എന്ന സിനിമയിൽത്തന്നെ രണ്ടു സുന്ദരഗാനങ്ങളുണ്ടായിരുന്നു. അതിലൊന്നാണ് കയീ ബാർ യുൻ ഭീ ദേഖാ ഹേ... സാധാരണ പാട്ടുപ്രേമികളൊന്നും ഓർത്തിരിക്കാനിടയില്ലാത്ത പാട്ട്!
ആ കാറിൽ, നഗരത്തിലൂടെ...
ദീപ എന്ന നായിക. സന്തോഷകരമായ, അതേസമയം ചിലപ്പോഴെങ്കിലും വിരസമാകുന്ന പ്രണയജീവിതം നയിക്കുന്ന അവർക്ക് ആദ്യ കാമുകനെക്കുറിച്ച് സുന്ദരമായ ഓർകളുണ്ട്. അവിചാരിതമായി അയാളെ അവർ വീണ്ടും കണ്ടുമുട്ടുന്നു. അവരുടെ മനസ്, ആ സിനിമയുടെ മുഖ്യ ആശയം ആ കണ്ടുമുട്ടലിൽ സുന്ദരമായൊരു പാട്ടുണ്ടാക്കുന്നു- കയീ ബാർ യുൻ ഭീ ദേഖാ ഹേ...
യോഗേഷിന്റെ അത്യന്തം യാഥാർഥ്യബോധമുള്ള വരികൾക്ക് ഈണമൊരുക്കിയത് സലിൽ ചൗധരി. ബംഗാളിയിൽ പിന്റു ഭട്ടാചാര്യയുടെ സ്വരത്തിലുള്ള അമി ചൊൽതേ ചൊൽതേ എന്ന പാട്ടിന്റെ ഈണംതന്നെയാണ് സലിൽദാ ഹിന്ദിയിൽ ഉപയോഗിച്ചത്. മുകേഷിന്റെ സ്വരത്തിനുമുണ്ട് ആ സാമ്യം! (ബംഗാളിയിൽ വരികളിൽ ചെറിയ വ്യത്യാസത്തോടെ ലതാ മങ്കേഷ്കറും ഈ പാട്ട് പാടിയിട്ടുണ്ട്).
ദീപയും മുൻ സുഹൃത്ത് നവീനും ഒരു ടാക്സിയിൽ ബോംബെ നഗരത്തിലൂടെ സഞ്ചരിക്കുകയാണ്. വിനയാന്വിതനായി അല്പം അകന്നുമാറിയിരിക്കുന്ന അയാളെ ഇടയ്ക്കിടെ ഒളികണ്ണിട്ടു നോക്കുന്നുണ്ട് നായിക. ജീവിതം ഒരുമിച്ചായിരുന്നുവെങ്കിൽ എങ്ങനെയായേനെ എന്നു ചിന്തിക്കുന്ന അവരുടെ മനസ് ആ നോട്ടങ്ങളിൽ കാണാം. മനസിന്റെ അടുപ്പം സൂചിപ്പിക്കുന്ന മട്ടിൽ അവരുടെ സാരിത്തലപ്പ് കാറ്റിൽ അയാളുടെ വിരലുകളെ ചെന്നു തൊടുകയും ചെയ്യുന്നു.
മനസു പാടിയത്...
മനസൊരു മാന്ത്രികക്കുതിരയായ് പായുന്നു, മനുഷ്യൻ കാണാത്ത പാതകളിൽ എന്ന് മുല്ലനേഴി എഴുതിയത് മേള എന്ന ചിത്രത്തിനുവേണ്ടിയാണ്. അത്രവലിയ പ്രഹേളികയാണ് മനസെന്നുറപ്പിക്കുന്നു യോഗേഷിന്റെ ഈ പാട്ടിലെ വരികളും. സ്വയം അതിർവരന്പുകൾ നിശ്ചയിക്കുകയും, അജ്ഞാതമായ എന്തിനെയൊക്കെയോ തേടി അതു മറികടക്കാൻ നിരന്തരം ശ്രമിക്കുകയും ചെയ്യുന്ന മനസ്.
രൂപമില്ലാത്ത ആഗ്രഹങ്ങൾക്കു പിന്നാലെ പായുന്ന മനസ്. ഒരുപക്ഷേ ജീവിതത്തിൽ ഒട്ടുമുക്കാലുംപേർ കടന്നുപോയിട്ടുള്ള സാഹചര്യം. അപരിചിതമായ വഴികളിലൂടെ ജീവിതം പായുന്പോൾ എന്തിനോ വേണ്ടി കാത്തിരിപ്പു തുടരുന്ന മനസ്. യോഗേഷിന്റെ വരികൾ ആ മനസിനെ കണ്ടെത്തുന്നു.
അനുപല്ലവിയിലെത്തുന്പോൾ അനിശ്ചിതത്വങ്ങളിൽ അലയുകയാണ് മനസ്. പകൽക്കിനാവുകളുമുണ്ടാകാം കൂട്ടിന്. കവി പലതരം പൂക്കൾ വിരിഞ്ഞുനിൽക്കുന്ന തോട്ടമായി ജീവിതത്തെ കാണുന്നുണ്ട്.
