Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കോൺഗ്രസ്: പ്രക്ഷുബ്ധമായ കടലിൽ കപ്പിത്താനും നങ്കൂരവുമില്ലാത്ത കപ്പൽ
Monday, June 10, 2019 12:55 AM IST
ഉള്ളതു പറഞ്ഞാല് / കെ. ഗോപാലകൃഷ്ണൻ
ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ അപമാനകരമായ പരാജയത്തിന്റെ ഞെട്ടലിൽ നിന്നു കോൺഗ്രസ് പാർട്ടി ഇനിയും മുക്തമായിട്ടില്ല. കോൺഗ്രസ് പ്രവർത്തക സമിതി കൂടിയെങ്കിലും പാർട്ടിയുടെ സംഘടനാ സംവിധാനം പുനരുജ്ജീവിപ്പിക്കാനോ പാർട്ടി അണികളുടെ ആത്മവിശ്വാസം വീണ്ടെടുക്കാനോ ഉള്ള കാര്യങ്ങളൊന്നും ചർച്ച ചെയ്തില്ല. തമ്മിലടി അവസാനിപ്പിക്കാനും വ്യക്തിതാത്പര്യങ്ങൾ മറന്നു പ്രചാരണം നടത്താനും നേതാക്കൾ തയാറാകാതിരുന്നതുമൂലം പാർട്ടിയുടെ സ്വാധീനമേഖലകളിൽപ്പോലും തിരിച്ചടി നേരിട്ടതിനെപ്പറ്റി ചർച്ച ചെയ്യാനാണു കൂടുതൽ സമയം ചെലവഴിച്ചത്.
പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടു പാർട്ടി നേതൃസ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനത്തിൽ രാഹുൽഗാന്ധി ഉറച്ചുനിൽക്കുന്നതുകൊണ്ടാണ് തെരഞ്ഞെടുപ്പു പരാജയം കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും പാർട്ടി തളർന്നുകിടക്കുന്നത്. കുടുംബാംഗങ്ങളും പാർട്ടിയിലെ മുതിർന്ന നേതാക്കളും അടുത്ത സഹപ്രവർത്തകരുമൊക്കെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും അദ്ദേഹം വഴങ്ങിയിട്ടില്ല. പാർട്ടിയെ നയിക്കാൻ കുടുംബത്തിനു പുറത്തുനിന്നൊരാൾ വരട്ടെ എന്നു രാഹുൽ നിർദേശിച്ചിരിക്കുന്നു.
നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തുവരുന്നതോ കോൺഗ്രസുകാരെ ചാക്കിലാക്കാൻ നടത്തുന്ന രാഷ്ട്രീയ വേട്ടക്കാരുടെ ശ്രമം വിജയിക്കുന്നതോ പാർട്ടി ദുർബലപ്പെടുത്തുന്നതോ അതിന്റെ വിശ്വാസ്യത ശോഷിക്കുകയും ചെയ്യുന്നതോ രാജി പ്രഖ്യാപിച്ച കോൺഗ്രസ് അധ്യക്ഷന്റെ നിലപാടിൽ മാറ്റം വരുത്തുന്നില്ല. രാഷ്ട്രീയ കാര്യങ്ങളിൽ നിന്നകന്ന്, എംപി എന്ന നിലയിൽ തനിക്ക് അനുവദിച്ചുകിട്ടിയിരിക്കുന്ന ഡൽഹിയിലെ ബംഗ്ലാവിൽ ഒതുങ്ങിക്കൂടാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. എന്നാൽ, കഴിഞ്ഞയാഴ്ച അവസാനത്തോടെ രാഹുലിന്റെ മനോഭാവത്തിൽ ചെറിയൊരു മാറ്റം വന്നിട്ടുണ്ട്. തന്നെ റിക്കാർഡ് ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച വയനാട്ടിലെ വോട്ടർമാർക്കു നന്ദി പറയാൻ അദ്ദേഹമെത്തി. വയനാട്ടിൽ ലഭിച്ച ആവേശോജ്വല സ്വീകരണവും മൂന്നു ദിവസത്തെ യാത്രയും റോഡ് ഷോയുമെല്ലാം അദ്ദേഹത്തെ പുനർവിചിന്തനത്തിനു പ്രേരിപ്പിച്ചേക്കാം. നിരവധി കോൺഗ്രസ് നേതാക്കൾക്ക് അങ്ങനെയൊരു പ്രതീക്ഷയുണ്ട്.
