വല്ലം നിറയെ കറിവേപ്പില
വല്ലം നിറയെ കറിവേപ്പില
Monday, April 1, 2024 1:17 PM IST
ഇ.അനീഷ്
സുന്ദരന്‍റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്നതല്ലെന്ന് ഇവിടെ എത്തിയാൽ മനസിലാകുകയും ചെയ്യും.

കൊട്ടാരക്കര നടുവത്തൂർ സ്വദേശി സുന്ദരൻ വല്ലമെന്ന കൃഷിക്കാരൻ അക്ഷരാർഥത്തിൽ മണ്ണിൽ പൊന്നു വിളയിക്കുകയാണ്. കേരളത്തിൽ അധികമാരും കൈവയ്ക്കാത്ത കറിവേപ്പില കൃഷിയാണു ഹൈലൈറ്റ്.

15 സെന്‍റോളം വരുന്ന സ്ഥലത്താണു കറിവേപ്പില കൃഷി. കറിവേപ്പില തൈ വച്ചു... പക്ഷെ പിടിച്ചില്ല, വാടിപ്പോയി... തുടങ്ങിയ പരാതികൾ വ്യാപകമായി കേൾക്കുന്നിടത്താണു സുന്ദരന്‍റെ തോട്ടത്തിൽ കറിവേപ്പിലച്ചെടികൾ നിറഞ്ഞ പച്ചപ്പോടെ ഇല വിടർത്തി നിൽക്കുന്നത്.

അറിവില്ലായ്മയും പരിചരണക്കുറവുമാണ് കറിവേപ്പില കൃഷിക്കു തടസമായി നിൽക്കുന്നതെന്നു നടുവത്തൂർ വിപണിയുടെ പ്രസിഡന്‍റ് കൂടിയായ സുന്ദരൻ പറയുന്നു.

കൃഷി രീതി

ചുവന്ന മണ്ണിൽ രണ്ടടി താഴ്ചയിൽ കുഴിയെടുത്താണ് കറിവേപ്പിൻ തൈകൾ നടേണ്ടത്. തുടക്കത്തിൽ ചാണകം, എല്ലുപൊടി തുടങ്ങിയ ജൈവ വളങ്ങൾ നൽകണം.

നന്നായി നനയ്ക്കുകയും വേണം. വെറുതെ നട്ടാൽ കറിവേപ്പ് വളരില്ല. രണ്ടുവർഷം മുന്പു വീട്ടിലെ കറിവേപ്പില പറിച്ചു വില്പനയ്ക്കായി കൊണ്ടു പോയപ്പോഴാണ് അതിന്‍റെ വിപണി മൂല്യം സുന്ദരൻ തിരിച്ചറിഞ്ഞത്.

അന്ന് ഒരു കിലോയോളമുണ്ടായിരുന്ന കറിവേപ്പിലയ്ക്ക് 400 രൂപ കിട്ടി. ഇതോടെയാണ് കറിവേപ്പ് കൃഷിയി ലേക്കു സുന്ദരൻ തിരിഞ്ഞത്. അതിനായി കൃഷിഭവനിൽ നിന്ന് അഞ്ച് രൂപയ്ക്കു കറിവേപ്പിൻ തൈകൾ വാങ്ങി.

പല തവണയായി 150 ഓളം തൈകൾ നട്ടു. ഇല പറിച്ചു വിൽക്കുന്ന ദിവസങ്ങളിൽ 1500 രൂപയോളം കിട്ടും. കട്ടറു പയോഗിച്ച് ഇലയോടുകൂടി തണ്ട് മുറിച്ചെടുക്കുന്നതാണ് വിളവെടുപ്പ് രീതി.

വിപണി

തിങ്കളാഴ്ചകളിലാണു കർഷക കൂട്ടായ്മയായ നടുവത്തൂർ വിപണി. അന്നാണു പച്ചക്കറികൾ എത്തുന്നതും ലേലം നടക്കുന്നതും. കർഷകരിൽ നിന്നു സാധനങ്ങൾ വാങ്ങാൻ കച്ചവടക്കാർ ഉൾപ്പെടെ നിരവധിപേരാണ് നടവത്തൂരിൽ എത്തുന്നത്.