പുഞ്ചിരിക്കുന്ന പൂക്കളിൽ ഏതിറുത്ത് മനസിൽ അലങ്കരിച്ചുവയ്ക്കുമെന്ന് അയാൾ ആകുലനാകുന്നു. ആരെ ഹൃദയത്തോടു ചേർത്തുവയ്ക്കുമെന്നും ഏതു ബന്ധം ഉപേക്ഷിക്കുമെന്നും അയാൾ പിന്നീടു സ്വയം ചോദിക്കുന്നു. ജീവിതത്തിലെ ധർമസങ്കടങ്ങളെ ഇതിനേക്കാൾ പ്രാണൻകൊടുത്ത് എങ്ങനെയെഴുതാം.. എങ്ങനെ ഈണമിടാം.., എങ്ങനെ പാടാം!
സലിൽദാ, മുകേഷ് മാജിക്
സങ്കീർണമായ മനോസഞ്ചാരങ്ങളാണ് പാട്ടിലെങ്കിലും സരളമാണ് ഈണവും ആലാപനവും. ജീവിതയാത്രയെ സൂചിപ്പിക്കുന്ന മാർച്ചിംഗ് താളത്തിൽ സാക്സഫോണും ഫ്ളൂട്ടുമടക്കം സുന്ദരമായി ഉപയോഗിച്ച് സലിൽ ചൗധരി സ്വതസിദ്ധമായ മാജിക്കൽ ശൈലിയിൽ പാട്ടൊരുക്കിയിരിക്കുന്നു. ഈ പാട്ടിനു മുകേഷിന്റെ സ്വരമേ ചേരൂ എന്ന് കിഷോർ കുമാർ ആരാധകർപോലും സമ്മതിക്കുന്നുണ്ട്. അങ്ങനെയാണ് പട്ടുപോലുള്ള ആ ശബ്ദം.
പക്ഷേ പാട്ടിലേക്ക് മുകേഷ് എത്തിയതിനു പിന്നിൽ ഒരു കഥയുണ്ട്. സത്യമാണോ എന്ന് സ്ഥിരീകരണമില്ലെങ്കിലും ആ കഥ ഇങ്ങനെയാണ്: നായികയുടെ മനസാണ് പാട്ടിൽ ചിത്രീകരിക്കുന്നതെന്നിരിക്കേ ഹിന്ദിയിൽ ഈ പാട്ടുപാടാൻ ലതാ മങ്കേഷ്കറെയാണ് ആദ്യം സമീപിച്ചത്. അന്ന് അവർ ആവശ്യപ്പെട്ട പ്രതിഫലം മൂവായിരം രൂപയായിരുന്നത്രേ. അത്രയും തുക പാട്ടിനു മുടക്കാൻ നിർമാതാക്കൾക്കു കഴിയുമായിരുന്നില്ല. അതുകൊണ്ട് അവർ മുകേഷിനെ സമീപിച്ചു.
അദ്ദേഹം ആയിരം രൂപയ്ക്കു പാടാമെന്നു സമ്മതിക്കുകയും ചെയ്തു. ഈ പാട്ട് അദ്ദേഹത്തിന് മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്തുവെന്നത് മറ്റൊരു കൗതുകം. പാട്ടിനു പിന്നിലെ പ്രധാനികളായ മൂന്നുപേരും- യോഗേഷ്, സലിൽ ചൗധരി, മുകേഷ്- ഇന്ന് ഈ ലോകത്തില്ല. പക്ഷേ, മനസിന്റെ സഞ്ചാരങ്ങൾക്ക് അരനൂറ്റാണ്ടിനിപ്പുറവും ഒരു മാറ്റവുമില്ല.
ഹരിപ്രസാദ്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
Latest News
വന്ദേ മെട്രോയുടെ പരീക്ഷണ ഓട്ടം ജൂലൈ മുതല്‍
തനിക്കെതിരേ ഗൂഢാലോചന നടന്നു, തന്നിലൂടെ ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ: ഇ.പി
മേയ് ഒന്നു മുതൽ വേണാട് എക്സ്പ്രസ് എറണാകുളം സൗത്തിൽ എത്തില്ല
കോണ്‍ഗ്രസിന് തിരിച്ചടി; ഡല്‍ഹി പിസിസി അധ്യക്ഷന്‍ രാജിവച്ചു
കുറഞ്ഞ ഓവര്‍ നിരക്ക്; സഞ്ജു സാംസണ് പിഴ
Latest News
വന്ദേ മെട്രോയുടെ പരീക്ഷണ ഓട്ടം ജൂലൈ മുതല്‍
തനിക്കെതിരേ ഗൂഢാലോചന നടന്നു, തന്നിലൂടെ ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ: ഇ.പി
മേയ് ഒന്നു മുതൽ വേണാട് എക്സ്പ്രസ് എറണാകുളം സൗത്തിൽ എത്തില്ല
കോണ്‍ഗ്രസിന് തിരിച്ചടി; ഡല്‍ഹി പിസിസി അധ്യക്ഷന്‍ രാജിവച്ചു
കുറഞ്ഞ ഓവര്‍ നിരക്ക്; സഞ്ജു സാംസണ് പിഴ
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top