സമ്മിശ്ര കൃഷി‌യിൽ മൂന്നു പതിറ്റാണ്ടിന്‍റെ അനുഭവവുമായി ബേബി
സമ്മിശ്ര കൃഷി‌യിൽ മൂന്നു പതിറ്റാണ്ടിന്‍റെ അനുഭവവുമായി ബേബി
Tuesday, April 2, 2024 1:13 PM IST
വൈ.എസ്. ജയകുമാർ
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്ടിൽ ടി.ഒ. ബേബിയെന്ന 56 കാരന്‍റെ കൃഷി ജീവിതം പുതിയ തലമുറയ്ക്ക് പാഠപുസ്തകമാണ്. മൊത്തം 100 ഏക്കറിലേറെ വരും അദ്ദേഹത്തിന്‍റെ കൃഷിയിടം.

ഇതിൽ 60 ഏക്കർ നെല്ല് വിളയുന്ന നിലമാണ്. 40 ഏക്കറിൽ വാഴ, മരച്ചീനി, ചേന, പച്ചക്കറി. സ്വന്തമായിട്ടുള്ളത് 3.5 ഏക്കർ മാത്രം. ബാക്കി മുഴുവൻ പാട്ടത്തിനെടുത്ത ഭൂമി. അങ്കമാലി നഗരസഭ, നെടുന്പാശേരി, ചെങ്ങമനാട് പഞ്ചായത്തുകളിലാണു ബേബിയുടെ കൃഷിയിടം.

ചെങ്ങമനാട് പഞ്ചായത്തിലെ 10 ഏക്കർ പാടത്ത് ഉമ ഇനം നെല്ല് സ്വർണ വർണത്തിൽ വിളഞ്ഞു പാകമായി കിടക്കുന്നു. തൊട്ടടുത്ത് മറ്റൊരു 10 ഏക്കറിൽ കതിരാകാറായ ജ്യോതി നെല്ല്. ഇതു രണ്ടും കേരള കാർഷിക സർവകലാശാല വഴി കർഷകർക്കു വിതരണം ചെയ്യാനുള്ള വിത്ത് കൃഷിയാണ്.

അതിനപ്പുറത്ത് കതിരിടാറായ എട്ടേക്കറിലെ പൊൻമണി നെല്ല് സപ്ലൈകോയ്ക്കുള്ളതാണ്. ഒരേക്കർ നെൽകൃഷിക്കു ശരാശരി 55000 രൂപ ചെലവ് വരും. ഹിറ്റാച്ചി ഉപയോഗിച്ചാണ് വയൽ കിളയ്ക്കുന്നത്. ഉഴവിന് ട്രാക്ടറും ടില്ലറും ഉപയോഗിക്കും.

യന്ത്രം ഉപയോഗിച്ചാണു ഞാറ് നടീൽ. ചെളി കൂടുതലുള്ള സ്ഥലത്ത് ഞാറ് പറിച്ചു നടും. ട്രാക്ടർ ഓപ്പറേറ്റർക്ക് ദിവസം 1600 രൂപ കൂലി കൊടുക്കണം.

മരച്ചീനി

40 ഏക്കറിൽ മരച്ചീനി, വാഴ ചേന എന്നിവയാണ് കൃഷി. ഒരേക്കർ യന്ത്രം ഉപയോഗിച്ച് കിളയ്ക്കാൻ 15 മുതൽ 18 മണിക്കൂർ വേണം. കപ്പയും ചേനയും പറിക്കുന്നത് യന്ത്രം ഉപയോഗിച്ചാണ്.

കിലോയ്ക്ക് 10 രൂപയിൽ കുറയാതെ വില കിട്ടിയാൽ മരച്ചീനിക്കൃഷി നഷ്ടമില്ലാതെ കൊണ്ടുപോകാം. നെടുന്പാശേരിയിൽ നിന്ന് ട്രെയിൻ മാർഗം ആഴ്ചയിൽ രണ്ടു വട്ടം മുംബൈയ്ക്ക് മരച്ചീനി കയറ്റിവിടുന്നുണ്ട്.

