മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
Wednesday, April 10, 2024 3:48 PM IST
ആഷ്ണ തങ്കച്ചൻ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്‍റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന് ആനന്ദവും സന്തോഷവും പകർന്നു നൽകുകയും ചെയ്യും.

കണ്ണുകൾക്കു കുളിർമയേകുന്ന ചെടികളെ താലോലിച്ചു കുടുംബത്തിന്‍റെ സാന്പത്തിക ഭദ്രത ഉറപ്പാക്കുന്ന തൃശൂർ കൊരട്ടിയിലെ കുടുംബിനിയാണു മേഴ്സി ഫിലിപ്പ്.

ഇനൂനൂറ്റിയന്പതിലേറെ ഇനത്തിൽപെട്ട ഇലച്ചെടികളും പുഷ്പച്ചെടികളും ഇവരുടെ ശേഖരത്തിലുണ്ട്. സ്വപ്ന ചിത്ര എന്നപേരിൽ അറിയപ്പെടുന്ന വീട്ടുവളപ്പ് മനം മയക്കുന്ന കാഴ്ച തന്നെ.

തുടക്കം

മധുര കോട്സിലെ ജോലി കഴിഞ്ഞെത്തിയാൽ വീട്ടു ജോലികൾക്കുശേഷം ചെടികളുടെ പരിചരണം അതായിരുന്നു തുടക്കത്തിൽ മേഴ്സിയുടെ രീതി. തൃശൂർ-ഏറണാകുളം ഹൈവേയോട് ചേർന്നാണ് സ്വപ്ന ചിത്ര എന്നറിയപ്പെടുന്ന വീട്.

വിവിധ സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച നിരവധി ചെടികളുടെ വിപുലമായ ശേഖരം. സുഹൃത്തുക്കളും മറ്റും ചെടികൾ തേടി വന്നപ്പോഴാണ് നഴ്സറി എന്ന ആശയം ഉദിക്കുന്നത്. സ്വയം തൈകൾ ഉത്പാദിപ്പിച്ചു തുടങ്ങിയപ്പോൾ പാളിച്ചകൾ ഏറെ ഉണ്ടായെങ്കിലും പിന്മാറാൻ തയാറായില്ല.

1990 ൽ ചെറിയ രീതിയിൽ നഴ്സറി ആരംഭിച്ചു. അനുഭവത്തിലൂടെ നേടിയ അറിവുകൾക്കനുസരിച്ച് ചെടികൾ വളർത്തി തുടങ്ങി. നമ്മുടെ കാലാവസ്ഥയ്ക്ക് അനുസരിച്ച് വളരുന്ന ചെടികൾ മാത്രം തെരഞ്ഞെടുത്ത് ഉത്പാദിപ്പിച്ചു.

നഴ്സറി കൂടുതൽ മെച്ചപ്പെടുത്താൻ പകൽ മുഴുവൻ വേണമെന്ന അവസ്ഥ വന്നപ്പോൾ മധുരകോട്സിലെ ജോലി ഉപേക്ഷിച്ചു. ജോലി കളഞ്ഞതിൽ പലരും കുറ്റം പറഞ്ഞെങ്കിലും മേഴ്സിക്ക് അതു നഷ്ടമായി തോന്നിയില്ല.

അപ്പോഴേക്കും ചെടികൾ മികച്ച വരുമാനം നൽകി തുടങ്ങിയിരുന്നു. മേഴ്സിയുടെ പൂന്തോട്ടത്തിലെ പുത്തൻ താരമാണ് ചൈന ഡോൾ.



ചൈന ഡോൾ

മനുസമാർന്ന തിളക്കമുള്ള കടും പച്ചയിലകളാണു ചൈന ഡോളിന്‍റെ സൗന്ദര്യം. ഇൻഡോർ ഗാർഡനിംഗിന് പറ്റിയ ഇനം. പരിപാലിക്കാൻ വളരെ എളുപ്പം. വീടിന്‍റെ അകത്തളങ്ങളിലും ബാൽക്കണിയിലും വളർത്താൻ കഴിയുന്ന ഈ ചെടിയുടെ ഇലകൾ ഏറെകാലം കൊഴിയാതെ നിൽക്കും.