പ്രശ്നങ്ങൾ തലപൊക്കുന്നു
തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷം കോൺഗ്രസിൽ പ്രശ്നങ്ങൾ ഒന്നൊന്നായി തലപൊക്കുകയാണ്. അവ കൈകാര്യം ചെയ്യാനുള്ളശ്രമം ഉണ്ടാകുന്നില്ല. രാഹുൽ ഇടപെടാൻ മടിക്കുന്നതിനാൽ അത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ആരുമില്ലാത്ത സ്ഥിതിയാണ്. രാജ്യത്തെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ പാർട്ടിയുടെ ഇന്നത്തെ ദയനീയ അവസ്ഥയാണിത്.
ഏറ്റവും ലഘുവായി പറഞ്ഞാൽ അസ്വസ്ഥതയുണ്ടാക്കുന്നതാണു സ്ഥിതിവിശേഷം. തെലുങ്കാനയിൽ ആകെയുണ്ടായിരുന്ന 18 കോൺഗ്രസ് എംഎൽഎമാരിൽ 12 പേർ തെലുങ്കാന രാഷ്ട്രസമിതി (ടിആർഎസ്)യിൽ ചേർന്നു. കോൺഗ്രസ് മുക്ത തെലുങ്കാന നിയസഭയ്ക്കാണത്രേ ടിആർഎസ് ശ്രമിക്കുന്നത്.
കർണാടകത്തിൽ കോൺഗ്രസ് - ജനതാദൾ -എസ് സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമത്തിന്റെ അവസാനഘട്ടത്തിലാണു ബിജെപി. അവിടെ കോൺഗ്രസിലാണെങ്കിൽ ഗ്രൂപ്പ് വഴക്ക് മൂർച്ഛിക്കുകയാണ്. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട എംഎൽഎമാരിൽ ചിലർ കലാപത്തിന്റെ പാതയിൽ നിൽക്കുന്നു.
മധ്യപ്രദേശിൽ കോൺഗ്രസ് എംഎൽഎമാരെ ചാക്കിടാനുള്ള ഊർജിത ശ്രമത്തിലാണു സംഘപരിവാറിലെ ചാണക്യന്മാർ. കൂറുമാറാൻ തനിക്ക് 50 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ് ഒരു എംഎൽഎ വെളിപ്പെടുത്തിയത്. രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള വഴക്ക് മറയൊന്നുമില്ലാതെ നടക്കുന്നു. മഹാരാഷ്ട്രയിൽ പ്രതിപക്ഷനേതാവും ഒരു മുതിർന്ന നേതാവുമടക്കം നിരവധി എംഎൽഎമാർ കോൺഗ്രസ് വിട്ടു.
പഞ്ചാബിൽ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗും മന്ത്രി നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള വഴക്കിൽ പുതുമയൊന്നുമില്ല. പലപ്പോഴും അതു പരസ്യമായ ഏറ്റുമുട്ടലിന്റെ വക്കിലെത്തിയിരുന്നു. വെട്ടിത്തുറന്നു പറയുന്ന ശീലക്കാരനായ സിദ്ദു മുഖ്യമന്ത്രിക്കു കൊടുക്കേണ്ട ബഹുമാനം അദ്ദേഹത്തിനു കൊടുക്കുന്നില്ലെന്ന പരാതിയുണ്ട്. ഈയിടെ നടന്ന വകുപ്പുമാറ്റത്തിൽ സിദ്ദുവിനെ അപ്രധാനമായൊരു വകുപ്പിലേക്കു മാറ്റി. ആ വകുപ്പിന്റെ ചുമതല സിദ്ദു ഇതുവരെ ഏറ്റെടുത്തിട്ടില്ല എന്നാണു റിപ്പോർട്ടുകൾ.
ഡൽഹി, ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളിലെ കോൺഗ്രസ് ഘടകങ്ങളിലും പ്രശ്നങ്ങളുണ്ട്. കോൺഗ്രസ് പോലുള്ള ഒരു പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുന്നതിൽ ആശ്ചര്യപ്പെടാനൊന്നുമില്ല. എങ്കിലും ഉടൻ പരിഹാര നടപടികളെടുത്തില്ലെങ്കിൽ മറ്റു പാർട്ടികളിലേക്കു പലരും ചേക്കേറുമെന്ന് ഇപ്പോഴത്തെ സാഹചര്യത്തിൽ ഉറപ്പാണ്. ദേശീയ തലത്തിലും സംസ്ഥാനതലങ്ങളിലും കോൺഗ്രസിന്റെ സ്ഥിതി ഇപ്പോൾ അത്ര ആരോഗ്യകരമല്ല. ഈയിടെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദി തരംഗം വീശിയ പശ്ചാത്തലത്തിൽ ബിജെപി പലർക്കും രാഷ്ട്രീയ കരിയറിൽ മെച്ചപ്പെട്ട വളർച്ച വാഗ്ദാനം ചെയ്യുന്നുണ്ട്.