ഓരോ തവണയും ശരാശരി മൂന്നര ലക്ഷത്തോളം രൂപയുടെ കച്ചവടം നടക്കും. രാവിലെ മുതൽ വൈകുന്നേരം വരെയാണ് വ്യാപാരം. ഇവിടെയാണ് സുന്ദരൻ കറിവേപ്പിലയും വില്പനയ്ക്ക് എത്തിക്കുന്നത്. വളരെ വേഗം വിറ്റു തീരുകയും ചെയ്യും.

ഉപയോഗിക്കുന്നത് ക്വാറി വെള്ളം

ആദ്യകാലത്ത് ക്വാറി നടത്തിപ്പുകാരനായിരുന്നു സുന്ദരൻ. പത്ത് വർഷം മുന്പാണു കൃഷിയിലേക്കു തിരിഞ്ഞത്. പാറമടകളിൽ എപ്പോഴും വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ കൃഷിക്ക് വെള്ളം ഒരു പ്രശ്നമായില്ല.

കൃഷി ഭവന്‍റെ സഹായവും സബ്സിഡിയും കിട്ടിയതോടെ കൃഷി ജീവിതമാർഗമായി സ്വീകരിക്കുകയായിരുന്നു. കൃഷിയിൽ ഹരം പിടിച്ചതോടെ കറിവേപ്പിലയ്ക്കൊപ്പം പല കൃഷികളും സുന്ദരൻ പരീക്ഷിക്കുന്നു.

റംബൂട്ടാൻ, മംഗോ സ്റ്റിൻ, പേരക്ക തുടങ്ങിയ പഴവർഗങ്ങൾക്കൊപ്പം പയർ, പാവൽ, സലാ ഡ് വെള്ളരി, ചീര തുടങ്ങിയ പച്ചക്കറികളുമുണ്ട്. ഭാര്യ ശകുന്തളയുടെയും മക്കളായ എസ്. ഭാഗ്യ, എസ്. ഭരത് എന്നിവരുടെയും കട്ട സപ്പോർട്ടോടെ സുന്ദരൻ കൃഷിയിൽ പുതിയ മാനങ്ങൾ തേടുകയാണ്.

വെല്ലുവിളിയാണ് വളം വില വർധന

നന്നായി കൃഷി ചെയ്യുക അത്ര എളുപ്പമുള്ള കാര്യമല്ലെന്നു സുന്ദരൻ പറഞ്ഞു. നല്ല ചെലവ് വരും. കൃഷി ഭവനുമൊക്കെയായി നിരന്തരം ബന്ധപ്പെട്ടു സബ്സ്ഡി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നേടിയെടുക്കുന്നത് ആശ്വാസമാകും.

പച്ചക്കറികൾക്കും മറ്റും പന്തലി ടാൻ വലിയ തുകയാകും. ഇക്കാര്യത്തിൽ കൃഷിഭവന്‍റെ സഹായം ലഭിക്കാറുണ്ട്. യന്ത്രങ്ങൾക്കും സബ്സിഡി കിട്ടും. പുല്ലുവെട്ടുന്ന രണ്ട് മെഷീനുകളും ഒരു മിനി ട്രാക്ടറും അങ്ങനെ വാങ്ങിയതാണ്.

മൂന്നു പേർ ജോലിക്കുണ്ട്. 800 രൂപയാണ് കൂലി. വളം വിലയിലെ വർധനവ് തിരിച്ച ടിയാണ്. കാട്ടുപന്നികളുടെ ശല്യവും പ്രശ്നമാണ്. അതുകൊണ്ടു ചേന, ചേന്പ് മുതലായവ കൃഷി ചെയ്യാൻ പേടിയാണ്.

പച്ചക്കറി വിളവായാൽ മയിലുകളുമെത്തും. അവയിൽ നിന്നൊക്കെ കൃഷിയെ രക്ഷിച്ചെടുക്കാൻ അതീവ ശ്രദ്ധ അനിവാര്യമാണ്.

ഫോണ്‍: 94955 06792