Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹി...
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്ക...
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം...
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത...
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബ...
Previous
Next
Karshakan
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
Monday, March 4, 2024 1:50 PM IST
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കുന്നവരാണു കുട്ടനാടൻ കർഷകർ. പരന്പരാഗതമായി സാഹസികതയും നെഞ്ചുറപ്പും കൈമുതലായുള്ളവർ.
പെരുവെള്ളത്തോടും പ്രതികൂല കാലാവസ്ഥയോടും ഏറ്റുമുട്ടാൻ കെല്പുള്ളവർ. ബണ്ടുകൾക്കപ്പുറത്തു കിഴക്കൻ വെള്ളം തടഞ്ഞു നിറുത്തി നൂറുമേനി കൊയ്തെടുത്തു കേരളത്തെ അന്നമൂട്ടുന്നവർ.
പാരന്പര്യമായി കൈമാറിക്കിട്ടിയ കൃഷിയറിവുകൾ കാലത്തിനനുസരിച്ചു ഫലപ്രദമായി പ്രയോഗിച്ചു കൃഷിയിൽ വിജയം കൊയ്യുന്നവർ. അവരുടെ പിൻഗാമിയാണ് ആലപ്പുഴ ജില്ലയിൽ കുട്ടനാടിന്റെ ഹൃദയഭൂമിയായ പുളിങ്കുന്നിൽ ജനിച്ചു വളർന്ന വക്കച്ചൻ വാച്ചാപറന്പിൽ.
സ്വന്തമായും പാട്ടത്തിനെടുത്തും 700 ഏക്കർ വരെ നെൽകൃഷി ചെയ്തിരുന്ന കായൽനില കർഷകനായിരുന്ന പിതാവ് മംഗലപ്പള്ളിൽ (വാച്ചാപറന്പിൽ) മാത്തമ്മയെക്കണ്ടാണ് എൻജിനിയറായ വക്കച്ചൻ എന്ന ജോർജ് മാത്യു വാച്ചാ വളർന്നത്.
ആണ്ടിൽ നാലുമാസം മാത്രമായിരുന്നു അക്കാലത്ത് കൃഷി. അറയും നിരയുമുള്ള വിശാലമായ വീടും ചുറ്റുപാടും. പരന്പരാഗത കാർഷിക ഉപകരണങ്ങൾ സൂക്ഷിക്കാൻ വേറെയും പുരകൾ. പശുക്കൾക്കായി വലിയ തൊഴുത്ത്. വൈക്കോൽ സൂക്ഷിക്കാൻ കച്ചിപ്പുരയും തുറുകളും.
രാവേറെ ചെല്ലുവോളം വീട്ടുമുറ്റത്തും പരിസരങ്ങളിലും പണിയെടുക്കുന്ന തൊഴിലാളികൾ. കാർഷിക സമൃദ്ധിയുടെ ആ പഴയകാലം വക്കച്ചനു മറക്കാനാവില്ല. അത്രയ്ക്കായിരുന്നു കൃഷിയോടുള്ള ഇഷ്ടം. പിതാവിനും കാര്യസ്ഥന്മാർക്കും ഒപ്പം നടന്നു കൃഷിരീതികൾ നോക്കികാണുന്നതു ചെറുപ്പം മുതൽ തന്നെ വക്കച്ചനു ഹരമായിരുന്നു.
മുളപ്പിച്ചെടുത്ത വിത്ത് ചെറിയ കുട്ടകളിൽ പകർന്നു നിരനിരയായി നിന്നു വിതക്കുന്ന വിതക്കാർ, താളത്തിനൊത്തു പാട്ടുപാടി കള പറിച്ചും ഞാറു നട്ടും മുന്നേറുന്ന സ്ത്രീകൾ, പണിക്കാർക്കു നിർദേശം നൽകി വരന്പുകളിലൂടെ ഓടി നടക്കുന്ന നടത്തിപ്പുകാർ,
കൊയ്ത്തിനായി ബോട്ടുകളിൽ വന്നിറങ്ങുന്ന സ്ത്രീകൾ, കൊയ്ത്തുകാർക്കു താമസിക്കാൻ ചിറകളിൽ കെട്ടിഉയർത്തിയ പന്തകൾ, വള്ളത്തിലും ബോട്ടിലും കായലിലൂടെ പാടങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകൾ, കൊയ്തു മെതിച്ചു കളങ്ങളിൽ കൂട്ടിയിട്ട നെൽക്കൂനകൾ..77-ാം വയസിലും വക്കച്ചൻ ഒന്നും മറന്നിട്ടില്ല.
