ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
Thursday, March 7, 2024 3:37 PM IST
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉത്സവകാലം. താപം കൊണ്ട് ദുസഹമാകുന്പോൾ ശുഭാത്മിതമായ പ്രകൃതിയെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിവച്ച പ്രകൃതി സൗഹൃദ ജീവിത ചിട്ടകൾ ഉത്സവത്തിലേക്കും പകർത്തിയിരിക്കുന്നു.

മകരക്കൊയ്ത്ത് കഴിഞ്ഞുള്ള സുഭിക്ഷതയുടെ നാളുകളാണ് വിരിപ്പ് നില കൃഷി ഏറെയുള്ള ഈ നാട്ടിൽ നിലകൊള്ളുന്നത്. കാർഷിക ആചാരങ്ങളുമായി ഇഴചേർത്ത് ദേവതകളുടെ പ്രീതിക്കായി കൃഷി ചെയ്യുന്ന ദേശം എന്നു വിശേഷിപ്പിച്ചാലും അതിശയോക്തിയില്ല.

രണ്ട് നെല്ലും ഒരെള്ളും എന്ന ചിട്ടയിലെ എള്ള് കൃഷി പ്രാഥമിക ലക്ഷ്യത്തിൽ വിളയിൽ നിന്നുള്ള ആദായം തന്നെയാണ്. ഓണാട്ടുകരയുടെ മാത്രം മുഖമുദ്രയായ അംബര ചുംബികളായ കെട്ടുകാഴ്ചകൾ ഒരുക്കുന്നത് തടിചാടുകളും പ്രകൃതിജന്യ വസ്തുക്കൾ ഉപയോഗിച്ചുള്ള കെട്ടി ഉയിർത്തുകളിലുമാണ്. ഏറെ ഭാരമുള്ള അംബരചുംബികളായ കെട്ട് കുതിര തികച്ചും മനുഷ്യ പ്രയത്നത്താൽ മാത്രമാണ് ഏറെ ദൂരം വലിച്ചു കൊണ്ടു വരേണ്ടത്.

ഭീമാകാരമായ ചാടുകൾ വണ്ടിക്കുടുകളിൽ ഞെരുങ്ങി ഉരുളുന്പോൾ ഉള്ള ഘർഷണം തടയാൻ കായ് തിരിഞ്ഞു തുടങ്ങിയ എള്ള് ചെടി മൂടോടെ പിഴുത് ചാടുകളുടെ ഇടയിൽ തിരുകും. കറക്കത്തിൽ ചതഞ്ഞ് ജൈവികമായ ചാറ് ചാടുകൾക്ക് ഏറെ അയവ് പകരും. യന്ത്രസഹായമേ ഇല്ലാതെ തീങ്ങുന്ന വണ്ടിക്കൂട് യഥാസമയം നിർത്തുന്നതിന് ആധുനിക ബ്രേക്ക് സംവിധാനങ്ങളേ അല്ല.

ബലമുള്ള തടിക്കോൽ ചാടിന്‍റെയും തട്ടിന്‍റെയും ഇടയിൽ തിരുകി തടസപ്പെടുത്തിയാണ് പ്രയാണം നിയന്ത്രിക്കുന്നത്. കടുപ്പമുള്ള ആഞ്ഞിലിയോ വഴക്കമുള്ള പൂവരശോ ആണ് കൈക്കോലിന് തെരഞ്ഞെടുക്കുക. അടയ്ക്കമരക്കീറ്, മുളവാരി, ആഞ്ഞിലി, വാഴക്കച്ച എന്നിങ്ങനെ ജൈവവേരുകളിൽ ഉയരുന്നു കെട്ട് സൗധങ്ങൾ.