മുംബൈ മലയാളികളാണു പ്രധാന ആവശ്യക്കാർ. കർണാടകയിൽ വ്യാപകമായി മരച്ചീനി കൃഷി ആരംഭിച്ചതു കേരളത്തിലെ കർഷകരെ പ്രതികൂലമായി ബാധിക്കുമെന്നു ബേബി പറഞ്ഞു.

കർണാടകയിൽ നിന്ന് മുംബൈയ്ക്ക് ദൂരം കുറവായതിനാൽ ചരക്കുകൂലി കുറയും. അതിനാൽ അവർക്കു വില കുറച്ചു കൊടുക്കാനാകും.



വാഴകൃഷി

നെടുന്പാശേരി വിമാനത്താവളം വഴി കഴിഞ്ഞ വർഷം 10,000 നേന്ത്രവാഴക്കുലയാണു ബേബി ഗൾഫ് നാടുകളിലേക്കു കയറ്റി വിട്ടത്. പൂർണമായി യന്ത്രവത്കൃതമാണ് വാഴക്കൃഷി.

ഹിറ്റാച്ചി ഉപയോഗിച്ച് എട്ടടി വീതിയുള്ള ചാല് കോരും. അതുപയോഗിച്ചാണ് വളമിടീലും മണ്ണിട്ടുമൂടലും. കൂടുതൽ വരുമാനം കിട്ടുന്ന ക്വിന്‍റൽ വാഴക്കൃഷിയിലാണ് അദ്ദേഹത്തിന്‍റെ ശ്രദ്ധ.

മാണക്കേട് ഒഴിവാക്കാൻ ഒരു മൂടിന് 100 ഗ്രാം വീതം കുമ്മായം ഇട്ടാണ് വാഴക്കന്ന് നടുന്നത്. നട്ട് 25 ദിവസത്തിനകം ഫാക്ടംഫോസും കോഴിവളവും കൊടുക്കും. പിന്നെ മൂന്നു തവണ കൂടി കോഴിവളം നൽകും.

അഞ്ചാം തവണ കോഴിവളവും പൊട്ടാഷും ഫാക്ടംഫോസുമാണ് വളം. ആറ്, എഴ് തവണകളിൽ ആദ്യമാസങ്ങളിലെ വളപ്രയോഗം ആവർത്തിക്കും. വാഴ തഴച്ചു വളർന്നു വരുന്പോൾ പലവിധ കീടബാധയുണ്ടാകാം.

മുരടിപ്പ് ബാധിച്ചാൽ കുമിൾ രോഗത്തിനും ചില്ലിക്കേടിനും മരുന്നടിക്കും. ഒന്പതാം മാസം കുടം വരും. 12-ാം മാസം വിളവെടുക്കാം. സാധാരണ നിലയിൽ 25-30 കിലോ തൂക്കമുള്ള കുല കിട്ടും. സാദാ ഏത്തവാഴ നട്ടാലും വള പ്രയോഗം ക്വിന്‍റൽ വാഴയുടേതുപോലെ ആറുമാസം തുടരണം.

നട്ട് ആറാം മാസത്തിൽ കുടം വരും. ഒന്പതാം മാസം കുല വെട്ടാം. പരമാവധി 10 - 12 വരെ കിലോ തൂക്കമുള്ള കുലകളാണ് കിട്ടുക. മോശം കുലയ്ക്ക് ആറുമുതൽ ഏഴു കിലോ തൂക്കമുണ്ടാകും.

ക്വിന്‍റൽ വാഴയാണു കർഷകനു നേട്ടം. കിലോയ്ക്കു 40 രൂപ പ്രകാരം 30 കിലോയുള്ള ഒരു കുലയ്ക്കു 1200 രൂപ കിട്ടും. 10 കിലോ തൂക്കമുള്ള സാദാ ഏത്തന് കിട്ടുന്നത് 400 രൂപ മാത്രം. ചിപ്സിന് നല്ല ഡിമാൻഡുള്ളതിനാൽ ഏത്തവാഴകൃഷി പൊതുവേ ലാഭകരമാണ്.