നെല്ല് നിറച്ച വലിയ കേവ് വള്ളങ്ങൾ നിരനിരയായി കായലിലൂടെ വരുന്നതും അവ കടവിൽ അടുപ്പിച്ചു നെല്ലിറക്കി അറപ്പുരകളിലേക്കു ചുമന്നു കൊണ്ടുപോകുന്നതും ആവേശത്തോടെ നോക്കി നിന്നിരുന്ന ബാല്യകാലം.
കൃഷി അവസാനിച്ചതിന്റെ സൂചനയായി കളം പിരിഞ്ഞു കച്ചിയും പണിയായുധങ്ങളുമായി വരുന്ന വള്ളങ്ങളും ബോട്ടുകളും. അക്കാലത്ത് വീട്ടു ചെലവിനു നെല്ല് പ്രത്യേകം സൂക്ഷിച്ചശേഷം ബാക്കി വിൽക്കുന്നതാണു രീതി. പറയിലാണ് അളവ്. അതുകൂടി കഴിഞ്ഞാൽ തിരക്ക് അവസാനിക്കുകയായി. പിന്നെ വിശ്രമ കാലം.
ഇനി മടവീണോ കാലാവസ്ഥ ചതിച്ചോ കൃഷി നഷ്ടമായാൽ കുറച്ചുദിവസം ദുഃഖത്തിലും ആലോചനയിലും മുഴുകും. അതുകഴിഞ്ഞാൽ പിന്നെ അടുത്ത കൃഷിയെക്കുറിച്ചു ചിന്തിച്ചു തുടങ്ങും. അപ്പോഴേക്കും പഴയതെല്ലാം മറന്നു കഴിഞ്ഞിരിക്കും. അല്ലെങ്കിൽ തന്നെ, ലാഭ നഷ്ടങ്ങളുടെ കണക്കെഴുതി സൂക്ഷിക്കുന്ന സ്വഭാവം ഒരു കുട്ടനാടൻ കർഷകനുമില്ല.
വീട്ടിൽ കൃഷിത്തിരക്കുകൾ ഏറെയുണ്ടായിരുന്നെങ്കിലും വക്കച്ചൻ പഠിക്കാൻ മിടുക്കനായിരുന്നു. പത്താം ക്ലാസും പ്രീഡിഗ്രിയും മികച്ച നിലയിൽ പാസായ അദ്ദേഹം, 1969-ൽ കൊല്ലം ടികഐം എൻജിനിയറിംഗ് കോളജിൽ നിന്ന് എൻജിനിയറിംഗ് ബിരുദം നേടി.
അധികം വൈകാതെ മഹാരാഷ്ട്രയിലെ നാസിക്കിൽ സർക്കാർ സർവീസിൽ ജോലിയിൽ പ്രവേശിച്ചു. അഞ്ചു വർഷത്തോളം ജോലി ചെയ്തു. പിന്നീട് 1983-ൽ ഒമാനിൽ നിർമാണക്കന്പനിൽ എൻജിനിയറായി ജോലി സ്വീകരിച്ചു. 40 വർഷത്തോളം അവിടെത്തുടർന്നു.
4500 തൊഴിലാളികൾ ജോലി ചെയ്യുന്ന അന്താരാഷ്ട്ര നിർമാണകന്പനിയായ എച്ച്എഫ്പി കന്പനിയുടെ മാനേജിംഗ് ഡയറക്ടറായിരിക്കുന്പോഴാണ് 2018-ൽ നാട്ടിലേക്കു മടങ്ങിയത്. ഇതിനിടയിൽ, 1988 മുതൽ 1993 വരെ അഞ്ചു വർഷം നാട്ടിലുണ്ടായിരുന്നു. ആ സമയത്തും കൃഷിയിലാണു സന്തോഷം കണ്ടെത്തിയത്.
ഇക്കാലയിളവിൽ, പിതൃസ്വന്തായി കിട്ടിയതിനൊപ്പം കുറെ നെൽപ്പാടങ്ങൾ കൂടി അദ്ദേഹം സ്വന്തമാക്കി. അഞ്ച് കായലും രണ്ട് പാടങ്ങളുമായി 200 ഏക്കർ. ഇതിൽ 23 ഏക്കറുള്ള മാന്പുഴക്കരി പാടവും ഉൾപ്പെടും. മറ്റു കൃഷിക്കാരില്ലാത്ത ഇവിടെ അദ്ദേഹം തനിച്ചാണു കൃഷി ചെയ്യുന്നത്. 2018- ൽ പൂർണമായും ഗൾഫ് വിട്ടു പുളിങ്കുന്നിൽ താമസമാക്കി.
