Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ദിവ്യകാരുണ്യസന്നിധിയിലെ കെടാവിളക്ക്
Saturday, June 1, 2019 12:27 AM IST
’’ദേവാലയത്തെ സംരക്ഷിക്കുന്ന ഉയർന്ന ഇരട്ടമതിലിന് അവൻ അടിസ്ഥാനമിട്ടു.’’ (പ്രഭാ. 50:2) ’കാരുണ്യവാനായ ഒരുവനെ കർത്താവ് ഉയർത്തി. അവൻ ജനത്തിനു സുസമ്മതനായി. ദൈവത്തിന്റെയും മനുഷ്യന്റെയും പ്രീതിപാത്രം’. അദ്ദേഹമത്രെ ഭാഗ്യസ്മരണാർഹനായ ധന്യൻ മാർ തോമസ് കുര്യാളശേരി പിതാവ്. ’മിശിഹായിൽ എല്ലാം നവീകരിക്കുക’ എന്ന ആപ്തവാക്യം ഹൃദയത്തിലും പ്രവൃത്തിയിലും പ്രകടമാക്കിക്കൊണ്ട് ദൈവരാജ്യസ്ഥാപനം സാധിതമാക്കാൻ ദിവ്യകാരുണ്യ ആരാധനാ സന്യാസിനീ സഭാ സ്ഥാപനത്തിന് അക്ഷീണം യത്നിച്ച വിശുദ്ധാത്മാവാണ് ധന്യൻ മാർ തോമസ് കുര്യാളശേരി.
ചങ്ങനാശേരി രൂപതയുടെ പ്രഥമ മെത്രാൻ, ആരാധനാ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകപിതാവ് എന്നിങ്ങനെ പ്രശോഭിച്ച അദ്ദേഹം വിശ്വാസികളിൽ ദിവ്യകാരുണ്യഭക്തി പ്രോജ്വലിക്കാൻ മഹത്തായ പ്രവർത്തനങ്ങളാണ് ചെയ്തത്. ഈ ധന്യയോഗി ദൈവസന്നിധിയിലേക്ക് യാത്രയായിട്ട് 94 വർഷങ്ങൾ പൂർത്തിയായിരിക്കുന്നു. ചരമവാർഷികം ആചരിക്കുന്ന ഇത്തരുണത്തിൽ ദിവ്യകാരുണ്യനാഥന്റെ തിരുമുന്പിൽ പ്രാർഥനാ മലരുകളുമായി അണയുന്നവരുടെ മനസിൽ ആ ധന്യാത്മാവിന്റെ സുകൃത ജീവിതത്തിന്റെ മാതൃക വലിയ പ്രകാശഗോപുരം പോലെ തിളങ്ങുക തന്നെ ചെയ്യും.
ധന്യജീവിതം പറയുന്നത്
ജീവിതത്തിൽ ഉടനീളം വീരോചിത സുകൃതങ്ങൾ അഭ്യസിച്ചു കടന്നുപോയ ഒരു ധന്യാത്മാവായി തിരുസഭ അദ്ദേഹത്തെ അംഗീകരിച്ചു. ആനുകാലിക സാഹചര്യത്തിൽ നമ്മുടെ സഭാ സമൂഹത്തിൽ ഉണ്ടാകുന്ന ചെറിയ അസ്വസ്ഥതകൾ നേരിടാനുള്ള ഏറ്റവും നല്ല മാർഗങ്ങൾ മാർ കുര്യാളശേരി പിതാവിന്റെ ജീവിതത്തിൽ തിളങ്ങിനിൽക്കുന്നത് കണ്ടെത്താൻ കഴിയും. പ്രാർഥനയും ദിവ്യകാരുണ്യ ആരാധനയും വഴി ലഭിക്കുന്ന ആത്മീയശക്തി ഏതു പ്രതിസന്ധിയെയും നേരിടാൻ നമ്മെ സഹായിക്കുന്നു. മനുഷ്യത്വത്തിന്റെ ശ്രേഷ്ഠഭാവങ്ങളും ദിവ്യത്വത്തിന്റെ ആത്മീയ മാനങ്ങളും സമന്വയിപ്പിച്ചുകൊണ്ട് ദിവ്യകാരുണ്യ ഈശോയുടെ സ്നേഹവും കാരുണ്യവും ഈ ലോകത്തിനായി നൽകുക എന്നത് ആ ധന്യജീവിതം പഠിപ്പിക്കുന്ന വലിയ സന്ദേശമാണ്.