തന്ത്രം ആവിഷ്കരിക്കണം
ഈ പ്രശ്നങ്ങൾ കൈകാര്യം ചെയ്താൽ പാർട്ടിയെ പുനരുജ്ജീവിപ്പിക്കാം എന്നല്ല പറഞ്ഞുവരുന്നത്. ഇതൊരു തീയണയ്ക്കൽ മാത്രമാണ്. എന്നാൽ, ഇതു നടത്തിയാൽ ഹൈക്കമാൻഡ് ഇപ്പോഴും സജീവമാണ് എന്നൊരു സന്ദേശം അണികൾക്കും സംസ്ഥാനതല നേതാക്കൾക്കും ലഭിക്കും. അതു കോൺഗ്രസിൽ പ്രശ്നങ്ങളുണ്ടാക്കാനുള്ള ഏതു ശ്രമത്തെയും ചെറുക്കുമെന്ന സന്ദേശം മറ്റു പാർട്ടികൾക്കും നൽകും.
അതിനപ്പുറമുള്ള നടപടികളാണ് ഇപ്പോൾ വേണ്ടത്. അടുത്തുവരുന്ന ഉപതെരഞ്ഞെടുപ്പുകളെയും നിയമസഭാ തെരഞ്ഞെടുപ്പുകളെയും നേരിടാനുള്ള തന്ത്രം കോൺഗ്രസ് തികഞ്ഞ ആത്മാർഥതയോടെ ആവിഷ്കരിക്കണം. കോൺഗ്രസിന്റെ സംഘടനാ സംവിധാനം തീർത്തും നിഷ്ക്രിയമാണെന്നും ചിലയിടത്തു തീരെ ഇല്ലെന്നും ഈ ലോക്സഭാ തെരഞ്ഞെടുപ്പ് തെളിയിച്ചു. തെരഞ്ഞെടുപ്പു പ്രചാരണത്തിനും വോട്ടെടുപ്പുദിവസം പോളിംഗ് ബൂത്തിൽ ഇരുത്താനും ചിലയിടങ്ങളിൽ കോൺഗ്രസിന് ആളില്ലായിരുന്നു.
കൂറും പ്രതിബദ്ധതയുമുള്ള പ്രവർത്തകരില്ലെങ്കിൽ തെരഞ്ഞെടുപ്പ് പ്രചാരണം വളരെ ബുദ്ധിമുട്ടാണ്. യുപിഎ സർക്കാർ പാചകവാതക കണക്ഷനും വൈദ്യുതി കണക്ഷനും നൽകിയതിന്റെ ക്രെഡിറ്റ് മോദി സർക്കാരിനു നൽകി സംഘപരിവാർ പ്രവർത്തകർ വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ച് വോട്ട് തങ്ങൾക്ക് അനുകൂലമാക്കിയതിന്റെ റിപ്പോർട്ട് പലയിടങ്ങളിൽനിന്നും വന്നിട്ടുണ്ട്. ഇതെല്ലാം മോദി സർക്കാരിന്റെ നേട്ടങ്ങളാണെന്നു പറഞ്ഞ് തെരഞ്ഞെടുപ്പിന് ആറുമാസം മുന്പേ ഗുണഭോക്താക്കളുടെ ഗ്രൂപ്പുണ്ടാക്കി പ്രചാരണം നടത്താൻ സംഘപരിവാറിനു കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലായാലും ജനങ്ങളുമായി ശരിക്കും ആശയവിനിമയം നടത്താൻ കഴിവുള്ള നേതാക്കൾ കോൺഗ്രസിൽ കുറവായിരുന്നു.
സംഘടനാ സംവിധാനവും താഴേത്തട്ടിലുള്ള പ്രവർത്തകരെയും ശക്തിപ്പെടുത്തുന്ന കാര്യം കോൺഗ്രസ് പതിറ്റാണ്ടുകളായി അവഗണിച്ചു എന്നതാണു വസ്തുത. സംഘടനാ തെരഞ്ഞെടുപ്പുകൾ ഇല്ലാത്തതുമൂലം, കാര്യക്ഷമതയില്ലാത്ത നേതാക്കൾ ഒരു പണിയും ചെയ്യാതെ പാർട്ടി തലപ്പത്ത് അള്ളിപ്പിടിച്ചിരുന്നു. പുതുരക്തങ്ങൾ പാർട്ടിയിലേക്ക് ആകർഷിക്കപ്പെട്ടില്ല. ജനങ്ങളുടെ പ്രശ്നങ്ങൾക്കുവേണ്ടി നിലകൊള്ളാനോ സാധാരണക്കാരുടെ യഥാർഥ പ്രശ്നങ്ങളിൽ ഇടപെട്ട് അവയ്ക്കു പരിഹാരമുണ്ടാക്കാനോ ഉള്ള പദ്ധതികൾ ദീർഘകാലമായി കോൺഗ്രസ് പരിപാടികളിലുണ്ടായിരുന്നില്ല. പാർട്ടി അനുഭാവികളുടെ പേര് വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്ന പണിപോലും മണ്ഡലം കമ്മിറ്റികൾ ചെയ്യാതായി. കേരള സംസ്ഥാന ഘടകം മാത്രമായിരിക്കും ഇതിനൊരപവാദം.