കായൽ രാജാവ് മുരിക്കന്റെ സ്വന്തമായിരുന്നതും പിന്നീട് സർക്കാർ ഏറ്റെടുത്തതുമായ ചിത്തിര കായലിലെ 500 ഏക്കർ 2021-23 കാലഘട്ടത്തിൽ വക്കച്ചൻ പാട്ടത്തിനെടുത്ത് കൃഷി ചെയ്തു. ഇക്കാലയളവിൽ മൊത്തം കൃഷിചെയ്തത് 700 ഏക്കർ. ചിത്തിര കായലിലെ കൃഷി പക്ഷേ, അത്ര വിജയിച്ചില്ല. അതിനു കാരണവുമുണ്ട്.
സാധാരണ കായലിൽ ഒറ്റകൃഷിയാണ്. പരീക്ഷണാടിസ്ഥാനത്തിൽ രണ്ടു കൃഷി ചെയ്തു നോക്കിയതാണ്. തുടങ്ങിയതു രണ്ടാം കൃഷിയിലായതിനാൽ അടുത്ത വർഷത്തെ ആദ്യ കൃഷിയിലും ഉദ്ദേശിച്ച വിളവ് കിട്ടിയില്ല. അങ്ങനെ ആ സംരംഭം ഉപേക്ഷിക്കുകയായിരുന്നു. മിച്ചഭൂമിയായി വിതരണം ചെയ്ത ചിത്തിര കായലിലെ 460 ഉടമകളിൽ നിന്നാണ് 500 ഏക്കർ അദ്ദേഹം പാട്ടത്തിനെടുത്തത്.
ഒരു കൃഷി കഴിഞ്ഞാൽ കായൽ നിലങ്ങളിൽ വെള്ളം കയറ്റിയിടുന്നതാണു രീതി. അതുവഴി എക്കൽ അടിഞ്ഞ് കായൽ നിലം ഫലസന്പുഷ്ടമാകും. മികച്ച വിളവും ലഭിക്കും. അതിനു പകരം പരീക്ഷണാടിസ്ഥാനത്തിൽ രണ്ടു കൃഷി ചെയ്തതാണു പ്രശ്നമായത്.
കുട്ടനാടിനെ സംബന്ധിച്ചിടത്തോളം സർക്കാരിന്റെ പദ്ധതിയായ ഒരു നെല്ലും ഒരു മീനും നല്ലതാണെന്നാണു വക്കച്ചന്റെ അഭിപ്രായം. മാന്പുഴക്കരി പാടത്ത് അദ്ദേഹം അതു പരീക്ഷിക്കുകയും ചെയ്തു. മികച്ച വിളവും കിട്ടി. എന്നാൽ, മത്സ്യത്തിന്റെ വില്പന വല്ലാത്ത തലവേദനയുണ്ടാക്കി.
സർക്കാർ നിർദേശമനുസരിച്ച് കട്ല, രോഹു, ഗ്രാസ് കാർപ് ഇനം മത്സ്യങ്ങളെയാണു വളർത്തിയത്. വിളവെടുക്കാറായപ്പോൾ മൊത്തക്കച്ചവടക്കാരെത്തി കിലോയ്ക്ക് 80 രൂപ വില പറഞ്ഞു. പിടിച്ചു തുടങ്ങിയപ്പോൾ മീന്‍ ഉദ്ദേശിച്ച വലുപ്പമില്ലെന്നു പറഞ്ഞു വില വല്ലാതെ കുറച്ചു. വേറെ മാർഗമൊന്നുമില്ലാതിരുന്നതിനാൽ വഴങ്ങേണ്ടി വന്നു. നഷ്ടത്തേക്കാളേറെ അതുണ്ടാക്കിയ മാനസികസമ്മർദം വല്ലാത്ത ആഘാതമായി.