കുട്ടനാടൻ ഗ്രാമമായ ചന്പക്കുളത്തെ പുരാതനവും പ്രസിദ്ധവുമായ കുര്യാളശേരി കുടുംബത്തിൽ 1873 ജനുവരി 14ന് അദ്ദേഹം ജനിച്ചു. കുഞ്ഞു തോമ്മാച്ചൻ എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനായി ചങ്ങനാശേരി ഗവണ്മെന്റ് സ്കൂളിൽ ചേർന്നെങ്കിലും പിതാവിന്റെ മരണംമൂലം അവിടെ പഠനം പൂർത്തിയാക്കാൻ കഴിയാതെ മാന്നാനം സെന്റ് എഫ്രേം സ്കൂളിൽ പഠനം നടത്തി. പഠനശേഷം പൗരോഹിത്യജീവിതം ആഗ്രഹിച്ച അദ്ദേഹം വൈദികവിദ്യാഭ്യാസാർഥം റോമിലെ പ്രോപ്പഗാന്ത സെമിനാരിയിലേക്ക് അയയ്ക്കപ്പെട്ടു.
ഒന്പതുവർഷത്തെ പരിശീലനത്തിനൊടുവിൽ 1899 മേയ് 27ന് റോമിലെ സെന്റ് ജോണ്‍ ലാറ്ററൻ ദേവാലയത്തിൽ വച്ച് കർദിനാൾ കസേന്തയിൽ നിന്നു വൈദികപട്ടം സ്വീകരിച്ചു. നാട്ടിൽ തിരിച്ചെത്തിയശേഷം അദ്ദേഹം ചങ്ങനാശേരി സെന്റ് ബർക്കുമാൻസ് ബോർഡിംഗ് വൈസ് റെക്ടറായും ചേന്നങ്കരി, കാവാലം, എടത്വാ, ചന്പക്കുളം ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചു. 1911 ഡിസംബർ 3ന് കാൻഡിയിൽ വച്ച് മാർ തോമസ് കുര്യാളശേരി ചങ്ങനാശേരി രൂപതയുടെ പ്രഥമ മെത്രാനായി അഭിഷിക്തനായി.
ദിവ്യകാരുണ്യ ഉപാസകൻ
റോമിൽ പഠിച്ചുകൊണ്ടിരുന്ന കാലത്തുതന്നെ കോളജിനടുത്തുള്ള നിത്യാരാധന മഠം ചാപ്പലിലെ നിത്യസന്ദർശകനായിരുന്ന അദ്ദേഹത്തിനു ഭാവികാലത്തെപ്പറ്റിയുള്ള നേർബോധ്യങ്ങളും ആത്മീയദർശനങ്ങളും ഉണ്ടായിരുന്നു. ഹൃദയത്തിൽ കത്തിജ്വലിക്കുന്ന ദിവ്യകാരുണ്യസ്നേഹവുമായി കേരള മണ്ണിൽ തിരിച്ചെത്തിയപ്പോൾ വർഷങ്ങളോളം മനസിൽ താലോലിച്ച സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാൻ അദ്ദേഹം തല്പരനായി.
