സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
Tuesday, March 26, 2024 2:48 PM IST
പ്രദീപ് ചാത്തന്നൂർ
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്‍റെ കലാബോധത്തിനു കൂടി പങ്കുണ്ട്. കാബേജ് കൃഷി ചെയ്യുന്നിടത്ത് അതു മാത്രം. പ്ലാവിനും വാഴയ്ക്കും എന്നുവേണ്ട ഒരോ വിളയ്ക്കും പ്രത്യേകം പ്രത്യേകം സ്ഥലം.

സമ്മിശ്ര കർഷകർക്ക് അത്ര എളുപ്പമല്ല കലാപരവും ആകർഷകവുമായ കൃഷിത്തോട്ടം ഒരുക്കൽ. കൃഷി വകുപ്പിൽനിന്നു വിരമിച്ച പ്രേംജിത്തിനും വൈദ്യുതി ബോർഡിൽ നിന്നു വിരമിച്ച എഞ്ചിനിയർ അജിതയ്ക്കും ഉന്നത പദവികളിൽ ജോലി ചെയ്യുന്പോഴും കൃഷി ആവേശമായിരുന്നു.

ഇരുവർക്കും കർഷക കുടുംബ പാരന്പര്യമുണ്ടായിരുന്നതാവാം കാരണം. ഓദ്യോഗിക കൃത്യ നിർവഹണത്തിനിടയിൽ വീണുകിട്ടിയിരുന്ന ഒഴിവുവേളകൾ കൃഷിയിടങ്ങളിലാണ് അവർ ചെലവഴിച്ചിരുന്നത്.

ഇരുവരും സർവീസിൽനിന്നു വിരമിക്കുകയും മക്കൾ ജോലി കിട്ടി പോവുകയും ചെയ്തതോടെ കൃഷി ഒന്നുകൂടി സജീവമായെന്നു മാത്രം. മരച്ചീനിയും പ്ലാവും കാബേജും വിളയുന്ന കൃഷിയിടത്തിന് ഉണർവേകി കരിമീനും കോഴിയും വാത്തകളും മണിത്താറാവുകളും.

സ്വന്തം പശുവിന്‍റെ മോര് കുടിക്കാൻ നൽകിയാണ് അതിഥികളെ സ്വീകരിക്കുന്നതുപോലും. കൃഷി വകുപ്പ് ഉദ്യോഗസ്ഥനായിരുന്നതു കൊണ്ട് കൃഷിയെല്ലാം ശാസ്ത്രീയ രീതിയിൽ തന്നെ. അനുഭവവും പരിചയവും കൊണ്ട് ആർജിക്കേണ്ടതാണു കൃഷി എന്നാണ് കോയിപ്പാട് ദാമു വിലാസത്തിൽ പ്രേംജിത്തിന്‍റെ അഭിപ്രായം.

കൊല്ലം ജില്ലയിൽ പല ഭാഗത്തും മണ്ണിന് അമ്ലത (അരരശറശഹ്യ) കൂടുതലാണ്. മണ്ണ് പരിശോധിച്ച ശേഷം കൃഷി ചെയ്യുന്നതാണ് നല്ലത്. അമ്ലതയുടെ നിയന്ത്രണത്തിന് കുമ്മായവും ഡോളാമേറ്റുമാണ് പ്രതിവിധി.

ഒന്നേകാൽ ഏക്കറിൽ ഏത്ത വാഴയും ഒരേക്കറിൽ മരച്ചീനിയും കൃഷി ചെയ്യുന്നുണ്ട്. ഒരു തടത്തിൽ ഒരു മൂട് എന്ന രീതിയിലാണ് മരച്ചീനി നടുന്നത്. ഒരേക്കറിൽ വിയറ്റ്നാം ഏർളി പ്ലാവുകൾ നിറയെ ചക്കകളുമായി നിൽക്കുന്നു. നട്ട് ഒന്നര വർഷം കഴിഞ്ഞപ്പോൾ പ്ലാവുകൾ കായ്ച്ചു തുടങ്ങി.ഒരാൾ പൊക്കം മാത്രം.

വർഷത്തിൽ രണ്ടു തവണ ചക്ക ഉണ്ടാകും. ഓരോ തവണയും ഓരോ പ്ലാവിലും 15 മുതൽ 20 ചക്ക വരെ കിട്ടും. മഴക്കാലത്ത് മധുരം കുറവായിരിക്കും. വേനൽക്കാലത്ത് അതിമധുരവും. ഒരു ഞെട്ടിൽ ആറ് ചക്ക വരെ ഉണ്ടാകും. മൂന്നു മാസം കൊണ്ടു വിളവെടുക്കാം.

രണ്ടടി അകലത്തിലാണ് പ്ലാവുകൾ നട്ടിരിക്കുന്നത്. തീരെ സ്ഥല സൗകര്യമില്ലാത്തവർക്ക് മുറ്റത്തു പോലും ഈ ഇനം പ്ലാവുകൾ നടാം. ഫ്ളാറ്റുകളിൽ താമസിക്കുന്നവർക്ക് ഡ്രമ്മുകളിലോ ചാക്കിൽ മണ്ണു നിറച്ചോ നടാൻ കഴിയുമെന്നു പ്രേംജിത്ത് പറഞ്ഞു.