ജൈവ കൃഷിയുടെ കാര്യത്തിലും സമാന പ്രശ്നമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജൈവ ഉത്പന്നങ്ങൾക്ക് വില കൂടുതൽ ലഭിക്കുമെങ്കിലും ഉത്പാദനച്ചെലവ് വളരെ കൂടുതലാണ്. വിളവ് തരതമ്യേന കുറവായിരിക്കുകയും ചെയ്യും. കൃഷികൊണ്ട് മാത്രം ഉപജീവനം നടത്തുന്ന കർഷകനു ജൈവകൃഷി ആദായകരമല്ലത്രേ.
ജൈവ അരിക്ക് മാർക്കറ്റിൽ കിലോ 90 രൂപ വിലയുണ്ടെങ്കിലും കർഷകനു കിട്ടുന്നത് 40 രൂപ മാത്രം. ജൈവ സർട്ടിഫിക്കറ്റ് കിട്ടാനും നൂലാമാലകളേറെ. കുറഞ്ഞതു മൂന്നു വർഷമെങ്കിലും രാസ കീടനാശിനികളോ രാസവളങ്ങളോ ഉപയോഗിക്കാത്ത മണ്ണിനു മാത്രമേ ജൈവകൃഷിക്ക് അനുയോജ്യമെന്ന സർട്ടിഫിക്കറ്റ് കിട്ടുകയുള്ളൂ.
കുട്ടനാട്ടിൽ ഇപ്പോൾ ഒരേക്കർ കൃഷി ചെയ്യുന്നതിന് 30,000 രൂപയോളം ചെലവ് വരും. പാട്ടത്തിനെടുത്ത ഭൂമിയാണെങ്കിൽ 25,000 രൂപ പാട്ടം കൊടുക്കണം. അതായത് ഒരേക്കർ കൃഷി ചെയ്യാൻ മൊത്തം 55,000 രൂപ ചെലവ് വരും. ഇപ്പോഴത്തെ വില (ക്വിന്റലിന് 28,320 രൂപ) വച്ചു കണക്കാക്കിയാൽ കർഷകന് ചെലവ് കാശ് കിട്ടാൻ ഏക്കറിനു രണ്ടു ക്വിന്റൽ നെല്ല് വേണം.
ചുരുക്കത്തിൽ, കുട്ടനാട്ടിലെ കർഷകന് മാന്യമായി ജീവിക്കാൻ പുറത്തുനിന്നു വേറെ വരുമാനമില്ലാതെ പറ്റില്ല. തനിക്ക് അതുള്ളതിനാലാണു പിടിച്ചു നിൽക്കുന്നതെന്നു വെളിപ്പെടുത്താനും അദ്ദേഹത്തിനു മടിയില്ല. നെൽകൃഷി കൊണ്ടു മാത്രം ജീവിക്കണമെങ്കിൽ ക്വിന്റലിന് 35,000 രൂപയെങ്കിലും വില കിട്ടണമെന്നും വക്കച്ചൻ വ്യക്തമാക്കി.
കുട്ടനാട്ടിൽ നെല്ല് അല്ലാതെ മറ്റു കൃഷികളൊന്നും സാധ്യമല്ല. പാടം തരിശിട്ടാൽ കള കയറി നശിക്കും. രണ്ടു മുന്നു വർഷം കഴിഞ്ഞാൽ തിരിച്ചെടുക്കാൻ പറ്റാത്ത സ്ഥിതിയിലാകുകയും ചെയ്യും. തനിക്കുള്ള നിലം പാട്ടത്തിനുകൊടുത്താൽ വർഷം 50 ലക്ഷം രൂപ കിട്ടും. കൃഷിയോടുള്ള താത്പര്യം കൊണ്ടു മാത്രമാണ് അതിനു മുതിരാത്തത്.
നെല്ല് കൊടുത്താൽ ഉടൻ വില കിട്ടാത്തതാണ് ഇപ്പോഴത്തെ പ്രശ്നം. കിലോയ്ക്ക് 28.32 രൂപ വില നിശ്ചയിച്ചിട്ടുള്ളതിൽ 21 രൂപയും കേന്ദ്രത്തിന്റെ വകയാണ്. ബാക്കി മാത്രമാണ് സംസ്ഥാന വിഹിതം. കേന്ദ്രവിഹിതം നേരിട്ട് കർഷകന്റെ ബാങ്ക് അക്കൗണ്ടിൽ വരാനുള്ള സാഹചര്യമുണ്ടായാൽ പ്രശ്നം ഒരുപരിധിവരെ പരിഹരിക്കാനകുമെന്നു വക്കച്ചൻ ചൂണ്ടിക്കാട്ടി.