ദിവ്യകാരുണ്യ ഈശോയെ നിത്യവും ആരാധിക്കാൻ ഒരു സന്യാസിനിസഭ രൂപീകരിക്കണമെന്ന മോഹം ഉള്ളിൽ താലോലിച്ച തോമ്മാച്ചനും സന്യാസജീവിതം കാംക്ഷിച്ച് സ്വഭവനത്തിൽ തപസിലും പ്രായശ്ചിത്തത്തിലും പ്രാർഥനയിലും ദിനരാത്രങ്ങൾ ചെലവഴിച്ചിരുന്ന വല്ലയിൽ ഫിലോമിനയും ദൈവനിയോഗത്താൽ കണ്ടുമുട്ടാനിടയായപ്പോൾ ദിവ്യകാരുണ്യസന്യാസിനീ സമൂഹ ത്തിന്റെ ശുഭാരംഭമായി. 1908 ഡിസംബർ എട്ടിന് ആറ് അർഥിനികൾക്കു ശിരോവസ്ത്രം നൽകി ആരാധനാസഭയ്ക്ക് ആരംഭം കുറിച്ചു.
കേരളസഭയിൽ വിശുദ്ധ കുർബാനയോടുള്ള ഭക്തി രൂഢമൂലമാക്കാൻ അദ്ദേഹം ചെയ്ത ഓരോ പ്രവർത്തനങ്ങളും ഓരോ പ്രകാശകിരണങ്ങൾക്കു തുല്യമായി. ദിവ്യകാരുണ്യ ഈശോയോടുള്ള നിസ്തുല സ്നേഹമാണ് മനുഷ്യ സേവനപ്രവർത്തനങ്ങളിൽ നിർലീനനാകാൻ അദ്ദേഹത്തെ സ്വാധീനിച്ചത്.
ദിവ്യകാരുണ്യഭക്തി പ്രവൃത്തിയിലേക്ക്
മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ കുട്ടികളിൽ ജീവിതവിശുദ്ധി ഉളവാക്കണമെന്ന ആഗ്രഹം പിതാവിൽ ആഴപ്പെട്ടതിന്റെ ഫലമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അദ്ദേഹം രൂപം കൊടുത്തു. വിശുദ്ധ കുർബാനയുടെ പ്രേഷിതനായിരുന്ന പിതാവ്, വി. കുർബാനയിലൂടെ ലോകനവീകരണം സാധ്യമാക്കാ മെന്ന് ഉറച്ചുവിശ്വസിച്ചു. സ്ത്രീകൾ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ജീവനാഡികളാണെന്നുള്ള അവബോധം സമൂഹത്തിൽ രൂഢമൂലമാക്കി. സ്ത്രീവിദ്യാഭ്യാസത്തിന് ഉണർവും ഉന്മേഷവും നൽകി. കുര്യാളശേരി പിതാവിന്റെ അജപാലനം സമൂഹത്തിന്റെ അഭ്യുന്നതിക്കുവേണ്ടിയുള്ള സ്നേഹസമർപ്പണമായിരുന്നു. ദിവ്യകാരുണ്യ ആരാധന സന്യാസിനി സഭാസ്ഥാപനം ധന്യൻ മാർ കുര്യാളശേരിയുടെ അതുല്യ സംഭാവനകളിലൊന്നാണ്. കാലിത്തൊഴുത്തിൽ ജന്മംകൊണ്ട ഈ സന്യാസിനീ സമൂഹം ഇന്ന് ലോകാതിർത്തികൾ വരെ പ്രത്യാശയുടെ പുലരി വെട്ടത്തിലേക്ക് ജനതകളെ ആകർഷിക്കുന്നു. ജീവനായും ജീവനേകിയും നിഴലായും നിറവായും ദിവ്യകാരുണ്യ പ്രഭ വിതറി, ദിവ്യകാരുണ്യ സാക്ഷികളായി അവർ നിലകൊള്ളുന്നു.