ഏറെ ശാരീരിക ആയാസവും കായിക ക്ഷമതയും വേണ്ട അധ്വാനമാണു കെട്ട് കാഴ്ച നിർമിതി. മനുഷ്യ ശക്തി മാത്രം ചെലുത്തി നീക്കി മുന്നേറുന്ന ആകാശപ്പൊക്കങ്ങൾ ചലിപ്പിക്കുന്നതിന് ആരോഗ്യഷമതകൂടിയേ തീരൂ.




ശതാബ്ദങ്ങളായി ഓണാട്ടുകരക്കാർ പരിപാലിച്ചു വരുന്ന ആഹാര ക്രമങ്ങൾക്ക് പോഷക ഗുണങ്ങൾ ഏറെയുണ്ട്. പരന്പരാഗത ഭക്ഷണകൂട്ടായി കുതിരമൂട്ടിൽ കഞ്ഞി സമീകൃത ആഹാര പദാർഥങ്ങൾ കൊണ്ട് സന്പുഷ്ടമാണ്.

ഈ നാടിന്‍റെ കർഷക ജനത നട്ട് വളർത്തി വിളവെടുക്കുന്ന തനത് ഉത്പന്നങ്ങൾ തന്നെയാണു പാചകത്തിനെടുക്കുന്നത്. കഞ്ഞിക്കു പുന്നെല്ലരി തവിട് ഏറെ കളയാതെ കുറുകിയ പാകത്തിൽ വേവിച്ചെടുക്കും. വലിയ ചെന്പുകൾ വിറക് അടുപ്പിൽ തന്നെ ക്രമീകരിക്കും.

നാട്ടിലെ വിളകളായ ചേന്പും, വെള്ളരിയും, കാച്ചിലും നാടൻ ചേനയും പ്രധാന ചേരുവകൾ. പച്ചമുളകും ഇഞ്ചിയും കറിവേപ്പിലയും രുചി കൂട്ടാൻ സഹായിക്കും. പച്ചതേങ്ങ പകരുന്ന സ്വാദ് അസ്ത്രമെന്ന ഓണാട്ടുകരപ്പെരുമയ്ക്ക് മാറ്റു കൂട്ടുന്നു.

മുതിര ഉൗർജം പകരുന്ന ധാന്യ ഭക്ഷണമാണ്. പണ്ട് ഈ നാട്ടിൽ മുതിരക്കണ്ടങ്ങൾ ഏറെയുണ്ടായിരുന്നു. വേവിച്ച മുതിരയിൽ കരുമുളകും തേങ്ങയും മഞ്ഞളും ഉപ്പും ചേർന്ന സ്വാദിന്‍റെ കൈയടക്കം ചെട്ടികുളങ്ങരയിലെ പാചക രഹസ്യമാണ്.

ആയിരക്കണക്ക് ഉത്സവ പ്രിയർ പങ്കെടുക്കുന്പോൾ പാത്രങ്ങൾ തേടുന്ന പതിവ് ഇന്നും ഈ കർഷക ഭൂമിയിലില്ല. പച്ച ഓലക്കാൽ വട്ടത്തിൽ കുത്തി ഒരു പാത്രത്തിന്‍റെ അച്ച് രൂപം കൊള്ളും. നിലത്ത് വച്ച ഓലത്തടയിൽ വാഴയില വച്ചു ചൂടോടെ കഞ്ഞിയും അസ്ത്രവും ഒഴിക്കുന്പോൾ ഇല തടയിലേക്കു താഴ്ന്ന് ഒരു ജൈവച്ചട്ടി രൂപം കൊള്ളും.

പച്ച പ്ലാവില കുത്തിയെടുത്ത കോരികയിൽ കഞ്ഞി കുടിക്കുന്ന ആബാല വൃദ്ധം ഒരു ദേശത്തെ പ്രകൃതി സൗഹൃദ ജീവിതച്ചിട്ടകൾ കെടാതെ കാത്ത് നിലനിർത്തുന്നു. ഒരു ചെട്ടിക്കുളങ്ങരച്ചിട്ട എന്ന കീർത്തിതന്നെ.

ഹരികുമാർ വാലേത്ത്