പൂന്തോട്ടത്തിൽ കുറ്റിച്ചെടിയായും വളർത്താം. പത്ത് അടിയിലേറെ ഉയരത്തിൽ വളരുന്ന ചൈന ഡോൾ വെട്ടി ഒതുക്കി ഇഷ്ടാനുസരണം പരിപാലിക്കാം. അകത്തളങ്ങളിലെ ചട്ടികളിൽ വളർച്ച മെല്ലയാണ്.

ഇലകൾ സമൃദ്ധമായി തിങ്ങിനിറഞ്ഞ് നിൽക്കുന്നതു മനോഹര കാഴ്ചയാണ്. വളർച്ചയെത്തിയ ചെടികളിൽ മഞ്ഞ നിറത്തിലുള്ള വളരെ ചെറിയ പൂക്കൾ ഉണ്ടാകും. രാത്രിയിൽ വിരിഞ്ഞ് പകൽ കൊഴിയും.അകത്തളങ്ങളിൽ വളരുന്ന ചെടികളിൽ പൂക്കൾ ഉണ്ടാകാറില്ല.

കാറ്റും വെളിച്ചവും ഏറെ ഇഷ്ടപ്പെടുന്ന ചെടിയാണ് ചൈന ഡോൾ. സൂര്യപ്രകാശം നേരിട്ട് അടിച്ചാൽ ചെടി കരിഞ്ഞ് നശിക്കാൻ സാധ്യതയുണ്ട്.

നടീൽ

നേരിട്ട് സൂര്യപ്രകാശം ലഭിക്കാത്തതും എന്നാൽ, നല്ല വെളിച്ചം ലഭിക്കുന്നതുമായ സ്ഥലത്ത് ചെടി നന്നായി വളരും. എപ്പോഴും നേരിയ ഈർപ്പം ആവശ്യമാണ്. സാധാരണ ചെടികൾ നടുന്നതുപോലെ ചട്ടികളിൽ നട്ട് അകത്തളങ്ങളിലും വയ്ക്കാം.


കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും വെളിച്ചം ലഭിക്കുന്ന സ്ഥലങ്ങളിലാണ് ചട്ടികൾ വയ്ക്കേണ്ടത്. ചുവട്ടിൽ ഈർപ്പം കുറഞ്ഞ് വരുന്ന സമയത്ത് നന നൽകണം. നേരിട്ട് സൂര്യപ്രകാശം ലഭിച്ചാൽ തിളക്കവും മിനുസവും ഉള്ള അതിലോലമായ ഇലകൾ കരിഞ്ഞു പൊഴിയും.

ഏഷ്യയിലെ ഉഷ്മമേഖലാ പ്രദേശങ്ങളിൽ വളരുന്ന നിത്യഹരിത സസ്യമാണ് ചൈന ഡോൾ. വളർച്ചയെത്തിയ ചെടികളിൽ നിന്ന് ശേഖരിക്കുന്ന തണ്ടുകളാണ് നടീൽ വസ്തു. അതിവേഗം വളരുന്ന ഈ ചെടി വെട്ടിയൊതുക്കിയില്ലെങ്കിൽ വൃക്ഷമായി മാറും.

ഇതിന്‍റെ തൈകൾ ഉത്പാദിപ്പിച്ച് മേഴ്സി ഫിലിപ്പ് ആവശ്യക്കാർക്ക് നൽകുന്നുണ്ട്. ശ്രദ്ധയോടെ കൈകാര്യം ചെയ്തല്ലെങ്കിൽ നടുന്ന കന്പുകളിൽ ഭൂരിഭാഗവും മുളക്കുകയില്ല. ചെടികളുടെ വലിപ്പം അനുസരിച്ച് 70 രൂപ മുതൽ മുകളിലേക്കാണ് വില. ഈ ചെടി ബോൾസായി ആയി വളർത്തുന്ന രീതിയുമുണ്ട്.

