ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
Friday, April 12, 2024 3:52 PM IST
കാവ്യാ ദേവദേവൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാണ്. വിഷരഹിത പച്ചക്കറികൾ ജനങ്ങളിലേക്ക് എന്ന ലക്ഷ്യത്തോടെ കൃഷി ചെയ്തു വിളവെടുത്തു വിതരണം ചെയ്യുന്ന ഫാ. ജോയി ചേഞ്ചേരിൽ എംസിബിഎസ് ആണ് അതിനു പിന്നിൽ.

കൂത്താട്ടുകുളത്തെ കാഞ്ഞിരമല എംസിബിഎസ് ആശ്രമത്തിനോട് ചേർന്ന രണ്ടേക്കർ ഭൂമിയിലാണ് കൃഷി. എഴുത്തുകാരൻ, ഗാനരചയിതാവ്, പ്രഭാഷകൻ, അധ്യാപകൻ തുടങ്ങിയ നിലകളിൽ പ്രസിദ്ധനായ ജോയി അച്ചൻ, മണ്ണിനോടും കൃഷിയോടും മനുഷ്യനോടും ചേർന്ന സൗഹൃദ ജീവിത ശൈലിയാണ് സ്വീകരിച്ചു വരുന്നത്.

കുന്നുകളും മരങ്ങളും ആവോളം പച്ചപ്പും നിറഞ്ഞ ഗ്രാമാന്തരീക്ഷമാണു കാഞ്ഞിരമലയിൽ. എന്നാൽ, അതിവേനലും അതിവർഷവും ചിലപ്പോഴെങ്കിലും പ്രശ്നമാകാറുണ്ട്. അതുകൊണ്ടുതന്നെ പെയ്ത്തുവെള്ളം ശേഖരിക്കാൻ സാമാന്യം വലിയ ഒരു ജലസംഭരണി സ്ഥാപിച്ചിട്ടുണ്ട്.

മഴക്കുഴികളും ഓടകളും നിർമിച്ചു പരമാവധി ജലസ്രോതസുകളെ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. പൊതുവേ വളക്കുറവുള്ള മണ്ണിനെ പച്ചിലകളും ജൈവ മിശ്രിതങ്ങളും ഉപയോഗിച്ചാണു കൃഷി യോഗ്യമാക്കുന്നത്.

വിതയും കൊയ്ത്തും കൊയ്ത്തു പാട്ടുമൊക്കെ നിറഞ്ഞ മനോഹരമായ മാന്നാർ എന്ന ഗ്രാമത്തിലെ ഒരു കർഷക കുടുംബത്തിലാണു ജോയി അച്ചൻ ജനിച്ചത്. പാടവും പറന്പും കൃഷിയും വിളകളുമെല്ലാം കൂടപ്പിറപ്പുകളും. പിതാവ് പാടത്തും പറന്പിലും പണിയെടുക്കുന്നത് കണ്ടാണ് അദ്ദേഹം വളർന്നത്.

അങ്ങനെ കൃഷിയെക്കുറിച്ചുള്ള നാട്ടറിവുകളും ശീലുകളും രക്തത്തിൽ അലിഞ്ഞു ചേർന്നു. വൈദിക പഠനത്തിന് ചേർന്നപ്പോഴും അതൊന്നും വിട്ടുകളയാൻ ജോയി അച്ചന് ആയില്ല. സമൂഹത്തിന്‍റെയും സഭയുടെയും പ്രോത്സാഹനവും സഹകരണവും കൂടി ലഭിച്ചതോടെ കൃഷിയിൽ വ്യപൃതനാകുകയായിരുന്നു.



വാഴ, മരച്ചീനി, വെണ്ട, തക്കാളി, പയർ, വഴുതന, ചീര, ചേന, ചേന്പ്, കാച്ചിൽ, പച്ചമുളക്, മത്തൻ, വെള്ളരി, മുരിങ്ങ, പാവൽ, ചെറുകിഴങ്ങ്, പപ്പായ, മാവ്, പ്ലാവ്, റംബൂട്ടാൻ, വാഴ, തെങ്ങ്, കമുക് , കുരുമുളക്, പാഷൻ ഫ്രൂട്ട്, നാരങ്ങ, പേര, പുളി, കുരുമുളക്... ജോയി അച്ചന്‍റെ സംരക്ഷണയിൽ വളരാത്തതൊന്നുമില്ല. പിന്നെ ബന്ദി കൃഷിയും. ഒപ്പം കോഴി, മീൻ വളർത്തലുകളും.

തികച്ചും പ്രകൃതി സൗഹൃദ മാർഗങ്ങളിലൂടെ നിർമിച്ചെടുക്കുന്ന ജൈവ വളങ്ങൾ മാത്രമേ ഉപയോഗിക്കാറുള്ളൂ. കീടനാശിനികൾ തീരെയില്ല. ചാണകം, എല്ലുപൊടി, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവ കൂട്ടി ചേർത്തുണ്ടാക്കുന്ന ലായനി, കടലപ്പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക്, തേങ്ങാ പിണ്ണാക്ക് എന്നിവ ചേർത്ത ജൈവമിശ്രിതം, കോഴിവളം, മണ്ണിരകന്പോസ്റ്റ്, പച്ചിലകൾ എന്നിവയാണു വളങ്ങൾ.

വിദഗ്ധരുമായി ആലോചിച്ചാണ് കൃഷി ചെയ്യുന്നത്. മണ്ണടക്കം പരിശോധിച്ച ശേഷമാണ് പരന്പരാഗതവും നൂതനവുമായ വിളകളും കൃഷിരീതികളും ആവിഷ്കരിച്ചു നടപ്പാക്കുന്നത്. വെളിയന്നൂർ കൃഷി ഓഫീസുമായി ബന്ധപ്പെട്ടാണ് ജൈവവളങ്ങളും വിത്തിനങ്ങളും വാങ്ങുന്നത്.



ഇങ്ങനെ ഉത്പാദിപ്പിക്കുന്ന വിളകൾ ആശ്രമത്തിലെ പച്ചക്കറികൾ’എന്ന ലേബലിൽ നാട്ടിൻപുറത്തുള്ള കടകളിൽ എത്തിച്ചാണു വില്പന. കൂടാതെ സ്കൂളുകളിലും മറ്റു സ്ഥാപനങ്ങളിലും വിതരണം ചെയ്യുന്നുമുണ്ട്.

കാഞ്ഞിരമലയിലെ കൃഷികൾ കാണാനും രീതികൾ അറിയാനും നിരവധിപ്പേരാണു ദിനംപ്രതി എത്തുന്നത്. ഇവിടെ ഉത്പാദിപ്പിക്കുന്ന വിത്തിനങ്ങൾ സൗജന്യമായി കൃഷി ദിനത്തിലും മറ്റു പ്രത്യേക അവസരത്തിലും നൽകുന്ന പതിവുമുണ്ട്.

നേരിട്ട് വാങ്ങുന്പോൾ മാർക്കറ്റിലുള്ളതിനേക്കാൾ കുറഞ്ഞ വിലയിലും കടകളിൽ എത്തിക്കുന്പോൾ അവർക്കുള്ള ലാഭത്തിന് ഉതകും വിധത്തിലാണു വിറ്റഴിക്കുന്നത്.