പ്രകാശഗോപുരം
1925 ജൂണ്‍ 2ന് റോമിൽ വച്ചാണ് മാർ തോമസ് കുര്യാളശേരി എന്ന ദിവ്യകാരുണ്യ ഉപാസകൻ സ്വർഗീയാരാമത്തിലേക്ക് യാത്രയായത്. തങ്ങളുടെ ദിവ്യകാരുണ്യ ആരാധനയിൽ ആഴപ്പെട്ടു ലഭിക്കുന്ന ആത്മീയകരുത്തിൽ ആശ്രയിച്ച് സഭയ്ക്കും സമൂഹത്തിനും ശുശ്രൂഷയേകുന്ന വലിയ ഒരു സന്യാസിനി സമൂഹ മായി മാറിയ എസ്എബിഎസ് ഇന്ന് അഭിമാനാർഹമായ പ്രവർത്തനങ്ങളിലൂടെ ലോകത്തിനു ക്രിസ്തുസാക്ഷ്യം നൽകി പ്രശോഭിക്കുന്നു. സൃഷ്ടിക്കപ്പെട്ട സകലതും സ്വർഗീയ പിതാവിന്റെ മഹത്വത്തിനായി വിശുദ്ധീകരിക്കപ്പെടാൻ ദിവ്യകാരുണ്യനാഥനു മുന്‍പിലുള്ള ത്യാഗോജ്വല സ്നേഹാരാധനയിലൂടെ എസ്എബിഎസ് സന്യാസിനികൾ പ്രാർഥിക്കുന്നു, പ്രവർത്തിക്കുന്നു. അതിന് മാർ തോമസ് കുര്യാളശേരി എന്ന പ്രകാശഗോപുരം അതിലെ ഓരോ അംഗങ്ങൾക്കുമാത്രമല്ല, എല്ലാ ദിവ്യകാരുണ്യ ഭക്തർക്കും മാർഗദർശനവും പ്രചോദനവുമാകുന്നു. മരിക്കാത്ത സ്മരണകൾ നൽകി കടന്നുപോയ ദിവ്യകാരുണ്യത്തിന്റെ ഈ മെത്രാൻ അൾത്താരയിൽ വണക്കത്തിനായി ഉയർത്തപ്പെടുന്ന പുണ്യദിനത്തിനായി പ്രാർഥിക്കാം.
സിസ്റ്റർ ആൻസി ആത്തപ്പള്ളി എസ്എബിഎസ്
(എസ്എബിഎസ് സത്ന ക്രിസ്തുജ്യോതി പ്രോവിൻസ് അംഗമാണു ലേഖിക)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
Latest News
കൊല്ലത്ത് ട്രെയിന്‍ തട്ടി മരിച്ച യുവാവും യുവതിയും ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കള്‍
ഇരട്ടയാറില്‍ പോക്സോ കേസ് അതിജീവിതയുടെ മരണം; വനിതാ കമ്മീഷൻ കേസെടുത്തു
പിഞ്ച് കുഞ്ഞിന്റെ വിരലിന് പകരം നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം: പ്രതിപക്ഷനേതാവ്
പരീക്ഷാപ്പേടി: വീടുവിട്ട വിദ്യാർഥിയെ കണ്ടെത്തി
ഐപിഎൽ മത്സരത്തിനിടെ ഭക്ഷണം കഴിച്ച യുവാവ് കുഴഞ്ഞു വീണു; പോലീസ് കേസെടുത്തു
Latest News
കൊല്ലത്ത് ട്രെയിന്‍ തട്ടി മരിച്ച യുവാവും യുവതിയും ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കള്‍
ഇരട്ടയാറില്‍ പോക്സോ കേസ് അതിജീവിതയുടെ മരണം; വനിതാ കമ്മീഷൻ കേസെടുത്തു
പിഞ്ച് കുഞ്ഞിന്റെ വിരലിന് പകരം നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം: പ്രതിപക്ഷനേതാവ്
പരീക്ഷാപ്പേടി: വീടുവിട്ട വിദ്യാർഥിയെ കണ്ടെത്തി
ഐപിഎൽ മത്സരത്തിനിടെ ഭക്ഷണം കഴിച്ച യുവാവ് കുഴഞ്ഞു വീണു; പോലീസ് കേസെടുത്തു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top