സംഘടനാ സംവിധാനം ശക്തിപ്പെടണം
പാർട്ടിക്കു ശക്തമായ സംഘടനാ സംവിധാനം ഉണ്ടാകണമെങ്കിൽ ഉൾപാർട്ടി തെരഞ്ഞെടുപ്പുകൾ നടത്തുകയും ജനാധിപത്യ രീതിയിൽ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുകയല്ലാതെ മറ്റു പോംവഴികളൊന്നുമില്ലെന്നു കോൺഗ്രസ് ഹൈക്കമാൻഡ് മനസിലാക്കണം. കേരളത്തിൽപ്പോലും യഥാർഥ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നില്ല. നാമനിർദേശം ചെയ്യപ്പെട്ട പിസിസി ഭാരവാഹികളാണ് ഇവിടെയുള്ളത്. പല സംസ്ഥാനങ്ങളിലും മുതിർന്ന നേതാക്കൾ തങ്ങളുടെ കുടുംബവാഴ്ചയ്ക്കു ശ്രമിക്കുകയാണ്. കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ രാഹുൽഗാന്ധി അതേപ്പറ്റി തുറന്നടിച്ചതാണല്ലോ.
കാര്യക്ഷമമല്ലാത്തതും ഫലപ്രദമല്ലാത്തതുമായ ഇപ്പോഴത്തെ കോൺഗ്രസ് സംഘടനാ സംവിധാനത്തെ മാറ്റാൻ ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസ് സംഘടന പുനഃസംഘടിപ്പിക്കുന്നതിനു ജനാധിപത്യ രീതിയിൽ ശ്രമങ്ങൾ തുടങ്ങണം. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ബിജെപി താഴേത്തട്ടിൽ ഇപ്പോഴേ ആരംഭിച്ചു. ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതിന് ഒരു കാരണം പാർട്ടിയുടെ എല്ലാതലങ്ങളിലും കുറേക്കാലമായുള്ള കഠിനാധ്വാനമാണ്. അമിത്ഷായ്ക്കും ടീമിനുമാണ് അതിന്റെ ക്രെഡിറ്റ്.
പ്രക്ഷുബ്ധമായ കടലിൽ കപ്പിത്താനും നങ്കൂരവുമില്ലാത്ത കപ്പലിന്റെ അവസ്ഥയിലാണിന്നു കോൺഗ്രസ്. കപ്പിത്താൻ അദ്ദേഹത്തിന്റെ സംഘത്തോടൊപ്പം കപ്പലിലേക്കു മടങ്ങിയെത്തി ലക്ഷ്യ തുറമുഖത്തേക്ക് അതിനെ നയിക്കണം. എത്രയും പെട്ടെന്നു പ്രവർത്തനം തുടങ്ങുന്നോ അത്രയും നല്ലത്. ഇനിയും അമാന്തിക്കുന്നത് ചരിത്രപാരന്പര്യമുള്ള സംഘടനയെ കൂടുതൽ ദുർബലപ്പെടുത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര് സഭയുടെ പിതാവ്
ഭാരതത്തില് മാര്ത്തോമ്മാ നസ്രാണികള് എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന് സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
Latest News
യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; വസ്തു ഇടപാടുകാരൻ അറസ്റ്റിൽ
കഞ്ചിക്കോട് പ്ലാസ്റ്റിക് സംഭരണശാലയിൽ തീപിടിത്തം
മധ്യപ്രദേശിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു
റഷ്യൻ മുന്നേറ്റം; വിദേശയാത്രകൾ റദ്ദാക്കി സെലെൻസ്കി
മരിച്ച് പത്തു വര്ഷം കഴിഞ്ഞിട്ടും പെന്ഷന് നല്കിയില്ല
Latest News
യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; വസ്തു ഇടപാടുകാരൻ അറസ്റ്റിൽ
കഞ്ചിക്കോട് പ്ലാസ്റ്റിക് സംഭരണശാലയിൽ തീപിടിത്തം
മധ്യപ്രദേശിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു
റഷ്യൻ മുന്നേറ്റം; വിദേശയാത്രകൾ റദ്ദാക്കി സെലെൻസ്കി
മരിച്ച് പത്തു വര്ഷം കഴിഞ്ഞിട്ടും പെന്ഷന് നല്കിയില്ല
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top