ഒരു തൈ നടുന്പോൾ 10 കിലോയോളം ചാണകപ്പൊടി മണ്ണുമായി ഇളക്കി വളമായിട്ടു കൊടുത്താൽ മതി. പച്ച ചാണകം കലക്കി ഒഴിച്ചാലും മതിയാകും. രാസവളങ്ങൾ കൊടുത്താൽ കോശങ്ങൾക്കു ക്ഷീണം സംഭവിക്കും. അതു ബാക്ടീരിയ ആക്രമണണത്തിന് കാരണമാകാം.

ബിപികെപി പദ്ധതിയുടെ ഭാഗമായി മൊന്തൻ, കദളി വാഴയിനങ്ങളും കൃഷി ചെയ്യുന്നുണ്ട്. പച്ചക്കറികളും മറ്റ് കൃഷികളും ഉത്സവം, ഓണം ക്രിസ്മസ് തുടങ്ങിയ സീസണുകൾ അനുസരിച്ചാണ് നടത്തുന്നത്.

അത്യുത്പാദന ശേഷിയുള്ള സിആർ ഇനത്തിൽപ്പെട്ട പച്ചമുളക്, കോളിഫ്ളവർ, കാബേജ്, തക്കാളി, വഴുതന, വെണ്ട തുടങ്ങി എല്ലാ ഇനം പച്ചക്കറികളും ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്നുണ്ട്. 200 റബറും ഇദ്ദേഹത്തിനുണ്ട്.

ആഴ്ചയിൽ ഒന്നോ രണ്ടോ തവണ നനയും നൽകും. ഫംഗസ് ബാധയാണ് പ്രധാന രോഗം. ഇതിന് ഉറന്പുകളെ ആകർഷിക്കുന്ന വസ്തുക്കൾ ഫംഗസ് ബാധയുള്ള ഭാഗത്ത് നിക്ഷേപിച്ചാൽ മതിയാകും.

ഫംഗസ് എന്ന സൂക്ഷമജീവികളെ ഉറന്പുകൾ തിന്നൊടുക്കും. ബോഡോ മിശ്രിതവും ഇതിനായി പ്രയോഗിക്കാം. ഫംഗസ് ബാധ ഉണ്ടായാൽ ആ തണ്ട് മുറിച്ചു മാറ്റുന്നത് നന്നായിരിക്കുമെന്ന് പ്രേംജിത്ത് പറഞ്ഞു.



പുതയിടൽ

നല്ല ആരോഗ്യമുള്ള പ്ലാവുകളുടെ പുതിയ വേരുകൾ പുറത്തേക്കു വളരാൻ സാധ്യതയുണ്ട്. വേരുകൾ പുറത്തേക്കു വളർന്നാൽ രോഗബാധ മുതൽ പലവിധ പ്രശ്നങ്ങളുണ്ടാകാം. പുതയിടലിന്‍റെ (ങൗഹരവശിഴ) ആവശ്യം ഈ ഘട്ടത്തിലാണ് വ്യക്തമാകുന്നത്.

പുല്ലുകൊണ്ടോ, പച്ചിലകൾ കൊ ണ്ടോ, തോലുകൾ കൊണ്ടോ, ജൈവ മാലിന്യങ്ങൾ കൊണ്ടോ പുതയിടാം. പുതയിട്ടാൽ വേരുകൾക്ക് സംരക്ഷണം ലഭിക്കും. ഈർപ്പം നിലനിർത്താനും കഴിയും. വേനലിനെ പ്രതിരോധിക്കാനുമാവും.

പുതയിടുന്ന വസ്തുക്കൾ പൊടിഞ്ഞു ചെടികൾക്ക് വളമായി മാറുകയും ചെയ്യും. വാർഷിക, ദീർഘകാല വിളകൾക്കും പുതയിടൽ നല്ലതാണ്. മുറ്റത്തെ കരിയിലയോ ജൈവ മാലിന്യങ്ങളോ കത്തിച്ചു കളയാതെ പുതയിടലിന് ഉപയോഗിക്കണമെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം.

ഫെബ്രുവരി മുതൽ ഏപ്രിൽ വരെ എല്ലാ ചെടികൾക്കും പുതയിട്ടാൽ, കടുത്ത വേനലിനെ പ്രതിരോധിക്കാം.

ബിവി 380 കോഴികൾ

വർഷം 300 മുതൽ 325 വരെ മുട്ടകൾ നൽകുന്ന ബിവി 380 ഇനം കോഴികളെയാണ് ഇവർ വളർത്തുന്നത്. . നാലഞ്ചുമാസം വളർച്ച എത്തിയാൽ മുട്ടയിട്ട് തുടങ്ങും. രണ്ട് വർഷത്തിലധികം ഇതേ രീതിയിൽ ആദായം കിട്ടുമെന്നതാണ് ഈ ഇനം കോഴിയുടെ പ്രത്യേകത.

