കൂടുതൽ കരുത്തോടെ സിയാസ്
കൂടുതൽ കരുത്തോടെ സിയാസ്
Monday, September 3, 2018 3:11 PM IST
ഹോണ്ട സിറ്റി, ഹ്യുണ്ടായി വെർണ, ടൊയോട്ട യാരിസ്, ഫോക്സ്‌വാഗൺ വെന്‍റോ തുടങ്ങിയ മിഡ് സൈസ്ഡ് സെഡാൻ മോഡലുകളോടു മത്സരിക്കുന്ന മാരുതി സുസുകിയുടെ മോഡലായ സിയാസിന്‍റെ 2018 ഫേസ്‌ലിഫ്റ്റ് വേർഷൻ വിപണിയിലെത്തി. നിരവധി പുതിയ ഫീച്ചറുകൾ ഉൾക്കൊള്ളിച്ച് വിപണിയിലെത്തിയിരിക്കുന്ന വാഹനത്തിന് മുൻഗാമികളുടേതിൽനിന്ന് രൂപത്തിൽ വലിയ മാറ്റമൊന്നുമില്ല.

എക്സ്റ്റീരിയർ

ടോപ് വേരിയന്‍റ് ആൽഫയ്ക്കു മാത്രമാണ് മുൻ മോഡലുകളെ അപേക്ഷിച്ച് പറയത്തക്ക മാറ്റമുള്ളത്. എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാന്പുകൾ, എൽഇഡി ഫോഗ് ലാന്പുകളും ടെയിൽ ലാന്പുകളും, 16 ഇഞ്ച് അലോയ് വീലുകൾക്കുമൊപ്പം ക്രോം ആവരണങ്ങളുടെ വലിയ സാന്നിധ്യവും സിയാസിന്‍റെ 2018ലെ വരവിലുണ്ട്. മുൻ ഗ്രില്ലിൽ മുകളിലും താഴെയും ഫോഗ് ലാന്പുകൾക്കു ചുറ്റും ക്രോം ആവരണത്തിന്‍റെ സാന്നിധ്യമുണ്ട്.

ഇന്‍റീരിയർ

ഉൾവശം എല്ലാം പഴയതുപോലെതന്നെ. എന്നാൽ, മീറ്റർ കൺസോളിൽ പുതിയ ഡയലുകൾ, 4.2 ഇഞ്ച് മൾട്ടി ഇൻഫൊർമേഷൻ ഡിസ്പ്രേ (മിഡ്) തുടങ്ങിയവ ശ്രദ്ധേയം. ബലേനോയിൽ ഉപയോഗിച്ചിട്ടുള്ള ഡിസ്പ്ലേയ്ക്കു സമമാണിത്.

കൂടാതെ സ്റ്റിയറിംഗ് വീലിന്‍റെ വലതുഭാഗത്ത് ക്രൂയിസ് കൺട്രോൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 7.0 ഇഞ്ച് ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം (ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ), റിയർ എസി വെന്‍റുകൾ, റിവേഴ്സ് പാർക്കിംഗ് കാമറ, ലെതർ ഫിനിഷ്ഡ് ഡോർ ഹാൻഡിലുകൾ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ തുടങ്ങിയവയാണ് പ്രധാന ഫീച്ചറുകൾ.


പെർഫോമൻസ്

സുസുകിയുടെ മിഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയോടുകൂടിയ 1.5 ലിറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിന്‍റെ കരുത്ത്. ഈ എൻജിൻ‌ 105 പിഎസ് പവറിൽ 138 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്നു. 5 സ്പീഡ് മാന്വൽ, 4 സ്പീഡ് ടോർക് കൺവേർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളിൽ ലഭ്യം.

എസ്എച്ച്‌വിഎസ്

മാരുതിയുടെ സ്വന്തം മിഡ് ഹൈബ്രിഡ് ടെക്നോളജി. പെട്രോളിനൊപ്പം ലിഥിയം അയോൺ ബാറ്റിയാണ് ഈ സാങ്കേതിവിദ്യയിലൂടെ വാഹനത്തിനു കരുത്താകുന്നത്. വാഹനം ന്യൂട്രലിൽ ആണെങ്കിൽ എൻജിൻ തനിയെ ഓഫ് ആകാനും ക്ലച്ച് അമർത്തുന്പോൾ സ്റ്റാർട്ട് ആകാനും ഈ സാങ്കേതികവിദ്യ സഹായിക്കുന്നു.

സുരക്ഷ

ഡുവൽ ഫ്രണ്ട് എയർബാഗുകൾ, ആന്‍റി ലോക്ക് ബ്ലേക്കിംഗ് സിസ്റ്റം (എബിഎസ്), ഐസോഫിക്സ് ചൈൽഡ് സീറ്റ്, രണ്ടു മുൻ സിറ്റുകളിലും സീറ്റ്ബെൽറ്റ് റിമൈൻഡർ, സ്പീഡ് വാണിംഗ് അലർട്ട് തുടങ്ങിയവയാണ് സുരക്ഷാ ഫീച്ചറുകൾ.

വില8.19 ലക്ഷം രൂപ മുതൽ