ഞാലിപ്പൂവൻ, പാളയൻകോടൻ വാഴകളും കൃഷിയിറക്കിയിട്ടുണ്ട്. ചെങ്കദളി, പൂവൻ, മലയണ്ണാൻ തുടങ്ങിയ ഇനങ്ങൾക്കു മധ്യ കേരളത്തിൽ ആവശ്യക്കാർ കുറവാണ്. പാളയൻകോടനു കിലോയ്ക്ക് 10 രൂപ പോലും കിട്ടാത്ത സമയമുണ്ടായിട്ടുണ്ട്.


എന്നാൽ, റോബസ്റ്റ പഴത്തിന് ആവശ്യക്കാരേറെയാണ്. മഴക്കാലത്ത് വെള്ളക്കെട്ടുണ്ടാകുന്നത് വാഴകൃഷിക്ക് ദോഷകരമാണ്. രണ്ടുദിവസം വെള്ളം കെട്ടിനിന്നാൽ ഏത്തവാഴ നശിക്കും. എന്നാൽ, കുലച്ചതാണെങ്കിൽ വലിയ പരുക്കുണ്ടാവില്ല.

പച്ചക്കറി കൃഷി

നെൽകൃഷി കഴിഞ്ഞാൽ പാടത്ത് ഇടവിളയായി പച്ചക്കറി കൃഷിയിറക്കും. പൊട്ടുവെള്ളരി, പയർ, കുന്പളം എന്നിവയാണ് പ്രധാനമായി കൃഷി ചെയ്യുന്നത്.

35 ജോലിക്കാർ

വിവിധ സ്ഥലങ്ങളിലെ കൃഷിയിടം നോക്കിനടത്താൻ 37 ജോലിക്കാരെ ബേബി സ്ഥിരമായി നിയോഗിച്ചിട്ടുണ്ട്. മേൽനോട്ടത്തിന് രണ്ട് സൂപ്പർവൈസർമാരും. പണിക്കാരെ കൊണ്ടുപോകാനും തിരിച്ചെത്തിക്കാനും വണ്ടിയും ഡ്രൈവറുമുണ്ട്.

രാവിലെ 10നും ഉച്ചയ്ക്ക് ഒന്നിനും അവർക്ക് ചോറ് നൽകും. ഭക്ഷണമുണ്ടാക്കാൻ രണ്ടുപേർ വേറെയുമുണ്ട്. ചോറും കറികളും വാഹനത്തിൽ പണി സ്ഥലങ്ങളിൽ എത്തിക്കുന്നതാണ് രീതി.

വൈകുന്നേരം ചായയും പലഹാരവുമുണ്ട്. ദിവസക്കൂലി 550 രൂപ മുതൽ 600 വരെ. എന്നാൽ, വിദഗ്ധ തൊഴിലാളികൾക്ക് കൂടുതൽ വേതനം നൽകും.

അടിതെറ്റിയ കോവിഡ് കാലം

അടച്ചൂപൂട്ടലിന്‍റെ കോവിഡ് കാലത്ത് മറ്റു കർഷകരെപ്പോലെ ബേബിക്കും അടിതെറ്റി. വീടിനു പുറത്തിറങ്ങാൻ കഴിയാതെ എല്ലാം അടച്ചിടേണ്ടി വന്നപ്പോൾ പാകമായ ഏക്കറു കണക്കിനു മരച്ചീനി ഏറെയും അഴുകിപ്പോയി.

കുറച്ചു നാട്ടുകാർ പിഴുതെടുത്ത് ആവശ്യക്കാർക്ക് സൗജന്യമായി വിതരണം ചെയ്തു. ആ ഇനത്തിൽ മാത്രം നഷ്ടം 25 ലക്ഷം രൂപ.



പ്രളയത്തിലും നഷ്ടം ലക്ഷങ്ങൾ

കോവിഡിനെക്കാൾ തിരിച്ചടിയായത് പ്രളയകാലമാണ്. കൃഷിയിടങ്ങളില്ലെല്ലാം വെള്ളം കയറി. മരച്ചീനിയും ചേന്പും അഴുകിപ്പോയി. നെൽകൃഷി മുഴുവനായും നശിച്ചു.