പരിചരണം

വെള്ളം കെട്ടി നിൽക്കത്ത സ്ഥലങ്ങളിലാണ് ചെടി നടേണ്ടത്. വേനലിൽ ചുവട്ടിൽ എപ്പോഴും ഈർപ്പം നിലനിർത്താൻ ശ്രദ്ധിക്കണം. അകത്തളങ്ങളിൽ ആഴ്ചയിൽ ഒരു നന മതിയാകും. ചട്ടിയിലെ മിശ്രിതത്തിന്‍റെ ഈർപ്പം തീരുന്നതിനു മുന്പു രാവിലെയോ വൈകിട്ടോ നനയ്ക്കുക.

ഇഷ്ടമനുസരിച്ച് വെട്ടിയൊതുക്കി ഏതു രൂപത്തിലും വളർത്തിയെടുക്കാൻ കഴിയുമെന്നതും പ്രത്യേകതയാണ്. കന്പുകൾ മുറിക്കുന്പോൾ പ്രധാന തണ്ടിന് കേട്പാട് വരാതെ ശ്രദ്ധിക്കണം. കുറ്റിച്ചെടിയായി മുറ്റത്ത് വളർത്തുന്നവയുടെ ഉയരം ക്രമീകരിച്ച് നിർത്തിയാൽ കൂടുതൽ ഭംഗി കിട്ടും.

അമിതമായ ജലസേചനം മൂലം ഇലകൾ നശിക്കാനിടയുണ്ട്. വേര് ചീയലിനും അതു വഴിവയ്ക്കും തണുപ്പ് കൂടിയാലും ഇല നാശം ഉണ്ടാകാം. അപൂർവമായി ഇലകൾ നശിപ്പിക്കാൻ ചെറുകീടങ്ങൾ എത്താറുണ്ട്.

ചിലപ്പോൾ കുമിൾ ബാധയും ഉണ്ടാകാം. ഇവയെ ഇല്ലായ്മ ചെയ്യാൻ ജൈവ കീടനാശിനികളാണ് ഉപയോഗിക്കേണ്ടത്. ചെടിയുടെ വളർച്ചയും ആരോഗ്യവും നോക്കി ആവശ്യമുള്ള ഏതെങ്കിലും ജൈവവളം നൽകിയാൽ മതി.

ഇതൊരു ഔഷധ സസ്യം കൂടിയാണ്. വിദേശ രാജ്യങ്ങളിൽ ത്വക്ക് പ്രശ്നങ്ങൾ പരിഹരിക്കാനും മറ്റും ഈ ചെടി ഉപയോഗിക്കുന്നു. പുരാതനകാലത്ത് പ്രകൃതി ചികിത്സയ്ക്കായി ചൈന ഡോളിന്‍റെ ഇലകളും ശാഖകളും വേരുമെല്ലാം തയ്വാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്നു.

യുവതലമുറയുടെ മനം മയക്കുന്ന അഗ്ലോണിമ, ഡ്രസീന, ഫിലോഡെൻ ഡ്രോണ്‍, പീസ് ലില്ലി, ലക്കി ബാബു, മണിപ്ലാന്‍റ്, സീ പ്ലാന്‍റ് പത്തിലേറെ റോസ് ഇനങ്ങളും സ്വപ്ന ചിത്രയുടെ ഭംഗി വർധിപ്പിക്കുന്നു.

ചിത്രകാരനും നല്ലൊരു കർഷകനുമായ ഭർത്താവ് ഫിലിപ്പിന്‍റെയും ഏകമകളും ഫെങ്ഷൂയി കണ്‍സൽറ്റന്‍റുമായ ചിത്രയുടെയും പ്രോൽസാഹനവും സഹകരണമാണ് വിജയത്തിനു പിന്നിലെന്ന് മേഴ്സി ഫിലിപ്പ് പറയുന്നു.

ഫോണ്‍: 94965 31331