ഇതിന്‍റെ മുട്ടയ്ക്കു തവിട്ട് നിറമാണ്. 50 ഗ്രാം ഭാരവുമുണ്ട്. രോഗപ്രതിരോധ വാക്സിനുകൾ അത്യാവശ്യം. ഉത്പാദന ശേഷി കുറഞ്ഞാൽ ഇറച്ചിക്ക് ഉപയോഗിക്കാം. ഒന്നര കിലോയിലധികം തൂക്കമുണ്ടാകും.

ഒരു കോഴിക്ക് ദിവസം 150 ഗ്രാം വരെ തീറ്റ കൊടുക്കണം. തീറ്റ പാത്രത്തിൽ എപ്പോഴും തീറ്റ ഉണ്ടായിരിക്കും. അങ്ങനെ തീറ്റ വച്ചാൽ കോഴികൾ വെപ്രാളമുണ്ടാകാതെ ആവശ്യത്തിനനുസരിച്ച് കഴിച്ചു കൊള്ളും. മുട്ടയിടുന്നതുവരെ ഗ്രോവർ കൊടുക്കാറുണ്ട്. തീറ്റയായി പുല്ലും കൊടുക്കും.

വാക്സിനേഷൻ കൊണ്ട് കോഴി വസന്ത, കന്പോറ എന്നീ രോഗങ്ങളെ പ്രതിരോധിക്കാമെങ്കിലും മറ്റ് രോഗങ്ങളും ബാധിക്കാതെ ശ്രദ്ധിക്കണമെന്നു ഈ കർഷക ദന്പതികൾ മുന്നറിയിപ്പ് നൽകുന്നു. തീറ്റ, വെള്ളം എന്നിവ ശ്രദ്ധിച്ചു മാത്രമേ നൽകാവൂ. നനഞ്ഞ തീറ്റയോ പഴകിയ തീറ്റയോ കൊടുത്താൽ ഫംഗസ് ബാധയ്ക്ക് സാധ്യതയുണ്ട്.



മത്സ്യകൃഷി രണ്ട് രീതിയിൽ

രണ്ട് രീതിയിലാണ് പ്രേംജിത്തിന്‍റെ മത്സ്യകൃഷി. കുളത്തിലും ബയോ ഫ്ളോക്കിലും. കൃഷിത്തോട്ടത്തിലെ കുളത്തിൽ കാർപ്പ്, ചിത്രലാഡ എന്നീ ഇനങ്ങളെയാണ് വളർത്തുന്നത്. പെട്ടെന്ന് വളരുകയും രുചി കൂടുതലുള്ളതുമായ മീനാണ് ചിത്രലാഡ.

കരിമീനുമായാണ് ഇതിനു സാദൃശ്യം. കുളങ്ങളിൽ വളരുന്ന മത്സ്യൾക്കു തീറ്റയായി പുല്ലും ജൈവ മാലിന്യങ്ങളുമൊക്കെ മതിയാവും. എങ്കിലും മത്സ്യ തീറ്റകളും ഇവയ്ക്ക് കൊടുക്കുന്നുണ്ട്. തറനിരപ്പിൽ നിന്ന് ഒന്നര മീറ്റർ ഉയരവും അഞ്ച് മീറ്റർ വ്യാസവുമുണ്ട് ബയോഫ്ളോക്കിന്.

കരിമീൻ, തിലോപ്പിയ, ഗിഫ്റ്റ് ഇനങ്ങളിൽപ്പെട്ട ജനറ്റ്ക്കലി ഇംപ്രൂവ്ഡ് ആയ മത്സ്യങ്ങളെയാണ് ഇതിൽ വളർത്തുന്നത്. ബയോഫ്ളോക്കിൽ മീനുകളുടെ മാലിന്യങ്ങൾ കൂടിയാൽ മീനുകൾക്ക് ഭീഷണി ഉയർത്തി അമോണിയയുടെ അളവ് വർധിക്കും.

പ്രോബയോ ഫിക് എന്ന തീറ്റയാണ് ഇവയ്ക്ക് നൽകുന്നത്. ഇത് പൊടിയായും ലായനിയായും ലഭിക്കും. ഒരു കിലോ ശർക്കര അഞ്ച് ലിറ്റർ വെള്ളത്തിൽ കലക്കി അതിൽ പ്രോബയോ ഫിക് ആനുപാതികമായി മിക്സ് ചെയ്താണു കുളത്തിൽ ഒഴിക്കുന്നത്.

ന്യൂസിലൻഡിലുള്ള മകൾ അമ്മു പ്രേമും മരുമകൻ അനൂപ് ഗോപാലകൃഷ്ണനും ദന്തൽ ഡോക്ടർമാരാണ്. എഞ്ചിനിയറായ മകൻ നിഖിൽ പ്രേം റ്റിസിഎസിൽ ഉദ്യോഗസ്ഥനാണ്.

ഫോണ്‍: 70127 51177