അപ്രതീക്ഷിതമായി രാത്രിയിൽ പ്രളയ ജലം ഉയർന്നപ്പോൾ 28 ഇതര സംസ്ഥാന തൊഴിലാളികളെ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് ക്യാന്പുകളിലെത്തിച്ചത്.

മൂന്നാം ദിവസമാണ് അവരെക്കുറിച്ചുള്ള വിവരം ലഭിച്ചത്. പിന്നീട് ഏറെക്കാലം മരച്ചീനി ചെയ്തില്ല. അടുത്ത നാളിലാണു വീണ്ടും തുടങ്ങിയത്.

നെടുന്പാശേരി മേഖലയിൽ മരച്ചീനിയിൽ കണ്ടുവരുന്ന അഴുകൽ രോഗം കർഷകർക്ക് വലിയ വെല്ലുവിളിയാണു സൃഷ്ടിക്കുന്നത്. ഒരുതരം ഫംഗസാണ് രോഗകാരണമെന്നാണു കേരള കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.

ഒരു ഹെക്ടർ നെൽകൃഷിക്ക് സർക്കാർ നൽകുന്ന സബ്സിഡി 20,000 രൂപയാണ്. കക്ക സബ്സിഡി ഹെക്ടറിന് 5400 രൂപയും. തരിശ് പാടത്ത് കൃഷിയിറക്കാൻ ഹെക്ടറിന് 40,000 രൂപയുണ്ട്.

ടി.ഒ. ബേബിക്ക് സർക്കാരിൽ നിന്നുള്ള സബ്സിഡികളെല്ലാം ലഭ്യമാക്കുന്നുണ്ടെന്നു ചെങ്ങമനാട് കൃഷി അസിസ്റ്റന്‍റ് സഫിയ പറഞ്ഞു.

കൊയ്ത്തു കാലത്ത് മഴയില്ലെങ്കിൽ സർക്കാർ സഹായംകൂടി ഉൾപ്പെടുത്തിയാൽ നെൽകൃഷി ലാഭകരമാണെന്ന് ബേബി പറഞ്ഞു. മഴ പെയ്താൽ പാതിയോളം നെല്ല് കൊഴിഞ്ഞു പോകും. വയ്ക്കോൽ കിട്ടുകയുമില്ല. അതുവഴിയുണ്ടാകുന്ന നഷ്ടം ഭീമമായിരിക്കും.

മൂന്നു പതിറ്റാണ്ടിന്‍റെ അനുഭവം

പാരന്പര്യ കർഷകനായ ബേബിക്ക് കുടുംബ സ്വത്തായി ലഭിച്ചത് 3.5 ഏക്കർ ഭൂമിയാണ്. പത്താം ക്ലാസ് കഴിഞ്ഞ് പാടത്തേക്കിറങ്ങിയതാണ്. കുടുംബ സ്വത്ത് മാത്രം പോരെന്നു കണ്ടാണു പാട്ടത്തിന് ഭൂമിയെടുത്ത് കൃഷി തുടങ്ങിയത്. ഏക്കറിന് 10,000 മുതൽ 15,000 രൂപ വരെയാണ് പാട്ടത്തുക.

കൃഷിയിൽ താങ്ങും തണലുമായി ഭാര്യ ജിപ്സി എപ്പോഴും കൂടെയുണ്ട്. ദൈനംദിന കണക്കുകളും കൃഷി കലണ്ടറും കംപ്യൂട്ടറിൽ രേഖപ്പെടുത്തി വയ്ക്കുന്നതു ജിപ്സിയാണ്.

രണ്ടു മക്കൾ: വിദ്യാർഥികളായ അന്നയും മരിയയും. കഴിഞ്ഞ വർഷം ജില്ലയിലേയും ബ്ലോക്കിലേയും മികച്ച കർഷകനുള്ള അവാർഡ് ടി.ഒ. ബേബിക്കായിരുന്നു.

ഫോണ്‍: 96053 01504