പാടശേഖരങ്ങൾക്കുള്ള സൗജന്യ വൈദ്യുതിയുടെ വില കേന്ദ്രം നേരിട്ടു പാടശേഖര സമിതിക്കു നൽകുന്നതുപോലെയുള്ള സംവിധാനമാണ് ഇക്കാര്യത്തിലും ഉണ്ടാകേണ്ടത്. പാടശേഖര സമിതിയാണ് വൈദ്യുതി ബോർഡിനു തുക കൈമാറുന്നത്.
പൗരാണിക പ്രൗഢി വിളിച്ചോതുന്ന വീടിനോട് അനുബന്ധിച്ച് 40 സെന്റ് സ്ഥലത്ത് നിരവധി ഇനം പഴവർഗച്ചെടികളും അദ്ദേഹം നട്ടു പരിപാലിക്കുന്നുണ്ട്. റംബൂട്ടാൻ, മാങ്കോ സ്റ്റീൻ, നെല്ലി, നാരകം, പനിനീർ ചാന്പ, സപ്പോട്ട, ഇലിന്പൻ പുളി, കടപ്ലാവ് തുടങ്ങിയവ അവയിൽ ചിലതു മാത്രം.
വിവിധയിനം പ്രാവുകൾ പാർക്കുന്ന പ്രാവിൻ കൂടും ഗാർഹിക ആവശ്യങ്ങൾക്കുള്ള വൈദ്യുതി ഉത്പാദിപ്പിക്കാൻ സോളാർ പാനലുകളും ഈ ഫലവൃക്ഷത്തോട്ടത്തിലുണ്ട്. ആട്ടിൻ പാല് മാത്രം കുടിക്കുന്ന വക്കച്ചൻ, വെച്ചൂർ പശുക്കളെയും ആടുകളെയും വളർത്തുണ്ട്. കാർഷിക രംഗത്തെ പ്രവർത്തനമികവ് മുൻനിറുത്തി നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ഭാര്യ : ഡോ. ഗ്രേസ്. മക്കൾ : ഡോ. മാത്യു, ജോസഫ് (ചാറ്റേർഡ് അക്കൗണ്ടന്റ്, അമേരിക്ക), തോമസ് (എൻജിനിയർ, മസ്കറ്റ്), ആനി (എൻജിനിയർ, സിങ്കപ്പൂർ), കുഞ്ഞുമേരി (ബംഗളൂരൂ). ഡോ. ഗ്രേസും ഡോ. മാത്യുവും ജീവകാരുണ്യപ്രവർത്തനത്തിന്റെ ഭാഗമായി കുട്ടനാട് താലൂക്ക് ആശുപത്രിയിൽ സൗജന്യമായിട്ടാണു രോഗീശുശ്രൂഷ ചെയ്യുന്നത്.
ഫോണ്‍: 96451 10622
ജിമ്മി ഫിലിപ്പ്
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
അടുത്തകാലത്തായി ഏറെ സ്വീകാര്യത നേടിയ വിദേശയിനം ഫലവർഗമാണ് അവക്കാഡോ. രുചികരവും പോഷകസമൃ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
അടുത്തകാലത്തായി ഏറെ സ്വീകാര്യത നേടിയ വിദേശയിനം ഫലവർഗമാണ് അവക്കാഡോ. രുചികരവും പോഷകസമൃ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
Latest News
യുഡിഎഫിന് മുന്‍തൂക്കമുള്ള ബൂത്തുകളില്‍ വോട്ടെടുപ്പ് ബോധപൂര്‍വം വൈകിപ്പിച്ചു: കെ.സി.വേണുഗോപാല്‍
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
ജാവദേക്കറെ കണ്ട കാര്യം പാര്‍ട്ടിയെ അറിയിച്ചില്ല; ഇ.പിക്കെതിരായ നടപടി സിപിഎം ചര്‍ച്ച ചെയ്യും
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
Latest News
യുഡിഎഫിന് മുന്‍തൂക്കമുള്ള ബൂത്തുകളില്‍ വോട്ടെടുപ്പ് ബോധപൂര്‍വം വൈകിപ്പിച്ചു: കെ.സി.വേണുഗോപാല്‍
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
ജാവദേക്കറെ കണ്ട കാര്യം പാര്‍ട്ടിയെ അറിയിച്ചില്ല; ഇ.പിക്കെതിരായ നടപടി സിപിഎം ചര്‍ച്ച ചെയ്യും
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top